Lead News
-
വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍
ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…
Read More » -
ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?
മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…
Read More » -
അമേരിക്ക ഇനി എത്രയൊക്കെ ഭീഷണിയിറക്കിയാലും ഏശില്ല!! തെക്കൻ തീരങ്ങളിൽ കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ പരീക്ഷിച്ച് റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം, ഏകപക്ഷീയമായ ഒരു കരാറിനും വഴങ്ങില്ല- ഇറാൻ
ടെഹ്റാൻ: യുഎസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ മുഖവിലയ്ക്കെടുക്കാതെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ ഇറാൻ പരീക്ഷിച്ചതായാണ് വിവരം. അതേസമയം സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാൻറെ സൈനികാഭ്യാസം. അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന ഇറച്ച നിലപാടിലാണ് ഇറാനുള്ളത്. അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന…
Read More » -
കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… 20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളുമായി അമേരിക്ക!! ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു, നടപടി ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച്
ടെഹ്റാൻ: ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു എണ്ണക്കപ്പൽ അമേരിക്കൻ സൈനികസേന പിടിച്ചെടുത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കരീബിയൻ മേഖലയിൽ നിന്ന് യാത്ര പിന്തുടർന്നതിനിടെ ‘ബെർത്ത’ എന്ന ടാങ്കറെ രാത്രിയോടെ തടഞ്ഞത്. കുക്ക് ഐലൻഡ്‌സ് പതാകയിൽ സഞ്ചരിച്ചിരുന്ന ഈ കപ്പൽ ഷാങ്ഹായ് ലെജൻഡറി ഷിപ്പ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയുടെ നിയന്ത്രണത്തിലാണെന്നും, 2020 ജനുവരി മുതൽ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും അമേരിക്ക ആരോപിച്ചു. അതേസമയം ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ആഴ്ച തകർന്നതിനെ തുടർന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും 150-ലധികം സൈനിക വിമാനങ്ങൾ അമേരിക്ക വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ നീക്കം പ്രദേശത്ത് ഇരുപത് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ സംഘർഷം തടയാൻ…
Read More » -
ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ. ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ്…
Read More » -
പ്രേക്ഷക മനസ്സുകളിൽ കൗതുകമുണർത്തി കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ് ‘ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റ ആഗോള റിലീസ് ഫെബ്രുവരി 27 ന്
കൃശാന്ദ് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസി’ൻ്റെ ട്രെയ്‌ലർ പുറത്തുവന്നു. ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ‘സൈബർപങ്ക് കോമഡി’ എന്ന വിശേഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയത്. 2046 ലെ കൊച്ചി നഗരത്തിൻ്റെ (നിയോ കൊച്ചി) പശ് ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും, ചിത്രം അതിൻ്റെ ദൃശ്യത്തിലും അവതരണ ശൈലിയിലും പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങൾക്കും ടീസറുകൾക്കുമൊപ്പം ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്‌ലറും ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസ്സുകളും വർദ്ധിപ്പിക്കുന്നുണ്ട്.…
Read More » -
പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം
തിരുവനന്തപുരം: പിഎസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന നീക്കം. നിലവിൽ 36 വയസാണ് പ്രായപരിധി. എസ് സി-എസ് ടി വിഭാഗത്തിലുള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാം. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. കൂടാതെ കമ്മീഷൻറെ 32 ശുപാർശകൾ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി. അതുപോലെ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വർഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സർട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും. വീടുകൾക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇൻഷുറൻസ്. ഭാവിയിൽ സർക്കാർ…
Read More » -
കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപമാണ് ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read More » -
പാക്കിസ്ഥാൻ ചൈനയിൽ നിന്ന് J-20 ഇറക്കിയാൽ ഇന്ത്യ റഷ്യയിൽ നിന്ന് എസ്.യു-57 ഇറക്കും!! ശത്രു റഡാറുകൾക്ക് കണ്ണെത്താത്തവിധം അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അത്യുത്തമം
ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ റഷ്യയിൽനിന്ന് ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് പുതിയ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലേക്ക് ചൈനയുടെ J-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വഴികൾ ഇന്ത്യയുടെ വ്യോമസേന (IAF) സജീവമായി പരിശോധിക്കുന്നത്. പ്രദേശത്തെ ശക്തിസമത്വം നിലനിർത്താൻ അഞ്ചാം തലമുറശേഷി ഇപ്പോൾ ഓപ്പറേഷണൽ അനിവാര്യതയായി മാറിയെന്ന് പ്രതിരോധ…
Read More »
