Crime

  • ഗുണ്ടയുടെ വീട്ടില്‍ ‘ഉണ്ട’; സൂക്ഷിച്ചത് കട്ടിലിനടിയില്‍, ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റു’മായി തൃശൂര്‍ സിറ്റി പൊലീസ്

    തൃശൂര്‍: വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടില്‍ നിന്ന് രണ്ടു വെടിയുണ്ടകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ലൈസന്‍സ് ആവശ്യമുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റ്’ എന്ന പേരില്‍ സംഘടിത കുറ്റവാളികള്‍ക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. നെടുപുഴയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം. സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകള്‍ പരിശോധിച്ചതില്‍ 12 പേരെ അറസ്റ്റ്…

    Read More »
  • അകന്നു കഴിയുന്ന ഭാര്യയ്ക്കും മകള്‍ക്കും നേരെ ആക്രമണം; മുഖത്ത് മുളകുപൊടിയെറിഞ്ഞ് ചുറ്റികയ്ക്കടിച്ചു; ഭാര്യയുടെ തലയോട്ടി തകര്‍ന്നു, മകള്‍ക്കും ഗുരുതര പരുക്ക്; കോന്നിയില്‍ യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: അകല്‍ച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും പതിനേഴ് വയസുള്ള മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍ ബിജുമോന്‍ (43) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇയാളില്‍ നിന്നും പിണങ്ങിക്കഴിയുന്ന ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവികയ്ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുകൂട്ടരും ഒരുമിച്ചു താമസിച്ചു വന്നിരുന്ന ചെമ്പിലാക്കല്‍ വീട്ടില്‍ ഉച്ചക്ക് എത്തിയ പ്രതി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കൈയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു തലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചു. നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തു കിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്ക് പറ്റിയ…

    Read More »
  • വിളവ് തിന്നുന്ന വയ്യാ’വേലി’! ഡി അഡിക്ഷന്‍ സെന്റര്‍ ജീവനക്കാരന്‍ MDMA-യുമായി അറസ്റ്റില്‍; ഇടപാടുകാര്‍ സെന്ററിലെ രോഗികള്‍, അരഗ്രാമിന് 3000 രൂപ

    തൃശൂര്‍: സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുകയാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രന്‍, മുഹമ്മദ്…

    Read More »
  • ആഭരണമടക്കം വിറ്റും പണയംവച്ചും പിടിച്ചുനില്‍ക്കാന്‍ ശ്രമം; കൈത്താങ്ങില്ലാതെ തളര്‍ന്നുപോയി; പുതുച്ചേരിയില്‍ മോഡല്‍ മരിച്ചനിലയില്‍

    ചെന്നൈ: പുതുച്ചേരിയില്‍ പ്രമുഖ മോഡലിനെ മരിച്ചനിലയില്‍ കണ്ടെത്തി. 26-കാരിയായ സാന്‍ റേച്ചലിനെയാണ് പിതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അമിതമായി ഗുളികകള്‍ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് സാന്‍ വിവാഹിതയായത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍ എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാകാം ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആഭരണങ്ങളടക്കം പണയംവെച്ചും വില്‍പനടത്തിയുമായിരുന്നു സാന്‍ പണം കണ്ടെത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിതാവില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചായിരുന്നു എത്തിയത്. എന്നാല്‍, മകനോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി പിതാവ് കൈയൊഴിയുകയായിരുന്നു. ഇതോടെ ആയിരിക്കാം സാന്‍ ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും മാനസികമായി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നുമുള്ള…

    Read More »
  • വയറങ്ങട് ഇളക്കി! ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് പുറത്തെടുത്തത് നൂറിലേറെ കാപ്‌സ്യൂള്‍; യുവതി ഗര്‍ഭിണി

    കൊച്ചി: മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് നൂറിലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാന്‍ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും. തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്‌സ്റേ എടുക്കും. വയറ്റില്‍ ഗുളികകള്‍ ഇല്ലെന്ന് കണ്ടാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) തുടര്‍ നടപടി സ്വീകരിക്കും. ഗുളികകള്‍ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് മയക്കുമരുന്നാണോ എന്ന് പരിശോധിക്കൂ. ഡിആര്‍ഐ സ്വന്തം നിലയില്‍ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍…

    Read More »
  • വക്കത്ത് പഞ്ചായത്തംഗവും അമ്മയും തൂങ്ങിമരിച്ച നിലയില്‍; ‘കള്ളക്കേസില്‍ കുടുക്കി’യെന്ന് ആത്മഹത്യക്കുറിപ്പ്, അയിച്ചത് വാട്‌സാപ്പില്‍

    തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. ആത്മഹത്യക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റര്‍ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.    

    Read More »
  • വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

    കണ്ണൂർ: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായ പ്രതി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിനു നൽ‍കിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ എടക്കാട് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • 1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ

    തിരുവനന്തപുരം: 29 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോലീസിന്റെ തലവേദനയായ പിടികിട്ടാപ്പുള്ളിയെ പിടികൂടി പാറശാല പോലീസ്. നിരവധി മോഷണ കേസിലെ പ്രതിയായ പളുകൽ തേരുപുറം സ്വദേശി ജയകുമാർ (55) ആണ് വർഷങ്ങൾക്കു ശേഷം പാറശാല പോലീസിന്റെ പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാർ. 1996 ൽ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വർണവും പണവും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു ഇയാൽ. ഓരോ സ്ഥലത്തും ഓരോ പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഫോൺ ഉൾപ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാൾ ഉപയോഗിച്ചിരുന്നില്ല എന്നതും പോലീസിനു തലവേദന സൃഷ്ടിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിർമ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാൾ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെൺസുഹൃത്തിന്റെ അടുത്തേക്ക് ജയകുമാർ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ…

    Read More »
  • ”അച്ഛന്‍ ഉപേക്ഷിച്ചു പോയ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; നിതീഷിന്റെ അച്ഛന്‍ എന്നോടും മോശമായി പെരുമാറി; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്”

    കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭര്‍തൃപിതാനവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു. ‘എന്റെ മകളോട് മാത്രമല്ല എന്നോടും അയാള്‍ മോശമായി പെരുമാറി, പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഓഡിയോ ഞാന്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്’, ഭര്‍ത്താവ് നിതീഷിന്റെയും പെങ്ങളുടേയും അവരുടെ അച്ഛന്റെയും ക്രൂരതകള്‍ സഹിക്കാന്‍ പറ്റാതായതോടെയാണ് മകള്‍ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്നും ഇത്രയേറെ ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ക്ഷമിച്ചതെന്നും ഷൈലജ വെളിപ്പെടുത്തി. ‘വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാന്‍ അയാളുടെ പെങ്ങള്‍ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച്…

    Read More »
  • മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!!

    കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. പിന്നീടു…

    Read More »
Back to top button
error: