Breaking News
-
മന്ത്രവാദ ചടങ്ങുകൾക്കായി വീട്ടിലെത്തി; ഭർത്താവിനെയും മകനെയും ചടങ്ങിന്റെ പേരിൽ ഒരു മണിക്കൂർ മരത്തിനു ചുറ്റും വലംവയ്ക്കാൻ പറഞ്ഞുവിട്ടു; തനിച്ചായ യുവതിയെ പീഡിപ്പിച്ചു; ജോത്സ്യനെതിരെ കേസ്
ബെംഗളൂരു: ദുർമന്ത്രവാദം ചെയ്ത് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയിൽ നടന്ന സംഭവത്തിൽ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്. ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നൽകിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു. ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞാണ് മോഹൻകുമാർ യുവതിയുമായി അടുത്തത്. പൂജകൾക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ചടങ്ങിന്റെ ഭാഗമെന്ന പേരിൽ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തേക്ക് പറഞ്ഞയച്ചു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു അവരോട് നിർദേശിച്ചത്. വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്‌നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പോലീസിൽ പരാതി നൽകുകയും ചെയതത്. ഒളിവിൽ പോയ മോഹൻ കുമാറിനെ…
Read More » -
യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; പ്രവാസികൾക്ക് വലിയ ആശ്വാസം
ദുബായ്: യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണിത്. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾക്ക് വലിയ ആശ്വാസമാണിത്. നിലവിൽ പല എയർലൈൻസുകൾക്കും നിയന്ത്രണങ്ങൾ കാരണം സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. പത്തോളം എയർലൈൻസുകൾ സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ ഫ്‌ളൈ ദുബായ്, എയർ അറേബ്യ എന്നിവ മാത്രമാണ് യു.എ.ഇ.യിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കണക്ഷൻ ഫ്‌ളൈറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. വിമാന സർവീസുകൾ വർധിക്കുന്നതോടെ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് അൽഹിന്ദ്…
Read More » -
ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, കോൺഗ്രസിന്റെ വരാന്തയിൽ പോലും ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കയറ്റരുത്… ബിജു പ്രഭാകറിനെതിരെ INTUC യങ് വർക്കേഴ്സ് കൗൺസിൽ
തിരുവനന്തപുരം: പെട്ടെന്നു മുളച്ച കോൺഗ്രസ് പ്രേമവുമായെത്തിയ കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. അതുപോലെ പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം പത്തു വർഷം പവർകട്ടില്ലായിരുന്നുവെന്ന ഇടതു സർക്കാരിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ് ബിജു പ്രഭാകർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഇടതുസർക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകർ ആരോപിച്ചിരുന്നു. ലോഡ് ഷെഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ സാധിക്കും.…
Read More » -
ലോകത്തെ ഒന്നാം നമ്പർ ആണവായുധ വ്യാപനക്കാർ അമേരിക്കയല്ലേ? സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന യുഎസ് മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? അമേരിക്കയെ ഉത്തരം മുട്ടിച്ച് ഇറാൻ
ടെഹ്റാൻ: ഇറാന്റെ മാത്രം ആണവ നയങ്ങളിൽ അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഇറാൻറെ രൂക്ഷ വിമർശനം. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്നും ഇറാനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ യു എൻ മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെയും ഭരണകൂടത്തിന്റെയും നയങ്ങളെ കടന്നാക്രമിച്ചുകൊണ്ട്, ലോകരാജ്യങ്ങൾക്കുമുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിടുന്നതായിരുന്നു ഇറാന്റെ പുതിയ നീക്കം. പശ്ചിമേഷ്യൻ യുദ്ധത്തിലെ സമാധാന ചർച്ചകൾ യുറേനിയം സമ്പൂഷ്ടീകരണത്തിലും ആണവ നിർവ്യാപന കരാറിലും തട്ടി നിൽക്കവെയാണ് ട്രംപിനെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി ഇറാൻ രംഗത്തെത്തിയത്. ആണവ നിർവ്യാപന ഏജൻസി (ഐഎഇഎ) കൃത്യമായ മേൽനോട്ടം ഉള്ള കാലത്തോളം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധിയില്ലെന്നും ഇറാൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും രാജ്യാന്തര ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇതെന്നും ഇറാൻ ആവർത്തിച്ചു. എന്നാൽ സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യയിൽ യുദ്ധഭീതി…
Read More » -
ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; വരുന്നത് 45,000 ടൺ എൽപിജിയുമായി
ന്യൂഡൽഹി: ഇന്ത്യയുടെ മറ്റൊരു വാതക കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ‘സർവ്വ് ശക്തി’ എന്ന എൽപിജി സൂപ്പർടാങ്കറാണ് ശനിയാഴ്ച കടലിടുക്ക് പിന്നിട്ടത്. 45,000 ടൺ വാതകം വഹിച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര. ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കപ്പൽ 45,000 ടൺ എൽപിജിയുമായി വരുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതിന് വലിയ പ്രാധാന്യവുമുണ്ട്. മറൈൻ ട്രാഫിക് എന്ന സമുദ്ര ഗതാഗത നിരീക്ഷണ സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പ്രകാരം മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട കപ്പൽ, പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതുമുതൽ പേർഷ്യൻ ഉൾക്കടലിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇറാനും ഒമാനിലെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാന ഭാഗം പിന്നിട്ടാണ് കപ്പൽ ഹോർമുസ് കടന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ, എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനുമുമ്പും നിരവധി കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ടെങ്കിലും, അമേരിക്ക ഇറാനെതിരേ നടപടികൾ ശക്തമാക്കിയതിന് ശേഷം കടന്ന ഇന്ത്യൻ കപ്പലെന്ന നിലയിൽ…
Read More » -
മോഷണശ്രമം, വാക്കുതർക്കത്തിനിടെ അക്രമിയാൽ ഭാര്യ കൊല്ലപ്പെട്ടു… തിരക്കഥ തയാറാക്കിയത് ഭർത്താവ്, ക്ലൈമാക്സിൽ ആ കൊലപാതകി ഭർത്താവ് തന്നെയെന്ന് പോലീസ്… അവിഹിതം ചോദ്യം ചെയ്ത ഭാര്യയെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി, കൊലപാതകം പുറത്തുപറയാതിരിക്കാൻ മക്കളെ ഭീഷണിപ്പെടുത്തി…
ലഖ്‌നൗ: ഉത്തർപ്രദേശിൽ അവിഹിതം ചോദ്യം ചെയ്ത യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മീററ്റിലെ ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവായ സാഖിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം ഭാര്യ ചോദ്യം ചെയ്തതും ഇതേച്ചൊല്ലിയുണ്ടായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയശേഷം മോഷണശ്രമത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിന് അനുകൂലമായി കള്ളമൊഴി നൽകാൻ മക്കളെ ഉൾപ്പെടെ ഇയാൾ ഭീഷണിപ്പെടുത്തി. പിന്നാലെ ഭാര്യയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന സാഖിബിനെ കണ്ട് നാട്ടുകാരും ഇയാൾ പറഞ്ഞതെല്ലാം വിശ്വസിച്ചു. ഇടയ്ക്ക് ഭാര്യയുടെ മരണം താങ്ങാൻ വയ്യാതെ ബോധം കെട്ടുള്ള വീഴൽ കൂടിയായപ്പോൾ ചുറ്റുമുള്ളവർ സംഭവം സത്യമെന്ന് കരുതി. എന്നാൽ, ഇയാളുടെ പരസ്പരവിരുദ്ധമായ മൊഴികളും സാഹചര്യത്തെളിവുകളും പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് പോലീസ് വിശദമായ പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഇയാൾ കുറ്റംസമ്മതിച്ചത്.…
Read More » -
30 കാരൻ ജഡ്ജി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ 30 കാരൻ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. അമൻ കുമാർ ശർമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമന്റെ ബന്ധുവാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂൺ 19നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018ൽ ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവിൽ സിവിൽ, ക്രിമിനൽ വിഭാഗങ്ങളിലായി നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത്- ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഫുൾ ടൈം സെക്രട്ടറിയായി.
Read More » -
അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘
ടെഹ്‌റാൻ: അമേരിക്കയുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. നിലവിൽ തുടരുന്ന താത്കാലിക വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. കരാറുകൾ പാലിക്കുന്നതിൽ അമേരിക്ക വിശ്വാസ്യത കാണിക്കുന്നില്ലെന്നും അതിനാൽ അമേരിക്ക-ഇസ്രയേൽ കൂട്ടുകെട്ട് വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇറാന്റെ സായുധസേന വ്യക്തമാക്കി. സ്വയം സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറാനും എണ്ണവിലയിലെ ഇടിവ് തടയാനുമുള്ള ശ്രമങ്ങളാണ് അമേരിക്കൻ അധികാരികൾ നടത്തുന്നുവെന്ന് ഇറാന്റെ സൈനിക ആസ്ഥാനത്തെ ഉപമേധാവി മുഹമ്മദ് ജാഫർ അസദി ആരോപിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുത അവസാനിച്ചുവെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും കടൽ ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദങ്ങൾ അമേരിക്ക തുടരുന്നതായി ഇറാൻ ആരോപിക്കുന്നു. ഇറാനുമായുള്ള ധാരണയില്ലാതെ മുന്നോട്ട് പോകുന്നതാണ് അമേരിക്കയ്ക്ക് അനുകൂലമെന്ന നിലപാടും അവരുടേതാണ്. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വയ്ക്കുന്നതെന്നും അമേരിക്കൻ ഭരണകൂടം പ്രതികരിച്ചു. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ…
Read More » -
ജി സുധാകരൻ എന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ട… തനിക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി!! സുധാകരന് മറുപടിയുമായി എച്ച് സലാം
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ച നേതാവ് ജി സുധാകരന്റെ വിമർശനത്തിന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം. ജി സുധാകരൻ തന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ടെന്നും സിപിഎമ്മുകാർക്ക് ക്ലാസെടുക്കണ്ടെന്നുമായിരുന്നു സലാമിന്റെ മറുപടി. സുധാകരൻ തനിക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി. ഒപ്പം കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതിയെന്നും സലാം പറഞ്ഞി. ജി സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണം. ‘സൂരിനമ്പൂതിരി മുതൽ കല്പകവാടിവരെ’ എന്ന പേരിൽ നവമാധ്യമം വഴി പലദിവസങ്ങളിലായി എഴുതി കേരളത്തെ അറിയിക്കണം എന്നാണ് വിചാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം 10 ദിവസത്തിനുള്ളിൽ ഈ പരമ്പര എഴുതി തുടങ്ങുമെന്നും എച്ച് സലാം പറഞ്ഞു. അതേസമയം എച്ച് സലാം ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരൻ ചോദിച്ചിരുന്നു. രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത ഇ വി ശ്രീധരൻ പുരസ്‌കാര സമർപ്പണ…
Read More » -
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’… മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും!! പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് ഓഗസ്റ്റ് 20 ന്
കൊച്ചി: പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ആഗോള റിലീസ് തീയതി പുറത്ത്. ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചു മകനായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ ആമിർ അലി. കഴിഞ്ഞ വർഷം, പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് റിലീസ് ചെയ്ത ഗ്ലിമ്പ്സ് വീഡിയോയിൽ, ചിത്രത്തിൽ…
Read More »