India
-
പിളര്‍പ്പിലേക്കോ? വഖഫ് ബില്ലിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പൊട്ടിത്തെറി അവസാനിക്കുന്നില്ല; അഞ്ചാമത്തെ നേതാവും പാര്‍ട്ടി വിട്ടു; നിതീഷിനെ ഇനി ബിജെപിക്ക് ആവശ്യമില്ലെന്ന് പപ്പു യാദവ്
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവില്‍നിന്ന് അഞ്ചാമത്തെ നേതാവും രാജിവച്ചു. നിതീഷ് കുമാറിനോടുള്ള ശക്തമായ വിമര്‍ശനവുമായി ആദ്യം ലോക്‌സഭാംഗമായ നേതാവാണു പാര്‍ട്ടി വിട്ടത്. ഏറ്റവുമൊടുവില്‍ നദീം അക്തര്‍ ആണ് രാജി സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക്, തബ്രൈസ് സിദ്ദിഖി അലിഗ്, ദില്‍ഷന്‍ റയീന്‍ എന്നിവരാണ് നേരത്തേ പാര്‍ട്ടി വിട്ടത്. മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവര്‍ പാര്‍ട്ടി അംഗത്വത്തിന് പുറമെ പാര്‍ട്ടിയിലെ തങ്ങളുടെ പദവികളില്‍ നിന്നും രാജിവച്ചിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരേ ജനതാദള്‍(യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമുള്ള രാജി എന്നാണ് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ‘ജെഡിയു എല്ലായ്പ്പോഴും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ആ വിശ്വാസത്തിന് കോട്ടം വന്നിരിക്കുകയാണ്. ഈ…
Read More » -
കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ആദരിച്ചു
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ജിജെസി ആദരിച്ചു. ചെയർമാൻ രാജേഷ് റോക്ക്ഡേ, ഐപിസി സയ്യാം മെഹറ, മുൻ ചെയർമാൻമാരായ അശോക് മീനാവാല, ആശിഷ് പെത്തെ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. ദേശീയ നേതാക്കൾ അടക്കമുള്ള വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, എൻടികെ. ബാപ്പു, സി.എച്ച്. ഇസ്മായിൽ, വിജയകൃഷ്ണാ വിജയൻ, എസ്. സാദിഖ്, ജയചന്ദ്രൻ പള്ളിയമ്പലം, ബെന്നി അഭിഷേകം തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.
Read More » -
ഉഡായിപ്പിന്റെ ‘കൈലാസം’; ഹിന്ദു രാഷ്ട്രത്തിനായി ബൊളീവിയയില്‍ ഭൂമി കയ്യേറ്റം, 1000 വര്‍ഷത്തെ പാട്ടക്കരാര്‍…
കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ലൈംഗികാതിക്രമം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെയാണ് 2019ല്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം എന്ന് സ്വയം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ പ്രതിനിധികള്‍ 2023ല്‍ യുഎന്‍ യോഗത്തില്‍ പങ്കെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി നേതാക്കളുമായി ഇടപഴകുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലെ വിശാലമായ ഒരു മത സാമ്രാജ്യം ഉപേക്ഷിച്ച് നിത്യാനന്ദയെ അടുത്തിടെ നിര്‍ഭാഗ്യം പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്. കൈലാസയുടെ 20 പ്രതിനിധികളെ കഴിഞ്ഞയാഴ്ച ബൊളീവിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ആമസോണിന്റ വിശാലമായ ഭൂപ്രദേശനത്തിനായി തദ്ദേശീയ സംഘടനകളുമായി ചേര്‍ന്ന് 1000 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടുകൊണ്ട് ”ഭൂമി കടത്ത്” ആരോപിച്ചാണ് ഈ അറസ്റ്റ്. ബൊളീവിയന്‍ സര്‍ക്കാര്‍ ഈ കരാറുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും കൈലാസ പ്രതിനിധികളെ ഇന്ത്യ, അമേരിക്ക, സ്വീഡന്‍, ചൈന തുടങ്ങിയ അവരവരുടെ മാതൃരാജ്യങ്ങളിലേക്ക്…
Read More » -
നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിന്റെ ‘ഭാരത് കുമാര്‍’
മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്. നാളെ രാവിലെയാണ് സംസ്‌കാരം. ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ‘ഭാരത് കുമാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1937 ലാണ് ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന മനോജ് കുമാറിന്റെ ജനനം. 1957ല്‍ ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഉപ്കാര്‍’ (1967), ‘പുരബ് ഔര്‍ പച്ചിം’ (1970), ‘ക്രാന്തി’ (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു ‘ഭരത് കുമാര്‍’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. ‘മേരാ നാം ജോക്കര്‍’, ‘ഷഹീദ്’, ‘കാഞ്ച് കി ഗുഡിയ’, ‘ഗുംനാം’ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്. 1972ല്‍ ‘ഷോര്‍’ എന്ന ചിത്രം…
Read More » -
സേവനം നല്‍കാതെ കൈപ്പറ്റിയത് 2.7 കോടി; വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; മാസപ്പടി ആരോപണത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും; പത്തുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍
ന്യൂഡല്‍ഹി: സിഎംആര്‍എല്ലില്‍നിന്ന് പണം കൈപ്പറ്റിയെന്ന സംഭവത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ കുറ്റപത്രം സമര്‍പ്പിക്കും. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, സിഎംആര്‍എല്ലിന്റെ അനുബന്ധ കമ്പനി എന്നിവയ്‌ക്കെതിരേ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയന്‍ 2.70 കോടി രൂപ സേവനങ്ങളൊന്നും നല്‍കാതെ കൈപ്പറ്റിയെന്നും എസ്എഫ്‌ഐഒ പറയുന്നു. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആര്‍എല്‍ പലര്‍ക്കും പണം നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമായിരുന്നു. പണം നല്‍കിയവരുടെ പട്ടികയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ്…
Read More » -
കാല്‍ലക്ഷം അധ്യാപക നിയമനങ്ങള്‍ അനധികൃതം: മമത സര്‍ക്കാരിന് വന്‍ തിരിച്ചടിയായി സുപ്രീം കോടതി വിധി; ഒന്നും എഴുതാതെ ഉത്തരക്കടലാസ് നല്‍കിയവര്‍ക്കും നിയമനം; എല്ലാവരെയും പിരിച്ചുവിടണമെന്നും കോടതി; പ്രക്ഷോഭത്തിന് പ്രതിപക്ഷം
ന്യൂഡല്‍ഹി: മമതാ ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വന്‍ തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കാല്‍ലക്ഷത്തോളം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനധികൃതമെന്നും വന്‍ അഴിമതിയന്നും കണ്ടെത്തിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിയമനത്തിനായി നടത്തിയ നടപടി ക്രമങ്ങളിലെല്ലാം വന്‍ തട്ടിപ്പു നടന്നെന്നും കോടതി നിരീക്ഷിച്ചു. അങ്ങേയറ്റം മലിനവും കറപുരണ്ടതുമായ നീക്കമാണു മമത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വന്‍തോതിലുള്ള കൃത്രിമത്വവും അതു മൂടിവയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന്റെ വിശ്വാസ്യതയാകെ തകര്‍ത്ത. ഹൈക്കോടതിവിധിയില്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. തട്ടിപ്പ് എല്ലാക്കാലവും മൂടിവയ്ക്കാനാകില്ലെന്നും നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്നും കോടതി പറഞ്ഞു. എന്നാല്‍, പിരിച്ചുവിടപ്പെടുന്നവര്‍ അവര്‍ ഇതുവരെ നേടിയെടുത്ത ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നു പറഞ്ഞതു മാത്രമാണു സംസ്ഥാനത്തിന് ആശ്വാസം. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് അധ്യാപകരായി നിയമിക്കപ്പെട്ടവരില്‍ കറപുരളാത്തവരെ അതേ വകുപ്പുകളിലേക്കുതന്നെ മാറ്റണമെന്നും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഉടന്‍തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട്…
Read More » -
കോളാകാനും തേങ്ങയുമായി നിഗൂഢദ്വീപില്‍; ആന്‍ഡമാനിലെ സെന്റിനല്‍ ദ്വിപിലേക്ക് കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍
ശ്രീവിജയപുര(പോര്‍ട്ബ്ലയര്‍): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഗോത്ര സംരക്ഷിത മേഖലയായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാര്‍ച്ച് 31 നാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26 നാണ് മൈക്കലോ പോര്‍ട്ട് ബ്ലെയറിലെത്തിയത്. മാര്‍ച്ച് 29 ന് കുര്‍മ ദേരാ ബിച്ചില്‍ നിന്നും ബോട്ടിലായിരുന്നു സെന്റിനല്‍ ദ്വീപിലേക്കുള്ള യാത്ര. ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ തേങ്ങയും ഒരു കാന്‍ കോളയും ഇയാള്‍ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് ഇയാള്‍ എത്തിയത്. ബൈനോക്കുലര്‍ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടല്‍ത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവില്‍ കയ്യില്‍ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടില്‍ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്. ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ…
Read More » -
ജബല്‍പുരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; അപലപിച്ച് സിബിസിഐ
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ആക്രമണം. ഏപ്രില്‍ 1 നായിരുന്നു ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നാണ് വൈദികരുടെ വെളിപ്പെടുത്തല്‍. പൊലീസ് സ്റ്റേഷനില്‍ നടന്നത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങളെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു. അതേസമയം, മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.…
Read More » -
സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…
Read More » -
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്, അടുത്ത മാസം അയ്യപ്പ ദര്‍ശനത്തിനെത്തും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനെത്തുന്നു, അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവന്‍ ദര്‍ശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെട്ടതായാണ് വിവരം. മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പൊലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ, താമസ കാര്യങ്ങളാണ് പരിശോധിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. പമ്പയില്‍നിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു. നിലയ്ക്കല്‍ വരെ ഹെലികോപ്ടറില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്. അതേസമയം, രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം. മേയ് 14 മുതല്‍ 19 വരെ…
Read More »