Lead News
-
‘പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോഗിച്ചത് രഹസ്യായുധം?
‘ഞങ്ങൾ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പക്ഷേ. ഒരു അവസരവും ഞങ്ങൾക്ക് കിട്ടിയില്ല. അവർ വളരെ കൃത്യതയോടെയും വേഗതയോടെയും വെടിവച്ചു; ഓരോ സൈനികനും മിനിറ്റിൽ 300 റൗണ്ട് വെടിവയ്ക്കുന്നത് പോലെ തോന്നി. എന്നാൽ, ഏറ്റവും മാരകമായ ആയുധം മറ്റൊന്നായിരുന്നു. അവർ മറ്റൊരു ആയുധം പ്രയോഗിച്ചു. അതെങ്ങനെ വിവരിക്കണമെന്ന് അറിയില്ല. തീവ്രമായ ഒരു ശബ്ദ തരംഗം പോലൊന്ന്. പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി. ചിലർ രക്തം ഛർദ്ദിച്ചു. ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു. ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല…. വെനിസ്വേലയിലെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ജീവനോടെ പിടികൂടാനായി അമേരിക്ക “അതി ശക്തമായ സോണിക് ആയുധം” ഉപയോഗിച്ചെന്ന ആരോപണം സോഷ്യൽ മീഡിയയിലും ടാബ്ലോയ്ഡ് മാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്നു. വാട്സാപ്പിലൂടെ പ്രചരിച്ച ഒരു സ്പാനിഷ് ഓഡിയോ സന്ദേശമാണ് ഈ കഥയുടെ പ്രധാന ഉറവിടം. മദൂറോയ്ക്ക് വിശ്വസ്തനായിരുന്നുവെന്ന്…
Read More » -
ബോംബ് കഥക്ക് ശേഷം വിസ്മയ കഥയുമായി വി.ഡി.സതീശൻ : കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് : വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരുന്നാൽ വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ
തിരുവനന്തപുരം: കേരളത്തിൽ ഉടനെത്തന്നെ ഒരു ബോംബ് പൊട്ടും എന്ന് മുൻപ് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ പറയുന്നത് വിസ്മയ കഥ!!കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു. യുഡിഎഫിലേക്ക് എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്. സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന സൂചനകൾ ശക്തമാണ്. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് വരെ ഇടപെടൽ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുഡിഎഫ് മുന്നണി വിപുലീകരണവും സജീവമാക്കുന്നുണ്ട്. ഇതിനിടെയാണ് സതീശന്‍റെ പ്രതികരണം. കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് സതീശനോട് ചോദിച്ചപ്പോൾ കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം സർക്കാരിനെതിരെ കടുത്ത വിമർശനവും സതീശൻ…
Read More » -
കേരള കോൺഗ്രസിന് വേണ്ടിയുള്ള വടംവലി ശക്തം: വലിച്ച് അടുപ്പിച്ചോളാൻ ഹൈക്കമാന്റിന്റെ പച്ചക്കൊടി: ഇടത് വിട്ടുപോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ : 16ന് കേരള കോൺഗ്രസിന്റെ നിർണായകയോഗം
കോട്ടയം : മുന്നണി ഏതായാലും കേരള കോൺഗ്രസ് ഉണ്ടായാൽ മതി എന്നൊരു രാഷ്ട്രീയ സൂത്രവാക്യം കാലങ്ങളായി കേരള രാഷ്ട്രീയത്തിൽ വേരുറച്ചിട്ടുണ്ട്. ഈ സൂത്രവാക്യപ്രകാരം കേള കോൺഗ്രസ് എമ്മിനു വേണ്ടിയുള്ള രാഷ്ട്രീയ വടംവലി ശക്തമായിരിക്കുന്നു. കേരള കോൺഗ്രസ് എം ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോ എന്ന ചർച്ചയാണ് ശക്തമായിട്ടുള്ളത്. കേരള കോൺഗ്രസ് എമ്മിനെ വലിച്ച് അടുപ്പിച്ചോളാൻ കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി വീശി കഴിഞ്ഞു. എന്നാൽ തങ്ങൾ ഇടതുമുന്നണി ഒരുകാലത്തും വിട്ടുപോകില്ല എന്നാണ് മന്ത്രി റോഷി അഗസ്റ്റിനും മറ്റും വ്യക്തമാക്കിയിട്ടുള്ളത്. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ അനുമതി ലഭിച്ചതായും സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായും അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും. എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു…
Read More » -
താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? പൂജാ പുഷ്മാണ് താമര: കുളത്തിൽ താമര വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോള്‍ അത് നോക്കി നിൽക്കുകയല്ലാതെ ആരെങ്കിലും പെട്രോള്‍ ഒഴിച്ച് കത്തിക്കുമോ? താമരയെക്കുറിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ പേരിൽ നിന്ന് താമരയെ ഒഴിവാക്കിയ സംഭവത്തിൽ വിശദമായ പ്രതികരണവുമായി തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? പൂജാ പുഷ്മാണ് താമര: കുളത്തിൽ താമര വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോള്‍ അത് നോക്കി നിൽക്കുകയല്ലാതെ ആരെങ്കിലും പെട്രോള്‍ ഒഴിച്ച് കത്തിക്കുമോ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. തൃശൂരിൽ നാളെ മുതൽ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി ഇന്ന് പുലർച്ചെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സുരേഷ്‍ഗോപി താമര വിവാദത്തിൽ പ്രതികരിച്ചത്. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. വേദികളുടെ പേരിൽ നിന്ന് താമരയെ ഒഴിവാക്കാനുള്ള തീരുമാനമെടുക്കുന്നതിന് സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 25 വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. വേദികളുടെ…
Read More » -
തോൽക്കുന്ന സീറ്റുകൾ ചോദിച്ചു വാങ്ങി ജയിച്ച ചരിത്രം ഓർമിപ്പിച്ച് എ കെ ആന്റണി : മറുപടി കൊടുത്തത് പണ്ട് സീനിയർ നേതാക്കൾ ചോദിച്ച സീറ്റുകളാണ് ഇന്ന് ഞങ്ങൾ ചോദിക്കുന്നതെന്ന ഷാഫിയുടെ ആവശ്യത്തിന്
തിരുവനന്തപുരം: ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റുകൾ ചോദിച്ചു വാങ്ങി മത്സരിച്ചു ജയിച്ച ചരിത്രം കോൺഗ്രസിൽ ഉണ്ടെന്നും അങ്ങനെ മത്സരിച്ചു ജയിച്ച നേതാക്കൾ കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും കോൺഗ്രസിലെ പുതുതലമുറയെ ഓർമിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി. മുതിർന്ന കോൺഗ്രസ് നേതാക്കൾ അന്ന് ചോദിച്ച സീറ്റുകളാണ് ചെറുപ്പക്കാരായ തങ്ങളും ചോദിക്കുന്നതെന്ന ഷാഫി പറമ്പിൽ എംപിയുടെ ആവശ്യത്തിനുള്ള മറുപടി പോലെയാണ് ആന്റണി ഇക്കാര്യം പറഞ്ഞത്. പണ്ടെത്തെ ഇലക്ഷൻ കമ്മറ്റി മെമ്പറായ താൻ തൻ്റെ സുഹ്യത്തുക്കളോട് ആലോചിച്ച് തങ്ങൾക്ക് എതാനും തോക്കുന്ന സീറ്റുകൾ മതിയെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എ കെ ആന്റണി പറഞ്ഞത്. അങ്ങനെയാണ് എടക്കാട് എന്ന മാർക്സിസ്റ്റ് കോട്ടയിൽ എൻ രാമകൃഷ്ണനും ബാലുശ്ശേരി എന്ന മാർക്സിസ്റ്റ് കോട്ടയിൽ എ സി ഷൺമുഖദാസും മത്സരിച്ച് വിജയിച്ചതെന്ന് ആൻ്റണി പറഞ്ഞു. കൊട്ടരക്കര എന്ന പൊന്നാപുരം കോട്ട ആർ ബാലകൃഷ്ണൻ പിടിച്ചെടുത്തു. പുതുപ്പള്ളിയിലെ പി സി ചെറിയാൻ്റെ കോട്ടയിലും ചേർത്തലയിലുമെല്ലാം കോൺഗ്രസ് വിജയിച്ചെന്നും ആൻ്റണി പറഞ്ഞു. തങ്ങളുടെ…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണം; പോലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന്; ഹോട്ടലില്‍ അടക്കം എത്തിച്ച് തെളിവെടുക്കാന്‍ നീക്കം; സാമ്പത്തിക ചൂഷണത്തിനും തെളിവുതേടും
തിരുവനന്തപുരം: പ്രവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. കസ്റ്റഡി അപേക്ഷ അനുവദിച്ചേക്കും. അങ്ങിനെയെങ്കില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റും. പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടത്തിയേക്കും. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായപ്പോള്‍ പിതൃത്വം നിഷേധിച്ചെന്നും മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു. കൂടാതെ ആഢംബര വാച്ച്, വസ്ത്രങ്ങള്‍, ക്രീമുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും അതിജീവിത…
Read More » -
കോടതിവിധി വരാതെ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയാൽ ചിലപ്പോൾ പണി കിട്ടും: വിദഗ്ധ നിയമപദേശം തേടി സർക്കാർ: നടപടി തുടങ്ങി വച്ചാലും നിയമസഭയുടെ കാലാവധി തീരുന്നതിനാൽ പൂർത്തിയാക്കാൻ ആകില്ലെന്നും സൂചന: നടപടികളെ കോൺഗ്രസ് തടുക്കില്ല : പക്ഷേ മുകേഷിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യൻ ആക്കാനുള്ള നീക്കം കോടതി വിധി വന്നതിനുശേഷം ചെയ്യുന്നതാണ് ഉചിതമെന്ന് വിദഗ്ധോപദേശം. കോടതി രാഹുലിനെ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കുന്നതിന് മുൻപ് നിയമസഭ എത്തിക്സ് കമ്മിറ്റി വിധിയെഴുതിയാൽ അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം ആയിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കുക. ഉടൻ എടുത്തുചാടി ഒരു തീരുമാനത്തിലെത്തേണ്ട എന്നതാണ് ഇപ്പോഴത്തെ പൊതുവേയുള്ള അഭിപ്രായം. നിയമസഭാ എത്തിക്സ് കമ്മിറ്റിക്കുമുൻപാകെയാണ് ഇത്തരം പരാതികൾ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുൻപാകെ ശുപാർശ സമർപ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നൽകിവേണം ശുപാർശനൽകേണ്ടത്. ഈ നിയമസഭയുടെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്ക് ഇതിനെല്ലാം സമയം തികയുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പൂർത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങൾ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്. ഇത്തരമൊരു നടപടി ഉണ്ടായാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം…
Read More » -
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം; ‘ലവ് യൂ ടു മൂണ്‍ ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അതിജീവിത പങ്കുവച്ച പോസ്റ്റിലെ വാചകം
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെ മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത് ബോധപൂർവ്വമായ ഐക്യദാർഢ്യമാണെന്ന വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ‘ദൈവത്തിന് നന്ദി’ പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. “ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു” എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭയുടെ…
Read More »

