Breaking News
-
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ്…
Read More » -
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം “വലയം” ചിത്രീകരണം പുരോഗമിക്കുന്നു. ‘രഘുറാം’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമാസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്. ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്,…
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ഫോണുകളുടേയും പാസ്‍വേഡ് കൈമാറണ്ട!! മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി, തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഹൈക്കോടതിയിൽ സ്റ്റേ
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെയും പാസ്‍വേഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അതേസമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
Read More » -
മണ്ഡലകാലത്ത് മാളികപ്പുറം മേൽശാന്തിയുടെ മാത്രം നിക്ഷേപം 46. 51 ലക്ഷം, തൂപ്പുകാർ മുതൽ സ്ഥിരം ജോലിക്കാർക്കുവരെ ലക്ഷങ്ങളുടെ നിക്ഷേപം!! 1,667 ഇടപാടുകളിലൂടെ എസ്ബിഐ സന്നിധാനം ബ്രാഞ്ചിലെ നിക്ഷേപം എട്ട് കോടിയിലേറെ രൂപ, ധനലക്ഷ്മി ബാങ്കിൽ 942 ഇടപാടുകളിലൂടെ11.5 കോടിയോളം രൂപയുടെ നിക്ഷേപം
കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിലേക്ക് കഴിഞ്ഞ മണ്ഡലകാലത്ത് അസാധാരണമായ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുണ്ട്. ഇതിൽ മാളികപ്പുറം മേൽശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുറത്തുവരുന്ന പ്രധാന വിവരം. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാർ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക…
Read More » -
ഇറാനും അമേരിക്കയും തൊടുക്കുന്ന റോക്കെറ്റൊക്കെ എന്ത്? അതിലും വേഗത്തിലാ വിമാന ടിക്കറ്റ് നിരക്കിന്റെ കുതിപ്പ്!! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം
ദുബായ്: യുദ്ധകാലത്തെ പ്രത്യേക സർവീസ് വിമാനക്കമ്പനികൾക്ക് ചാകരക്കാലം. യുദ്ധം തുടങ്ങിയതോടെ ഈടാക്കുന്നത് സാധാരണയേക്കാൾ മൂന്നിരട്ടി തുക. അവധിക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് സാധാരണയായി വിമാനക്കമ്പനികൾ ഈടാക്കുന്നത് താങ്ങാൻ കഴിയാത്ത നിരക്കാണെങ്കിലും അതുക്കും മേലെയാണ് പശ്ചിമേഷ്യയിൽ യുദ്ധകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത്. എല്ലാ കാലത്തും വിമാനടിക്കറ്റ് നിരക്ക് സങ്കീർണമായൊരു പ്രശ്‌നം തന്നെയാണ്. നിലവിൽ പതിവ് സർവീസുകളില്ല. ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങൾ കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രത്യേക സർവ്വീസിൽ ഇപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ 40,000 രൂപയാണ് ശരാശരി നിരക്ക്. എന്നാൽ എമിറേറ്റ്‌സിൽ 2500 ദിർഹം, എയർഇന്ത്യ എക്‌സ്പ്രസിൽ 1800 ദിർഹം, ഇൻഡിഗോ 1900 എന്നിങ്ങനെയാണ് ശരാശരി നിരക്ക് വരുന്നത്. ജനുവരിയിലെ തണുപ്പ് കഴിഞ്ഞാൽ പൊതുവെ ടിക്കറ്റ് നിരക്ക് കുറഞ്ഞുവരികയാണ് പതിവ്. ആ കണക്കുകൂട്ടലിൽ ഓഫ് സീസണിൽ അവധി തെരഞ്ഞെടുത്ത് നാട്ടിൽ പോകുന്ന സാധാരണക്കാർക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ്…
Read More » -
യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഡ്രോൺ വിദഗ്ധരെ അയച്ച് സെലെൻസ്‌കി
കീവ്: ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്വന്തം സൈനിക വിദഗ്ധസംഘത്തെ അയച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറയുന്നതനുസരിച്ച്, ജോർദാനിലെ യുഎസിന്റെ സൈനിക സാന്നിധ്യം സംരക്ഷിക്കാൻ ഞങ്ങൾ രംഗത്തിറങ്ങുകയാണ്. ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ അനുഭവം യുക്രെയ്‌നിനുണ്ടെന്നും ഒരു വീഡിയോ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു – അയൽക്കാരന് നേരെ റഷ്യ നടത്തിയ നാല് വർഷത്തിലേറെയായുള്ള ആക്രമണങ്ങളിൽ നേടിയെടുത്ത വൈദഗ്ധ്യത്തെക്കുറിച്ചുള്ള പരാമർശമാണിത്. കനത്ത നാശനഷ്ടങ്ങൾക്ക് ഡ്രോണുകളുടെ ഭീഷണി നേരിടാൻ യുഎസും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളും ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയുമായ റസ്റ്റം ഉമെറോവ്, സൈനിക, രഹസ്യാന്വേഷണ, പ്രതിരോധ ഉദ്യോഗസ്ഥരോടൊപ്പം ‘കോൺക്രീറ്റ് കരാറുകൾ‘ തയ്യാറാക്കുന്നതിനായി ഗൾഫിലേക്ക് പോകുകയാണെന്ന് സെലെൻസ്‌കി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ…
Read More » -
ഖമനേയി കൊല്ലപ്പെട്ടതോടെ പുതിയ സുപ്രിം ലീഡർ മൊജ്തബ ഖമനേയിക്ക് ചുറ്റും സുരക്ഷാ വലയം, എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ സുപ്രിം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനേയിയുടെ സുരക്ഷയ്ക്കായി എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ സുപ്രീം ലീഡറുമായ അയത്തൊല്ല അലി ഖമനേയി അമേരിക്ക–ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതായാണ് വിവരം. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നടപടിക്കിടെയാണ് ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ അലി ഖമെനെയിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഇറാനിലെ മുതിർന്ന നേതാക്കൾ നിഷേധിക്കുകയും അദ്ദേഹം “സുരക്ഷിതനും ആരോഗ്യവാനുമാണ്” എന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട ശേഷം മൊജ്തബ ഇതുവരെ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 8ന് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പർട്സ് അദ്ദേഹത്തെ രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി തെരഞ്ഞെടുക്കുകയായിരുന്നു. അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം…
Read More » -
‘കേരളത്തെ ഒന്നാകെ തകർക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ‘: എല്‍ഡിഎഫ് പ്രചാരണ ടാഗ്‌ലൈനെ ട്രോളി ടി. സിദ്ദിഖ്
കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന തെരഞ്ഞെടുപ്പ് ടാഗ്‌ലൈനെ പരിഹസിച്ച് ടി. സിദ്ദിഖ് എംഎല്‍എ. സര്‍ക്കാറിനെതിരായ നിരവധി ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സിദ്ദിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് ‘കേരളത്തെ ഒന്നാകെ തകര്‍ക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നാണ് സിദ്ദിഖിന്റെ ട്രോൾ. പാര്‍ട്ടിക്കാരായ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ കൊടുക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, 5000 പരസ്ത്രീകളുമായി ബന്ധമുള്ളവനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ സമ്മതിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, പാവങ്ങള്‍ക്ക് വീട് പണിയുന്ന ലൈഫ് മിഷനില്‍ കോഴ വാങ്ങുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, സഹകരണ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, വയറ്റില്‍ കത്രിക വെക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ട് ജയിലില്‍ പോയ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സിദ്ദിഖിന്റെ പോസ്റ്റിലുള്ളത്. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങി അഴിമതി നടത്തിയെന്നും, ആശ വര്‍ക്കര്‍മാര്‍ക്ക്…
Read More »

