Breaking News
-
‘പാലക്കാട് ബിജെപിയ്ക്ക് കേരളത്തിലേയ്ക്കുള്ള കവാടം; കേരളം മാറ്റത്തിന്റെ പാതയിലാണ്; ഇവിടുത്തെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലം‘- നരേന്ദ്രമോദി
പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു “വികസിത് കേരളം” കെട്ടിപ്പടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, സംസ്ഥാനത്ത് മാറ്റം വാഗ്ദാനം ചെയ്തു. ഒരു പാർട്ടി അഴിമതി നിറഞ്ഞതാണെങ്കിൽ മറ്റേ പാർട്ടി “കൂടുതൽ അഴിമതി നിറഞ്ഞതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, മാറ്റമില്ലാതെ തുടരുന്നത് ഇത്തവണ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ ചെണ്ട കൊട്ടാൻ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി.യ്ക്കുള്ളത്. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പോയ അദ്ദേഹം മിഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ. ജംഗ്ഷൻ വരെ നടത്തിയ റോഡ് ഷോയിലൂടെ…
Read More » -
അമേരിക്കയെ നോട്ടമിട്ട് കിം? പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവും!! ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ, ആണവായുധങ്ങൾ ശക്തിപ്പെടുത്തണം- കിം ജോങ് ഉൻ, പിന്നാലെ അത്യാധുനിക മിസൈൽ പരീക്ഷണം
സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിൻ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയതെന്നാണ് റിപ്പോർട്ട് പറയുന്നത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുഎസ് ആഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്. അതേസമയം യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. കാർബൺ-ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ…
Read More » -
വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളുമായി ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസ്
കൊച്ചി: ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുൻ ഡിആർഡിഒ ഡയറക്ടർ ജനറലും നിഷ് (NICHE) വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ്. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (GPS) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ‘സമാധാനത്തിനും ലക്ഷ്യബോധത്തിനുമുള്ള വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ ഊന്നി സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചീഫ് കോർഡിനേറ്റർ മിസ് മീന വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം സഹാനുഭൂതിയുള്ള നേതാക്കളായി കുട്ടികളെ വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. ജി.പി.എസ്. ഡീനും പ്രിൻസിപ്പലുമായ ദിലീപ് ജോർജ് സ്വാഗതം പറഞ്ഞു. ലക്ഷ്മി രാമചന്ദ്രൻ സദസ്സിനെ അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളായിരുന്നു കോൺഫറൻസിന്റെ പ്രധാന ആകർഷണം. മാറുന്ന ലോകത്ത്…
Read More » -
അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ സൈനിക ശേഷി തകർക്കുക തന്നെയോ? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ, ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്!! കണ്ണ് ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും, ഇറാന്റെ പ്രതിരോധം അമേരിക്കൻ സൈനികർക്ക് ഭീഷണി- മുന്നറിയിപ്പ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി നൽകിയാൽ, യുദ്ധം കൂടുതൽ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈനിക-നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ. സ്പെഷ്യൽ ഓപ്പറേഷൻസ് സേനയും സാധാരണ ഇൻഫൻട്രി…
Read More » -
സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ, ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ- രമേശ് ചെന്നിത്തല
കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും കോൺഗ്രസല്ലെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. അതുപോലെ വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമലയിൽ അടക്കം കള്ളക്കളി കളിക്കുന്നു. ശബരിമലയിൽനിന്ന് സ്വർണം അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുന്നു. അതാണ് അവരുടെ ഇരട്ടത്താപ്പ് നയമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം…
Read More » -
‘വെയ്റ്റ് ചെയ്യൂ ശിവൻ കുട്ടി; സംവാദത്തിനായി ധൃതി വയ്ക്കസ്സേ, സമയവും തീയ്യതിയും സ്ഥലവുമൊക്കെ ഞാൻ തീരുമാനിക്കാം; ആദ്യം പ്രധാനമന്ത്രിയൊന്ന് വന്ന് മടങ്ങട്ടെ‘- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ,സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി…
Read More » -
ഇറാനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളുടെ ഉറപ്പ്…നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു തയാർ- ഇറാൻ, സംഘർഷം നിർണായക വഴിത്തിരിവിലേക്ക്!! പാലമായി പാക്കിസ്ഥാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് നിർണായക തീരുമാനം. ഇത് മേഖലയിൽ സംഘർഷം കുറയ്ക്കാൻ സാധ്യതയുള്ള വലിയ നയതന്ത്ര മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉയർന്നതല ചർച്ചകൾ താൽക്കാലിക വെടിനിർത്തലിലേക്കോ, ആക്രമണങ്ങളിൽ ഇടവേളയിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിന് മുമ്പ് ഇറാൻ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്റെ പ്രധാന ആവശ്യം, രാജ്യത്തിനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക എന്നതാണ്. അതോടൊപ്പം അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് ലഭിക്കണം. ഈ ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥ പ്രക്രിയയിൽ പങ്കെടുക്കാൻ തയാറല്ലെന്നതാണ് ടെഹ്റാന്റെ നിലപാട്. കൂടാതെ, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണമെന്നും…
Read More » -
വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ്
കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടർന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി. ഊട്ടറയിൽ ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാൽ ഇവർ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാൾ പറയുന്നു. സഹികെട്ടാണ് താൻ പണിക്കുപോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു…
Read More » -
‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ…
Read More » -
ഇറാൻ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിക്കും മുൻപ് മൂന്ന് ദിവസം റഷ്യൻ ഉപഗ്രഹങ്ങൾ പ്രദേശത്തെ ചിത്രങ്ങൾ പകർത്തി, റഷ്യയുടെ ശ്രമം അമേരിക്ക- ഇറാൻ യുദ്ധത്തിനിടെ പരമാവധി സാമ്പത്തിക ലാഭമുണ്ടാക്കുക, യുക്രൈനിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുക- സെലെൻസ്‌കി
കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു മുൻപ് റഷ്യയും ഇറാനും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. സൗദി അറേബ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ റഷ്യ രഹസ്യാന്വേഷണ പിന്തുണ നൽകിയതായും സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ ഉപഗ്രഹങ്ങൾ അമേരിക്കൻ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആവർത്തിച്ച് പകർത്തിയതായാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മാർച്ച് 24 നും 26 നും ഇടയിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് – സഖ്യകക്ഷി താവളങ്ങളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. അതേസമയം സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ മാർച്ച് 26-നാണ് ഇറാൻ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു യുഎസ്- സൗദി സേനകൾ സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളത്തിന് നേരെ ഇറാൻ ആക്രമിച്ചത്. എന്നാൽ ഇതിനു തൊട്ടു മുൻപിലത്തെ ദിവസങ്ങളായ മാർച്ച്…
Read More »