Breaking News

  • പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തനിക്കെതിരേ കള്ളക്കേസ് ചുമത്താന്‍ നോക്കി ; ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തി ; രാഹുല്‍ മാങ്കൂട്ടത്തിന്റേത് കര്‍മ്മഫലമെന്ന് പിപി ദിവ്യ

    കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം നേതാവ് പിപി ദിവ്യയും. ‘കര്‍മ്മ’ എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കുറിപ്പിട്ടത്. ‘ലൈംഗിക കുറ്റവാളികള്‍ കിടക്ക് അകത്ത്’ എന്നാണ് പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പാലക്കാട് ഉപതിരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാന്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് മറ്റൊരു കുറിപ്പും പി.പി ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിനെ ജയിപ്പിക്കാന്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമം നടന്നെന്നും സമര പരമ്പരകള്‍ സംഘടിപ്പിച്ചെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ദിവ്യ ആരോപിക്കുന്നു. കൂടാതെ ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ”ഇന്നത്തെ സന്തോഷം… കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാന്‍ മറന്നിട്ടില്ല…. രാഹുല്‍ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാന്‍ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സമര പരമ്പര നടത്തി… വെട്ടുക്കിളി കൂട്ടങ്ങളെ…

    Read More »
  • ഇന്ന് ജയിലില്‍ പട്ടിണി കിടത്തില്ല, ആഹാരം കൊടുക്കും ; ആശുപത്രിയില്‍ നല്‍കുന്ന ഉച്ചഭക്ഷണത്തെ അനാശാസ്യമെന്ന് അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതിച്ചോറ് തീറ്റിക്കാന്‍ ഡിവൈഎഫ്‌ഐ ; കോടതി പരിസരത്ത്

    കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍കോട് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി കോടതിയിലെത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ”കേരളത്തില്‍ 77 ഓളം ആശുപത്രികളില്‍ ദിവസം 47,000 പൊതിച്ചോറ് ഡിവൈഎഫ് ഐ വിതരണം ചെയ്യുന്നത്. ആ പൊതിച്ചോറിനെ യാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞത്. ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഡിവൈഎഫ്‌ഐ രാഹുലിന് പൊതിച്ചോറ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ്” ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു രാഹുല്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വലിയ പൊലീസ് സന്നാഹമാണുളളത്. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്.

    Read More »
  • ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം ; രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങിയോ? അതോ അറസ്റ്റ് ചെയ്ത് കൊണ്ടുവരികയാണോ ? പ്രതിഷേധിക്കാന്‍ സജ്ജരായി ഡിവൈഎഫ്‌ഐ യും ബിജെപിയും ; സിനിമയെ വെല്ലുന്ന സസ്‌പെന്‍സ്

    കാസര്‍ഗോഡ്: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ് എ്ത്തിയതായി സംശയം. സാഹചര്യങ്ങളെല്ലാം ഇതിനെ ന്യായീകരിക്കുന്ന രീതിയില്‍ എത്തിയതാണ് ഈ സംശയത്തിന് കാരണമായിരിക്കുന്നത്. രാഹുല്‍ കീഴടങ്ങിയതാണോ അറസ്റ്റ് ചെയ്‌തോ എന്നതെല്ലാം സസ്‌പെന്‍സായി നില്‍ക്കുന്നു. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു. പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്്റ്റ് ചെയ്തതായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയിലെ വന്‍ പൊലീസ് സന്നാഹമാണ്. പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ബിജെപി ഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് തയ്യാറായിട്ടുമുണ്ട്. എട്ടുദിവസമായി എംഎല്‍എ ഒളിവിലാണ്.…

    Read More »
  • പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദം, സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ നല്‍കിയിട്ടുള്ളൂ ; രാഹുലിന്റെ ഹെഡ്മാഷ് ഷാഫിയാണെന്ന ആക്ഷേപത്തിന് പാലക്കാട് എംപിയുടെ മറുപടി

    പാലക്കാട്: സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തിന് നല്‍കിയിട്ടുള്ളൂ എന്നും രാഹുലുമായി പാര്‍ട്ടിയിലൂടെയുള്ള ബന്ധം മാത്രമാണ് ഉള്ളതെന്നും ഷാഫി പറമ്പില്‍ എംപി. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വഞ്ചിയൂര്‍ കോടതി തള്ളിയതിന് പിന്നാലെ പ്രിയപ്പെട്ട ശിഷ്യനെ ഷാഫിയും കൈവിട്ടു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്നും പാര്‍ട്ടിയെടുക്കുന്ന അച്ചടക്കനടപടി താനും അംഗീകരിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ. നന്നായി…

    Read More »
  • രാഹുലിനെതിരേ കോണ്‍ഗ്രസിന് കിട്ടിയത് ഒമ്പത് അതിജീവിതമാരുടെ പരാതിയെന്ന് എം.വി. ഗോവിന്ദന്‍ ; മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പര്‍ പോലുമല്ല ; പിന്നെങ്ങിനെ പാര്‍ട്ടിനടപടിയെടുക്കും ?

    തിരുവനന്തപുരം: രാഹുല്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതുവരെ പിടി കൂടാതിരുന്നത് കോണ്‍ഗ്രസ് സംരക്ഷണയിലായിരുന്നതിനാലാണ് ഇനിയും സംരക്ഷണം ലഭിച്ചാല്‍ പിടികൂടാന്‍ കുറച്ചു കൂടി താമസിക്കുമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുകേഷിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കാര്യം വ്യത്യസ്തമാണ്. രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണ്. അതില്‍ താന്‍ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല. മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പര്‍ പോലുമല്ല അങ്ങിനെയുള്ള ഒരാള്‍ക്കെതിരെ എങ്ങനെ നടപടിയെടുക്കും. കോടതിയുടെ പരിഗണനയിലാണ് മുകേഷിനെതിരായ കേസ്, മുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ല. മുകേഷ് വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും പറഞ്ഞു. രാഹുലിനെതിരെ ഒമ്പത് അതിജീവിതമാരുടെ പരാതികള്‍ കെപിസിസി യ്ക്ക് കിട്ടിയെന്നാണ് അറിഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനിയും രാഹുലിനെതിരെ പരാതികള്‍ വരും. നിരവധി പരാതികള്‍ രാഹുലിനെതിരെ കിട്ടിയെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നതായും…

    Read More »
  • കീഴ്‌ക്കോടതി തള്ളിയാല്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോകും ; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം ; അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറല്ലെന്നാണ് വിവരം

    തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക. വഞ്ചിയൂര്‍ കോടതിയാണ് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജി തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. എട്ടു ദിവസമായി ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം. എന്നിരുന്നാലും രാഹുലിനെ വിടാതെ പിന്തുടരുകയാണ് പോലീസും. ഏറെ വൈകാതെ രാഹുല്‍ വലയിലാകുമെന്നാണ് കരുതുന്നത്. രാഹുലിനെ സഹായിച്ച ഡ്രൈവറെയും മലയാളിയായ ഒരു ഹോട്ടല്‍ ജീവനക്കാരനെയും രാഹുലിന്റെ പിഎ യെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.…

    Read More »
  • ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്ന് കേട്ടിട്ടില്ലേ…അത് സംഭവിക്കാതെ എവിടെ പോകാന്‍ ; ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു അന്ന് സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യാ സരിന്റെ കുറിപ്പ്

    പാലക്കാട്: സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യമെന്നും പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോയെന്നും സൗമ്യാ സരിന്‍. രാഹുല്‍ മാങ്കുട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത സരിന്റെ ഭാര്യ സൗമ്യാ സരിന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു എന്നും പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാനാണെന്നുമായിരുന്നു സൗമ്യയുടെ കുറിപ്പ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം അടക്കം സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരും പറഞ്ഞു പരത്തിയ പോലെ തന്നെ സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി…

    Read More »
  • സത്രീപീഡനക്കേസുകള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരം, മെട്രോമാനെ തോല്‍പ്പിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് അബദ്ധം പറ്റി ; മൂന്ന് മാസം മുമ്പ് കേസെടുക്കേണ്ട കാര്യത്തില്‍ നടപടിയെടുത്തത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍

    പാലക്കാട്: സ്ത്രീപീഡനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരമെന്നും ഈ കേസില്‍ പെടുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ മാങ്കൂട്ടത്തിലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീപീഡനകാര്യം എത്രനാളായി കോണ്‍ഗ്രസിന് അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നടപടിയെടുത്തതെന്നും പുറത്താക്കിയതെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. മുന്ന് മാസം മുമ്പ് ഇത് അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുക്കേണ്ട കാര്യമാണ്. എന്നാല്‍ അത് വെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. ഇടതുപക്ഷവും ഇത് തന്നെയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രദ്്ധ തിരിക്കാനാണ് അവര്‍ ഈ വിഷയത്തെ ഉപയോഗിച്ചത്. നേരത്തേ തന്നെ നിയമനടപടി എടുക്കേണ്ടതാണ്. എന്നാല്‍ പിണറായിയുടെ പോലീസ് അത് ചെയ്യാതെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത് വരെ കാത്തു വെച്ചതെന്നും അത് രാഷ്ട്രീയം കളിക്കാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞു. ഇതെല്ലാം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കും സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒരു തന്ത്രവും നടത്താന്‍ ബിജെപി സമ്മതിക്കില്ലെന്നും പറഞ്ഞു.…

    Read More »
  • രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ….കഴിഞ്ഞ ഡിസംബര്‍ 4 ന്് ജയിച്ച് എംഎല്‍എ ആയി ; ഒരു വര്‍ഷം തികയുന്ന അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്ത് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘വിധി’ ആര്‍ക്കുമുണ്ടാകരുത്

    തിരുവനന്തപുരം: കോണ്‍ഗ്രസ് യുവനേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് പേലെ ആര്‍ക്കുമൊരു വിധിയുണ്ടാകാതിരിക്കട്ടെ. കഴിഞ്ഞ ഡിസംബര്‍ 4 ന് പാലക്കാട്ട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിന് ഒരു വര്‍ഷം തികയും മുമ്പ് അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ തന്നെ സ്ഥാനമില്ലാതായി. കേരളത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ടവനുമായി. 2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍18,840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2024 ഡിസംബര്‍ 4ന് പാലക്കാട് എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആരും ഒരിക്കലും ആഗ്രഹിക്കാത്ത ലൈംഗികാപവാദത്തില്‍ കുരുങ്ങി ഏറ്റവും വെറുക്കപ്പെട്ടവനായി പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് നാടുവിട്ടോടേണ്ട സ്ഥിതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിനെ പ്രത്യേക അന്വേഷണ…

    Read More »
  • നടപടി വൈകിയിട്ടില്ല, സാങ്കേതികത്വം പറഞ്ഞു തെറ്റിദ്ധരിപ്പിക്കേണ്ട; മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് വി.ഡി. സതീശന്‍; ‘നേതൃസ്ഥാനത്ത് ഞങ്ങളാണ്, മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെ’ന്നും രാഹുലിനെ പിന്തുണച്ച യുവ നേതാക്കളെ ഉന്നമിട്ടു മുന്നറിയിപ്പ്

    ആലപ്പുഴ: നടപടി വൈകിയിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോടു വി.ഡി. സതീശന്‍. ഉത്തരവാദിത്വപ്പെട്ട നിലപാട് കോണ്‍ഗ്രസ് എടുത്തു. രാഹുല്‍ മാങ്കൂട്ടത്തെ പുറത്താക്കി. രാഹുല്‍ രാജിവയ്ക്കുമോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കണമെന്നും ഇന്നലെയാണു രാഹുലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തെന്നും സതീശന്‍ പറഞ്ഞു. നേതൃസ്ഥാനത്തു ഞങ്ങളാണുള്ളത്. ഞങ്ങളുടെ തീരുമാനമാണ് അന്തിമം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും യുവ നേതാക്കളെ ഉന്നമിട്ടു സതീശന്‍ പറഞ്ഞു. സിപിഎം എകെജി സെന്ററില്‍ കൂട്ടിവച്ച പരാതികളിലും തീരുമാനമുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഫ്‌ലാറ്റിനു മുകളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളെല്ലാം കോടതി പരിശോധിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ ഒരു സ്ഥിരം പ്രതിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍…

    Read More »
Back to top button
error: