Breaking News
-
80 സീറ്റ്, ഉപമുഖ്യമന്ത്രി പദം: വിജയ്ക്ക് ബിജെപിയുടെ വമ്പന്‍ ഓഫര്‍; തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്ന് നിരീക്ഷകര്‍; വിശ്വാസ്യതയെ ബാധിച്ചേക്കുമെന്ന് അടുപ്പക്കാരുടെ മുന്നറിയിപ്പ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യം വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചനകള്‍. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. ചെറിയ വോട്ട് വിത്യാസങ്ങള്‍ പോലും വലിയ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഈ സഖ്യം നിര്‍ണ്ണായകമാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലാണ് വിജയ്യുടെ കണ്ണ് എന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയം. വിജയ്യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍ഡിഎ (NDA) സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ ഇടനിലക്കാരനാക്കി വിജയ്യുമായി ആശയവിനിമയം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ട് ബാങ്കില്‍ ബിജെപിയുടെ കണ്ണ് തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ ആരാധകവൃന്ദമാണ്…
Read More » -
റെയില്‍വേ ബുക്കിംഗിന് മിന്നല്‍ വേഗം വരുന്നു; 1000 കോടി ചെലവിട്ട് അടിമുടി പരിഷ്‌കാരം; റെയില്‍വണ്ണും മാറും; മിനിറ്റില്‍ ഒന്നരലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; തല്‍ക്കാല്‍ ടിക്കറ്റുകള്‍ അടിച്ചുമാറ്റുന്നതും നടക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ ടിക്കറ്റിംഗ് സംവിധാനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് ഉടന്‍. 1000 കോടി ചെലവിട്ടു സജ്ജമാക്കുന്ന പദ്ധതി ടിക്കറ്റിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കും. ഐആര്‍സിടിസി (IRCTC) വെബ്സൈറ്റിലെയും ആപ്പിലെയും തിരക്ക് കുറയ്ക്കാനും ടിക്കറ്റ് ബുക്കിംഗ് വേഗത വര്‍ദ്ധിപ്പിക്കാനുമായി അത്യാധുനിക സാങ്കേതികവിദ്യയാണ് റെയില്‍വേ ഒരുക്കുന്നത്. മിനിറ്റില്‍ നിലവില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ സെര്‍വര്‍ സംവിധാനത്തിലൂടെ സാധിക്കും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. നിലവിലെ സാഹചര്യം ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ നട്ടെല്ലായ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) 1985-ലാണ് ആരംഭിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള, ഫോര്‍ട്രാന്‍ 77 (Fortran 77) എന്ന പഴയ പ്രോഗ്രാമിംഗ് ഭാഷയില്‍ അധിഷ്ഠിതമായ ഈ സംവിധാനത്തിനാണ് ഇപ്പോള്‍ റെയില്‍വേ വന്‍തോതിലുള്ള നവീകരണം കൊണ്ടുവരുന്നത്. 1. മിന്നല്‍ വേഗത്തിലുള്ള ബുക്കിംഗ് പുതിയ സംവിധാനം നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗതയുള്ളതായിരിക്കും. നിലവില്‍ മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യാന്‍…
Read More » -
‘ കോൺഗ്രസ് തയ്യാർ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിപ്പട്ടിക വരും; ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല; അന്തിമ തീരുമാനം പാർട്ടിയെടുക്കും‘: രമേശ് ചെന്നിത്തല
തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുര ഹൈക്കമാൻഡാണ്. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇതുവരെയും മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തയതു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയ്ക്കുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുന്ന ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതേസമയം, തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. ഇക്കഴിഞ്ഞ പത്തുവർഷമായിട്ട് ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ്…
Read More » -
ആലുവ അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളില്‍; ‘കൊല്ലരുത്, പറഞ്ഞു തീര്‍ക്കാം’ എന്ന് അപേക്ഷിച്ചിട്ടും തുരുതുരാ വെട്ടി; കരുനാഗപ്പള്ളി സംഘത്തിന്റെയും ഓച്ചിറ സംഘത്തിന്റെയും ഒന്നര പതിറ്റാണ്ടിന്റെ കുടിപ്പക; കൊലപാതകത്തിന്റെ വാര്‍ഷികത്തില്‍ കണക്കു തീര്‍ക്കല്‍
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പുതിയകാവില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നതിനു പിന്നില്‍ വന്‍ ആസൂത്രണം. എട്ടു പേരടങ്ങുന്ന സംഘം അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളിലായെന്ന് പൊലീസ് പറഞ്ഞു. ഒപ്പിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ അതുലിന്റെ നീക്കം സംഘം നിരീക്ഷിച്ച് പിന്തുടര്‍ന്നു. മുന്നിലും പിന്നിലുമായി രണ്ടു കാറുകളിലായായിരുന്നു പിന്തുടര്‍ന്നത്. ഹരിയാന രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ എത്തിയ സംഘം അതുലിന്റെ കാറിനു പിന്നാലെ കൂടി. പലവട്ടം ചെയ്‌സ് ചെയ്തു പിടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പുതിയകാവില്‍ എത്തിയപ്പോഴേക്കും ഇന്നോവ കാര്‍ അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. പിന്നാലെ വാളുമായി സംഘം കാറിനടുത്തേക്ക് പാഞ്ഞു. കാറിന്റെ ഗ്ലാസില്‍ ആഞ്ഞു വെട്ടി. ഗ്ലാസ് താഴ്ത്തിയപ്പോഴേക്കും തങ്ങും വിലങ്ങും വെട്ടിയ സംഘം അതുലിനെ വലിച്ചു പുറത്തേക്കിട്ടു. ഒപ്പം ഉണ്ടായിരുന്ന കുക്കു എന്ന മനു പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തേക്ക് വലിച്ചിട്ട അതുലിനെ വീണ്ടും തുരുതുരാ വെട്ടി. ചലനമറ്റ അതുല്‍ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറില്‍ കയറി രക്ഷപ്പെട്ടത്. കേസില്‍…
Read More » -
കവടിയാർ കൊട്ടാരത്തിൽ മോഷണം; നഷ്ടമായത് അമൂല്യ രത്നങ്ങൾ ഉൾപ്പെടെ 2 കോടിയുടെ ആഭരണങ്ങൾ ; സംഭവം നടന്നിട്ട് മാസങ്ങളായി; പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പോലീസിൽ പരാതി നല്കി. പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ, പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം –…
Read More » -
കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കും; വൈകിട്ട് 4ന് വാര്‍ത്താ സമ്മേളനം; ഏപ്രില്‍ 17നും 24നും ഇടയിലാകാന്‍ സാധ്യത
കേരളത്തിലുള്‍പ്പെടെ ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലിന് നടക്കും. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗാളിന്റെ SIRനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായാവും വോട്ടെടുപ്പ്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു. #കേരളം, #തിരഞ്ഞെടുപ്പ്2026, #ഇലക്ഷൻന്യൂസ്, #കേരളരാഷ്ട്രീയം, #ബ്രേക്കിംഗ്ന്യൂസ്, #വോട്ട്, #സ്ഥാനാർത്ഥിപ്പട്ടിക,…
Read More » -
‘അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണം’; ഇറാനോട് ആവശ്യവുമായി സഖ്യകക്ഷിയായ ഹമാസ്; അമേരിക്കയ്ക്കും ഇസ്രയേലിനും മറുപടി നല്‍കാനുള്ള അവകാശത്തെ അംഗീകരിക്കുന്നു എന്നും പ്രസ്താവന
ഗാസ: അയല്‍രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പലസ്തീന്‍ സായുധ സംഘം ഹമാസ്. അതേസമയം, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടെഹ്റാന്റെ അവകാശത്തെ അംഗീകരിക്കുന്നെന്നും ഹമാസ് വ്യക്തമാക്കി. ഇറാനിയന്‍ നയങ്ങളെക്കുറിച്ച് ഹമാസ് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. യുദ്ധസമയത്ത് ഇറാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പ്രതികാര നടപടികളെക്കുറിച്ച് ഭീഷണി മുഴക്കുന്നതില്‍ നിന്ന് സംഘടന വിട്ടുനില്‍ക്കുകയായിരുന്നു. ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഈ അധിനിവേശത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശത്തെ ഗ്രൂപ്പ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ, അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളോട് അത് ആവശ്യപ്പെടുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സംഘടന ആഹ്വാനം ചെയ്തു. ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചിരുന്നു, എന്നാല്‍ അതിനുശേഷം പതിവായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ ഗാസയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ കുറഞ്ഞുവെങ്കിലും, പിന്നീട് അവ…
Read More » -
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയാര്‍; ഞാന്‍ തയാറല്ല; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി ട്രംപ്; ‘വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ല’; ഹോര്‍മൂസിനായി എല്ലാ രാജ്യങ്ങളും ഇറങ്ങുമെന്നും പ്രഖ്യാപനം
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്നും താന്‍ അതിനു തയാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ലെന്നും അദ്ദേഹം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോള എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന പദ്ധതി തയ്യാറാക്കുകയാണ്. രണ്ടാഴ്ച മുമ്പ് യുഎസും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഗ്യാസ് വില വര്‍ധിക്കുന്നതിലുള്ള അമേരിക്കക്കാരുടെ ആശങ്കയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ‘ജീവനോടെയുണ്ടോ’ എന്ന് പോലും പ്രസിഡന്റ് ചോദ്യം ചെയ്തു. യുഎസ്-ഇസ്രായേല്‍ നീക്കത്തിന് മറുപടിയായി മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ തീരുമാനിച്ചതില്‍ താന്‍ ‘അത്ഭുതപ്പെട്ടുവെന്നും ശനിയാഴ്ച ഖാര്‍ഗ് ഐലന്‍ഡില്‍ നടത്തിയ യുഎസ് ആക്രമണം ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ത്തു’ എന്നും ട്രംപ് പറഞ്ഞു. കൂടാതെ ‘ഒരു രസത്തിന് വേണ്ടി ഞങ്ങള്‍ കുറച്ചുതവണ കൂടി അവിടെ അടിച്ചേക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ…
Read More » -
മോജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെയുണ്ടോ എന്ന് അറിയില്ല; പ്രതിരോധ സെക്രട്ടറിക്കു പിന്നാലെ സൂചന നല്‍കി ട്രംപ്; ‘ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കീഴടങ്ങിയേനെ’
ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല’ എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മോജ്തബ. കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മോജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മോജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു. മോജ്തബയുടെ പിതാവ് മരിച്ചു. മോജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്’ എന്നും ഹെഗ്‌സെത് ആരോപിച്ചു. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്‌സ്…
Read More » -
ഡ്രോണുകള്‍, തീപിടിച്ച കപ്പലുകള്‍; ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത് 23,000 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍; മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്; ആശ്വാസം സ്റ്റാര്‍ ലിങ്ക് മാത്രം
ന്യൂഡല്‍ഹി: ഡ്രോണുകളും മിസൈലുകളും സമീപത്തുള്ള കപ്പലുകള്‍ക്ക് തീപിടിപ്പിച്ചുകൊണ്ടിരിക്കെ, ഇറാാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കുടുങ്ങി ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍. ഗള്‍ഫ് മേഖലയിലുടനീളം മര്‍ച്ചന്റ്, ഹാര്‍ബര്‍, ഓഫ്ഷോര്‍ കപ്പലുകളില്‍ ഏകദേശം 23,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈ മേഖലയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ നൂറുകണക്കിന് ടാങ്കറുകളും ചരക്ക് കപ്പലുകളും കാത്തുനില്‍ക്കുകയാണ്. ഇവിടെ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കടലിടുക്കിലും പരിസരത്തും ഇന്ത്യന്‍ നാവികര്‍ നേരിടുന്ന ദുരിതം ഇന്ത്യയിലും ചര്‍ച്ചയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്ന് ഡല്‍ഹി അറിയിച്ചു. ‘നാവികസേനയുടെ അകമ്പടിയില്ലാതെയോ അനുമതിയില്ലാതെയോ യാത്ര ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം’- മറ്റ് 15 ജീവനക്കാര്‍ക്കൊപ്പം തന്റെ കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന അംബുജ് എന്ന ചെറുപ്പക്കാരന്‍ ഫോണിലൂടെ പറഞ്ഞു. ഇവര്‍ക്ക് ചുറ്റും 50-ലധികം മറ്റ് കപ്പലുകളുമുണ്ട്. ‘ഞാന്‍ ജോലി…
Read More »