India

  • അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, എനിക്ക് കെട്ടിച്ചുതരുമോ?- വീണ്ടും വിവാദത്തിനു തിരികൊളുത്തി രാജ്യസഭാ എംപി സി.വി. ഷൺമുഖം

    ചെന്നൈ: ഡിഎംകെ സർക്കാരിനെ വിമർശിക്കാൻ എഐഎഡിഎംകെ നേതാവ് പ്രമുഖ നടി നയൻതാരയുടെ പേര് ലൈംഗികച്ചുവയോടെ ഉപയോഗിച്ചെന്ന് വിമർശനം. രാജ്യസഭാ എംപിയായ സി.വി. ഷൺമുഖത്തിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനങ്ങളോട് അവരുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും, അത് നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെ ചുവടുപിടിച്ചായിരുന്നു ഷൺമുഖം, നയൻതാരയുടെ പേര് വലിച്ചിഴച്ചത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിക്കിടെയായിരുന്നു ഷൺമുഖത്തിന്റെ പരാമർശമെന്നതും വിരോധാഭാസം. ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു. എന്നാൽ, ഈ മനുഷ്യൻ (എം.കെ. സ്റ്റാലിൻ) ഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു. എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ? നയൻതാരയെ എനിക്ക് വിവാഹം കഴിച്ചുതരൂ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്തുതരുമോ?’ എന്നായിരുന്നു ഷൺമുഖത്തിൻ്റെ പരാമർശം. സംസ്ഥാനത്തിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉങ്കൾ കനവൈ സൊല്ലുങ്കൾ’ എന്ന പദ്ധതിയെ ആണ് ഷണ്മുഖം…

    Read More »
  • ഹോർമൂസ് കടന്ന് ‘നന്ദാദേവി’ഇന്ത്യയിൽ; 46,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഗുജറാത്ത് തീരത്ത്

    ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള ഈ കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീരമണഞ്ഞത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ‘ശിവാലിക്’ ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം. യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിതമായി പാചകവാതകം എത്തിക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

    Read More »
  • ഇന്ത്യ അഫ്​ഗാൻ ജനതയോടൊപ്പം!! ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്, ആശുപത്രികളെയും രോഗികളെയും ലക്ഷ്യമാക്കുന്നത് യാതൊരു മതവും നിയമവും ന്യായീകരിക്കില്ല, പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ

    ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയെ ലക്ഷ്യമിട്ട് നടന്ന പാക് വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആക്രമണം ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. താലിബാൻ ഭരണകൂടം പാക്കിസ്ഥാനെതിരെ ഉന്നയിച്ച ആരോപണത്തിൽ, മാനസികാരോ​ഗ്യ കേന്ദ്രമായ ഒമീദ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ ആക്രമണം കൃത്യമായ ലക്ഷ്യങ്ങളിലേക്കാണ് നടത്തിയതെന്നും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി. ഒമീദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഇത് ഒരു ഭീരുത്വപരവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ്. സൈനിക ലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാവാത്ത ഒരു ആരോഗ്യകേന്ദ്രത്തിൽ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്,” പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ സ്വാധീനത്തിനും പ്രദേശിക സമാധാനത്തിനും നേരെയുള്ള തുറന്ന ആക്രമണമാണിതെന്നും കേന്ദ്രം വ്യക്തമാക്കി. പരിശുദ്ധ…

    Read More »
  • കോവിഡ് വന്നതോടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായി, ഇപ്പോൾ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയ്ക്കും മങ്ങൽ!! പിതാവ് രണ്ട് വയസുകാരി മകളേയും കയ്യിലെടുത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

    ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ സ്കൂൾ നടത്തിവന്നിരുന്ന 35കാരൻ രണ്ടുവയസുകാരി മകൾ വാമികയെ കൈകളിൽ ചേർത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മകൾ വാമികയുമായി രാഹുൽ ജയ്രാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ സെക്ടർ 102-ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. രാഹുൽതാമസിച്ചിരുന്നത് ടവർ 9-ലായിരുന്നുവെങ്കിലും, അദ്ദേഹം ചാടിയത് ടവർ 5-ൽ നിന്നാണെന്നത് സംശയങ്ങൾക്ക് ഇടയാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവദിവസം രാവിലെ ഭാര്യ നീതു ദഹിയ വീട്ടിൽ പാചകത്തിലായിരിക്കെ വിജയ്രാൻ മകളെ കളിക്കാൻ കൊണ്ടുപോയിരുന്നു. പിന്നീട് ടവർ 5-ൻ്റെ23-ാം നിലയിൽ എത്തി മകളെ ചേർത്തുപിടിച്ച് ചാടിയതായാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് വന്ന നാട്ടുകാർ രക്തക്കുളത്തിൽ കിടക്കുന്ന പിതാവിനെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയ്രാൻ COVID-19 ബാധിച്ചശേഷം ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മറ്റുകണ്ണിലും കാഴ്ച കുറവായതിനെ തുടർന്ന് അദ്ദേഹം ഏറെ മാനസികാവസ്ഥയിലായിരുന്നുവെന്ന് സഹോദരൻ അമിത് പോലീസിനോട് പറഞ്ഞു. ഈ…

    Read More »
  • എൽ നിനോ’ പ്രതിഭാസം: ഇന്ത്യയിൽ ഈ വർഷം മഴകുറയും; ;ചൂട് കൂടും

    ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം. എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ…

    Read More »
  • കേരളത്തെയും തമിഴ്‌നാടിനെയും ഓര്‍ത്ത് അമിത്ഷാ ഉറക്കം കളയില്ല; പുതുച്ചേരിയില്‍ അടക്കം ‘ലാഭകരമായ സാഹചര്യം’; പശ്ചിമ ബംഗാള്‍ അങ്ങനെയല്ല! മമത മുതല്‍ പിണറായി വരെ; പ്രമുഖ നേതാക്കളുടെ അവസാന അങ്കം; ബിജെപിയിലെ പിന്തുടര്‍ച്ചയും നിര്‍ണയിക്കും

    ന്യൂഡല്‍ഹി: അടുത്ത മാസം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പല പ്രമുഖ നേതാക്കളുടെയും അവസാന അങ്കമാകും. എണ്‍പതു വയസുള്ള സിപിഎം നേതാവ് പിണറായി വിജയന്റെ തോളില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. ഈ തിരഞ്ഞെടുപ്പിലെ പരാജയം അര്‍ത്ഥമാക്കുന്നത് 1977-ന് ശേഷം ആദ്യമായി ഒരു സംസ്ഥാനത്തും ഇടത് പക്ഷം അധികാരത്തിലില്ലാത്ത അവസ്ഥ വരും എന്നാണ്. വിജയന്‍ ഇങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. ഒരു പതിറ്റാണ്ടിലെ പ്രതിസന്ധികളെ അതിജീവിച്ച് ഇടത് ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) വിജയിച്ചാല്‍ പോലും മൂന്നാം ഊഴമെന്നത് പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസരിച്ചിരിക്കും. നിലവില്‍ അദ്ദേഹമാകും മുഖ്യമന്ത്രിയെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചനകള്‍. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (എ.ഐ.എ.ഡി.എം.കെ) തന്റെ വിമര്‍ശകരെയും വെല്ലുവിളികളെയും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി അതിജീവിച്ചു കഴിഞ്ഞു. 71 വയസുകാരനായ അദ്ദേഹത്തിനും, എം.ജി. രാമചന്ദ്രന്റെയോ ജയലളിതയുടെയോ താരപ്രഭയുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. മറ്റൊരു…

    Read More »
  • ‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും

    ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. ‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍…

    Read More »
  • ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്‍; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന

    ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളായ മൂന്നുപേര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യണമെന്നും ടെഹ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥനായ സ്രോതസുകളില്‍ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുകയോ മാറ്റുകയോ ചെയ്തുവെന്നും സമുദ്രത്തില്‍ വെച്ച് നിയമവിരുദ്ധമായ കപ്പലുകള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തില്‍ (ship-to-ship transfers) ഏര്‍പ്പെട്ടുവെന്നും ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ ഇറാന്‍ ബന്ധമുള്ള മൂന്ന് ടാങ്കറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം പിടിച്ചെടുത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ, ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയോ, ഇറാന്റെ വിദേശകാര്യ മന്ത്രാലയമോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രണ്ട് ഇന്ത്യന്‍…

    Read More »
  • ജൂതരുടെ പണം കൈയ്ക്കില്ല! ലണ്ടനില്‍ ആഡംബര വീടുകള്‍ വാങ്ങാന്‍ മോജ്തബയ്ക്ക് വായ്പ നല്‍കിയത് ഇസ്രയേലി വ്യവസായികളുടെ കമ്പനി!; ഉപരോധം മറികടന്ന് കടലാസ് കമ്പനികള്‍ വഴി വിദേശത്തേക്കു കടത്തിയത് നൂറു കണക്കിനു ബില്യണ്‍ ഡോളറുകള്‍; ഗോള്‍ഫ് കോഴ്‌സുകള്‍ മുതല്‍ ആഡംബര ഹോട്ടലുകള്‍ വരെ

    ന്യൂയോര്‍ക്ക്: ലണ്ടനില്‍ ആഡംബര വീടുകള്‍ വാങ്ങാന്‍ ഇറാന്റെ പരമോന്നത നേതാവിനു ദശലക്ഷക്കണക്കിനു പൗണ്ട് വായ്പ നല്‍കിയത് ബ്രിട്ടീഷ്- ഇസ്രയേലി വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്നു റിപ്പോര്‍ട്ട്. കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമായി (ICIJ) സഹകരിച്ച് ഇസ്രായേലി വാച്ച്‌ഡോഗായ ഷോംറിം (Shomrim) നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. അതിപ്രശസ്തമായ നികുതി വെട്ടിപ്പ് (ടാക്‌സ് ഹാവന്‍) കേന്ദ്രമായ ഐല്‍ ഓഫ് മാനില്‍ (Isle of Man) രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്കാണ് 2013-ല്‍ അനുവദിച്ച 36 ദശലക്ഷം പൗണ്ടിന്റെ വായ്പ കൈമാറിയത്. ഈ സമയം ഇടപാടില്‍ ഉള്‍പ്പെട്ട ഇറാനികള്‍ ഉപരോധത്തിനു കീഴിലായിരുന്നില്ല. വായ്പ തടയുന്നതിന് നിയമപരമായ നിയന്ത്രണങ്ങളും ഇല്ലായിരുന്നു. ഇസ്രായേലി ഉടമസ്ഥതയിലുള്ള ഒരു കമ്പനിയെ തിരഞ്ഞെടുത്തത് ഇസ്രായേലിനോടും ഇസ്രായേലികളോടും ഇറാന്‍ ഭരണകൂടത്തിന്റെ മനോഭാവത്തിലെ കാപട്യത്തെയാണ് അടിവരയിടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ ആഗോള ശൃംഖല യുദ്ധത്തിനു രണ്ടുമാസം മുമ്പ് ഖമേനിയുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചു ബ്ലുംബെര്‍ഗ് നടത്തിയ വിപുലമായ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. രഹസ്യ ബിസിനസ് രേഖകള്‍,…

    Read More »
  • ഇസ്രയേലിന്റെ പക്കല്‍ മൂന്നാഴ്ചത്തേക്കുള്ള വിശദമായ പദ്ധതി; തകര്‍ക്കാനുള്ളത് ആയിരത്തോളം കേന്ദ്രങ്ങള്‍; ഹോര്‍മൂസിലേക്ക് കപ്പലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് ജപ്പാനും ജര്‍മനിയും ഓസ്‌ട്രേലിയയും; നാറ്റോ സഖ്യം ‘മോശം ഭാവി’ നേരിടേണ്ടി വരുമെന്ന് ട്രംപ്; ചൈന സന്ദര്‍ശനവും മാറ്റിയേക്കും

    ടെല്‍അവീവ്: കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും യുദ്ധം തുടരാനുള്ള പദ്ധതികള്‍ കൈയിലുണ്ടെന്ന് ഇസ്രയേല്‍. അതേസമയം, ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഒഴുകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണവില വര്‍ധിപ്പിക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. സുപ്രധാന ഷിപ്പിംഗ് പാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ആവശ്യപ്പെട്ടു. വാഷിംഗ്ടണിനെ സഹായിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ നാറ്റോ സഖ്യം ‘വളരെ മോശം’ ഭാവി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെങ്കിലും സൈനിക നടപടിയില്‍ പങ്കാളിയാകില്ലെന്നാണു നാറ്റോ രാജ്യങ്ങള്‍ നല്‍കിയ സൂചന. ഇറാനുമായുള്ള യുദ്ധത്തിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതികളും അതോടൊപ്പം കൂടുതല്‍ മുന്നോട്ടുള്ള…

    Read More »
Back to top button
error: