Breaking News

  • മണിയന്‍പിള്ള രാജു മദ്യപിച്ചില്ലെന്ന് പരിശോധനാ ഫലം; വാഹനാപകട കേസില്‍ ക്ലീന്‍ ചിറ്റ്; സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് മണിയന്‍പിള്ള

    തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന്‍ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് മണിയന്‍പിള്ള രാജു  പറഞ്ഞു. വലിയ വിവാദമായ അപകടം. ഫെബ്രുവരി 5ന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് റോഡിലേക്കിറങ്ങിയ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. വണ്ടിയോടിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് അറിഞ്ഞിട്ടും അന്ന് രാത്രി അറസ്റ്റ് ചെയ്തില്ല. പക്ഷെ വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. അറസ്റ്റിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അമിതവേഗത്തിലല്ലെന്ന് വ്യക്തമായി. പക്ഷെ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്നതായിരുന്നു അവശേഷിച്ചിരുന്ന പ്രധാനസംശയം. രാജു അന്നേ അത് നിഷേധിച്ചിരുന്നു. പക്ഷെ രക്തസാംപിള്‍ കെമിക്കല്‍ ലാബിലയച്ചുള്ള ശാസ്ത്രീയപരിശോധനക്ക് പൊലീസ് തീരുമാനിച്ചു. രണ്ട് മാസത്തിന് ശേഷമെത്തിയ ആ പരിശോധനാഫലത്തില്‍ ആല്‍ക്കഹോളിന്‍റെ സാന്നിധ്യമില്ല. ഇതോടെ…

    Read More »
  • ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരെ വെടിവയ്പ്; ന്യൂഡല്‍ഹിയിലെ ഇറാന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്ര സര്‍ക്കാര്‍; കടലിടുക്ക് കടക്കാനെത്തിയ കപ്പലുകളെല്ലാം തിരിച്ചു പോയി; വീണ്ടും അനിശ്ചിതത്വം

    ഹോര്‍മൂസ് കടലിടുക്കു തുറക്കുന്നതില്‍ നിലപാടു തിരുത്തിയ ഇറാന്‍, ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. കടന്നുപോയ നിരവധി കപ്പലുകള്‍ക്കു നേരെയും നാവിക സേന വെടിയുതിര്‍ത്തെന്നാണു വിവരം. ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ അനുസരിച്ച് ഇന്ത്യന്‍ പതാക വഹിക്കുന്നവയാണ് കപ്പലുകള്‍.  ഇന്ത്യന്‍ കപ്പലുകളെ ലക്ഷ്യം വെച്ചതിനു പിന്നാലെ ന്യൂഡല്‍ഹിയിലെ ഇറാനിയന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. ‘ന്യൂഡല്‍ഹിയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡറെ ഇന്ന് വൈകുന്നേരം വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. കൂടിക്കാഴ്ചയില്‍, ഇന്ന് നേരത്തെ ഹോര്‍മുസ് ഇടുക്കില്‍ രണ്ട് ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ ഉള്‍പ്പെട്ട വെടിവെപ്പ് സംഭവത്തില്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്ക അറിയിച്ചു. വ്യാപാര കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി, കൂടാതെ ഇന്ത്യയിലേക്കുള്ള നിരവധി കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാന്‍ നേരത്തെ സൗകര്യമൊരുക്കിയിരുന്നത് അദ്ദേഹം അനുസ്മരിച്ചു’- വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ”വ്യാപാര കപ്പലുകള്‍ക്ക് നേരെയുണ്ടായ…

    Read More »
  • വനിത ബില്ല് പാസാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു, കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യ, 21-ാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസിലാക്കുന്നവർ, പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടും- പ്രധാനമന്ത്രി

    ന്യൂഡൽഹി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് താൻ വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. പാർലമെൻറിൽ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകൾ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടുമെന്നും മോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ല. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നൽകാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 ൽ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ്…

    Read More »
  • നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ, സംഭവത്തിൽ ദുരൂഹത

    മുംബൈ: ലൈംഗിക പീഡനക്കേസുകളിൽ അറസ്റ്റിലായ ക്യാപ്റ്റനെന്നു വിളിപ്പേരുള്ള വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. അശോഖ് ഖരാത്തിന്റെ ബിസിനസ് പങ്കാളികൂടിയായ ജിതേന്ദ്ര ഷെൽക്കേ (55), ഭാര്യ അനുരാധ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയിൽ ധോത്രെയിലാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഷെൽക്കെയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. അതേസമയം വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയാണ് ജിതേന്ദ്ര ഷെൽക്കേ. അശോക് ഖരാത്തിന്റെ ഒട്ടേറെ ബിസിനസ് സംരംഭങ്ങളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ട്. അശോക് ഖരാത്ത് സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തിൽ ദുരൂഹതകളുണ്ടെന്നും വിശദമായ…

    Read More »
  •  ആത്മബന്ധങ്ങളുടെ കഥ പറയുന്ന “സിൻഗ” ടീസർ പുറത്ത്

    കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ” നായികമാരായെത്തുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിർ, പ്രശസ്ത മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് കഴിയും. രുദ്രം സിനിമാസ്, എസ്. ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ…

    Read More »
  • സുധാകരന്റെ കളി ചെന്നിത്തലയ്ക്കും സുധീരനും ചെക്ക് വെക്കാനോ? കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണം!! ഖാർഗെയെ കണ്ട് നയം വ്യക്തമാക്കി കെ സുധാകരൻ

    ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അങ്ങ് തലസ്ഥാനത്തേക്ക് നീട്ടി കെ. സുധാകരൻ എംപിയുടെ കളികൾ. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ, പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ടു. ശനിയാഴ്ച പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സുധാകരൻ ഖാർഗെയ്ക്ക് രേഖാമൂലംതന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയെ കെ.സി. വേണുഗോപാൽ എന്ന ഒരൊറ്റ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. വേണുഗോപാലിന്റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ പ്രധാനമായും മുന്നോട്ടുവെച്ചത്. അതേസമയം ഇതിനു തുടക്കം കുറിച്ചുകൊണ്ട് നേരത്തെതന്നെ ഫേസ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ രം​ഗത്തെത്തിയിരുന്നു. മാത്രമല്ല കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്നും ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരൻ ചോദിച്ചിരുന്നു. വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ പരസ്യമായി മുഖ്യമന്ത്രി…

    Read More »
  • ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി?

    ടെഹ്റാൻ: പെർഷ്യൻ ഗൾഫിലെ അത്യന്തം പ്രധാനമായ കടൽപാതയായ ഹോർമുസിൽ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച, ഇറാൻ വീണ്ടും കടലിടുക്ക് തുറക്കാനുള്ള തീരുമാനം പിൻവലിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ, രണ്ട് ഇറാനിയൻ ഗൺബോട്ടുകൾ ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെച്ചതായി റിപ്പോർട്ട്. ഐആർജിസിയുമായി ബന്ധപ്പെട്ട ഗൺബോട്ടുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പുറത്തുവിട്ട പ്രസ്താവനയിൽ, ടാങ്കറിനെ മുന്നറിയിപ്പില്ലാതെ സമീപിച്ച ശേഷം ഗൺബോട്ടുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ കപ്പലിനും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒമാന്റെ വടക്കുകിഴക്കായി ഏകദേശം 37 കിലോമീറ്റർ അകലെ ഖെഷം, ലാരക് ദ്വീപുകൾക്കിടയിലെ ജലപ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് നിരവധി കപ്പലുകൾ യാത്ര നിർത്തി തിരിച്ചുപോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, കടലിടുക്ക് കടക്കാൻ ശ്രമിച്ച വ്യാപാര കപ്പലുകൾക്ക് ഇറാനിയൻ നാവികസേന റേഡിയോ സന്ദേശം നൽകി. “അമേരിക്കൻ സർക്കാരിന്റെ ചർച്ചകളിലെ പ്രതിബദ്ധതകൾ പാലിക്കാത്തതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണ്ണമായി അടച്ചിരിക്കുന്നു. ഏതുതരം കപ്പലുകൾക്കും കടന്നുപോകാൻ…

    Read More »
  • സുഹൃത്തിന്റെ തല ചുറ്റികയ്ക്ക് അടിച്ച് പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

    കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ ചുറ്റികയ്ക്ക് തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്‌ സംഭവം. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് ഈ അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തിനെയായിരുന്നു ഏൽപിച്ചിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് റെയിൽപാളം കടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്ക് ചെയ്തേക്ക്, കൂടെ ഫോണും ഓഫാക്കിക്കോ, എന്നിട്ട് ലഘുവായ അത്താഴ കഴിച്ച് നന്നായി ഉറങ്ങിക്കോളു, ഇറാനും ഫോർമൂസുമൊക്കെ ഞങ്ങൾ നോക്കിക്കോളും- ട്രംപിനെ പരി​ഹസിച്ച് ഇറാന്റെ പോസ്റ്റ്

    ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്‌റാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, സിംബാബ്‌വെയിലെ ഇറാനിയൻ എംബസി എക്സിലെ ഒരു പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റിനെ കണക്കറ്റ് കളിയാക്കി രം​ഗത്തെത്തി. ഇറാനിയൻ എംബസി ട്വീറ്റ് ഇങ്ങനെ- 1. അധികം സന്തോഷവതിയായി കാണിക്കാതിരിക്കാൻ ശ്രമിക്കുക. അൽപ്പം അന്തസ്സ് പുലർത്തുക 2. ഇറാൻ കടലിടുക്കിന്റെ പുതിയ നിയമവ്യവസ്ഥയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ഞങ്ങൾ അത് ശരിയാക്കിക്കോളും 3. ഫോൺ ഓഫ് ചെയ്യുക, വിശ്രമിക്കുക, ഇനി പോസ്റ്റുകൾ വേണ്ട, ബീബിയെ ഒരു ആഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുക, 4. ലഘുവായ അത്താഴം കഴിച്ച് നന്നായി ഉറങ്ങുക. അതേസമയം വെള്ളിയാഴ്ച ട്രംപ് നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമത്തിലിട്ടിരുന്നു. ഇതിൽ ഇറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്നും ഭാവിയിലെ സംഘർഷങ്ങളിൽ ഇതിനെ ഉപയോഗിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.”ഇറാൻ ഹോർമുസ് കടലിടുക്ക് ഒരിക്കലും അടയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് ലോകത്തിനെതിരായ…

    Read More »
  • നിതിൻ രാജിന്റെ മരണം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും രാജിവെച്ചു

    കണ്ണൂർ: നിതിന്റെ മരണത്തിനു പിന്നാലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും തങ്ങളുടെ തസ്തികകളിൽ നിന്നും രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാർ ഒന്നിച്ചാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ജീവനക്കാരുടെ ഈ രാജിക്കത്തുകൾ നിലവിൽ കോളേജ് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്യാർഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചിരിക്കുന്നത്.  

    Read More »
Back to top button
error: