Breaking News

  • മുറി നിറയെ നോട്ടുകെട്ടുകളുടെ വലിയ ശേഖരം, ഏകദേശം അഞ്ചുകോടി രൂപയോളം ; 1.5 കിലോ ആഭരണങ്ങള്‍, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യം ; പഞ്ചാബ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും

    ചണ്ഡീഗഡ്: അഴിമതി സംബന്ധമായ കേസില്‍ നേരത്തെ അറസ്റ്റിലായ ഡിഐജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അഞ്ചുകോടിരൂപയോളം. പഞ്ചാബ് പോലീസ് ഉന്നതന്‍ ഹര്‍ചരണ്‍ ഭുള്ളര്‍ കൈറുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നടത്തിയ തിരച്ചിലിലാ്ണ് കണ്ടെത്തല്‍. അഞ്ച് കോടി രൂപ പണവും ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങളും വിദേശമദ്യവും കണ്ടെടുത്തു. ഫത്തേഗഡ് സാഹിബിലെ ഒരു സ്‌ക്രാപ്പ് ഡീലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ മുതിര്‍ന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ഭുള്ളര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. മുന്‍ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.എസ്. ഭുള്ളറിന്റെ മകനാണ് ഹര്‍ചരണ്‍ ഭുള്ളര്‍. പഞ്ചാബിലും ചണ്ഡീഗഢിലുമുള്ള ഭുള്ളറുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ നടത്തിയ തിരച്ചിലില്‍ ഗണ്യമായ പണവും കുറ്റകരമായ വസ്തുക്കളും കണ്ടെത്തി. ഇതില്‍ ഏകദേശം 5 കോടി രൂപ, ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങള്‍, പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളും ആസ്തികളും സംബന്ധിച്ച രേഖകള്‍, രണ്ട് ആഢംബര വാഹനങ്ങളുടെ (മെഴ്സിഡസ്, ഓഡി)…

    Read More »
  • ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍

    ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…

    Read More »
  • പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാന്‍ പാടില്ല, അവര്‍ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യും ; വീട്ടിലിരുന്ന് യോഗ പരിശീലിക്കുകയാണ് വേണ്ടതെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ

    മുംബൈ: ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യുകയാണ് വേണ്ടതെന്നും വിവാദ പ്രസ്താവന നടത്തി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ. ഗോപിചന്ദ് പടാല്‍ക്കര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സാംഗ്ലി ജില്ലയിലെ ജാട്ടില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബീഡില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കോളേജില്‍ പോകുന്ന ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാതെ വീട്ടില്‍ യോഗ പരിശീലിക്കണമെന്നും അല്ലെങ്കില്‍ അവര്‍ വഴിതെറ്റിപ്പോകുമെന്നുമായിരുന്നു പ്രസ്താവന. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരെ വിശ്വസിക്കണമെന്ന് അവര്‍ക്ക് അറിയാത്തതിനാലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ജിമ്മിലെ അവരുടെ പരിശീലകന്‍ ആരാണെന്ന് ആളുകള്‍ ശ്രദ്ധിക്കണം. വീട്ടിലെ യുവതികള്‍ ജിമ്മില്‍ പോകുകയാണെങ്കില്‍, അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം. പെണ്‍കുട്ടികള്‍ വീട്ടില്‍ യോഗ പരിശീലിക്കണം, ജിമ്മില്‍ പോകേണ്ട ആവശ്യമില്ല, കാരണം അവര്‍ നിങ്ങളെ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സമുദായക്കാരെ സൂചിപ്പിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശമായിട്ടാണ് കാണുന്നത്, അവര്‍ സ്ത്രീകളെ വശീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചറിയല്‍…

    Read More »
  • പോളിഷ് വനിതയെ 15-ാം വയസ്സില്‍ മാതാപിതാക്കളാല്‍ മുറിയില്‍ പൂട്ടിയിട്ടു; കാണാതായയാളെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി ; അയല്‍ക്കാര്‍ വീട്ടില്‍ നിന്നും ശബ്ദം കേട്ട് പോലീസിനെ വിളിച്ചുവരുത്തി

    കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട വനിതയെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി. 1998-ല്‍ 15 വയസ്സുള്ളപ്പോള്‍് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ മിറെല്ലയെ 42 വയസ്സുള്ളപ്പോഴാണ് കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞ് അയല്‍ക്കാര്‍, അവര്‍ക്ക് നേരിടേണ്ടി വന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും ഞെട്ടിയിരിക്കുകയാണ്. വാര്‍സോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്വീറ്റോക്ലോവിസ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മാതാപിതാക്കളുടെ ഫ്‌ലാറ്റില്‍ നിന്ന് അയല്‍ക്കാര്‍ ബഹളം കേട്ട് പോലീസിനെ വിളിച്ചുവരുത്തുകയയായിരുന്നു. മിറെല്ലയെ ജൂലൈയില്‍ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും കഥ പൊതുജനശ്രദ്ധയില്‍ വന്നത് ഈ ഒക്ടോബറിലാണ്. 15 വയസ്സുള്ളപ്പോള്‍ മുതല്‍ പൂട്ടിയിട്ട നിലയിലായിരുന്നു, എന്നാല്‍ മകളെ കാണാതായി എന്നാണ് മാതാപിതാക്കള്‍ സമൂഹത്തോട് പറഞ്ഞിരുന്നത്. പോലീസ് അവളെ കണ്ടെത്തുമ്പോള്‍ അതീവ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. അയല്‍ക്കാരുടെ അഭിപ്രായത്തില്‍ അവളുടെ ശാരീരിക നില ‘ഒരു വൃദ്ധയുടേത് പോലെ’ യായിരുന്നു. പോലീസ് സന്ദര്‍ശന വേളയില്‍ മിറെല്ലയും അവളുടെ അമ്മയും പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും, ഉദ്യോഗസ്ഥര്‍ അവളെ ഒരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചു. അണുബാധകള്‍, കാലിലെ…

    Read More »
  • ഗുജറാത്ത് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു, രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ കാബിനറ്റിലേക്ക് ; പുനഃസംഘടനയില്‍ നിരവധി പുതിയ മുഖങ്ങള്‍

    അഹമ്മദാബാദ്: ഗുജറാത്തിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വെള്ളിയാഴ്ച 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി. മൊത്തം കാബിനറ്റ് അംഗബലം 26 ആയി ഉയര്‍ത്തി, കൂടാതെ സംസ്ഥാനത്തിന്റെ ജൂനിയര്‍ ആഭ്യന്തര മന്ത്രിയും സൂറത്തില്‍ നിന്നുള്ള രണ്ട് തവണ എം.എല്‍.എയുമായ ഹര്‍ഷ് സംഘവിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് ബിജെപി എം.എല്‍.എയുമായ റിവാബ ജഡേജയുടേതാണ്, അവര്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഇന്ന് നടന്ന ചടങ്ങില്‍, പുതുതായി സത്യപ്രതിജ്ഞ ചെയ്തവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. സൂറത്തിലെ മജുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സംഘവി, പാര്‍ട്ടിയുടെ പ്രമുഖ യുവനേതാക്കളില്‍ ഒരാളാണ്, മുമ്പ് ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുനഃസംഘടന പ്രതീക്ഷിച്ചുകൊണ്ട് പട്ടേല്‍ മന്ത്രിസഭയിലെ 16 മന്ത്രിമാരും വ്യാഴാഴ്ച രാജിവെച്ചപ്പോള്‍, ആറ് പേരെ പുതിയ നിരയില്‍ നിലനിര്‍ത്തി – കാനുഭായ് പട്ടേല്‍, ഋഷികേശ് പട്ടേല്‍, കുന്‍വര്‍ജി ബാവലിയ, ഹര്‍ഷ് സംഘവി,…

    Read More »
  • ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ ഡ്രൈവർക്കു പണം നൽകിയത് യുഡിഎഫ്, നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം, കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ആരോപണവുമായി ​ഗണേഷ്കുമാർ

    കൊല്ലം: കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കിയ സംഭവത്തിൽ യുഡിഎഫിനെതിരെ ആരോപണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ്‍കുമാർ. ഡ്രൈവർക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്നു കെബി ഗണേഷ്‍കുമാർ ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണ്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും മന്ത്രി ഗണേഷ്‍കുമാർ പറഞ്ഞു. അതേസമയം കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിൻറെ നടപടിയെ ഹൈക്കോടതി വിമർശിക്കുകയും നടപടി റദ്ദാക്കുകയുമായിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിൻറെ ഇടപെടലിനെ തുടർന്നാണ് ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന്…

    Read More »
  • ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ…ഗുരുദത്ത ഗനിഗ ചിത്രം “ജുഗാരി ക്രോസ്” ടീസർ പുറത്ത്, നായകനായെത്തുന്നത് രാജ് ബി ഷെട്ടി, പേര് പുറത്തുവിട്ടത് ടീസറിലൂടെ

    കൊച്ചി: ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസിൽ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാനമാക്കി അതേ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിൽ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികൾ. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഗുരുദത്ത ഗനിഗയാണ് ചിത്രം നിർമ്മിക്കുന്നത്. രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ “കരാവലി” യുടെ റിലീസിന് മുൻപ് തന്നെ ഈ കൂട്ടുകെട്ടിൽ അടുത്ത ചിത്രമായ “ജുഗാരി ക്രോസ്” ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ടീസർ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള…

    Read More »
  • ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം

    കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം (MoU) കൊച്ചിയിൽ ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് കേരള സർക്കാരിന് വേണ്ടി ഒപ്പുവെച്ചു. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തത് സഹകരണത്തിന്റെ പ്രാദേശിക പ്രാധാന്യം വർദ്ധിപ്പിച്ചു. വ്യവസായ തലത്തിൽ, ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുർവേദം, കപ്പൽ നിർമ്മാണം; യുവജനങ്ങൾക്ക് തൊഴിൽ പുതുക്കിയ ഈ ധാരണാപത്രം അനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഐ.ടി., ഊർജ്ജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന…

    Read More »
  • പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.

    ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു. നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ…

    Read More »
  • ചേട്ടന്മാരുടെ അതേ പാതയില്‍ അനിയന്മാരും ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു ; കൊളംബിയയെ തോല്‍പ്പിച്ചു, കലാശപ്പോരില്‍ എതിരാളികള്‍ മൊറോക്കോ

    ലോകചാംപ്യന്മാരായ സീനിയര്‍ ടീം കിരീടം നിലനിര്‍ത്താന്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ അനിയന്മാരും അതേ പാതയില്‍. കഴിഞ്ഞ തവണ ഖത്തറില്‍ ചേട്ടന്മാര്‍ നേടിയ കിരീടം അണ്ടര്‍ 20 വിഭാഗത്തില്‍ അനിയന്മാരും നേടാനൊരുങ്ങുന്നു. ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഫൈനലില്‍ കരുത്തരായ മൊറോക്കയെയാണ് അര്‍ജന്റീന നേരിടേണ്ടി വരിക. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. സെമിയില്‍ പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്‌റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജിയാന്‍ലൂക്ക പ്രസ്റ്റിയാനിയുടെ പാസ് വലയിലെത്തിച്ചു. കിട്ടിയ അവസരം മുതലാക്കിയാണ് അര്‍ജന്റീന മുന്നേറിയത്. ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. തിങ്കളാഴ്ച പുര്‍ച്ചെയാണ് ഫൈനല്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 2009ല്‍ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോയും മാറി.

    Read More »
Back to top button
error: