Crime

  • തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് വെടിവെച്ച് കൊന്നു

    കാബൂള്‍: തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് ഇരയുടെ ബന്ധുവിനൊക്കൊണ്ടു വെടിവെച്ചു കൊല്ലിച്ചു. ഒരു പുരുഷനെയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ഒരു അഫ്ഗാന്‍ പൗരനെ, ഇരകളുടെ ഒരു ബന്ധുവിനെക്കൊണ്ട് താലിബാന്റെ പ്രതികാര ശിക്ഷാ സമ്പ്രദായം അനുസരിച്ച് വെടിവെച്ച് കൊന്നത്. ബദ്ഗിസ് പ്രവിശ്യയുടെ തലസ്ഥാനമായ ഖലാ-ഇ-നൗവിലെ ഒരു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സുപ്രീം കോടതി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരകളുടെ ഒരു ബന്ധു ആയിരക്കണക്കിന് കാഴ്ചക്കാര്‍ക്ക് മുന്നിലിട്ട് ഇയാള്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു എന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന പതിനൊന്നാമത്തെ പരസ്യ വധശിക്ഷയാണിത് എന്ന് എ.എഫ്.പി കണക്കുകള്‍ വ്യക്തമാക്കുന്നു. ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഇയാളെ ‘പ്രതികാര ശിക്ഷയ്ക്ക്’ വിധിച്ചിരുന്നു. ‘കൊലയാളി രണ്ട് പേരെയാണ് കൊന്നത്,…

    Read More »
  • ജീവനൊടുക്കിയ കോട്ടയം സ്വദേശി ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്!! ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി, ലൈം​ഗികാതിക്രമം നേരിട്ടു, ആത്മഹത്യാ സൂചന നൽകി- മരണമൊഴി സ്ഥിരീകരിച്ച് സുഹൃത്തുക്കൾ

    തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിനിടെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. കൂടാതെ യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്ത്. പത്തരയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും ആരംഭിച്ചു. തന്നെ ചെറുപ്പം മുതൽ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ കണ്ണൻ എന്ന നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. യുവാവിന്റെ ആത്മഹത്യാ കുറിപ്പിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവെച്ചിരുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസ്…

    Read More »
  • കൊല്‍ക്കത്തയില്‍ വീണ്ടും ബലാത്സംഗക്കേസ് ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റ് പീഡിപ്പിച്ചു ; സംഭവം ദുര്‍ഗ്ഗാപ്പൂര്‍കേസിന്റെ ഞെട്ടല്‍ മാറും മുമ്പ്, മമതാബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം

    കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂര്‍ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയില്‍ മറ്റൊരു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റാണ് ബലാത്സംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, ഇര ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. നഗരത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ആനന്ദപൂര്‍ ഏരിയയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ദുര്‍ഗ്ഗാപൂര്‍ കേസില്‍, ഇരയായ വിദ്യാര്‍ത്ഥിനിയുടെ പുരുഷ സുഹൃത്ത് ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇരയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി സ്ഥിരീകരിച്ചു. ഇരയുടെ ‘ലൈംഗികാവയവങ്ങളില്‍ നിരവധി മുറിവുകള്‍’ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ പിതാവ് പുരുഷ സുഹൃത്തിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതികള്‍ വളഞ്ഞ സ്ഥലത്തേക്ക് മകളെ കൊണ്ടുപോയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറ്റകൃത്യം നടന്ന വൈകുന്നേരം കോളേജ് കാമ്പസിന് പുറത്ത് ഭക്ഷണം വാങ്ങാന്‍…

    Read More »
  • രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ

    കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഹോം നേഴ്സായ അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാൾ അമ്മയോടൊപ്പം താമസം തുടങ്ങിയത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതോടെ രണ്ടാമത് വിവാ​ഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുണ്ടായ കുട്ടിയേയാണ് ആൺസുഹൃത്ത് പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.  

    Read More »
  • പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ് ; ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം

    പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ്. ഒരാള്‍ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യതാകാമെന്നാണ് സംശയം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പാലക്കാട് കല്ലടിക്കോടി ല്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിതിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് അരികില്‍ നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും പരിചയക്കാരും കൂലിപ്പണിക്കാരു മാണെന്നാണ് വിവരം. പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ നാട്ടു കാര്‍ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. യുവാ ക്കള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍…

    Read More »
  • ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും, സ്ഥാപനത്തിന് പരാതി നല്‍കിയിട്ട് രക്ഷയില്ല ; നഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെഴുതി ; എയിംസിലെ ഉന്നതസര്‍ജനെ സസ്‌പെന്റ് ചെയ്തു

    ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നഴ്‌സിന്റെ പീഡനപരാതിയില്‍ ഉടനടി നടപടി. എയിംസിലെ ഉന്നത സര്‍ജനെ സസ്‌പെന്റ് ചെയ്തു. എയിംസ് ഭരണകൂടം സീനിയര്‍ പ്രൊഫസര്‍ ഡോ. ബിസോയിക്ക്് എതിരേയാണ് നടപടി. മറ്റൊരു സീനിയര്‍ പ്രൊഫസര്‍ വി ദേവഗൗരുവിന് പകരം ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനായിരുന്ന ഡോ. എ.കെ. ബിസോയിയെ ഒരു വനിതാ നഴ്‌സിങ് ഓഫീസറുടെ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനം, അശ്ലീല ഭാഷയുടെ ഉപയോഗം, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു. ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തലും ലൈംഗിക പീഡനവും ആരോപിച്ച് സെപ്റ്റംബര്‍ 30-ന് വനിതാ നഴ്‌സിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഒക്ടോബര്‍ 9-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിഷയം കൈമാറുകയും ചെയ്തതാണ് നിര്‍ണ്ണായകമായത്. ഡോ. ബിസോയി സ്ത്രീകളായ…

    Read More »
  • പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം, പോക്സോ കേസ് പ്രതിയെ വെടിവച്ച് കൊന്ന് യു പി പൊലീസ്

    ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 5:30 നാണ് ഉത്തർപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി ഷഹസാദിന് വെടിയേറ്റത്. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു.  അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ…

    Read More »
  • മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ ശിവകൃഷ്ണൻ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാ​ഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ

    കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നതായി കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ പറഞ്ഞു. അതിനിടെ ശിവകൃഷ്ണന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ച്ചനയുടെ ഒരു വീഡിയോ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അര്‍ച്ചന ചിത്രീകരിച്ചതാണ് വീഡിയോ. ഇതില്‍ അര്‍ച്ചനയുടെ മുഖത്ത് പരിക്കേറ്റത് വ്യക്തമാണ്. കണ്ണുകളുടെ താഴ്ഭാഗത്ത് ചതഞ്ഞിരിക്കുന്നതും പൊട്ടി ചോരപൊടിയുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പുറമേ ചുണ്ടിനകത്ത് പൊട്ടിയിരിക്കുന്നതും കാണാം. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു കൊല്ലം നെടുവത്തൂരില്‍ സംഭവം നടക്കുന്നത്. അമ്മ കിണറ്റില്‍ ചാടിയതായി മക്കള്‍ സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സംഭവം കൊട്ടാരക്കര ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സോണി…

    Read More »
  • ഷോട്ട് ഫിലിമിന്റെ പേരിൽ 15 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു, വസ്ത്രം മാറുന്നത് വീഡിയോ പകർത്തി ലൈം​ഗിക പീഡനം, യുട്യൂബറും പ്രായപൂർത്തിയാകാത്ത മകനും പിടിയിൽ

    കൊൽക്കത്ത:  ഷോട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബം​ഗാളിൽ 48കാരനായ യൂട്യൂബറും മകനും അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്ന് 48 കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടി അവരോടൊപ്പം ഷൂട്ടിംഗിനായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. പെൺകുട്ടി വസ്ത്രം മാറുമ്പോൾ രഹസ്യമായി അവളുടെ ചിത്രങ്ങളും വീഡിയോയും പകർത്തുകയും ലൈം​ഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ അവളെ വിവാഹം കഴിക്കുമെന്ന് പ്രേരിപ്പിച്ചുകൊണ്ട് അവളുടെ മുടിയിൽ കുങ്കുമം പുരട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അരബിന്ദുവിനെ വിശ്വസിച്ചാണ് കുടുംബം കുട്ടിയെ വിട്ടത്. എന്നാൽ, കുട്ടി തുറന്നു…

    Read More »
  • മദ്യ വിറ്റ് പിടിയിലായ യുവാവിനെ പരിഹസിച്ച് എഐ ചിത്രം നിർമ്മിച്ചു, അപമാനത്തിന് പ്രായശ്ചിത്തമായി പിന്നാക്ക വിഭാ​ഗക്കാരനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു

    ഭോപ്പാൽ: മധ്യപ്രദേശിൽ ദാമോ ജില്ലയിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാല്‍ കഴുകിയ വെള്ളം കുടിപ്പിച്ചു. ഒബിസി വിഭാഗത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെയാണ് ബ്രാഹ്‌മണനായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകാനും ഗ്രാമവാസികളുടെ മുന്നില്‍ വച്ച് ആ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്. സംഭവത്തില്‍ കുശ്വാഹ വിഭാഗത്തില്‍പ്പെട്ടയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗ്രാമതല തർക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പർഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെയാണെങ്കിലും, അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. പിടിക്കപ്പെട്ടപ്പോൾ, ഗ്രാമവാസികൾ അദ്ദേഹത്തെ ശിക്ഷിച്ചു, പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിർബന്ധിച്ചു, പാണ്ഡെ അത് അംഗീകരിച്ചു. എന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ ഒരു എഐ ചിത്രം ഉണ്ടാക്കിയ പര്‍ഷോത്തം അത് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും, ചിലർ ഈ പ്രവൃത്തിയെ ബ്രാഹ്മണ…

    Read More »
Back to top button
error: