Breaking News

  • വൈഭവ് ഒട്ടും സന്തുഷ്ടനായിരുന്നില്ല; ഗോള്‍ഡന്‍ ഡക്കിനു പിന്നാലെ കാരണം പറഞ്ഞ് രാജസ്ഥാന്റെ അസിസ്റ്റന്റ് കോച്ച്; സണ്‍റൈസേഴ്‌സിനെതിരേ ഇറങ്ങിയത് ഇംപാക്ട് പ്ലെയറായി

    ബംഗളുരു: വൈഭവ് സൂര്യവംശി കളിക്കളത്തിലുള്ളപ്പോഴെല്ലാം അദ്ദേഹം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. 2026 ഐപിഎല്ലിലെ ടോപ്പ് സ്‌കോറര്‍മാരില്‍ ഒരാളായ ഈ 15-കാരന്‍ ഇതിനോടകം തന്നെ രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്. ഐപിഎല്‍ 2026-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ നാല് മത്സരങ്ങളില്‍ (തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുമ്പ്) സൂര്യവംശിയുടെ സ്‌കോറുകള്‍ ഇങ്ങനെയായിരുന്നു: 52, 31, 39, 78. എന്നാല്‍, തിങ്കളാഴ്ച എസ്ആര്‍എച്ചിനെതിരായ മത്സരത്തില്‍ സൂര്യവംശിയെ ഇംപാക്ട് പ്ലെയറായാണ് ഉപയോഗിച്ചത്. ഈ തീരുമാനത്തെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് അസിസ്റ്റന്റ് കോച്ച് ട്രെവര്‍ പെന്നിയോട് ചോദിച്ചപ്പോള്‍, യുവാവായ താരം ഫീല്‍ഡ് ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ടീം കോമ്പിനേഷന്‍ അവരെ മറ്റൊരു തീരുമാനത്തിന് നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്നും പെന്നി പറഞ്ഞു. ‘കഴിഞ്ഞ കളിയില്‍ അദ്ദേഹത്തിന് ഫീല്‍ഡിംഗ് നഷ്ടമായപ്പോള്‍ അദ്ദേഹം അത്ര സന്തോഷവാനായിരുന്നില്ല, കാരണം അദ്ദേഹം ഫീല്‍ഡിംഗിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു മോശം ഫീല്‍ഡര്‍ ആയതുകൊണ്ടല്ല അത്’- തിങ്കളാഴ്ച നടന്ന എസ്ആര്‍എച്ച് – ആര്‍ആര്‍ മത്സരത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പെന്നി…

    Read More »
  • നോയിഡയിലെ തൊഴിലാളി സംഘര്‍ഷം മനപ്പൂര്‍വം? പിന്നില്‍ പാക് ബന്ധം? പിടിയിലായവരില്‍ പുറത്തുനിന്ന് വന്നവരും; അന്വേഷണത്തിന് ഏജന്‍സികള്‍

    നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ ബന്ധമുണ്ടോയെന്ന് സംശയിച്ച് പൊലീസ്. വേതന വർദ്ധന ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഏഴ് കേസുകളാണ് നിലവിൽ എടുത്തിരിക്കുന്നത്. പിടിയിലായവരിൽ തൊഴിലാളികളും അല്ലാത്തവരും ഉണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികൾ ഇടപെട്ടെന്നാണ് വിലയിരുത്തൽ. നോയിഡയിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ഒരു ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നതാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രതിഷേധത്തിനായി സംഘടിച്ചവരെല്ലാം തന്നെ പുറത്തുനിന്ന് വന്നവരാണ് എന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. അതിർത്തി ജില്ലകളിൽ നിന്നാണ് ഇവരെത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒരു ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയ പലർക്കും പാക്കിസ്ഥാൻ ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുണ്ട് യുപി പൊലീസ്. ഇന്നലെ ഒരു മന്ത്രി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാനവും തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംഭവം നടന്നതെന്ന് കരുതുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ മീററ്റിൽ നിന്നും…

    Read More »
  • ‘ഞാന്‍ സാരിയല്ലേ ഉടുത്തത്? അതില്‍ എവിടെയാണ് അശ്ലീലം? കോണ്‍ഗ്രസിന്റെയും എന്‍.എസ്.യുവിന്റെയും സൈബര്‍ ആക്രമണത്തില്‍ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥിനി

    വഡോദര: യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ കലാപരിപാടിക്കിടെ സാരിയുടുത്ത് നൃത്തം ചെയ്തതിന് വിദ്യാര്‍ഥിനിക്ക് നേരെ സൈബര്‍ ആക്രമണം. ഗുജറാത്തിലെ എംഎസ് യൂണിവേഴ്‌സിറ്റിയില്‍ എബിവിപി സംഘടിപ്പിച്ച ‘സംസ്‌കാര സംഗമം’ പരിപാടിയിലാണ് വിവാദ നൃത്തം ഉണ്ടായത്. മാധുരി ദിക്ഷീതിന്റെ പ്രശസ്തമായ ‘ധക് ധകി’നാണ് വിദ്യാര്‍ഥിനി ചുവടുവച്ചത്. ഡാന്‍സ് വിഡിയോ വൈറലായതിന് പിന്നാലെ ഇതോണോ സാംസ്‌കാരിക സംഗമമെന്നും ഇത് ആഭാസമാണെന്നുമുള്ള പ്രതികരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയും കോണ്‍ഗ്രസും രംഗത്തെത്തി. വഡോദര പോലെയൊരു സാംസ്‌കാരിക നഗരിയില്‍ നൃത്തമെന്ന പേരില്‍ ഇത്തരം ആഭാസങ്ങള്‍ ക്യാംപസിനുള്ളില്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംസ്‌കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് നൃത്തമെന്നായിരുന്നു ആരോപണം. Shame on Congress IT Cell and NSUI leaders. These people were calling a dance performance at a cultural fest “vulgar.” This is the same female student from MS University Vadodara who has now posted a video…

    Read More »
  • അയര്‍ലന്‍ഡിന് എതിരേ ട്വന്റി 20 കളിക്കാന്‍ വൈഭവ്; സച്ചിന്റെ റെക്കോഡ് തിരുത്തുമോ? കൂസിലില്ലാത്ത കളി ഇനി അവഗണിക്കാന്‍ കഴിയില്ലെന്ന് ആരാധകരും മുന്‍ താരങ്ങളും

    ഐപിഎലില്‍ പ്രകടനം തുടരുന്ന വൈഭവ് സൂര്യവംശിയെ ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ദ് ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത ശരിയെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മല്‍സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍ കുറിക്കപ്പെടും. പതിനഞ്ച് വയസാണ് വൈഭവിനിപ്പോള്‍ ഉള്ളത്. 16–ാം വയസിലാണ് ഇതിഹാസതാരമായ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎലില്‍ കളിക്കുന്ന വൈഭവ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകോത്തര ബോളര്‍മാരായ ബുംറയുള്‍പ്പടെയുള്ളവരെ അനായാസം നേരിട്ട വൈഭവ് ആര്‍സിബിക്കെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈക്കെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും മുംബൈക്കെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സും നേടിയിരുന്നു. ബുംറയും ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറിനെയുമെല്ലാം അടിച്ചു പറത്തുന്നത് കണ്ടതോടെ വൈഭവിനെ എത്രയും വേഗം ഇന്ത്യയ്ക്കായി കളിപ്പിക്കണമെന്ന് ആരാധകരും മുന്‍താരങ്ങളും ആവശ്യം ഉയര്‍ത്തിയിരുന്നു. സിലക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍…

    Read More »
  • അഞ്ചു സീറ്റിനു മുകളില്‍ നേടുമെന്ന് ബിജെപി; ബൂത്തുതല കണക്ക് പരിശോധിക്കാന്‍ കോര്‍ കമ്മിറ്റി; എല്ലാ ജില്ലകളിലും നേരിട്ടെത്തും; മുന്നണികള്‍ക്ക് വെല്ലുവിളി ആയെന്നും വിലയിരുത്തല്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക്. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂര്‍ത്തിയാക്കും. ഒരുകോര്‍കമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക.  അഞ്ച് സീറ്റിന് മുകളിൽ ജയിക്കുമെന്ന പ്രതീക്ഷയാണ് കോര്‍കമ്മിറ്റിക്കുള്ളത്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ  മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നു. ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.  തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 79.63 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മിഷന്‍റെ കണക്ക്.  വോട്ടെടുപ്പ് കഴിഞ്ഞ് നാലാം ദിവസമാണ് ഔദ്യോഗിക കണക്കുകൾ പൂർണ്ണരൂപത്തിൽ പുറത്തുവിടുന്നത്. …

    Read More »
  • ഹോര്‍മുസില്‍ 15 യുദ്ധക്കപ്പലുകള്‍; എഫ്35 വിമാനങ്ങളും എംവി22 ഓസ്‌പ്രേയും വിന്യസിച്ച് ട്രംപ്; ബലപ്രയോഗമോ ലക്ഷ്യം? ഉപരോധം ചെറുക്കാന്‍ ശ്രമിച്ചാല്‍ തീര്‍ത്തു കളയുമെന്ന് ഭീഷണി

    ഹോര്‍മുസിന് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്–35 യുദ്ധവിമാനങ്ങളും നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ പര്യാപ്തമായ MV-22 ഓസ്പ്രേ വിമാനങ്ങളും ഹോര്‍മുസിന് സമീപം വിന്യസിച്ച് ഡോണള്‍ഡ് ട്രംപ്. ഇവയ്ക്ക് പുറമേ അമേരിക്കയുടെ 15 യുദ്ധക്കപ്പലുകളും ഹോര്‍മുസിനടുത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ഹോര്‍മുസിലേക്ക് വരുന്നതും  പോകുന്നതുമായ കപ്പലുകളെ തടയുമെന്നാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ട്രംപിന്‍റെ നീക്കമെന്നും ഇറാന്‍ കുറ്റപ്പെടുത്തി. പ്രാദേശിക സമയം രണ്ട് മണിയോടെ ഉപരോധം ആരംഭിക്കുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ പ്രഖ്യാപനം. ഒമാന്‍ കടലിടുക്കിലൂടെയും അറേബ്യന്‍ കടലിടുക്കിലൂടെയും കടക്കാന്‍  ശ്രമിക്കുന്ന കപ്പലുകളെയും ഉപരോധിക്കുമെന്നും യുഎസ് പറയുന്നു. ‘അറബിക്കടലില്‍ യുഎസ്എസ് ട്രിപ്പോളി രാത്രികാല ദൗത്യങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന്‍റെ ഡെക്ക് എഫ്–35 വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററും വിമാനവും പോലെ ഉപയോഗിക്കാന്‍ കഴിയുന്ന MV-22 ഓസ്പ്രേയ്ക്കും ഉപയോഗിക്കാന്‍ കഴിയും’ എന്ന് സെന്‍റ്​കോം  പ്രസ്താവനയില്‍ അറിയിച്ചു. ഉപരോധം ചെറുക്കാന്‍ ശ്രമിക്കുന്ന ഇറാന്‍റെ കപ്പലുകളെ നശിപ്പിച്ചു കളയുമെന്നാണ് ട്രംപിന്‍റെ ഭീഷണി.…

    Read More »
  • അമേരിക്കയുടെ ഹോര്‍മൂസ് ഉപരോധത്തിന് ചൈനയുടെ പക്കല്‍ മറുമരുന്ന്? കടുത്ത മുന്നറിയിപ്പുമായി രംഗത്ത്; അറ്റകൈയ്ക്ക് ‘ഗ്രേസോണ്‍ പ്രതികാരം’; ബാബ് എല്‍-മന്ദെബ് യൂറോപ്പിനും തലവേദന; എണ്ണ മാത്രമല്ല, ചരക്കു നീക്കവും പ്രതിസന്ധിയിലേക്ക്

    ന്യൂയോര്‍ക്ക്: ഇസ്ലാമാബാദിലെ നിര്‍ണായക ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക്. ഹോര്‍മുസ് കടലിടുക്കില്‍ ഉടനീളം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമഗ്രമായ നാവിക ഉപരോധം പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തതിലൂടെ വാഷിംഗ്ടണ്‍ ഈ തര്‍ക്കത്തെ ടെഹ്റാന് അപ്പുറത്തേക്ക് വ്യാപിപ്പിച്ചു. ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ അപകടസാധ്യതയാണ് ഇതു വര്‍ധിപ്പിച്ചതെന്നാണ് മുന്നറിയിപ്പ. പ്രത്യേകിച്ച് ചൈനയെയും യൂറോപ്പിനെയും ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ പ്രവേശന കവാടത്തിലെ ഇടുങ്ങിയ സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്ക് നിലവില്‍ തന്നെ സമ്മര്‍ദ്ദത്തിലാണ്. ഇറാന്‍ തങ്ങളുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കുകയും യുഎസ്, ഇസ്രായേല്‍ സഖ്യകക്ഷികളുമായി ബന്ധമുള്ള കപ്പലുകളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. യുഎസ് ഉപരോധം പ്രാദേശിക തര്‍ക്കത്തെ ഒരു ആഗോള ഏറ്റുമുട്ടലായി മാറ്റിയാല്‍ ഇനി എന്ത് സംഭവിക്കാം? ചൈന ലക്ഷ്യസ്ഥാനത്ത് ഇറാന്റെ ഏറ്റവും അടുത്ത സാമ്പത്തിക-തന്ത്രപരമായ പങ്കാളിയായ ചൈനയെ ഈ ഉപരോധം എങ്ങനെ ബാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ടെഹ്റാന്‍ നല്‍കുന്ന…

    Read More »
  • ചരിത്രത്തില്‍ ആദ്യമായി പരസ്യ വരുമാനത്തില്‍ ഗൂഗിളിനെ മറികടക്കാന്‍ മെറ്റ; പ്രവചനവുമായി ഇ-മാര്‍ക്കറ്റര്‍; ഓട്ടോമേറ്റഡ് പരസ്യ സംവിധാനം വന്‍ കുതിപ്പുണ്ടാക്കി; ഇനി സക്കര്‍ബര്‍ഗിന്റെ കാലമെന്നും വിലയിരുത്തല്‍

    ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ പരസ്യ വരുമാനത്തില്‍ 2026 അവസാനത്തോടെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ ഗൂഗിളിനെ മറികടക്കുമെന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമനെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കുമെന്നും ഇമാര്‍ക്കറ്റര്‍ (—) പ്രവചിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ മെറ്റയുടെ ആഗോള അറ്റ പരസ്യ വരുമാനം 2026-ല്‍ 243.46 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഗൂഗിളിനു ലഭിക്കുമെന്നു കരുതുന്ന 239.54 ബില്യണ്‍ ഡോളറിനേക്കാള്‍ മുന്നിലാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം പറയുന്നു. മെറ്റായുടെ ‘അഡ്വാന്റേജ്+’ (—) ഓട്ടോമേറ്റഡ് പരസ്യ സംവിധാനം, കാമ്പെയ്ന്‍ സജ്ജീകരണം ലളിതമാക്കാനും മാര്‍ക്കറ്റിംഗ് ചെലവു കുറയ്ക്കാനുമുള്ള കഴിവ് കാരണം പരസ്യദാതാക്കള്‍ക്കിടയില്‍ ശക്തമായ സ്വീകാര്യത നേടുന്നുണ്ട്. ‘ഗൂഗിളിനെ മറികടക്കുന്നതിലൂടെ, മെറ്റാ തങ്ങളുടെ പ്രധാന തന്ത്രങ്ങളില്‍ പലതും ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്’- എന്ന് ഇമാര്‍ക്കറ്ററിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് മാക്‌സ് വില്ലന്‍സ് പറഞ്ഞു. ഗൂഗിളിന് യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വളര്‍ച്ചാ വഴികളുണ്ടെങ്കിലും, അതിന്റെ വിപുലമായ ബിസിനസ് ഘടന പരസ്യ വരുമാനത്തില്‍ മെറ്റായെ മറികടക്കുന്നത് പ്രയാസകരമാക്കിയേക്കാം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പരസ്യ ബജറ്റുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍…

    Read More »
  • ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് . തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് ഈ മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്. ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞുവെന്നും 158 കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശേഷിക്കുന്ന വേഗാക്രമണ കപ്പലുകൾ ഉപരോധ മേഖലയിലേക്ക് കടന്നാൽ അവയും നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്നു സമുദ്രസുരക്ഷാ മേഖലയിലെ അതോറിറ്റി അറിയിച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പേർഷ്യൻ ഗൾഫിലും ഒമാനിലും…

    Read More »
  • ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, ലിയോ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്തി ഒരു നല്ല മാർപാപ്പയാകാൻ ശ്രമിക്കണം, പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും- ലിയോ പതിനാലാമൻ

    വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കാനും ചർച്ചകളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താൻ കരുതുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു. നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദർശനത്തിനായി അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം. അതേസമയം മാർപാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തിൽ വളരെ മോശമാണെന്നും ആയിരുന്നു ട്രംപിന്റെ വിമർശനം. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ…

    Read More »
Back to top button
error: