KeralaNEWS

സീറ്റില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്ബില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടർ ആണ് ഷുഹൈബ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

Signature-ad

പെരുമ്ബിലാവിലെ കോളജില്‍ മൂന്നാം വർഷ ജേണലിസം വിദ്യാർത്ഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്ബലം സ്വദേശിയെ ആണ് ഇയാള്‍ മർദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്ബിലാവിലേക്ക് ബസ് കയറിയ ഇവർ ഒഴിവുള്ള സീറ്റില്‍ ഇരുന്നതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേല്‍ക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ കണ്ടക്ടർ വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

തുടർന്ന് വിദ്യാർത്ഥിനി അദ്ധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

Back to top button
error: