Breaking News
-
ഡഗൗട്ടില്‍ ഫോണ്‍ നോക്കിയിരുന്ന് ടീം മാനേജര്‍, എത്തി നോക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് പുതിയ വിവാദം; പ്രോട്ടോകോള്‍ ലംഘനം ഇരുവര്‍ക്കും പണിയാകും
ഐപിഎല്ലില്‍ അപരാജിത കുതിപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെയസിങിലാണ് ടീമിന്‍റെ വിജയം. മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ച് ടീം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 11-ാം ഓവറിലാണ് സംഭവം. രാജസ്ഥാന്‍ ടീം മാനേജര്‍ റോമി ബിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. താരങ്ങള്‍ക്കും മാച്ച് ഓഫീഷ്യല്‍സിനുമായുള്ള 2026 ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ പ്രകാരം ടീം മാനേജര്‍മാര്‍ക്ക് ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഡ്രസിങ് റൂമില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. സംഭവത്തില്‍ ബിന്ദറിനെതിരെ നടപടി വന്നേക്കാം എന്നാണ് വിവരം. മാച്ച് റഫറിയും ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റും അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് സാധ്യത. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, വിഷയം എങ്ങനെ…
Read More » -
ഒരു ഭാഗം ഒ.കെ.! സഞ്ജുവിന്റെ ഐപിഎല്‍ തുടക്കവും ലോകകപ്പിലെ അതേ പാറ്റേണില്‍; ആരാധകര്‍ക്ക് ഇനി മഞ്ഞപ്പടയുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാം! ആര്‍പ്പുവിളികള്‍ ധോണിയില്‍നിന്ന് സഞ്ജുവിലേക്ക്; പടയപ്പ സല്യൂട്ടിനു പിന്നില്‍
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (ഡിസി) മത്സരത്തിനുശേഷം സഞ്ജു ആദ്യം നന്ദി പറഞ്ഞത് പിച്ച് ക്യുറേറ്റര്‍ക്കാണ്- ബാറ്റിംഗിന് അനുകൂലമായി പിച്ച് ഒരുക്കിയതിന്! തന്റെ ശൈലി പുറത്തെടുക്കുന്നതിന് അപ്പുറം സഞ്ജുവിന് അധികമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് അതിനര്‍ഥം! 18-ാം ഓവര്‍ വരെ ബാറ്റ് ചെയ്ത് 98 റണ്‍സ് എടുക്കുന്നത് വരെ ‘ഒരുപക്ഷേ എനിക്ക് ഇങ്ങനെ ചെയ്യാമായിരുന്നു…’ എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യം പോലും അദ്ദേഹത്തിന് ഉണ്ടായില്ല. നടരാജന്റെ ഒരു യോര്‍ക്കര്‍ തടുത്തിട്ട് ഒരു സിംഗിളിനായി ഓടുമ്പോള്‍, ക്രീസില്‍ സുരക്ഷിതനായി എത്തിയ ഉടനെ സഞ്ജുവിന്റെ ആദ്യ ചിന്ത ഷോര്‍ട്ട് തേര്‍ഡ് മാന് മുകളിലൂടെ ഒരു റിവേഴ്‌സ് സ്‌കൂപ്പ് നോക്കുക എന്നതായിരുന്നു. ഈ സമയമായപ്പോഴേക്കും ചെപ്പോക്ക് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. വാരാന്ത്യ മത്സരം കാണാന്‍ 31,244 ആളുകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. അവരെല്ലാവരും ആ മാന്ത്രിക നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സഞ്ജുവിന്റെ പേരായിരുന്നു എല്ലാവരുടെയും നാവുകളില്‍. സഞ്ജുവിന്റെ പേരുള്ള ജേഴ്‌സി അണിഞ്ഞും നിരവധി പേര്‍ എത്തിയിരുന്നു. 98-ല്‍ നിന്ന് 100-ലേക്ക് കടക്കുന്നത്…
Read More » -
ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ മൈനുകള്‍ നീക്കാന്‍ മുന്നൊരുക്കം തുടങ്ങി; ഹോര്‍മൂസ് സുരക്ഷിതമാക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; ഇറാന്റെ എല്ലാ മൈന്‍ ഡ്രോപ്പര്‍ ബോട്ടുകളും മുക്കി; ചര്‍ച്ചകള്‍ക്കിടെ എണ്ണക്കപ്പലുകള്‍ ഹോര്‍മൂസ് കടന്നു
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് യുഎസ് സൈന്യം. രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ ജലപാതയിലൂടെ കടന്നുപോയി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നേരത്തെ സ്ഥാപിച്ച കടല്‍ മൈനുകളില്‍ നിന്ന് കടലിടുക്ക് പൂര്‍ണമായും മുക്തമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ‘വിപുലമായ ദൗത്യത്തിന്റെ ഭാഗമായി’ യുഎസ്എസ് ഫ്രാങ്ക് പീറ്റേഴ്‌സണും യുഎസ്എസ് മൈക്കല്‍ മര്‍ഫിയും ഹോര്‍മുസ് കടലിടുക്ക് കടന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സിലൂടെ അറിയിച്ചു. ‘ഇന്ന്, ഞങ്ങള്‍ ഒരു പുതിയ പാത സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷിത പാതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഉടന്‍ തന്നെ സമുദ്ര വ്യാപാര മേഖലയുമായി പങ്കിടും’- സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച, യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഹോര്‍മുസ് കടലിടുക്ക് വൃത്തിയാക്കാന്‍ തുടങ്ങിയെന്നും ഇറാന്റെ എല്ലാ മൈന്‍ വിന്യാസ കപ്പലുകളും മുക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍…
Read More » -
ഒമ്പതുകാരനെ നഗ്നനാക്കി ഒന്നരവര്‍ഷം വാനില്‍പൂട്ടിയിട്ടു; രക്ഷപ്പെടുത്തി പോലീസ്; പിതാവ് അറസ്റ്റില്‍
ഒന്‍പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം വാനില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഫ്രാന്‍സിലെ ഹേഗന്‍ബീച്ചിലാണ് സംഭവം. 2024 നവംബര്‍ മുതലാണ് കുട്ടിയെ അനധികൃതമായി പിതാവ് തടവിലാക്കിയത്. പൂര്‍ണ നഗ്നനായും പോഷകാഹാരമില്ലാതെ അവശനായുമാണ് കുട്ടിയെ കണ്ടെത്തിയത്. നടക്കാനുള്ള ശേഷിയും ഏറെക്കുറെ നശിച്ചിരുന്നു. ദീര്‍ഘകാലമായി ഒരേയിരുപ്പ് ഇരുന്നതോടെയാണ് കുട്ടിയുടെ ചലനശേഷിക്ക് സാരമായ പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തല്‍. സ്വിറ്റ്സര്‍ലന്‍ഡ്–ജര്‍മനി അതിര്‍ത്തിക്കരികെയാണ് ഹേഗന്‍ബീച്ചെന്ന ഗ്രാമം. അയല്‍പക്കത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് അയല്‍വാസി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പൊലീസ് വീട്ടിലെത്തി വാന്‍ പരിശോധിക്കണമെന്ന് പറഞ്ഞതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. പങ്കാളിയില്‍ നിന്ന് മകനെ രക്ഷിക്കുന്നതിനായാണ് വാനിലേക്ക് മാറ്റിയതെന്നും അല്ലെങ്കില്‍ കുഞ്ഞിനെ അവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ കുട്ടിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി രേഖകളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അനധികൃതമായി തടവിലാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.…
Read More » -
യുഎസ്, ഇറാന്‍ സമാധാന ചര്‍ച്ച പരാജയം; നിരാശനായി മടങ്ങുന്നെന്ന് വൈസ് പ്രസിഡന്റ്; നീതി രഹിതമായ വ്യവസ്ഥകളെന്ന് ഇറാന്‍; യുദ്ധം തുടരുമെന്ന് നെതന്യാഹു
യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ച പരാജയം. ഇസ്്‌ലാമാദില്‍ പതിനഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍ ധാരണയിലെത്താനായില്ല. ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന്‍ യോജിക്കുന്നില്ല. നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പരാജയപ്പെടാന്‍ കാരണം യുഎസിന്റെ കടുത്ത നിലപാടെന്ന് ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം. ഈ സാഹചര്യത്തില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും കരാറിലെത്താതെ നിരാശനായി മടങ്ങുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം പതിനഞ്ചു മണിക്കൂറോളമാണ് പാക്കിസ്ഥാന്റെ മധ്യമസ്ഥതയില്‍ ഇസ്ലമാബാദില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ ഹോര്‍മുസ് നിയന്ത്രണങ്ങളോടെ തുറന്നെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. സൈനിക കപ്പലുകള്‍ക്ക് ഹോര്‍മുസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെയും…
Read More » -
‘സര്‍, നിങ്ങളെന്റെ ഭാഗ്യം, എല്ലാ കളിയും കാണാന്‍ വരുമോ?’ മുന്‍ സൂപ്പര്‍ താരത്തോട് സഞ്ജു; ചെപ്പോക്കില്‍ ഇന്നലെ ‘ചേട്ടന്‍’ ഷോ
ചെപ്പോക്കില്‍ ഇന്നലെ സഞ്ജുവിന്‍റെ ദിവസമായിരുന്നു. 56 പന്തുകളില്‍ നിന്ന് 115 റണ്‍സ്. രണ്ടു കളിയില്‍ രണ്ടക്കം കടന്നില്ലെങ്കില്‍ ടീമില്‍ നിന്നേ പുറത്താക്കൂവെന്ന് ആക്രോശിക്കുന്നവരുടെ വായടപ്പിച്ച് ‘ചേട്ടന്‍’ ഷോ. ആ കരുത്തില്‍ സീസണിലെ ആദ്യ ജയവും ചെന്നൈ നേടി. ചെന്നൈയുടെ മനംകവര്‍ന്ന ആ ഇന്നിങ്സിന് ശേഷം തന്‍റെ നേട്ടം മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരവും കോച്ചുമായിരുന്ന രവിശാസ്ത്രിക്കാണെന്ന് സഞ്ജു ഏറെ സന്തോഷത്തോടെ പറഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പ്രസന്‍ററായാണ് രവി ശാസ്ത്രി മല്‍സരത്തിനെത്തിയിരുന്നത്. രവി ശാസ്ത്രി തന്‍റെ ഭാഗ്യമാണെന്നും എല്ലാ കളിക്ക് മുന്‍പും കാണാന്‍ കഴിയുമോ എന്നുമായിരുന്നു സഞ്ജുവിന്‍റെ ചോദ്യം. ‘സര്‍, നിങ്ങളോടെനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ കളിക്ക് മുന്‍പും താങ്കളെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാ കളിയിലും ദയവായി വരാമോ?’ എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ഐപിഎലില്‍ ഇക്കുറി ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടായത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായിരുന്നു സഞ്ജു ചെന്നൈയിലേക്ക് എത്തിയത്. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം…
Read More » -
സംഘര്‍ഷം കഴിഞ്ഞാല്‍ ഇറാന്റെ പോക്കറ്റ് നിറയും; എത്തുക 600 കോടി ഡോളര്‍; യുഎസിനു സമ്മതമെന്നു റിപ്പോര്‍ട്ട്; ഖത്തറിലും വിദേശ ബാങ്കുകളിലുമുള്ള ആസ്തികള്‍ വിട്ടു നല്‍കും
ടെഹ്‌റാന്‍: സംഘര്‍ഷത്തിന് വെടിനിര്‍ത്തലായതോടെ ഇറാനെ കാത്ത് ലോട്ടറി. ഉപരോധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കാന്‍ യു.എസ് സമ്മതം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും മറ്റു വിദേശ ബാങ്കുകളിലുമുള്ള ആസ്തികളാണ് വിട്ടുനല്‍കുകയെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. യു.എസുമായി കരാറിലെത്തുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സമാധാന കരാറില്‍ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നത്. ഇക്കാര്യത്തില്‍ യുഎസിന്റെ സമ്മതം ലഭിച്ചതായാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത സഞ്ചാരവുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമുണ്ടെന്നും ഇത് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്നും ഇറാന്‍ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യണ്‍ (600 കോടി) ഡോളറിന്റെ ആസ്തിയാണ് വിട്ടുനല്‍കാന്‍ യു.എസ് സമ്മതിച്ചതെന്നാണ് വിവരം. 2018 ലാണ് ഖത്തറിലുള്ള ഇറാന്റെ ആറു ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി യു.എസ് മരവിപ്പിച്ചത്. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ തടവുകാരെ കൈമാറുന്ന…
Read More » -
യുദ്ധവിമാനങ്ങളുമായി പാക്കിസ്ഥാൻ സൈന്യം സൗദിയിൽ; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനെന്ന് വിശദീകരണം
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാകിസ്താൻ സൈനിക സാന്നിധ്യം സൗദി അറേബ്യയിൽ ശക്തമാകുന്നു. യുദ്ധവിമാനങ്ങളുമായി എത്തിയ പാകിസ്താൻ സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ ഇറങ്ങിയതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സഹകരണത്തിന്റെ ഭാഗമായിട്ടാണ് ഈ വിന്യാസമെന്നും അധികൃതർ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഒരു വശത്ത് മധ്യസ്ഥതയുടെ വേഷം ധരിക്കുന്ന പാകിസ്താൻ, മറുവശത്ത് സൈനികമായി സൗദിയുമായി കൂടുതൽ അടുപ്പം പുലർത്തുന്നതാണ് ശ്രദ്ധേയമാകുന്നത്. മുമ്പ് ഇറാൻ സൗദിയിലെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ സാഹചര്യവും ഈ നീക്കത്തിന് കൂടുതൽ പ്രസക്തി നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാർ ഇപ്പോൾ പ്രായോഗിക രൂപം കൈക്കൊള്ളുന്നതിന്റെ സൂചനകളാണ് ഈ സൈനിക വിന്യാസം നൽകുന്നത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായതായാണ് കണക്കാക്കപ്പെടുക എന്ന വ്യവസ്ഥ, പ്രദേശിക സുരക്ഷാസമവാക്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ്. സൗദി ഇറാനെതിരെ…
Read More » -
അധികാരി അസിം മുനീര്‍ മാത്രം! ഇറാന്‍ നേതാക്കളെ സ്വീകരിച്ചത് സൈനിക യൂണിഫോമില്‍, ജെ.ഡി. വാന്‍സിനെ സ്വീകരിച്ചത് കോട്ടും സ്യൂട്ടുമിട്ട്! സമാധാന ചര്‍ച്ചയില്‍ പാകിസ്താന്‍ സൈനിക മേധാവിയുടെ അസാധാരണ നീക്കങ്ങള്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിന് ശേഷം ഇറാനിയന്‍ നേതാക്കളും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയതോടെ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പാകിസ്താനിലായിരുന്നു. പുറമെയുള്ള കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത് പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം സൈനിക മേധാവി അസിം മുനീര്‍ ആയിരുന്നു എന്നതാണ്. പാകിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരിയായി പരക്കെ കണക്കാക്കപ്പെടുന്ന മുനീര്‍, ഈ സന്ദര്‍ഭത്തെ തന്റെ അധികാരം കൃത്യമായി പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. അതിലും ശ്രദ്ധേയമായത് മുനീറിന്റെ വസ്ത്രധാരണത്തിലെ മാറ്റമായിരുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നയിച്ച 71 അംഗ ഇറാനിയന്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മുനീര്‍ കോംബാറ്റ് ഗിയറിലായിരുന്നു (കമോഫ്‌ലാഷ് കോംബാറ്റ് ഡ്രസ് എന്ന് അറിയപ്പെടുന്നു). മണിക്കൂറുകള്‍ക്ക് ശേഷം, നൂര്‍ ഖാന്‍ എയര്‍ബേസില്‍ ജെഡി വാന്‍സ് എത്തിയപ്പോള്‍ മുനീര്‍ സ്യൂട്ടും ബൂട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. അസിം മുനീറിന്റെ യൂണിഫോം നയതന്ത്രം…
Read More »
