Life Style

    • ആഡംബരങ്ങളില്ലാത്ത വിഎസ്-വസുമതി വിവാഹം, വ്യത്യസ്തമായ ക്ഷണക്കത്തും; അച്ഛനെ ജയിലില്‍ കണ്ട മക്കള്‍…

      ആലപ്പുഴ കോടംതുരുത്തില്‍ നടന്ന ഒരു യോഗത്തില്‍ ഒരിക്കല്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. വലിയ ആള്‍ക്കൂട്ടമുണ്ട് അന്ന് വിഎസിനെ കേള്‍ക്കാന്‍. അന്ന് പ്രസംഗം കേള്‍ക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി നിന്നിരുന്നു. പാര്‍ട്ടിയില്‍ മഹിളാ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന വസുമതി. ചേര്‍ത്തല കുത്തിയതോടിനടുത്ത് കോടംതുരുത്തിലാണ് വസുമതിയുടെ വീട്. പ്രസംഗം കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ സഖാവ് ടി.കെ രാമന്‍ വന്ന് ചോദിച്ചു. ‘ എങ്ങനെയുണ്ടായിരുന്നു സഖാവിന്റെ പ്രസംഗം’. നന്നായിരുന്നുവെന്ന് വസുമതി മറുപടിയും നല്‍കി. അക്കാലത്ത് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിംഗ് പഠനം നടത്തുകയായിരുന്നു വസുമതി. പഠനം കഴിഞ്ഞ് ജോലി തുടങ്ങിയ ഇടയ്ക്ക് ആശുപത്രിയിലേക്ക് സുമതിയുടെ പേരില്‍ വീട്ടില്‍നിന്ന് ഒരു കമ്പി സന്ദേശം എത്തി. ‘ ഉടന്‍ വീട്ടിലേക്ക് എത്തണം’ എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. വീട്ടില്‍ എത്തിയപ്പോള്‍ തന്റെ കല്യാണം നിശ്ചയിച്ചുവെന്നും വരന്‍ വിഎസ് അച്യുതാനന്ദനാണെന്നും സുമതി അറിഞ്ഞു. സംഭവമറിഞ്ഞ സുമതിക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. കാരണം മഹിളാ പ്രവര്‍ത്തകയായി പാര്‍ട്ടിയില്‍…

      Read More »
    • ‘ഉരുളക്കിഴങ്ങു പോലെയല്ല, കിടിലന്‍ വള്ളിച്ചൂരല്‍ പോലെ’; രണ്ടുമാസം കൊണ്ട് കുറച്ചത് 17 കിലോ; അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി സര്‍ഫറാസ് ഖാന്‍; ഇനി ഫിറ്റ്‌നെസ് ഇല്ലെന്നു പറഞ്ഞത് തഴയരുതെന്ന് ആരാധകര്‍

      ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരമാണ് സര്‍ഫറാസ് ഖാന്‍. ‘ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടിരിക്കുന്നു’വെന്ന പരിഹാസങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. വെറും രണ്ടുമാസം കൊണ്ട് 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണി‍ഞ്ഞ് ജിമ്മില്‍ നിന്നുള്ള ചിത്രം സര്‍ഫറാസ് പങ്കുവച്ചത് കണ്ടവരെല്ലാം ഞെട്ടി. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ് കാണുന്നെതന്നും ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ സര്‍ഫറാസിന് മടങ്ങിവരാനാകുമെന്നും ചിത്രം കണ്ട ആരാധകരും കുറിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും സര്‍ഫറാസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരന്നു ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ അരങ്ങേറ്റവും. ഫിറ്റ്നസില്ലാത്തതിനാലാണ് സര്‍ഫറാസ് തഴയപ്പെട്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സര്‍ഫറാസിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചത്. കഠിനാധ്വാനം തുടര്‍ന്നാല്‍ ടീമിലേക്ക് കരുണിനെ പോലെ തിരികെ എത്താമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ഫിറ്റ്നസായിരുന്നില്ല സര്‍ഫറാസിനെ തഴഞ്ഞതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യയുടെ ദയനീയ…

      Read More »
    • പുലര്‍ച്ചെ നാലിന് ഉണരും, ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം, നടത്തം, പത്രവായന, കുളി, യോഗ… നിലപാടുകള്‍ പോലെ ജീവിതചിട്ടയിലും കാര്‍ക്കശ്യം

      നിലപാടുകള്‍ പോലെ തന്നെയായിരുന്നു വി.എസിന് ജീവിതചിട്ടയും. ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു. ആരോഗ്യമുള്ള അവസാന കാലം വരെയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗയ്ക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നടത്തമാണ് വി.എസിന്റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും മുപ്പത്തിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്ന് വി.എസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നാല് മണിക്ക് ഉണരും. ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം. ഒരു മണിക്കൂര്‍ നടത്തം. പത്രവായന, കുളി, യോഗ. ശേഷം പ്രാതല്‍. വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിലും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തുന്നയാളാണ് വി.എസ്. ദുര്‍മേദസ്സുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും വേലിക്ക് പുറത്ത് നിര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്നു. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും കൃത്യമായ അളവില്‍ മാത്രമേ വി.എസ് കഴിക്കാറുള്ളൂ. ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാറില്ല. ഉച്ചഭക്ഷണം കൃത്യം ഒരുമണിക്ക്. പച്ചക്കറിയാണ് ഏറെ ഇഷ്ടവിഭവം. രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം. വൈകിട്ട് രണ്ട് കഷണം പപ്പായ. ശേഷം…

      Read More »
    • രഹസ്യ വിവാഹവും 13 വര്‍ഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വര്‍ഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

      ഒരു സമയത്ത് തെന്നിന്ത്യയില്‍ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വര്‍ഷത്തേക്ക് ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി. പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി…

      Read More »
    • ‘മാതാപിതാക്കളും മകളും ചേര്‍ത്തു പിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണ്’; അതുല്യയുടെ മരണത്തിനു പിന്നാലെ ഗായിക ഇംതിയാസ് ബീഗത്തിന്റെ പോസ്റ്റ് വൈറല്‍

      കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്. ‘ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് ‘മകളേ മാപ്പ്’ പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, ‘അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി…

      Read More »
    • ഒരു ചേട്ടന്‍ ഒരു അനിയന്‍ ഒരു ഭാര്യ! ‘വെങ്കല’ത്തെ ഓര്‍പ്പിച്ചൊരു കല്യാണം, അറിയാം ഹിമാചലിലെ ‘ജോഡിധരണ്‍’

      മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെങ്കലം. ചേട്ടനും അനിയനും ഒരേ സ്ത്രീയെ വിവാഹം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ ചിത്രം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഇപ്പോളിത അത്തരമൊരു കല്ല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹിമാചല്‍ പ്രദേശിലെ ഗോത്രവിഭാഗങ്ങളില്‍ ഒന്നായ ഹട്ടി വിഭാഗത്തിലെ സഹോദരന്മാരാണ് ഒരേ യുവതിയെ വിവാഹം ചെയ്തത്. ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായം നടന്നത്. പ്രദീപ് നേഹി, കപില്‍ നേഹീ എന്നീ സഹോദരന്മാരുടെ വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സുനിത ചൗഹാന്‍ എന്ന പെണ്‍കുട്ടിയെ ആണ് ഇരുവരും വിവാഹം ചെയ്തത്. ജൂലായ് 12 മുതല്‍ 14 വരെ നീണ്ടുനിന്ന വിവാഹത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനിയന്‍ കപില്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ വിവാഹിതരായതെന്നാണ് മൂന്ന് പേരും പറയുന്നത്. തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം നല്‍കുകയായിരുന്നെന്നും മൂവരും മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ…

      Read More »
    • മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു; വിവാഹമോചനത്തിനുശേഷവും ഭര്‍ത്താവിനു ചെലവിനു നല്‍കിയ നടി

      സ്‌ക്രീനില്‍ കാണുന്ന താരങ്ങളുടെ യഥാര്‍ത്ഥ ജീവിതകഥകള്‍ പലപ്പോഴും സിനിമാകഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലൈംലൈറ്റില്‍ ചിരിച്ച മുഖത്തോടുകൂടി കാണുന്ന ഇവരില്‍ പലരും സ്വന്തം ജീവിതകഥകള്‍ വെളിപ്പെടുത്തുമ്പോഴാണ് നാം അമ്പരക്കുക. ചില ജീവിതകഥകള്‍ നമുക്ക് പ്രചോദനവുമാകാറുണ്ട്. നിസ്സാര കാര്യങ്ങളില്‍പ്പോലും വീണു പോകുന്ന നമ്മള്‍ പലപ്പോഴും അതിശയിച്ചുപോകും ചിലരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍. അത്തരത്തില്‍ ‘ഭാബിജി ഘര്‍ പര്‍ ഹെയ്നി’ലെ ‘അംഗൂരി ഭാഭി’ എന്നറിയപ്പെടുന്ന നടി ശുഭാംഗി ആത്രെ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ചില അവസ്ഥകളെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഇവരുടെ മുന്‍ഭര്‍ത്താവ് പിയൂഷ് പൂറി അന്തരിച്ചത്. അയാള്‍ക്കൊപ്പമുള്ള വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് അവര്‍ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് പിയൂഷ് മദ്യപാനിയാണെന്ന് അറിഞ്ഞതെന്നും കോളേജ് പഠനകാലത്ത് അവന്‍ മദ്യപിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നുവെന്നും ശുഭാംഗി ആത്രെ. മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവര്‍ താന്‍ അയാളുമായുള്ള ബന്ധം സംരക്ഷിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ 17 വര്‍ഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാല്‍ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം…

      Read More »
    • ഒടുവില്‍ സൈനയും; കായിക താരങ്ങള്‍ക്കിടെ വിവാഹ മോചനം തുടര്‍ക്കഥയാകുന്നു; പത്തുവര്‍ത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; ഇരുവരും ഒരേ കരിയറില്‍ മിന്നിത്തിളങ്ങി; ജീവിതം നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുമെന്ന് ബാഡ്മിന്റണ്‍ താരത്തിന്റെ പോസ്റ്റ്

      ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക താരങ്ങളുടെ വിവാഹങ്ങള്‍ക്കൊപ്പം അവ തകര്‍ന്നടിയുന്നതിന്റെ വാര്‍ത്തകളും നിറയുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റിലും മറ്റു കായിക ഇനങ്ങളിലും തിളങ്ങിനിന്ന നിരവധി താരങ്ങളാണു വിവാഹ മോചനം നേടിയത്. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന താരങ്ങളും ഒളിമ്പ്യന്‍മാരുമായ സൈന നേവാളും കശ്യപുമാണു വിവാഹ മോചിതരാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൈന തന്നെയാണ് വിവാഹമോചത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, സാനിയ എന്നിവരും വിവാഹ മോചിതരായിരുന്നു. സൈനയുടെ പോസ്റ്റ് ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്കു കൊണ്ടുപോവുന്നു. വളരെയധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും കശ്യപ്പ് പരുപ്പള്ളിയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ സ്വയവും പരസ്പരവും സമാധാനം, വളര്‍ച്ച, ഹീലിങ് എന്നിവ തിരഞ്ഞെടുക്കുകയാണ്. ഓര്‍മകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്, മുന്നോട്ടും എല്ലാ നന്‍മകളും ആശംസിക്കുകയാണ്. ഈ സമയത്തു ഞങ്ങളെ മനസ്സിലാക്കുകയും സ്വകാര്യതയെ ബഹുാമാനിക്കുകയും ചെയ്തതിനു നന്ദി എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സൈന നേവാള്‍ കുറിച്ചത്. 2018 ഡിസബര്‍…

      Read More »
    • ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്‍; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്‍കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന്‍ ഓസ്‌കറിലേക്ക് എത്തുമ്പോള്‍

      സി. വിനോദ് കൃഷ്ണന്‍   ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന്‍ കമല്‍ ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന്‍ ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്‌കര്‍, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്‌കാരവുമായിരുന്നു നമുക്ക് ഒസ്‌കര്‍. സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്‍. റഹ്മാന്‍, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്‌കര്‍ കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്‌കര്‍ കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന്‍ എന്നാണ്. അവിടെ തുടങ്ങുന്നു…

      Read More »
    • അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന

      ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു. കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു. China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp — Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025 ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.…

      Read More »
    Back to top button
    error: