Breaking News

  • സ്വർണ്ണം വാങ്ങാനുള്ള പ്ലാനുണ്ടോ? പവന് 392 രൂപ വർദ്ധിച്ചു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

    തിരുവനന്തപുരം: ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു പവന് 392 രൂപയും വർദ്ധിച്ചു. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

    Read More »
  • ’രാഷ്‌ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’: പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായ് ദീപിക

    പാലാ: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്‌ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിന്റെ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക പറയുന്നു. വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ പി.സി. ജോർജും മകൻ ഷോൺ ജോർജും രൂക്ഷമായി വിമർശനമുന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്നായിരുന്നു പി.സി. ജോർജിന്റെ പ്രധാന ആരോപണം. മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ടും ജോർജ് പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു. ബില്ലിൽ പ്രതിഷേധമുള്ളവർക്ക് വീട്ടിൽ പോയി ഇരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഈ വിഷയത്തിലാണ് ഇപ്പോൾ കത്തോലിക്ക സഭാ മുഖപത്രം പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. മാർപാപ്പയ്ക്കെതിരേ…

    Read More »
  • വൈരം മറന്ന് ജനം: യുദ്ധ വിരുദ്ധ ചര്‍ച്ചകളില്‍നിന്ന് അഭിമാന നിമിഷത്തിന്റെ ആവേശത്തിലേക്ക് യുഎസ്; ആര്‍ട്ടെമിസ് ദൗത്യം അമേരിക്കക്കാരെ വീണ്ടും ഒന്നിപ്പിച്ചെന്ന് സാമൂഹിക നിരീക്ഷകര്‍; തെരഞ്ഞെടുപ്പുകളില്‍ ട്രംപ് വീണ്ടും നേട്ടമുണ്ടാക്കും; വിപണിയിലും വന്‍ കുതിപ്പ്

    ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്കു ലോകത്തെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ ആര്‍ട്ടെമിസ് യുദ്ധത്താലും പ്രതിഷേധങ്ങളാലും വിഭജിക്കപ്പെട്ട അമേരിക്കയെ വീണ്ടും ഒന്നിപ്പിച്ചെന്നു റിപ്പോര്‍ട്ട്. പക്ഷപാതപരമായ വിദ്വേഷത്താലും യുദ്ധത്താലും തകര്‍ന്ന ഒരു രാഷ്ട്രത്തിന് അത്ഭുതത്തിന്റെയും പ്രത്യാശയുടെയും അഭിമാനത്തിന്റെയും ഐക്യം കൊണ്ടുവന്നെന്ന സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍ക്കൊപ്പം ആര്‍ട്ടെമിസും വിഷയമാകുമെന്നും ട്രംപിനു ഗുണം ചെയ്‌തേക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. റോക്കറ്റ് വിക്ഷേപണ നിരീക്ഷണ ഗ്രൂപ്പുകളുടെയും ബഹിരാകാശത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ്‌റൂം പാഠങ്ങളുടെയും ആധിക്യം മുതല്‍, പ്ലാനറ്റേറിയം സന്ദര്‍ശനങ്ങളിലെ വര്‍ദ്ധനവ്, നാസ-ആര്‍ട്ടെമിസ് മോഡല്‍ വസ്ത്രങ്ങളുടെ ചില്ലറ വ്യാപാരത്തിലെ കുതിച്ചുചാട്ടം വരെ, ചന്ദ്രന്റെ മറുവശത്തേക്ക് പറന്ന നാല് ബഹിരാകാശയാത്രികരോടുള്ള പൊതുജനങ്ങളുടെ താല്‍പ്പര്യത്തിന്റെ അടയാളങ്ങള്‍ എങ്ങും പ്രകടമാണ്. 1972-ന്റെ അവസാനത്തില്‍ അപ്പോളോ 17-ന് ശേഷം ആദ്യമായി ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ ഇറക്കാന്‍ ഈ ദശകത്തിന്റെ അവസാനത്തില്‍ പദ്ധതിയിട്ട ശ്രമത്തിന്റെ പ്രധാന റിഹേഴ്‌സലായിരുന്നു 10 ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച കലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ ആര്‍ട്ടെമിസ് 2 ക്രൂവിന്റെ സ്പ്ലാഷ് ഡൗണോടെ…

    Read More »
  • മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവം നടന്നത് മൂന്നുമണിക്കെന്ന് അമ്മ; തനുശ്രീയുടെ മരണത്തിൽ ദൂരൂഹത

    ബെംഗളൂരു: പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തനുശ്രീയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്. ഈ വിവരം പുറത്തായതോടെയാണ് തനുശ്രീയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ വീട്ടുകാർ രംഗത്തെത്തിയത്. പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. വെള്ളിയാഴ്ചയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നത്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം…

    Read More »
  • ചെക്കന് 15 നോടുള്ള പ്രിയം പോകുന്നില്ല… ചെന്നൈയ്ക്ക് പിന്നാലെ ആർസിബിക്കെതിരെയും ഫിഫ്റ്റി അടിച്ചെടുത്തത് 15 ബോളിൽ!! റൺ വേട്ടന്മാരുടെ പട്ടികയിൽ ചേട്ടന്മാരെ മലർത്തിയടിച്ച് വണ്ടർ കിഡിന്റെ തേരോട്ടം, ഓറഞ്ച് ക്യാപ് തൂക്കി വണ്ടർ കിഡ്

    ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മിന്നും പ്രകടനത്തോടെ ഐപിഎൽ 2026 ന്റെ ഓറഞ്ച് ക്യാപ്പ് വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ തലയിൽ ഭദ്രം. ആർസിബിക്കെതിരെ 26 പന്തിൽ 78 റൺസടിച്ച രാജസ്ഥാൻ റോയൽസിൻറെ വൈഭവ് സൂര്യവംശിനാലു മത്സരങ്ങളിൽ 200 റൺസുമായി ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്സ്വാളിനെ(183) 17 റൺസിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിൻറെ കുതിപ്പ്. നാലു മത്സരങ്ങളിൽ നിന്നായി 18 വീതം ഫോറും സിക്സും പറത്തിയ വൈഭവ് 50 റൺസ് ശരാശരിയും 266.67 എന്ന മാരക സ്ട്രൈക്ക് റേറ്റും നിലനിർത്തിയാണ് കുതിക്കുന്നത്. ആർസിബിക്കെതിരെ 15 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അർധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും വൈഭവ് 15 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ആർസിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ്…

    Read More »
  • ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക

    കോട്ടയം: ബിജെപി നേതാവ് പിസി ജോർജിന് ചുട്ട മറുപടിയുമായി ദീപിക ദിനപത്രം മുഖപ്രസം​ഗം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നു. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക മുഖപ്രസം​ഗത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പിസി ജോർജ് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നാണ് പിസി ജോർജ് ആരോപിച്ചത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാൾ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന്…

    Read More »
  • നിസ്സഹായനായി ഹേസൽവുഡ്, എങ്ങനെ ചെക്കന്റെ തല്ല് നിർത്തണമെന്നറിയാതെ ഭുവി… 15 കാരന്റെ വെടിക്കെട്ടിൽ നിലവിലെ കൊമ്പന്മാർ വീണു, ആർസിബിക്ക് 6 വിക്കറ്റ് ജയം

    ഗുവാഹത്തി: 15 കാരൻ ചെക്കൻ 22 വാര പിച്ചിൽ കളംനിറഞ്ഞാടിയപ്പോൾ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയത്തിന്റെ കയിപ്പ്. 15കാരൻ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിൻറെയും ബാറ്റിംഗ് വെടിക്കെട്ടിൻറെ കരുത്തിൽ പരാജയമറിയാതെ കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ആദ്യം ബാറ്റ് ചെയ്ത് ആർസിബിയ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈഭവ് 26 പന്തിൽ 78 റൺസടിച്ചപ്പോൾ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെൽ രാജസ്ഥാൻറെ ടോപ് സ്കോററായി. മത്സരത്തിൽ യശസ്വി ജയ്സ്വാൾ (13), ഷിമ്രോൺ ഹെറ്റ്മെയർ (0), ക്യാപ്റ്റൻ റിയാൻ പരാഗ് (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 24 റൺസുമായി രവീന്ദ്ര ജഡേജ വിജയത്തിൽ ജുറെലിന് കൂട്ടായി നിന്നു. ആർസിബിക്കായി ഹേസൽവുഡും ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ രാജസ്ഥാൻ നാലു കളികളിൽ…

    Read More »
  • ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… മരണത്തിൽ ദുരൂഹതയില്ല, പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്- പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    ചിക്കമംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരുക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക. കഴിഞ്ഞ ദിവസം കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്.…

    Read More »
  • മോജ്തബയ്ക്കു കീഴില്‍ ഇറാന്‍ നേതൃത്വം തീവ്രവും കര്‍ക്കശവുമാകും; പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും റവല്യൂഷനറി ഗാര്‍ഡുകള്‍; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന

    ടെല്‍അവീവ്: അയത്തുള്ള ഖമേനിയുടെ കീഴിലുണ്ടായിരുന്ന മുന്‍ ഭരണകൂടത്തേക്കാള്‍ മോജ്തബ ഖമേനിയുടെ കീഴിലുള്ള പുതിയ ഇറാനിയന്‍ നേതൃത്വം വളരെ കൂടുതല്‍ ‘തീവ്രവും കര്‍ക്കശവുമാണെന്ന’ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). അമേരിക്കന്‍ – ഇറാനിയന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്. ‘ഇറാന്റെ പുതിയ നേതൃത്വം അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ തീവ്രമാണ്’ നെസെറ്റ് (Knesset) വിദേശകാര്യ – പ്രതിരോധ സമിതിയുടെ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നടന്ന രഹസ്യാന്വേഷണ ബ്രീഫിംഗില്‍ ഐഡിഎഫ് പ്രതിനിധികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (ഐആര്‍ജിസി) നിന്നുള്ളവരാണെന്ന് ഐഡിഎഫ് പറഞ്ഞു. രാജ്യത്തെ മുന്‍ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ കൂടുതല്‍ പ്രത്യയശാസ്ത്രപരമായ കടുപ്പമുള്ളവരായാണ് ഇവര്‍ പരക്കെ വീക്ഷിക്കപ്പെടുന്നതെന്ന് രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് മുമ്പ്, ഇസ്രായേല്‍ വ്യോമസേന ഇറാനിലുടനീളം നൂറുകണക്കിന് ആക്രമണ ദൗത്യങ്ങള്‍ നടത്തിയിരുന്നു. സൈനിക – സര്‍ക്കാര്‍…

    Read More »
  • മുപ്പതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, യാത്ര ലൈഫ് ജാക്കറ്റില്ലാതെ, അപകടം നടന്നയുടൻ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

    ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തുപേർ മുങ്ങിമരിച്ചി. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് ദുരന്തം സംഭവിച്ചത്. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ഏകദേശം 30-ഓളം തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുഴയ്ക്ക് കുറുകെയുള്ള ഒരു പോണ്ടൂൺ പാലത്തിൽ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പാലത്തിൽ ഇടിച്ചതിന് പിന്നാലെ ബോട്ട് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട 16–17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടർന്ന് സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേനഎന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർ എത്രയും വേഗം സുഖം…

    Read More »
Back to top button
error: