India
-
‘ആദ്യം ഇന്ത്യ എന്തെന്ന് അറിയു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക- ഭൂമിശാസ്ത്ര പൈതൃകം മനസിലാക്ക്… ട്രംപിന് അടിയന്തരമായി ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണ്’- ഇറാൻ, മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോ പങ്കുവച്ച് ഇറാൻ എംബസി
മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ പരിഹാസവുമായി മുംബൈയിലെ ഇറാൻ എംബസി. “ആദ്യം ഇന്ത്യയെ മനസിലാക്കൂ, എന്നിട്ട് സംസാരിക്ക്” എന്നാണ് കോൺസുലേറ്റ് ട്രംപിനോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച എക്സിലൂടെയായിരുന്നു ഇറാൻ എംബസിയുടെ പ്രതികരണം. കൂടാതെ മഹാരാഷ്ട്രയുടെ സാസ്കാരിക തനിമ വിളിച്ചോതുന്ന ഒരു വീഡിയോയും ഇറാൻ പങ്കുവച്ചു. ട്രംപിന് അടിയന്തരമായി ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്നും അതിനായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-ഭൂമിശാസ്ത്ര പൈതൃകം അറിയണമെന്നും എംബസി പറഞ്ഞു. മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ ഇത്തരം സാംസ്കാരിക ബോധവത്കരണം സഹായിക്കുമെന്നും എംബസി പറഞ്ഞു. ഈ സംസ്ഥാനത്തേക്കുള്ള ഒരു യാത്ര യുഎസ് നേതാവിന് ഒരു സാംസ്കാരിക വിഷവിമുക്തമാക്കൽ ആയിരിക്കാം. ഒരുപക്ഷേ ആരെങ്കിലും മിസ്റ്റർ ട്രംപിനായി ഒരു വൺ-വേ സാംസ്കാരിക വിഷവിമുക്തമാക്കൽ ബുക്ക് ചെയ്യണം, അത് ക്രമരഹിതമായ ബക്വാസ് കുറയ്ക്കും,” കോൺസുലേറ്റ് പോസ്റ്റിൽ എഴുതി. അതേസമയം അമേരിക്കയിലെ രാഷ്ട്രീയ…
Read More » -
പ്രതീക്ഷകൾ ഏറെ; ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പുവെക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ബിസിനസ് മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ കരാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകള്‍ ന്യൂസിലന്‍ഡ് അനുവദിക്കും. ഈ വിസയില്‍ മൂന്ന് വര്‍ഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള…
Read More » -
‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ
വാഷിങ്ടൺ: ഇന്ത്യയെ മെരുക്കാൻ പ്രയാസമാണെന്ന് യു.എസ്. വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമീസൺ ഗ്രീർ. ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചയുടെ അവസാനമാണ് ഗ്രീർ ഇങ്ങനെയൊരു പരാമർശം നടത്തിയത്. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായിട്ടായിരുന്നു ചർച്ച. ”ഇന്ത്യയെ മെരുക്കുക പ്രയാസമാണ്. വർഷങ്ങളായി അവർ തങ്ങളുടെ കാർഷികവിപണികളെ സംരക്ഷിച്ചുനിർത്തിയിരിക്കുകയാണ്” എന്നാണ് ഗ്രീർ യു.എസ്. കോൺഗ്രസിന്റെ വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോടു പറഞ്ഞത്. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാരക്കരാറിന്റെ കരട് പ്രഖ്യാപിച്ചത്. കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (distillers dried grains), സോയാബീൻ മീൽ, എത്തനോൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിയമനിർമാതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജാമിസൺ ഗ്രീർ. കാർഷിക ഉത്പന്നങ്ങളുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിഡിജി പോലുള്ള ചില മേഖലകളിൽ ഇരുരാജ്യങ്ങൾക്കും യോജിപ്പിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം…
Read More » -
മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളി; ചര്‍ച്ചയ്ക്കു വഴങ്ങി രേവന്ത് റെഡ്ഡി; പണിമുടക്കില്‍ ആയിരക്കണത്തിന് ബസ് സര്‍വീസുകള്‍ നിലച്ചു
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (TGSRTC) നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനിടെ ഒരു ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ചര്‍ച്ചയ്ക്കു സന്നദ്ധനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജീവനക്കാര്‍ സംയമനം പാലിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ‘തീവ്രമായി ശ്രമിക്കുകയാണെന്നും’ അധികൃതര്‍ വ്യക്തമാക്കി. വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ടില്‍ നിന്നുള്ള കെ. ശങ്കര്‍ ഗൗഡ് എന്ന ഡ്രൈവര്‍, ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിലും മറ്റ് 32 ആവശ്യങ്ങള്‍ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വ്യാഴാഴ്ച നര്‍സാംപേട്ട് ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം. ശമ്പള പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, ശമ്പള കുടിശിക നല്‍കല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോടും ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പൊള്ളലേറ്റ ഗൗഡിനെ വാറങ്കലിലെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വാറങ്കലിലെ എംജിഎം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.…
Read More » -
ഹിമാചലിനു പിന്നാലെ തെലങ്കാനയും ആ തീരുമാനത്തിലേയ്ക്ക്; വിരമിച്ച ഉദ്യോഗസ്ഥർക്ക് നല്കാൻ പണമില്ല; ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി. നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവർക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി സർക്കാർ നൽകാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അർഹമായ തുകയ്ക്കായി ഓഫീസുകൾതോറും കയറിയിറങ്ങേണ്ട അവസ്ഥ…
Read More » -
ബിജെപിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ തന്ത്രം ഫലിച്ചോ? ബംഗാളിലെ റെക്കോഡ് പോളിംഗിലെ യഥാര്‍ഥ സൂചനയെന്ത്? എസ്‌ഐആര്‍ ഇഫക്ടില്‍ ആകെ വോട്ടര്‍മാര്‍ കുറഞ്ഞു; ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും 12 ശതമാനം കുറവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 92 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിംഗാണു നടന്നത്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്‌ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് മരിച്ചവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ ആകെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതും അതുവഴി പോളിംഗ് ശതമാനം ഉയര്‍ന്നതും മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്; മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ പരിശോധന അതിജീവിച്ചവര്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇതു കാട്ടുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) വെല്ലുവിളിയുയര്‍ത്തുന്ന ബിജെപിയും ഈ റെക്കോര്‍ഡ് പോളിംഗിനെ വിപരീത രീതികളിലാണ് വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയാണിതെന്നും മറ്റേ കക്ഷിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും ഇരുപക്ഷവും പ്രഖ്യാപിച്ചു. പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെങ്കിലും, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 2021-നെ അപേക്ഷിച്ച് 12 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2021-നെ അപേക്ഷിച്ച് 152 മണ്ഡലങ്ങളിലായി…
Read More » -
ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു? കൂറ്റന്‍ കപ്പലുകളെ ഇറാന്‍ ബന്ദിയാക്കിയത് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളുടെ കൂട്ടം ഉപയോഗിച്ച്; ഈ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ട്രംപ്; ഉടനടി ഉന്‍മൂലനം ചെയ്യുമെന്നും അവകാശവാദം; ഹോര്‍മൂസ് സമ്പൂര്‍ണ അടച്ചിടലിലേക്ക്
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ചെറിയ വേഗതയേറിയ ബോട്ടുകളുടെ കൂട്ടം. ഇറാന്റെ നാവിക ഭീഷണി യുഎസ് സേന നിര്‍വീര്യമാക്കിയെന്ന വാദത്തെ തിരസ്‌കരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവങ്ങളെന്നും വിദഗ്ധര്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്ന് വീണ്ടും തുറക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതു വെളിപ്പെടുത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമ്പരാഗത നാവികസേന വലിയതോതില്‍ നശിപ്പിക്കപ്പെട്ടെങ്കിലും, അവരുടെ ‘ഫാസ്റ്റ്-അറ്റാക്ക് ബോട്ടുകള്‍’ വലിയൊരു ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടലിടുക്കിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന യുഎസ് ഉപരോധത്തിന് സമീപം അത്തരം ബോട്ടുകള്‍ വന്നാല്‍, കരീബിയനിലും പസഫിക്കിലും മയക്കുമരുന്ന് ബോട്ടുകളെന്ന് സംശയിക്കുന്നവയ്ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി കുറഞ്ഞത് 110 പേരെ കൊലപ്പെടുത്തിയ അതേ ‘കില്‍ സിസ്റ്റം’ ഉപയോഗിച്ച് അവയെ ‘ഉടനടി ഉന്മൂലനം ചെയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു. ബോട്ടുകള്‍ നിരായുധരായ വലിയ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നവ ആയിരുന്നില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഉപയോഗിക്കുന്ന ബോട്ടുകളെപ്പോലെ…
Read More » -
ക്ലാസ്, മാസ്…ചേട്ടന്‍! ആശ്ലേഷിച്ച് സൂര്യയും ബുംറയും; ഓടിയെത്തി ഹാര്‍ദിക്; വൈറല്‍ കാഴ്ച; മുംബൈയെ സ്വന്തം നാട്ടില്‍ അടിച്ചിരുത്തി സഞ്ജു
വാങ്കഡെയില്‍ മുംബൈയ്ക്കായി ആര്‍ത്ത് വിളിച്ചവരെ സാക്ഷിയാക്കി ‘ചേട്ടന്‍റെ’ ആറാട്ടായിരുന്നു ഇന്നലെ. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒറ്റയ്ക്ക് തോളിയേറ്റി സഞ്ജു കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു. സഞ്ജു ഒറ്റയ്ക്ക് നേടിയത് 101 റണ്‍സ്, മുംബൈയുടെ ആകെ സ്കോര്‍ 104! സെഞ്ചറി തികച്ച സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈ താരങ്ങള്‍ ഓടിയെത്തിയ കാഴ്ചയാണ് ആരാധകരുടെ മനംകവരുന്നത്. സൂര്യകുമാര്‍ യാദവ് ഓടിയെത്തി സഞ്ജുവിനെ ആശ്ലേഷിച്ചു. സഞ്ജുവിന്‍റെ ‘അടിയേറ്റ’ ബുംറ കൈ കൊടുത്തപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ നിറഞ്ഞ ചിരിയോടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. 10 ഫോറും ആറ് സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 54 പന്തില്‍ നിന്നും 101 റണ്‍സ്. ഒരറ്റത്ത് ചെന്നൈ ബാറ്റര്‍മാര്‍ കൂടാരം കയറുമ്പോഴും മുംബൈയെ അവരുടെ നാട്ടില്‍ ഒട്ടും ഭയക്കുന്നില്ലെന്ന് സഞ്ജു തെളിയിച്ചുകൊണ്ടേയിരുന്നു. സീസണിലെ രണ്ടാമത്തെയും ഐപിഎല്‍ കരിയറിലെ അഞ്ചാമത്തെയും സെഞ്ചറിയാണ് സഞ്ജു ഇന്നലെ നേടിയത്. 26 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചറി നേടി. ലോകകപ്പ് ഫൈനലിലെ പ്രകടനത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ്. ക്രിഷ്…
Read More » -
മുജ്തബയ്ക്ക് എന്തു പറ്റി? രാജ്യം നിയന്ത്രിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’; പരിക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; കൃത്രിമ കാല്‍ ഘടിപ്പിച്ചെന്നും സൂചന; എല്ലാം ഐആര്‍ജിസിയുടെ കൈയില്‍; സൈനിക ഭരണത്തിനു തുല്യം
ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരെ ആശ്രയിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ജനറൽമാരുടെ ബോര്‍ഡിന്‍റെ ഉപദേശത്തെ ആശ്രയിച്ചാണ് ഇറാനിലെ ഭരണമെന്നും ബോർഡിന്റെ ഡയറക്ടർ എന്ന നിലയിലാണ് മുജ്തബ പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ബോര്‍ഡാണ് കൂട്ടായി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ബോർഡ് അംഗങ്ങളുടെ ഉപദേശത്തെയും മാർഗനിർദേശത്തെയും മുജ്തബ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും മുൻ ഇറാനിയൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ സഹായിയും മുജ്തബ ഖമനയിയോട് അടുത്ത ബന്ധവുമുള്ള അബ്ദുൾറേസ ദാവാരി പറയുന്നു. മുജ്തബയുടെ സുരക്ഷ, യുഎസ്– ഇസ്രയേല്‍ ആക്രമണത്തിലേറ്റ പരുക്കുകൾ, ചികില്‍സ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ തീരുമാനമെടുക്കൽ ജനറൽമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനയിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ആക്രമണത്തില്‍ നിന്നും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. മുജ്തബയെ ഇസ്രയേല്‍ ട്രാക്ക്…
Read More » -
‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു
വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു. ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ…
Read More »