CrimeNEWS

ടിക്കറ്റ് എടുക്കാത്തത് ചോദ്യംചെയ്തു, പിന്നാലെ അടിപിടി; കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടര്‍ ജഗന്‍ കുമാര്‍(52) ആണ് യാത്രക്കാരനായ വെല്ലൂര്‍ സ്വദേശി ഗോവിന്ദന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്നാണ് ഗോവിന്ദന്‍ കയറിയത്. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടര്‍ ഇയാളെ ടിക്കറ്റ് മെഷിന്‍ വച്ച് അടിക്കുകയായിരുന്നു. ഉടന്‍ ഗോവിന്ദന്‍ ജഗനെ തിരിച്ചടിച്ചു.

Signature-ad

അടിപിടിക്കിടെ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദന്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: