Crime
-
ഹോൺ അടിച്ചിട്ട് മാറിയില്ല, അഞ്ചുപേരെ ഇടിച്ചു തെറുപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ!! മകനെ തഴഞ്ഞ് എംഎൽഎ ‘നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, കുടുംബത്തെക്കാൾ വലുത് പൊതുജനം, ഇരകൾക്ക് നീതി ലഭിക്കണം’- പ്രീതം ലോധി
ഭോപാൽ: മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ മനഃപൂർവ്വമായി വാഹനമിടിച്ച് പരുക്കേൽപിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം നടന്നത്. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധി അഞ്ച് പേരെ തന്റെ ഥാർ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയും റോഡിൽ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന വീഡിയൊ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു. രാവിലെ 7:30 ഓടെയാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാൽനടയായി പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും ദിനേഷ് ലോധിയുടെ വാഹനം ഇടിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയിൽ ദിനേഷ് ലോധി പരുക്കേറ്റവരോട് തർക്കിച്ച് നിൽക്കുന്നത് കാണാം. “ഞാൻ സൈറൺ മുഴക്കിയപ്പോൾ എന്താണ് മാറാത്തത്?” എന്ന് നിസാരമായി ചോദിക്കുന്നുമുണ്ട്. ഇതിനിടെ സംഭവം പകർത്തിയവരെ ദിനേഷ് ലോധി ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം അപകടത്തിൽ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവർ തലയ്ക്കും കൈകാലുകൾക്കും തോളെല്ലിനും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്കായി പോവുകയായിരുന്നവരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്.…
Read More » -
എടുക്കുന്ന തുകയ്ക്ക് 36% പലിശ, നിതിനെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി, മാനസികമായി പ്രതിസന്ധിയിലാക്കി- എഫ്ഐആർ!! ‘ഇൻസ്റ്റ പേ ലോൺ’ ആപ്പിനെതിരെ കേസ്,
കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടിമരിച്ച സംഭവത്തിൽ ലോൺ ആപ്പിനെതിരെ കേസ്. ‘ഇൻസ്റ്റ പേ ലോൺ’ ആപ്പിനെതിരെ ബിഎൻഎസ് 308 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നൽകിയതെന്ന് എഫ്ഐആറിൽ പറയുന്നു. മാത്രമല്ല ഈ തുക തിരിച്ചു പിടിക്കുന്നതിനായി ലോൺ ആപ്പുകാർ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജിൽനിന്നു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ഡോ. സംഗീത നമ്പ്യാർക്കെതിരെയും വിദ്യാർഥികൾ പരാതി ഉന്നയിച്ച മറ്റൊരു അധ്യാപകനെതിരെയും അന്വേഷണശേഷം നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പുനൽകി. നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഴുവൻ വിദ്യാർഥികളും ഇന്നലെ ക്യാംപസിനു മുന്നിൽ വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ചിരുന്നു. പിന്നാലെ…
Read More » -
വീണ്ടുമൊരു ആക്രമണത്തിന്റെ മുനമ്പിലോ? പാക് അധിനിവേശ കശ്മീരില്‍ ഭീകരരുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധനയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 800ല്‍ അധികം ഭീകരര്‍; തന്ത്രങ്ങള്‍ ഐഎസ്‌ഐയുടേത്; പശ്ചിമേഷ്യന്‍ സംഘര്‍ഷം മുതലെടുക്കാന്‍ നീക്കം; അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് (LoC)സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഭീകരരുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 800-ലധികം ഭീകരര്‍ നിലവില്‍ സജീവമാക്കിയ 70 മുതല്‍ 72 വരെ ലോഞ്ച് പാഡുകളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്നും 1,000 മുതല്‍ 1,500 വരെ നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് മുതല്‍ ഏഴ് വരെ ലോഞ്ച് പാഡുകളിലായി ഏകദേശം 100 മുതല്‍ 120 വരെ ഭീകരര്‍ മാത്രം ഉണ്ടായിരുന്ന 2025 അവസാനത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഗണ്യമായ വര്‍ദ്ധനവാണ്. പുതിയ റിപ്പോര്‍ട്ടില്‍ ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ക്ക് ജമ്മു കാശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്‌ഐയില്‍ നിന്ന് നിരന്തരം പിന്തുണ ലഭിക്കുന്നുണ്ട്. 2026 മാര്‍ച്ചിലെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടും ഈ വിലയിരുത്തലിനെ ശരിവയ്ക്കുന്നു. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരവാദ ഗ്രൂപ്പുകളുടെ സ്ഥിരമായ കേന്ദ്രമായാണ് പാകിസ്താനെ…
Read More » -
വിദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, നിതിൻ രാജിന് ആദ്യ നീതിയെത്തി!! ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്മെന്റ്. വ്യാഴാഴ്ചയാണ് കോളേജ് മാനേജ്‌മെന്റ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. നേരത്തേ ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്മെന്റിന്റെ യോഗത്തിൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നുവെങ്കിലും ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് കോളേജിൽ സമരം ചെയ്ത വിദ്യാർഥികളെ അനൗദ്യോഗികമായി അറിയിക്കുകയും ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ വ്യാഴാഴ്ച മാനേജ്‌മെന്റ് റാമിനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് നടപടി. അതേസമയം അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. നിതിൻ രാജിന്റെ മരണത്തിൽ…
Read More » -
അപകടത്തിൽപെട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചയാൾക്ക് മർദ്ദനം; നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായി രക്ഷപ്പെടുത്തിയ ആൾ
കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽനിന്ന് പോലീസ് എംഡിഎംഎ പിടികൂടി. വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് അപകടത്തിൽപ്പെട്ട കാറിൽനിന്നാണ് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു(24)വിനെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല. ഏപ്രിൽ അഞ്ചാംതീയതി രാത്രി എട്ടുമണിയോടെയാണ് മനു ഓടിച്ചുവന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പള്ളിക്കണ്ടി സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റ മനുവിനെയും സ്‌കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ആണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ, പ്രതിയായ മനു തനിക്ക് അപകടം സംഭവിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് മുന്നിൽവെച്ചാണ് പ്രണവിനെ ഇവർ ക്രൂരമായി മർദിച്ചത്. നെഞ്ചിൽ ചവിട്ടേറ്റും ചാവി കൊണ്ട് നെറ്റിയിൽ…
Read More » -
ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ടു, യുവാവിനെ സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് നടുറോഡിലിട്ട് മർദിച്ച് കൊലപ്പെടുത്തി, ബാറിൽ നിന്ന് ഓടിയിറങ്ങിയ യുവാവിനെ റോഡിലിട്ട് തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!! നാലുപേർ പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണു മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേർ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു കൊലപാതകം. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറിൽ മദ്യപിക്കവേ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് പരിഹരിക്കാൻ സുമൻ ഇടപെടുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം സുമനെ പ്രതികൾ ബാറിലിട്ട് മർദിച്ചു. രക്ഷപ്പെടാൻ ഇറങ്ങി ഓടിയ സുമനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും അവശനിലയിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽവർ സംഘം സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളിൽ ഒരാൾ…
Read More » -
ആളില്ലാത്ത വീട്ടിൽ വൻ കവർച്ച; 25 പവൻ മോഷ്ടിച്ചു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ നേരത്ത്
തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്ന സമയത്താണ് മോഷണം. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. മോഷ്ടാക്കൾ വീട്ടിലെ സിസിടിവിയും തകർത്തു.
Read More » -
ലഹരി ഉപയോഗിക്കാൻ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ!! ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ
കൊച്ചി: പോലീസുകാർക്കിടയിൽ ഡ്രഗ് ലേഡിയെന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽവെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിൻസിയെന്ന് പോലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇവർ ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിൻസി മുംതാസ് എന്നാണ് പോലീസ് പറഞ്ഞത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചുനൽകലാണ് റിൻസിയുടെ ജോലിയെന്നും അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായും പോലീസ് അന്ന് കണ്ടെത്തിയിരുന്നു. അതേസമയം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇൻഫ്‌ളുവൻസറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി മുംതാസ്. മലയാള സിനിമാ മേഖലയിൽ യുവ താരങ്ങൾക്കിടയിൽ സുപരിചിതയായ റിൻസി പല സിനിമകളുടെയും…
Read More » -
പന്തളം കൊട്ടാരത്തിൽ മോഷണം; തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടമായി; കൈക്കലാക്കി മുങ്ങിയത് ദർശനത്തിനെത്തിയ ആൾ
പന്തളം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടു. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന് കൈക്കലാക്കി ദർശനത്തിനെത്തിയ ആൾ മുങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കുകയായിരുന്നു. ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് പതിവ് പുലർച്ചെ നാലര മുതൽ 9 മണി…
Read More » -
എട്ട് അധ്യാപകര്‍ക്കെതിരേ പരാതി നല്‍കാന്‍ വിദ്യാര്‍ഥികള്‍; തീരുമാനിക്കാന്‍ വാട്‌സ് ആപ്പ് പോള്‍; ഒരു അധ്യാപകന് എതിരേ മാത്രം പരാതി നല്‍കണമെന്ന് മുന്നൂറോളംപേര്‍
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർഥികൾ ഒരുങ്ങുന്നു. എട്ട് അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിന് പരാതി നൽകാൻ തയാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വോട്ടെടുപ്പ് നടത്തി. ഒരു അധ്യാപകനെതിരെ മുന്നൂറോളം പേരാണ് പരാതി നൽകണമെന്ന് അഭിപ്രായപ്പെട്ടത്. മറ്റു രണ്ടുപേർക്കെതിരെ നൂറിലേറെ പേരും രംഗത്തുവന്നു. ക്ലാസുകളിൽ വിദ്യാർഥികൾക്കെതിരെ വൻതുക പിഴ അടപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചവർക്കെതിരെയാണ് വിദ്യാർഥികൾ പരാതി നൽകാൻ ഒരുങ്ങുന്നത്. നിതിൻ രാജിന്റെ സഹപാഠികൾ അവധി കഴിഞ്ഞ് നാളെ ക്യാമ്പസിൽ തിരിച്ചെത്തും. വിദ്യാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തിയേക്കും. അതേസമയം, അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിവാദ അധ്യാപകന്‍ ഡോ. എം.കെ റാമിനെ പുറത്താക്കാന്‍ തീരുമാനം. തീരുമാനം വൈകാതെ മാനേജ്മെന്‍റ് പ്രഖ്യാപിക്കും. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വീണ്ടും വിദ്യാര്‍ഥികള്‍ രംഗത്തെത്തി. റാമിന്‍റ അധിക്ഷേപവാക്കുകള്‍ കേട്ട് വിദ്യാര്‍ഥിനി ക്ലാസില്‍ പൊട്ടിക്കരഞ്ഞുവെന്ന് സഹപാഠികള്‍ പറഞ്ഞു. എം.കെ റാമിന്റെ ക്രൂരതകള്‍ ഓരോന്നായി പുറത്തെത്തുകയാണ്. വെളുത്ത നിറം…
Read More »