IndiaNEWS

വിവാഹബന്ധം വേര്‍പെടുത്തിയെന്ന് സച്ചിന്റെ വെളിപ്പെടുത്തല്‍; അഞ്ച് വര്‍ഷം കൊണ്ട് സ്വത്ത് ഇരട്ടിയായി

ജയ്പുര്‍: താന്‍ വിവാഹമോചിതനാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലാണ് തന്റെ ഭാര്യയുടെ പേരെഴുതേണ്ട കോളത്തില്‍ ‘വിവാഹമോചിതന്‍’ എന്ന് സച്ചിന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ടോംഗ് മണ്ഡലത്തില്‍ നിന്നാണ് സച്ചിന്‍ ജനവിധി തേടുക.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്‍ അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയുടെ മകള്‍ സാറ അബ്ദുള്ളയെയാണ് സച്ചിന്‍ വിവാഹം ചെയ്തിരുന്നത്. 2004 ലായിരുന്നു ഇത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നവംബര്‍ 25നാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക. ടോംഗില്‍ ഇതുവരെ സച്ചിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 54,179 വോട്ടിനാണ് 2018ല്‍ സച്ചിന്‍ ഇവിടെനിന്നും വിജയിച്ചത്. പിന്നീട് ഉപ മുഖ്യമന്ത്രിയായി.

Signature-ad

അതേസമയം, ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സച്ചിന് ഇരട്ടിയോളം വര്‍ദ്ധനയാണ് ഉണ്ടായത്. 2018ല്‍ 3.8 കോടി രൂപ ആസ്തിയായി കാണിച്ചിരുന്നെങ്കില്‍ 2023ല്‍ അത് 7.5 കോടിയായി. ഡിസംബര്‍ മൂന്നിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

 

Back to top button
error: