Breaking News

  • മധ്യസ്ഥം വഹിച്ചെന്ന കേന്ദ്രമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ജോണ്‍ബ്രിട്ടാസ് ; പിഎം ശ്രീ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യം ; ഇടപെട്ടിട്ടില്ലെന്ന് എംപി

    തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണെന്നും അതില്‍ ഇടപെടേണ്ട ആവശ്യം തനിക്കില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി. കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥം വഹിച്ചെന്ന ആരോപണം തള്ളി. ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി. എന്‍ഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവെക്കുകയാണ് ചെയ്യുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സര്‍ക്കാരുകളുടെ നിലപാടുകളെ ദുര്‍ബലമാക്കിയതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

    Read More »
  • ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ നേരത്തേ ; കിട്ടാന്‍ പോകുന്നത് 400 രൂപ കൂട്ടി 2000 രൂപ വീതം, 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് അനുവദിച്ചത്് 1050 കോടി

    തിരുവനന്തപുരം: ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ 2000 രൂപവീതം കിട്ടും. വര്‍ധിപ്പിച്ച തുകയോട് കൂടിയ പെന്‍ഷന്‍ ഇത്തവണ നേരത്തെ നല്‍കാനാണ് തീരുമാനം. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80,…

    Read More »
  • ‘എന്റെ കൊച്ചിനെയും കൊണ്ടുനടന്നു സെക്‌സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല, ജയില്‍ ഡയറീസ് പുറത്തുവരും’; വന്നു കിടന്നുറങ്ങടാ എന്നു കൈയോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ പുരട്ടി മുന്‍ ഭര്‍ത്താവുണ്ടാക്കിയ കള്ളക്കഥ; പങ്കാളിക്കൊപ്പം മകനെ ക്രൂരമായി ആക്രമിച്ചെന്ന കേസില്‍ യുവതി

    കൊച്ചി: പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. മകന്റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍…

    Read More »
  • ‘നിലപാടുകളുടെ രാജകുമാരി, ശിശുദിനാശംസകള്‍’; ‘പൊത്തിനകത്തുനിന്ന് ഇറങ്ങിയോ, നേരാങ്ങള തിരിച്ചെത്തിയോ?’; ‘ഒരാളുടെ സന്തോഷത്തിന് കാരണമാകുമെങ്കില്‍ ആത്മസംതൃപ്തിയെന്ന’ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്‌ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനെതിരേയും രൂക്ഷ വിമര്‍ശനം. രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. പുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. ”അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആര്‍ക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മള്‍ കാരണം ആവുമെങ്കില്‍, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍.   ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താന്‍ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ…

    Read More »
  • പല പരാതികളും കിട്ടിയിട്ടുണ്ട് സംരക്ഷിക്കുന്നത് ഷാഫി ; രാഹുല്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളിലെ സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആള്‍ ; തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ്

    കോഴിക്കോട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഷാഫി പറമ്പില്‍ എംപിയോട് പലരും പരാതി പറഞ്ഞിട്ടുണ്ടെന്നും രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും തന്നോടും മോശമായി പെരുമാറിയിട്ടു ണ്ടെന്നും പറഞ്ഞു. ഷാഫി നിരാകരിച്ചാല്‍ അതിനുള്ള തെളിവ് കാണിക്കാമെന്നും പറഞ്ഞു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞു. രാഹുലിന് എതിരേ വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. കര്‍ഷകസമരത്തിന് പോയി തിരിച്ചുവന്ന പ്പോള്‍ മോശം സന്ദേശം അയച്ചെന്നും ചുട്ട മറുപടി നല്‍കിയെന്നും പറഞ്ഞു. ഡല്‍ഹി യില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്.…

    Read More »
  • ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു

    ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം…

    Read More »
  • നെടുമ്പാശ്ശേരിയില്‍ ഭൂമി സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകന്‍ മര്‍ദിച്ച് കൊന്നു; ശരീരമാകെ പാടുകള്‍, കൊലപാതകം നടത്തിയത് അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍

    എറണാകുളം: സ്വത്ത് തട്ടിയെടുക്കാന്‍ നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. 58 കാരി അനിത മരിച്ച സംഭവത്തില്‍ മകന്‍ ബിനു (38)വിനെ നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തു. അനിതയുടെ ശരീരത്തില്‍ ഉടനീളം മര്‍ദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമ നത്തിലാണ് പൊലീസ്. 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാ യിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ മകന്റെ ഭാര്യയുടെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

    Read More »
  • ‘ഷാഫി പറമ്പിലിനോട് അന്നേ പറഞ്ഞു, അയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുമെന്ന്; മറുപടി പരിഹാസവും പുച്ഛവും; വേട്ടനായ ആഘോഷിക്കപ്പെട്ടപ്പോള്‍ ഇരകള്‍ നരകിച്ചു ജീവിച്ചു; എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയുടെ വക്കീലാക്കി ഡിസിസി സെക്രട്ടറിയെ വച്ചു; നിങ്ങള്‍ സംസാരിക്കുന്നത് ക്രിമിനലിനു വേണ്ടി’: രാഹുലിനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

    കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷാഫി പറമ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഫീലിംഗ്‌സ് എന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു മറുപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് തുറന്നെഴുതി. തന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണെന്നും ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാല്‍ പോലും അത് മാറില്ലെന്നും പോസ്റ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരകള്‍ എന്നു പറഞ്ഞുവരുന്ന മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ക്രിമിനല്‍ ആയിട്ടുള്ള ഈ വ്യക്തിക്ക് വേണ്ടിയിട്ടാണെന്ന് മനസ്സിലാക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് രാഹുല്‍ മാങ്കൂട്ടം. അയാളാണ് ഇന്ന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ…

    Read More »
  • ഗോസ്റ്റ് പാരഡൈസ്: ക്വീൻസ്‌ലാൻഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം

    ബ്രിസ്ബെൻ: പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീൻസ് ലാൻഡിലെ തീയറ്ററുകളിൽ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതൽ തീയറ്ററുകളിലേക്ക്. ക്വീൻസ്ലാൻഡിൽ നിർമിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിൽ നിറഞ്ഞ സദസിൽ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീൻസ്ലാൻഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്‌ക്രീനിൽ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ…

    Read More »
  • യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനില്‍ നിന്നും കൊടുംകുറ്റവാളിയിലേക്ക് ; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കുകള്‍ കൂടുതല്‍ മുറുകി ; രണ്ടാമത്തെ ബലാത്സംഗ പരാതിയിലും കേസെടുത്തു ; ബലാത്സംഗക്കുറ്റം ചുമത്തി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കുകള്‍ സമ്മാനിച്ച് രണ്ടാമത്തെ യുവതി നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയപ്പോള്‍ തന്നെ കെപിസിസി അദ്ധ്യക്ഷന്‍ അത് പോലീസ് ഉന്നതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടാമത്തെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 23 കാരിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്നെ പത്തനംതിട്ടയിലെ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി രുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ഒഴിഞ്ഞുമാറിയെന്നും 23 കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ കുരുങ്ങിയത്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ കോടതി നാളെ…

    Read More »
Back to top button
error: