LIFE

  • ഇന്ത്യ നേരത്തേ തോറ്റതു നന്നായി, അത് ആവശ്യമായിരുന്നു; കാരണം പറഞ്ഞ് രവിശാസ്ത്രി; ‘ഈ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന് ബോധ്യമായിട്ടുണ്ടാകും’

    സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.’ എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം…

    Read More »
  • ‘വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാൻ തന്ത്രിയെ കരുവാക്കി; എല്ലാം സർക്കാരിന്റെ തന്ത്രങ്ങൾ; സിബിഐ അന്വേഷണം അനിവാര്യം’- തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ? അതാണ് നടന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാൻ അല്ല; എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

    Read More »
  • ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ലണ്ടൻ: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമ്മയായി. മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച ഗ്രേസ് ബെൽ എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലണ്ടനിലെ ക്വീൻ ഷാർലെറ്റ് & ചെൽസിയ ഹോസ്പിറ്റലിലായിരുന്നു ഗ്രേസ് കുഞ്ഞിന് ജന്മം നൽകിയത്. പതിനാറാം വയസ്സിലാണ് ഗ്രേസിന് ഗർഭപാത്രമില്ലെന്നും ഒരു കു‍ഞ്ഞിന് ജന്മം നൽകാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയത്. ഗർഭപാത്രം വികസിക്കാത്തതോ, ഇല്ലാത്തതോ ആയ എംആർകെഎച്ച് (Mayer-Rokitansky-Kuster-Hauser) സിൻഡ്രോം എന്ന അവസ്ഥയായിരുന്നു ഐ.ടി പ്രോഗ്രാമറായ ഗ്രേസിന്റേത്.തുടർന്ന് 2024 ജൂണിനാണ് ഓക്സ്ഫഡ‍ിലെ ചർച്ചിൽ ഹോസ്പിറ്റലിൽ ഗർഭപാത്രം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്തത്. പത്തു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. മാസങ്ങൾക്കുള്ളിൽ ഗ്രേസ് ലണ്ടനിലെ ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പ്രത്യുത്പാദന ചികിത്സകൾക്ക് വിധേയയായി. കുഞ്ഞിന് ജന്മം നൽകാനാവുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗ്രേസ് പറഞ്ഞു. ശരിക്കും ഒരത്ഭുതമായാണ് തോന്നുന്നത്. ഗർഭപാത്രം നൽകിയതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് ദാതാവ് സമ്മാനിച്ചതെന്നും ഗ്രേസും പങ്കാളി സ്റ്റീവ് പവലും പറഞ്ഞു. അതേസമയം, ഗ്രേസിന്…

    Read More »
  • വയനാട് ടൗണ്‍ഷിപ്പ്: വരവെത്ര? ചെലവെത്ര? ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം ഇതുവരെ എന്തു ചെയ്തു? വീടുകള്‍ക്കു മാത്രമല്ല, കുട്ടികളുടെ പഠനം മുതല്‍ എസ്‌റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസംവരെ സര്‍ക്കാര്‍ നല്‍കിയത് കോടികള്‍

    വയനാട്: കേരളം ഇന്നുവരെ കാണാത്ത ദുരന്തത്തില്‍ വിറങ്ങലിച്ചുപോയ ജനതയ്ക്കായി ഒരുക്കുന്ന വീടുകളുടെ ആദ്യഘട്ടത്തിന്റെ താക്കോല്‍ ദാനം മാര്‍ച്ച് ഒന്നിനു മുഖ്യമന്ത്രി നിര്‍വഹിക്കുകയാണ്. നാനൂറോളംപേരാണ് ഒറ്റയടിക്ക് ദുരന്തത്തില്‍ ഒലിച്ചുപോയത്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിച്ച വീടുകളില്‍ ആദ്യഘട്ടമായി പൂര്‍ത്തിയാക്കിയ 178 വീടുകളാണു കൈമാറുന്നത്. നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏഴു സെന്റില്‍ 1000 ചതുരശ്രയടിയില്‍ 20 ലക്ഷം വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് സൊസൈറ്റിക്കാണു ചുമതല. എത്രകോടിയെത്തി? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ എന്തു ചെയ്തു എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. ദുരന്തംകണ്ടു ഞെട്ടിയവര്‍ കൈയിലുള്ള ഇത്തിരിപ്പൊന്നുവരെ നല്‍കിയാണ് ദുരിതാശ്വാസ നിധി നിറച്ചത്. ടൗണ്‍ഷിപ്പ് എന്നതു വെറുമൊരു വീടു നിര്‍മാണമല്ല. ആശുപത്രി, കളിസ്ഥലം, എല്ലാ മേഖലയെയും ബന്ധിപ്പിച്ചു റോഡുകള്‍, അങ്കണവാടി, ഓഡിറ്റോറിയം എന്നിവയടക്കമാണിവിടെ നിര്‍മിക്കുന്നത്. കേരളം നല്‍കിയ 774 കോടിയിലാണ് ഈ സ്വപ്‌നങ്ങള്‍ക്കു ചിറകുവച്ചത്. കണക്കുകള്‍ കൃത്യമായി എഴുതിവയ്ക്കുമെന്നു മന്ത്രി കെ. രാജനും വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച പണം…

    Read More »
  • കേരളത്തിൽ പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും കോളേജുകകൾക്കും സർവ്വകലാശാലകൾക്കും മതങ്ങളുമായി പേരുകൾ നല്കില്ലയെന്ന തീരുമാനവുമായി മന്ത്രി സഭാ യോ​ഗം

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ മതേതര തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാ​ഗമായി, പുതുതായി സ്ഥാപിതമാകുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങ്‍ക്ക് ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉപയോഗിക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം, ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി തുടരുകയും ഭരണഘടനാ മൂല്യങ്ങളായ സമത്വവും ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ അർത്ഥമാക്കുന്നത്. ഭാവിയിലെ എല്ലാ സ്ഥാപനങ്ങളെയും നിഷ്പക്ഷരാക്കുകയും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച വിശാലമായ നയപരമായ നടപടികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി നിയോ​ഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും…

    Read More »
  • ട്രംപിന്റെ കിളിപോയി തുടങ്ങിയോ? അമേരിക്കയില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍; ‘എവിടെയോ എന്തോ കുഴപ്പമെന്ന്’ ഭൂരിപക്ഷം പേരും; രാഷ്ട്രീയ നേതൃത്വത്തില്‍ വയസന്‍മാരെന്നു പരിഭവിച്ച് ജനം

    ന്യൂയോര്‍ക്ക്: പ്രായമേറുംതോറും ട്രംപിന്റെ പെരുമാറ്റം വിചിത്രമായി മാറുന്നെന്നു പ്രതികരിച്ച് ഭൂരിപക്ഷം അമേരിക്കക്കാര്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇപ്‌സോസുമായി ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പാണ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. താരിഫ് വിഷയത്തില്‍ ട്രംപ് നിയമനിര്‍മാതാക്കളെയും ജഡ്ജിമാരെയും പുലഭ്യം പറഞ്ഞതും ഇക്കാലത്താണ്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 61% പേര്‍ ട്രംപിനെ ‘പ്രായമാകുന്തോറും വിചിത്രനായി മാറി’ എന്ന് വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകളില്‍ 89 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 30 ശതമാനവും സ്വതന്ത്രരില്‍ 64 ശതമാനവും അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിച്ചു. എന്നാല്‍, വോട്ടെടുപ്പ് ഫലങ്ങള്‍ വ്യാജവും നിരാശാജനകവുമാണെന്നു വൈറ്റ്ഹൗസ് വക്താവ് ഡേവിഡ് ഇന്‍ഗിള്‍ പറഞ്ഞു. ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 40% പേര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചു. ഇത് ഈ മാസം ആദ്യത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. അദ്ദേഹം തന്റെ കാലാവധി ആരംഭിച്ചത് 47% എന്ന…

    Read More »
  • വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

    ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…

    Read More »
  • ‘കഴുത്ത് ഇറങ്ങിക്കിടന്നത് ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു, ഞാന്‍ അത്തരം ഒരാളല്ല’; യുട്യൂബ് ചാനലുകളുടെ മോശം ആംഗിളുകള്‍ക്ക് എതിരേ ആരതി കൃഷ്ണ

    മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ്  ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയുള്ള സന്ദര്‍ഭങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ആരതി പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചശേഷം 100 ഇരട്ടി മോശമാക്കി വീണ്ടും ദൃശ്യങ്ങള്‍ വന്നെന്നും ആരതി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മോശമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ആരതി പറയുന്നു. ”അത്താണിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. പരിപാടിക്ക് ശേഷം കുറെ വളരെ മോശം രീതിയിലുള്ള വിഡിയോസ് കണ്ടു. ഈ പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് യൂട്യൂബേഴ്സിനോട് പറഞ്ഞിരുന്നു. സപ്പോര്‍ട്ട് ചെയ്തത് മീഡിയയയാണ്. ഈ അവസഥയില്‍ നില്‍ക്കുന്നതിന് കാരണം മീഡിയയാണ്. അവരോട് കടപ്പാടുണ്ട്. കഴിഞ്ഞ പരിപാടിയുടെ വിഡിയോസ് ഞാന്‍ പോലും അറിയാതെ മോശമാക്കുന്ന രീതിയില്‍ വന്നു. വെറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാന്‍ അങ്ങനെയൊരാളല്ല. അങ്ങനെ ശ്രമിക്കല്ല എന്ന് പറഞ്ഞു” എന്നാണ് ആരതി…

    Read More »
  • ജയിപ്പിച്ചു വിട്ടിട്ടെന്തിന്? ഒന്നര വര്‍ഷത്തിനിടെ ചില്ലിക്കാശിന്റെ വികസനം നടത്താതെ കേരള എംപിമാര്‍; ഇ.ടി. മുഹമ്മദ് ബഷീറിനും എം.കെ. രാഘവനും പേരിനു പോലും പദ്ധതികളില്ല; ഷാഫിക്കും ഷോ മാത്രം; സുരേഷ് ഗോപിയും കണക്ക്! തമ്മില്‍ ഭേദം ബ്രിട്ടാസ്

    ന്യൂഡല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിട്ടും കേരളത്തിനുവേണ്ടി ചില്ലിക്കാശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാതെ യുഡിഎഫ് എംപിമാര്‍. എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം. 19 ലോക്‌സഭാ എംപിമാരില്‍ കെ. രാധാകൃഷ്ണന്‍ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം യുഡിഎഫ് എംപിമാരാണ്. പാര്‍ലമെന്റില്‍ പോകാനും വരാനും ചെലവിട്ട പണം പോലും ഇവര്‍ കേരളത്തിനുവേണ്ടി ചെലവിട്ടിട്ടില്ല. നിര്‍ണായകമായ ഒന്നര വര്‍ഷത്തിനിടെ മലപ്പുറം എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസിന്റെ എം.കെ. രാഘവന്‍ എന്നിവര്‍ ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ല. 11.48 കോടി രൂപ ഇ.ടിക്കും 9.80 കോടി എം.കെ. രാഘവനും അലോക്കേറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരും എംപി ഫണ്ടില്‍നിന്ന് ചെലവിട്ടത് പൂജ്യം രൂപയാണ്. ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് എംപിമാര്‍ പദ്ധതികള്‍ സമര്‍പ്പിക്കുന്നത്. കൃത്യമായ പദ്ധതിരേഖകളില്ലെങ്കില്‍ ഇവയെല്ലാം തള്ളിപ്പോകും. 12 കോടിക്കു മുകളില്‍ അലോക്കേഷനുള്ള പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി ഇതുവരെ ചെലവിട്ടത് ആകെ അനുവദിച്ചതിന്റെ 0.33 ശതമാനം മാത്രമാണ്. ഏതാണ്ടു നാലുലക്ഷം രൂപയ്ക്ക് അടുത്തുവരും. വടകരയില്‍ വമ്പിച്ച വിജയം നേടിയിട്ടും…

    Read More »
  • മുമ്പ് അരിവിഹിതം, ഇപ്പോള്‍ കെ- ഫോണ്‍: പാര്‍ലമെന്റില്‍ ചോദ്യങ്ങളുമായി എത്തിയ എന്‍.കെ. പ്രമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി വൈറല്‍; ‘99,970 കണക്ഷനുകള്‍, നടത്തിപ്പ് എല്ലാ നടപടികളും പാലിച്ച്’

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണുമായി ബന്ധപ്പെട്ടു കുത്തിത്തിരിപ്പിന് ഇറങ്ങിയ എംപി എന്‍.കെ. പ്രേമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും എല്ലാ ലൈസന്‍സുകളും പാലിക്കുന്നുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഇതിനു മുമ്പും കേരളത്തിലെ നിരവധി പദ്ധതികള്‍ക്കെതിരേ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളം അതിദാരിദ്ര്യ മുക്തമാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവു വരുത്തുമോ എന്നായിരുന്നു ചോദ്യം. സദ്ദുദ്ദേശ്യമെന്നു തോന്നുമെങ്കിലും കേന്ദ്രം അരിവിഹിതം വെട്ടിക്കുറയ്ക്കണമെന്ന പരോക്ഷ നിര്‍ദേശമായിട്ടാണ് ഇതു വിമര്‍ശിക്കപ്പെട്ടത്. ഇതിനു സമാനമായ ചോദ്യങ്ങളുമായാണ് ഇക്കുറിയും പ്രേമചന്ദ്രന്‍ രംഗത്തുവന്നതെങ്കിലും കുഴപ്പങ്ങള്‍ കണ്ടു പിടിക്കാന്‍ പഴുതുകളില്ലാതെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമായി. പ്രേമചന്ദ്രന്‍ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പൂര്‍ണരൂപത്തില്‍   ചോദ്യം: കേരള ഫൈബര്‍ ഒപ്റ്റിക്…

    Read More »
Back to top button
error: