India

  • സ്വർണക്കടത്തിലെ രാജ്ഞി നടി രന്യയ്ക്ക് ഉന്നത ബന്ധങ്ങൾ, ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ നടിക്ക് മുൻ ബിജെപി സർക്കാർ 2 ഏക്കർ ഭൂമി അനുവദിച്ചു; കോൺഗ്രസ് മന്ത്രിമാർ നടിയെ രക്ഷിക്കാർ ശ്രമിച്ചതായും ആരോപണം

        ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ കർണാടകയിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത് വന്നു. കന്നഡ സിനിമ ന‌ടിയും കർണാടക കേഡറിലെ ഡിജിപി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ വളർത്തു മകളുമായ രന്യ റാവു ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ ഈ മാസം 4നാണ് അറസ്റ്റിലായത്. നടിയെ കർണാടക ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കേസിൽനിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം ലഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു. സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഇന്നലെ ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്. രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായാണു സൂചന.…

    Read More »
  • സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി അന്തരിച്ചു; വിടവാങ്ങുന്നത് ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി

    ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റീസ് വി. രാമസ്വാമി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നപ്പോള്‍ ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 1993 ല്‍ ആ പ്രമേയം പരാജയപ്പെട്ടു. 1953ലാണ് രാമസ്വാമി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1962ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 1971ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ അദ്ദേഹം 1989ല്‍ സുപ്രീം കോടതിയി ജഡ്ജിയായത്. 1994ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.

    Read More »
  • ‘കോമയിലായിരുന്ന’ രോഗി ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി! സ്വകാര്യ ആശുപത്രിയിലെ തട്ടിപ്പ് വൈറല്‍

    ന്യൂഡല്‍ഹി: ആശുപത്രി അധികൃതര്‍ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങള്‍ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകള്‍ കേട്ട് ബന്ധുക്കള്‍ പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വിഡിയോ വൈറലാണ്. നാട്ടിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ദീന്‍ദയാല്‍ നഗറിലെ താമസക്കാരനായ ബന്തി നിനാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും, കോമയിലായെന്നുമായിരുന്നു (അബോധാവസ്ഥയില്‍) ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സക്കായി ഒരു ലക്ഷം രൂപ ഉടനടക്കണമെന്നും പറഞ്ഞു. സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിടുന്ന കുടുംബം പണത്തിനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തിരുന്ന ബന്ധുക്കള്‍ക്ക് മുന്നിലേക്ക് രോഗി ഇറങ്ങി വന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയില്‍, ‘അബോധാവസ്ഥയിലായിരുന്ന’ നിനാമ ഐസിയുവില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത് കാണാം. ഡോക്ടര്‍മാര്‍…

    Read More »
  • ഒരു മാസത്തിലേറെയായി പലസ്തീന്‍കാരുടെ പിടിയില്‍; വെസ്റ്റ് ബാങ്കില്‍നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേല്‍ സൈന്യം

    ടെല്‍ അവീവ്: ഒരുമാസത്തിലേറെയായി വെസ്റ്റ് ബാങ്കില്‍ പലസ്തീകാരുടെ തടവിലായിരുന്ന പത്ത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഇസ്രയേല്‍ രക്ഷപ്പെടുത്തി. ഒറ്റ രാത്രികൊണ്ടാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇസ്രയേല്‍ സൈന്യവും നീതീന്യായ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെയായിരുന്നു രക്ഷപ്പെടുത്തല്‍. തൊഴിലാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചത് ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞുവെന്നും പിന്നീട് ഇവര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. തൊഴിലാളികള്‍ ഏതൊക്കെ സംസ്ഥാനത്തുള്ളവരാണെന്ന് വ്യക്തമല്ല. മോചിപ്പിക്കപ്പെട്ട പത്തുപേരെയും ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിലെത്തിച്ചത്. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കി ചിലര്‍ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ ഇസ്രയേല്‍ സേന തിരിച്ചറിഞ്ഞിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം പാലസ്തീനില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളെ കൂടുതലായി ഇസ്രയേലിലേക്ക് റിക്രൂട്ട്…

    Read More »
  • താനൂരിൽ കാണാതായ പെൺകുട്ടികളെ ഇന്ന് നാട്ടിൽ എത്തിക്കും: മൊബൈലിൽ രാത്രി പുതിയ സിം ഇട്ടത് സൂചനയായി, ഒപ്പം യാത്ര ചെയ്ത റഹീമിന്റെ സഹായവും നിർണായകം

      മുംബൈ: മലപ്പുറത്തെ താനൂരിൽ നിന്നു കാണാതായ  പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ലോണാവാലയിൽ ട്രെയിൻ യാത്രയ്ക്കിടയിലാണ് റെയിൽവേ പൊലീസ് ഇവരെ  പിടികൂടിയത്. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. രാത്രിയോടെ പെൺകുട്ടികൾ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന് സഹായകരമായത്. അപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനൽ  റെയിൽവെ സ്റ്റേഷനാണെന്നു മനസ്സിലാക്കിയ പൊലീസ്  മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ 1.45ന് ചെന്നൈ എഗ്മോർ എക്സ്പ്രസ്  ലോണാവാലയിൽ എത്തിയപ്പോഴാണു വിദ്യാർഥിനികളെ റെയിൽവെ പൊലീസ് പിടികൂടിയത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ല എന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പെണ്‍കുട്ടികള്‍ മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ ബ്യൂട്ടി പാര്‍ലറിൽ എത്തി. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി…

    Read More »
  • താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിൽ എത്തി, പിന്നാലെ പൊലീസും

      മലപ്പുറം താനൂരിൽനിന്നു കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവര്‍ ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് പോയത്. എടവണ്ണ സ്വദേശിയായ യുവാവും പെൺകുട്ടികൾക്കൊപ്പം പോയതായി പൊലീസിനു വിവരം ലഭിച്ചു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളാണ് ഇരുവരെയും  ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്കു എത്താതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയോടെ ഇരുവരും  തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്‌കൂള്‍ യൂണിഫോമിലല്ല മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാർഥിനികളെ കണ്ടത്. ഇതിനിടെ കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിൽ എത്തിയതായി വിവരം ലഭിച്ചു. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ്…

    Read More »
  • ‘ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല’

    ന്യൂഡല്‍ഹി: ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ച(Live in Relationship) ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീക്ക് ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപിക നല്‍കിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും. പങ്കാളി തനിക്ക് വിവാഹവാഗ്ദാനം നല്‍കിയെന്നാണ് അധ്യാപികയുടെ പരാതിയില്‍ പറയുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 16 വര്‍ഷത്തെ ബന്ധത്തിന്റെ ദൈര്‍ഘ്യം, ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യത തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടികാണിച്ച് കേസ് കോടതി തള്ളി. രണ്ടു പേരും വിദ്യാസമ്പന്നരാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി പറയുന്നു. ഇരുവരും വിവിധ നഗരങ്ങളില്‍ താമസിക്കുമ്പോഴും വീടുകളിലെത്തി…

    Read More »
  • സന്തോഷ വാർത്ത…! എല്ലാ ഇന്ത്യാക്കാര്‍ക്കും പെന്‍ഷന്‍: പുതിയ കേന്ദ്ര സർക്കാർ പദ്ധതി, വിശദ വിവരങ്ങൾ അറിയാം

       ന്യൂഡൽഹി: ഇന്ത്യയിലെ മുഴുവൻ തൊഴിലാളികൾക്കും ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ.  രാജ്യത്തെ എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാർവത്രിക പെൻഷൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുന്നു സർക്കാർ. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങിയവർക്ക് ഇപ്പോൾ സർക്കാർ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പുതിയ പെൻഷൻ പദ്ധതി. നിലവിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാഷണൽ പെൻഷൻ സ്കീം ലഭ്യമായിരുന്നില്ല. അവർക്ക് ആശ്രയിക്കാവുന്നത് അടൽ പെൻഷൻ യോജന മാത്രം. 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. എന്നാൽ, പുതിയ സാർവത്രിക പെൻഷൻ പദ്ധതിയിലൂടെ ഈ പരിമിതികൾ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്താണ് സാർവത്രിക പെൻഷൻ പദ്ധതി…? എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്…

    Read More »
  • സാംസങ് പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ല; 42 കമ്പനികളില്‍ സമരത്തിന് നോട്ടീസ് നല്‍കി സി.ഐ.ടി.യു

    ചെന്നൈ: സാംസങ് മാനേജ്‌മെന്റും സി.ഐ.ടി.യുവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടില്‍ സമരം വ്യാപിപ്പിക്കാനൊരുങ്ങി തൊഴില്‍ സംഘടന. 42 കമ്പനികളിലാണ് സമരത്തിന് സി.ഐ.ടി.യു നോട്ടീസ് നല്‍കിയത്. ഹ്യുണ്ടായ്, ബ്രിട്ടാനിയ, അപ്പോളോ ടയേഴ്‌സ് തുടങ്ങി കാഞ്ചീപുരം ജില്ലയിലെ കമ്പനികള്‍ക്കാണ് നോട്ടീസ്. ശ്രീപെരുംപതുര്‍-ഒരാഗാഡം മേഖലയിലെ കൂടുതല്‍ കമ്പനികളില്‍ സമരത്തിന് നോട്ടീസ് നല്‍കാനും സി.ഐ.ടി.യുവിന് പദ്ധതിയുണ്ട്. മാര്‍ച്ച് 13നോ 14നോ സമരം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തൊഴിലാളികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാംസങ് തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം. കഴിഞ്ഞ ഏതാനം ആഴ്ചകളായി സി.ഐ.ടി.യുവില്‍ അഫി?ലിയേറ്റ് ചെയ്ത സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ ജീവനക്കാരുടെ സസ്?പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്. 42 കമ്പനികള്‍ക്ക് ഇതുവരെ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും. സാംസങ്ങിന്റെ കര്‍ശന നിലപാട് മൂലം മറ്റ് കമ്പനികളില്‍ കൂടി സമരം വ്യാപിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഇ.മുത്തുകുമാര്‍ പറഞ്ഞു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ജെ.കെ…

    Read More »
  • ഗോവയില്‍ ടൂറിസം തളരുന്നതിന് കാരണം ഇഡ്ഡലിയും സാമ്പാറും! വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ

    പനജി: ഗോവയില്‍ വിനോദസഞ്ചാര മേഖലയുടെ തളര്‍ച്ചക്ക് കാരണം ഇഡ്ഡലിയും സാമ്പാറും വടപാവും യുക്രെയ്ന്‍ യുദ്ധവുമാണെന്ന വിചിത്രവാദവുമായി ബി.ജെ.പി എം.എല്‍.എ മൈക്കല്‍ ലോബോ. ഇഡ്ഡലിയും സാമ്പാറും വടപാവും വില്‍ക്കുന്ന തട്ടുകടകള്‍ കൂടിയതോടെയാണ് സഞ്ചാരികള്‍ വരാതായതായതെന്നാണ് എം.എല്‍.എയുടെ വാദം. റഷ്യ-യുക്രെയന്‍ യുദ്ധവും സഞ്ചാരികളുടെ എണ്ണം കുറച്ചെന്ന് ഇദ്ദേഹം പറയുന്നു. വിനോദ സഞ്ചാരികള്‍ കുറഞ്ഞതിന് സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഉത്തരവാദികളാണ്. ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍ വട പാവ് വില്‍ക്കുന്നു. മറ്റുചിലര്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നു. അതുകൊണ്ടാണ് രണ്ടുവര്‍ഷമായി അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്. യുദ്ധം കാരണം യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. സോവിയറ്റ് മേഖലയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞു. ഗോവയിലേക്ക് സഞ്ചാരികള്‍ വരാന്‍ മടിക്കുന്നത് എന്ത് എന്നതിനെ കുറിച്ച് ടൂറിസം വകുപ്പ് എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തണം. ബീച്ച് പരിസരങ്ങള്‍ മറ്റുസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.  

    Read More »
Back to top button
error: