Breaking News
-
വൈഭവ് ഒട്ടും സന്തുഷ്ടനായിരുന്നില്ല; ഗോള്‍ഡന്‍ ഡക്കിനു പിന്നാലെ കാരണം പറഞ്ഞ് രാജസ്ഥാന്റെ അസിസ്റ്റന്റ് കോച്ച്; സണ്‍റൈസേഴ്‌സിനെതിരേ ഇറങ്ങിയത് ഇംപാക്ട് പ്ലെയറായി
ബംഗളുരു: വൈഭവ് സൂര്യവംശി കളിക്കളത്തിലുള്ളപ്പോഴെല്ലാം അദ്ദേഹം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. 2026 ഐപിഎല്ലിലെ ടോപ്പ് സ്‌കോറര്‍മാരില്‍ ഒരാളായ ഈ 15-കാരന്‍ ഇതിനോടകം തന്നെ രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്. ഐപിഎല്‍ 2026-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ നാല് മത്സരങ്ങളില്‍ (തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുമ്പ്) സൂര്യവംശിയുടെ സ്‌കോറുകള്‍ ഇങ്ങനെയായിരുന്നു: 52, 31, 39, 78. എന്നാല്‍, തിങ്കളാഴ്ച എസ്ആര്‍എച്ചിനെതിരായ മത്സരത്തില്‍ സൂര്യവംശിയെ ഇംപാക്ട് പ്ലെയറായാണ് ഉപയോഗിച്ചത്. ഈ തീരുമാനത്തെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് അസിസ്റ്റന്റ് കോച്ച് ട്രെവര്‍ പെന്നിയോട് ചോദിച്ചപ്പോള്‍, യുവാവായ താരം ഫീല്‍ഡ് ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ടീം കോമ്പിനേഷന്‍ അവരെ മറ്റൊരു തീരുമാനത്തിന് നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്നും പെന്നി പറഞ്ഞു. ‘കഴിഞ്ഞ കളിയില്‍ അദ്ദേഹത്തിന് ഫീല്‍ഡിംഗ് നഷ്ടമായപ്പോള്‍ അദ്ദേഹം അത്ര സന്തോഷവാനായിരുന്നില്ല, കാരണം അദ്ദേഹം ഫീല്‍ഡിംഗിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു മോശം ഫീല്‍ഡര്‍ ആയതുകൊണ്ടല്ല അത്’- തിങ്കളാഴ്ച നടന്ന എസ്ആര്‍എച്ച് – ആര്‍ആര്‍ മത്സരത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പെന്നി…
Read More » -
അയര്‍ലന്‍ഡിന് എതിരേ ട്വന്റി 20 കളിക്കാന്‍ വൈഭവ്; സച്ചിന്റെ റെക്കോഡ് തിരുത്തുമോ? കൂസിലില്ലാത്ത കളി ഇനി അവഗണിക്കാന്‍ കഴിയില്ലെന്ന് ആരാധകരും മുന്‍ താരങ്ങളും
ഐപിഎലില്‍ പ്രകടനം തുടരുന്ന വൈഭവ് സൂര്യവംശിയെ ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ദ് ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത ശരിയെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മല്‍സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍ കുറിക്കപ്പെടും. പതിനഞ്ച് വയസാണ് വൈഭവിനിപ്പോള്‍ ഉള്ളത്. 16–ാം വയസിലാണ് ഇതിഹാസതാരമായ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎലില്‍ കളിക്കുന്ന വൈഭവ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകോത്തര ബോളര്‍മാരായ ബുംറയുള്‍പ്പടെയുള്ളവരെ അനായാസം നേരിട്ട വൈഭവ് ആര്‍സിബിക്കെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈക്കെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും മുംബൈക്കെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സും നേടിയിരുന്നു. ബുംറയും ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറിനെയുമെല്ലാം അടിച്ചു പറത്തുന്നത് കണ്ടതോടെ വൈഭവിനെ എത്രയും വേഗം ഇന്ത്യയ്ക്കായി കളിപ്പിക്കണമെന്ന് ആരാധകരും മുന്‍താരങ്ങളും ആവശ്യം ഉയര്‍ത്തിയിരുന്നു. സിലക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍…
Read More » -
അഞ്ചു സീറ്റിനു മുകളില്‍ നേടുമെന്ന് ബിജെപി; ബൂത്തുതല കണക്ക് പരിശോധിക്കാന്‍ കോര്‍ കമ്മിറ്റി; എല്ലാ ജില്ലകളിലും നേരിട്ടെത്തും; മുന്നണികള്‍ക്ക് വെല്ലുവിളി ആയെന്നും വിലയിരുത്തല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക്. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും. ഒരുകോര്‍കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക. അഞ്ച് സീറ്റിന് മുകളിൽ ജയിക്കുമെന്ന പ്രതീക്ഷയാണ് കോര്‍കമ്മിറ്റിക്കുള്ളത്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നു. ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 79.63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മിഷന്‍റെ കണക്ക്. വോട്ടെടുപ്പ് കഴിഞ്ഞ് നാലാം ദിവസമാണ് ഔദ്യോഗിക കണക്കുകൾ പൂർണ്ണരൂപത്തിൽ പുറത്തുവിടുന്നത്. …
Read More » -
അമേരിക്കയുടെ ഹോര്‍മൂസ് ഉപരോധത്തിന് ചൈനയുടെ പക്കല്‍ മറുമരുന്ന്? കടുത്ത മുന്നറിയിപ്പുമായി രംഗത്ത്; അറ്റകൈയ്ക്ക് ‘ഗ്രേസോണ്‍ പ്രതികാരം’; ബാബ് എല്‍-മന്ദെബ് യൂറോപ്പിനും തലവേദന; എണ്ണ മാത്രമല്ല, ചരക്കു നീക്കവും പ്രതിസന്ധിയിലേക്ക്
ന്യൂയോര്‍ക്ക്: ഇസ്ലാമാബാദിലെ നിര്‍ണായക ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക്. ഹോര്‍മുസ് കടലിടുക്കില്‍ ഉടനീളം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമഗ്രമായ നാവിക ഉപരോധം പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തതിലൂടെ വാഷിംഗ്ടണ്‍ ഈ തര്‍ക്കത്തെ ടെഹ്റാന് അപ്പുറത്തേക്ക് വ്യാപിപ്പിച്ചു. ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ അപകടസാധ്യതയാണ് ഇതു വര്‍ധിപ്പിച്ചതെന്നാണ് മുന്നറിയിപ്പ. പ്രത്യേകിച്ച് ചൈനയെയും യൂറോപ്പിനെയും ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ പ്രവേശന കവാടത്തിലെ ഇടുങ്ങിയ സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്ക് നിലവില്‍ തന്നെ സമ്മര്‍ദ്ദത്തിലാണ്. ഇറാന്‍ തങ്ങളുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കുകയും യുഎസ്, ഇസ്രായേല്‍ സഖ്യകക്ഷികളുമായി ബന്ധമുള്ള കപ്പലുകളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. യുഎസ് ഉപരോധം പ്രാദേശിക തര്‍ക്കത്തെ ഒരു ആഗോള ഏറ്റുമുട്ടലായി മാറ്റിയാല്‍ ഇനി എന്ത് സംഭവിക്കാം? ചൈന ലക്ഷ്യസ്ഥാനത്ത് ഇറാന്റെ ഏറ്റവും അടുത്ത സാമ്പത്തിക-തന്ത്രപരമായ പങ്കാളിയായ ചൈനയെ ഈ ഉപരോധം എങ്ങനെ ബാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ടെഹ്റാന്‍ നല്‍കുന്ന…
Read More » -
‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് . തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് ഈ മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്. ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞുവെന്നും 158 കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശേഷിക്കുന്ന വേഗാക്രമണ കപ്പലുകൾ ഉപരോധ മേഖലയിലേക്ക് കടന്നാൽ അവയും നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്നു സമുദ്രസുരക്ഷാ മേഖലയിലെ അതോറിറ്റി അറിയിച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പേർഷ്യൻ ഗൾഫിലും ഒമാനിലും…
Read More » -
ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, ലിയോ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്തി ഒരു നല്ല മാർപാപ്പയാകാൻ ശ്രമിക്കണം, പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും- ലിയോ പതിനാലാമൻ
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കാനും ചർച്ചകളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താൻ കരുതുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു. നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദർശനത്തിനായി അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം. അതേസമയം മാർപാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തിൽ വളരെ മോശമാണെന്നും ആയിരുന്നു ട്രംപിന്റെ വിമർശനം. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ…
Read More »



