Breaking News

  • തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒഴിവാക്കി ആദ്യഘട്ട ബിജെപി പട്ടിക; പദ്മജ താമര ചിഹ്നത്തില്‍ ഇറങ്ങും; ഒറ്റപ്പാലത്ത് മേജര്‍ രവി; പാലക്കാട് ശോഭ

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വളരെക്കാലം മുമ്പ് തൃശൂരില്‍ വീടെടുത്തു മത്സരിക്കാന്‍ ഇറങ്ങിയ മുന്‍ ഡിജിപി ജേക്കബ് തോമസിന് ആദ്യഘട്ടത്തില്‍ സീറ്റില്ല. തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒല്ലൂരില്‍ പരിഗണിക്കുമെന്നാണു വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മല്‍സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും, കഴക്കൂട്ടത്ത് വി.മുരളീധരനും, തൃശൂരില്‍ പത്മജ വേണുഗോപാലും, പാലായില്‍ ഷോണ്‍ ജോര്‍ജും, പാലക്കാട് ശോഭ സുരേന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. ഒറ്റപ്പാലത്ത് മേജര്‍ രവിയും, പൂഞ്ഞാറില്‍ പി.സി.ജോര്‍ജുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി.സുധീറുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരില്‍ എ.പി.ഗംഗാധരന്‍, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി.രഘുനാഥ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മാനന്തവാടിയില്‍ പി. ശ്യാം രാജും, സുല്‍ത്താന്‍ ബത്തേരിയില്‍ കവിത എ.എസും മത്സരിക്കും.…

    Read More »
  • ഇസ്രയേലിന്റെ പക്കല്‍ മൂന്നാഴ്ചത്തേക്കുള്ള വിശദമായ പദ്ധതി; തകര്‍ക്കാനുള്ളത് ആയിരത്തോളം കേന്ദ്രങ്ങള്‍; ഹോര്‍മൂസിലേക്ക് കപ്പലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് ജപ്പാനും ജര്‍മനിയും ഓസ്‌ട്രേലിയയും; നാറ്റോ സഖ്യം ‘മോശം ഭാവി’ നേരിടേണ്ടി വരുമെന്ന് ട്രംപ്; ചൈന സന്ദര്‍ശനവും മാറ്റിയേക്കും

    ടെല്‍അവീവ്: കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും യുദ്ധം തുടരാനുള്ള പദ്ധതികള്‍ കൈയിലുണ്ടെന്ന് ഇസ്രയേല്‍. അതേസമയം, ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഒഴുകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണവില വര്‍ധിപ്പിക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. സുപ്രധാന ഷിപ്പിംഗ് പാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ആവശ്യപ്പെട്ടു. വാഷിംഗ്ടണിനെ സഹായിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ നാറ്റോ സഖ്യം ‘വളരെ മോശം’ ഭാവി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെങ്കിലും സൈനിക നടപടിയില്‍ പങ്കാളിയാകില്ലെന്നാണു നാറ്റോ രാജ്യങ്ങള്‍ നല്‍കിയ സൂചന. ഇറാനുമായുള്ള യുദ്ധത്തിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതികളും അതോടൊപ്പം കൂടുതല്‍ മുന്നോട്ടുള്ള…

    Read More »
  • പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ചു; നഴ്‌സുമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍; രണ്ടുപേരെ വെടിവച്ചു കൊന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സമരക്കാര്‍ക്കു നേരെ നടന്നത് പീഡന പരമ്പര

    ടെഹ്‌റാന്‍: ടെഹ്റാനിലെ ആശുപത്രിയില്‍ പ്രതിഷേധക്കാരെ ചികിത്സിച്ച രണ്ട് നഴ്‌സുമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ ഇന്റര്‍നാഷണല്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ടെഹ്റാന്‍ സ്വദേശികളാണ് വിവരങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം മുതല്‍ ജനുവരി വരെ നടന്ന വന്‍ പ്രതിഷേധങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിച്ച ടെഹ്റാനിലെ രാജായി കാര്‍ഡിയോവാസ്‌കുലര്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരായിരുന്നു ഇവര്‍. ഈ പ്രതിഷേധങ്ങളിലെ അടിച്ചമര്‍ത്തലില്‍ ഏകദേശം 36,500 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ലൈംഗിക പീഡനവും ഗുരുതരമായ പരിക്കുകളും 33 വയസ്സുള്ള ഒരു നഴ്‌സ് തടങ്കലില്‍ വെച്ച് തുടര്‍ച്ചയായി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഗ്രൂപ്പുകളായി തിരിഞ്ഞ് ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. മലദ്വാരത്തിലൂടെ വസ്തുക്കള്‍ കയറ്റി നടത്തിയ പീഡനത്തെത്തുടര്‍ന്ന് ഇവര്‍ക്ക് കഠിനമായ രക്തസ്രാവമുണ്ടായി. ക്രൂരമായ മറ്റൊരു പീഡനമുറയായി, ഇവരെ മറ്റ് സ്ത്രീകളോടൊപ്പം ഉയരമുള്ള സ്ഥലത്തുനിന്ന് കുഴിയിലേക്ക് തള്ളിയിട്ടതായും റിപ്പോര്‍ട്ടുണ്ട്. പീഡനം മൂലം ഈ നഴ്‌സിന്റെ…

    Read More »
  • ഡോക്ടര്‍മാരെ നിരീക്ഷിച്ച് ചാരന്‍മാര്‍ കണ്ടെത്തുമെന്ന് ഭയം; മോജ്തബയെ ചികിത്സയ്ക്കായി റഷ്യന്‍ സൈനിക വിമാനത്തില്‍ രഹസ്യമായി മാറ്റി; നിര്‍ദേശിച്ചത് പുടിന്‍; പുറത്തുവന്ന കത്ത് എഴുതിയത് അനുയായി; എല്ലാം അറിയാമെന്ന് നെതന്യാഹു

    ന്യൂയോര്‍ക്ക്: പരമോന്നത പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും മോജ്തബ ഖമേനിയുടെ വിവരങ്ങള്‍ ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. അദ്ദേഹം ‘ജീവിച്ചിരിപ്പില്ല’ എന്ന് ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചപ്പോള്‍, തങ്ങളുടെ പുതിയ നേതാവിന് ‘പ്രശ്‌നങ്ങളൊന്നുമില്ലെന്ന്’ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി വാദിച്ചു. ആദ്യഘട്ട ആക്രമണങ്ങളില്‍ ഏറ്റ ഗുരുതരമായ പരിക്കുകള്‍ക്ക് ചികിത്സ തേടി ഖമേനി ഇപ്പോള്‍ റഷ്യയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. മൊജ്താബ ഖമേനിയെ അതീവ രഹസ്യമായി റഷ്യന്‍ സൈനിക വിമാനത്തില്‍ മോസ്‌കോയിലേക്ക് കൊണ്ടുപോയെന്നാണു കുവൈത്തി പത്രമായ അല്‍-ജരീദ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12-ന് അദ്ദേഹം ഇറാന്‍ വിട്ടതായും യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ തരംഗത്തില്‍ കാലിനേറ്റ ഗുരുതരമായ പരിക്കുകള്‍ക്ക് ‘വിജയകരമായ’ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് വൈദ്യസഹായം വാഗ്ദാനം ചെയ്തിരുന്നതായി ‘പരമോന്നത നേതാവിനോട് അടുത്ത ഉന്നത സ്രോതസിനെ’ ഉദ്ധരിച്ച് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഖമേനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റുവെന്ന് സൂചിപ്പിക്കുന്ന വിവിധ…

    Read More »
  • ‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

    അടൂർ: തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി കാരായി രാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫസൽ വധക്കേസ് ആസൂത്രണം ചെയ്ത, തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സിപിഎം സ്ഥാനാർത്ഥിയാക്കിയെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിൽ മറ്റൊരു കലാപത്തിന്…

    Read More »
  • സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അപ്രതീക്ഷിത മത്സരാർത്ഥി

    കോട്ടയം: കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി. ഇടുക്കി-റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴികാടൻ, പിറവം- സാബു കെ. ജേക്കബ്,ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തി- നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.

    Read More »
  • കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച ‘പഗിട കളി’, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

    പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ…

    Read More »
  • ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്… ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?-  ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

    സഞ്ജു സാംസൺ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയ ധൈര്യമായ സംഭാഷണം വെളിപ്പെടുത്തി വേദിയിൽ ചിരി പടർത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരിശീലകൻ രാഹുൽ ദ്രാവിഡയുമായുള്ള ആ സംഭാഷണത്തിന് പിന്നാലെ തന്നെ ആദ്യ പന്തിൽ സിക്സറടിച്ചാണ് ആരാധകരെ ഞെട്ടിച്ചതെന്ന് സാംസൺ പറഞ്ഞു.  കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവംശി 2025-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ഓൾറൗണ്ടറായ ശാർദുൽ താക്കൂറിനെ സിക്സറടിച്ച് താരം ശ്രദ്ധ നേടി. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ വാർഷിക നമൻ അവാർഡ് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സാംസൺ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നമൻ അവാർഡ് ഷോയ്ക്കിടെ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവതാരകൻ വൈഭവ് സൂര്യവംശിയോട് ചോദിക്കുകയുണ്ടായി. ​തന്റെ ശൈലിയെക്കുറിച്ച് വൈഭവ് പറഞ്ഞു…

    Read More »
  • കൂറുമാറി കൂടുവിട്ടെത്തിയവർക്കെല്ലാം വാരിക്കോരി കൊടുത്തു… 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. അതുപോലെ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും. അതുപോലെ കൊട്ടാരക്കരയിൽ ആർ. രശ്മിയും അതേസമയം വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും…

    Read More »
  • “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളംകാലം അനുമതി ലഭിക്കില്ല… എൻആർഐ വ്യവസായി സാജൻ ആത്മഹത്യ പികെ ശ്യാമളയ്ക്ക് തിരിച്ചടിയാകും!! അണികളുടെ എതിർപ്പ് പാർട്ടി മുഖവിലയ്ക്കെടുത്തില്ല, ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺ​ഗ്രസ് പിന്തുണയ്ക്കാൻ സാധ്യത

    കണ്ണൂർ: അണികളുടേയും പാർട്ടിക്കുള്ളിലേയും എതിർപ്പിനെ മറികടന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. അതേസമയം നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇതോടെയാണു ​ഗോവിന്ദന്റെ എതിർപ്പ് പരസ്യമായത്. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വിപി അബ്ദുൾ…

    Read More »
Back to top button
error: