India

  • ബിജെപിക്കു തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല; മാസ് ഡയലോഗുമായി വീണ്ടും വിജയ്‌യുടെ റാലി; ഡിഎംകെയ്ക്കു നേരെ കടന്നാക്രമണം; അണ്ണാ ഡിഎംകെയ്ക്കു തലോടല്‍; കടുത്ത നിയന്ത്രണത്തിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍

    ഈറോഡ്: ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത്  ടി.വി.കെ  യോഗം വിളിക്കുന്നത്.  മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്. പെരിയാറിന്റെ പേരു പറഞ്ഞ്  കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ  കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും. ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല.…

    Read More »
  • ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുപി സ്വദേശി; മുഖം കാണുമെന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പോലും ഉണ്ടാക്കിയില്ല ; മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ ഇഷ്ടിക പാകി തറകെട്ടി

    ലക്‌നൗ: ഭാര്യ ബുര്‍ഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടില്‍ പോയതില്‍ പ്രകോപിതനായി ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ തന്റെ ഭാര്യ താഹിറ (32), മക്കളായ അഫ്രീന്‍ (14), സെഹ്റീന്‍ (7) എന്നിവരെയാണ് ഫാറൂഖ് കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഫാറൂഖ് ഈ ക്രൂരകൃത്യം ചെയ്തത്. ഡിസംബര്‍ 10-ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ഭാര്യ ബുര്‍ഖയില്ലാതെ സ്വന്തം വീട്ടില്‍ പോയത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അക്രമം. കടുത്ത മതവിശ്വാസിയായ താഹിറ ബുര്‍ഖ ധരിക്കണമെന്ന് ഫാറൂഖിന് നിര്‍ബന്ധമുണ്ടാ യി രുന്നു. ബുര്‍ഖയില്ലാത്ത ചിത്രം തിരിച്ചറിയല്‍ രേഖകളില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ 18 വര്‍ ഷമായി ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ എടുക്കാന്‍ അദ്ദേഹം ഭാര്യയെ അനുവദിച്ചി രുന്നില്ല. അടുക്കളയില്‍ വെച്ച് താഹിറയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മൂത്തമകള്‍ അഫ്രീനെയും വെടിവെച്ചു വീഴ്ത്തി. പിന്നാലെയെത്തിയ രണ്ടാമത്തെ മകള്‍ സെഹ്റീനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടുമുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പതടി താഴ്ചയുള്ള…

    Read More »
  • സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍

    പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി…

    Read More »
  • മുംബൈ ഹൈക്കോടതിക്കടക്കം ബോംബു ഭീഷണി; കോടതികള്‍ ഒഴിപ്പിച്ചു; സുരക്ഷ ശക്തമാക്കി; പരിശോധന തുടരുന്നു

      മുംബൈ: മുംബൈ ഹൈക്കോടതിയടക്കം നഗരത്തിലെ നിരവധി കോടതികളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി കോടതിക്കുള്ളിലുള്ളവരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും സുരക്ഷാ സേനയും നടത്തിയ വിശദമായ പരിശോധനയില്‍ കോടതി പരിസരത്ത് നിന്നും ഇതുവരെ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. മുംബൈ നഗരത്തിലെ നിരവധി കോടതികള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചിച്ചത്. ബാന്ദ്ര മജിസ്‌ട്രേറ്റ്, മുംബൈ ഹൈക്കോടതി, എസ്പ്ലനേഡ് കോടതി, ദക്ഷിണ മുംബൈയിലെ രണ്ട് കോടതികള്‍ തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട കോടതികളിലാണ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതികള്‍ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. ഭീഷണി ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് കോടതി മുറിയിലുള്ള ജീവനക്കാരടക്കം എല്ലാവരെയും ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബോംബ് ഭീഷണിയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മുംബൈ…

    Read More »
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം

      ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്‌സഭയില്‍ വി.ബി.ദജി റാം ജി ബില്ല് പാസാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ല് കനത്ത പ്രതിഷേധക്കൊടുങ്കാറ്റിനിടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുമ്പ് കോണ്‍ഗ്രസ് ഓരോ നിയമങ്ങള്‍ക്കും നെഹ്‌റുവിന്റെ പേരു മാത്രമാണ് നല്‍കിയിരുന്നതെന്നും അവരാണ് ഇപ്പോള്‍ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്…

    Read More »
  • രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നാണ് അവര്‍ ചോദിച്ചതും ചെയ്തതും; സ്ത്രീശക്തിയില്‍ ആഗ്രയില്‍ തകര്‍ന്നുവീണത് ഒരു മദ്യ വില്പനശാല; നാട് നന്നാവാന്‍ ഇതേ വഴിയുള്ളൂ എന്ന് സ്ത്രീകള്‍

      ആഗ്ര : പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ… കേട്ടിട്ടില്ലെങ്കില്‍ ആഗ്രക്കാര്‍ അത് കണ്ടു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലുള്ള ആണുങ്ങള്‍ രണ്ടെണ്ണം അടിച്ചാലോ എന്ന് ചോദിച്ചാണ് ഗ്രാമത്തിലെ മദ്യ വില്പനശാലയിലേക്ക് പോകാറുള്ളത്. എന്നാല്‍ രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നും ചോദിച്ചാണ് ഗ്രാമത്തിലെ സ്ത്രീകള്‍ ആ മദ്യ വില്പനശാലയിലേക്ക് പോയത്. പിന്നെ കണ്ടത് ഒരു ഷാജി കൈലാസ് സിനിമയുടെ ക്ലൈമാക്‌സ് പോലെയാണ്. ആ മദ്യശാല സ്ത്രീകള്‍ അടിച്ചു തകര്‍ത്തു സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാറുകളും മദ്യ വില്പന ശാലകളും കള്ളുഷാപ്പുകളും ഒക്കെ പൂട്ടേണ്ടി വന്നിട്ടുണ്ട് മുന്‍പും ഇന്ത്യയുടെ പല ഭാഗത്തും. അതിലെ ഏറ്റവും പുതിയ സംഭവമാണ് ആഗ്രയില്‍ നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവര്‍ മദ്യശാല ഏതാണ്ട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ആഗ്ര- ജയ്പൂര്‍ ഹൈവേയില്‍ കിരാവലി പോലീസ്…

    Read More »
  • മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ! കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍…

    Read More »
  • ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി; അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം പരിഗണിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം; ‘ഇംഗ്ലണ്ട് മാതൃകയില്‍ നടപടി പരിശോധിക്കണം’

    ന്യൂഡല്‍ഹി: കേരളത്തിലടക്കം വര്‍ധിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. പൊലിസിന്റെയും ഇ.ഡിയുടെയും ജഡ്ജിയുടെയുമെല്ലാം വേഷത്തിലെത്തുന്ന തട്ടിപ്പുകാര്‍ സാധാരണക്കാരെ മാത്രമല്ല യഥാര്‍ഥ ജഡ്ജിമാരെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും വരെ തട്ടിപ്പിനിരയാക്കുന്നു. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനായും ഇടപെടുകയാണ് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സൈബര്‍ കുറ്റവാളികള്‍ രാജ്യത്തുനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ സിബിഐയുടെ കണ്ടെത്തലുകളും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍നടപടികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയ തലയോഗം ഉടന്‍ ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാന്‍…

    Read More »
  • ‘കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടി’ ; കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ്

    കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍റെ കൂടെ ഭാര്യ ഒളിച്ചോടിപ്പോയെന്ന പരാതിയുമായി വന്ന ഭർത്താവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു.  എക്സിലൂടെയാണ് അദ്ദേഹം വിഡിയോ പങ്കിട്ടത്.   2 बच्चों और पति को छोड़कर टीचर के साथ भाग गई पत्नी… जिस टीचर पर बच्चों का भविष्य सँवारने की जिम्मेदारी थी वही टीचर बच्चों की माँ को लेकर फरार हो गया। बताया जा रहा है कि महिला के दो छोटे बच्चे हैं पति मेहनत-मजदूरी करके परिवार चला रहा था और घर में किसी को शक तक नहीं था। टीचर… pic.twitter.com/WFfnQlOPAC — Renu Yadav (@renuy305) December 16, 2025 ‘ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ് എന്‍റെ ഭാര്യ. ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ വന്ന കുമാർ മേത്തയ്ക്കൊപ്പം…

    Read More »
  • വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍; 25.20 കോടിക്കു കൊല്‍ക്കത്തയ്ക്കു സ്വന്തം; അണ്‍കാപ്ഡ് താരങ്ങള്‍ക്കും ലേലത്തില്‍ തീവില; പതിരാനയ്ക്കും പിടിവലി; കഴിഞ്ഞ സീസണില്‍ തിളങ്ങിയില്ല, എന്നിട്ടും ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ടാത്ത ലിവിങ്‌സ്റ്റണ് രണ്ടാം റൗണ്ടില്‍ 13 കോടി!

    അബുദാബി: ഐപിഎല്‍ മിനി ലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ വിദേശ താരമാണ് കാമറൂണ്‍ ഗ്രീന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പതിരാനയെയും സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരങ്ങളായ കാര്‍ത്തിക്ക് ശര്‍മയും പ്രശാന്ത് വീറും കോടിക്കിലുക്കത്തിലെ അപ്രതീക്ഷിത എന്‍ട്രിയായി. 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇരുവരെയും സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം റൗണ്ടില്‍ ഞെട്ടിച്ചു. രണ്ടാം റൗണ്ടില്‍ ആവശ്യക്കാരേറിയപ്പോള്‍ 13 കോടിയാണു താരത്തിന് അടുത്ത സീസണില്‍ ലഭിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. ജമ്മു കശ്മീരില്‍നിന്നുള്ള ഓള്‍ റൗണ്ടര്‍ അകിബ് ധറിന് ലഭിച്ചത് വലിയ തുക. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 8.40 കോടി…

    Read More »
Back to top button
error: