IndiaNEWS

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘മതനിരപേക്ഷത’ നീക്കംചെയ്തു; സര്‍ക്കാരിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ഭരണഘടനയുടെ പകര്‍പ്പുകളുടെ ആമുഖത്തില്‍ ‘സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഈ രണ്ട് വാക്കുകള്‍ ഭരണഘടനയിലില്ലെങ്കില്‍ അത് ആശങ്കാജനകമാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണെന്നും അവരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും ചൗധരി പറഞ്ഞു.

Signature-ad

അതേസമയം, ചൊവ്വാഴ്ച രാവിലെ ചൗധരി പാര്‍ലമെന്റില്‍ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തില്‍ അദ്ദേഹം സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അംഗങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പും പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നല്‍കിയത്.

Back to top button
error: