LIFE
-
ഇന്ത്യ നേരത്തേ തോറ്റതു നന്നായി, അത് ആവശ്യമായിരുന്നു; കാരണം പറഞ്ഞ് രവിശാസ്ത്രി; ‘ഈ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന് ബോധ്യമായിട്ടുണ്ടാകും’
സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.’ എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം…
Read More » -
‘വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാൻ തന്ത്രിയെ കരുവാക്കി; എല്ലാം സർക്കാരിന്റെ തന്ത്രങ്ങൾ; സിബിഐ അന്വേഷണം അനിവാര്യം’- തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ? അതാണ് നടന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാൻ അല്ല; എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More » -
ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി
ലണ്ടൻ: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമ്മയായി. മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച ഗ്രേസ് ബെൽ എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലണ്ടനിലെ ക്വീൻ ഷാർലെറ്റ് & ചെൽസിയ ഹോസ്പിറ്റലിലായിരുന്നു ഗ്രേസ് കുഞ്ഞിന് ജന്മം നൽകിയത്. പതിനാറാം വയസ്സിലാണ് ഗ്രേസിന് ഗർഭപാത്രമില്ലെന്നും ഒരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയത്. ഗർഭപാത്രം വികസിക്കാത്തതോ, ഇല്ലാത്തതോ ആയ എംആർകെഎച്ച് (Mayer-Rokitansky-Kuster-Hauser) സിൻഡ്രോം എന്ന അവസ്ഥയായിരുന്നു ഐ.ടി പ്രോഗ്രാമറായ ഗ്രേസിന്റേത്.തുടർന്ന് 2024 ജൂണിനാണ് ഓക്സ്ഫഡിലെ ചർച്ചിൽ ഹോസ്പിറ്റലിൽ ഗർഭപാത്രം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്തത്. പത്തു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. മാസങ്ങൾക്കുള്ളിൽ ഗ്രേസ് ലണ്ടനിലെ ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പ്രത്യുത്പാദന ചികിത്സകൾക്ക് വിധേയയായി. കുഞ്ഞിന് ജന്മം നൽകാനാവുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗ്രേസ് പറഞ്ഞു. ശരിക്കും ഒരത്ഭുതമായാണ് തോന്നുന്നത്. ഗർഭപാത്രം നൽകിയതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് ദാതാവ് സമ്മാനിച്ചതെന്നും ഗ്രേസും പങ്കാളി സ്റ്റീവ് പവലും പറഞ്ഞു. അതേസമയം, ഗ്രേസിന്…
Read More » -
കേരളത്തിൽ പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും കോളേജുകകൾക്കും സർവ്വകലാശാലകൾക്കും മതങ്ങളുമായി പേരുകൾ നല്കില്ലയെന്ന തീരുമാനവുമായി മന്ത്രി സഭാ യോഗം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ മതേതര തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, പുതുതായി സ്ഥാപിതമാകുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങ്‍ക്ക് ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉപയോഗിക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം, ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി തുടരുകയും ഭരണഘടനാ മൂല്യങ്ങളായ സമത്വവും ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ അർത്ഥമാക്കുന്നത്. ഭാവിയിലെ എല്ലാ സ്ഥാപനങ്ങളെയും നിഷ്പക്ഷരാക്കുകയും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച വിശാലമായ നയപരമായ നടപടികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും…
Read More » -
വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍
ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…
Read More »




