Month: March 2026

  • Breaking News

    ‘പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി. സുധാകരന്‍; ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായിക്കു യോഗ്യതയില്ല, എത്ര പേരെയാണ് അയാള്‍ പാര്‍ട്ടിക്ക് എതിരാക്കുന്നത്’

    ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ളതാണ് ഭാഷ. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം…

    Read More »
  • Breaking News

    കോലീബി സഖ്യത്തിന് വഴിവച്ചത് രണ്ട് പത്രപ്രവര്‍ത്തകര്‍; കോണ്‍ഗ്രസിനും ലീഗിനും വേണ്ടി ചര്‍ച്ച നടത്തിയവര്‍ ആരൊക്കെ? ഡീല്‍ ആരോപണം കടുക്കുമ്പോള്‍ ബിജെപി നേതാവ് കെ.ജി. മാരാരുടെ ആത്മകഥ ചര്‍ച്ചയാകുന്നു; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘പാഴായ പരീക്ഷണം’ എന്ന അധ്യായം

    തിരുവനന്തപുരം: തെരഞ്ഞെടുപ്പു പോരാട്ടം മുറുകിയതോടെ ജാതി-മത വോട്ടുകള്‍ സ്വന്തം പാളയത്തിലെത്തിക്കാന്‍ മുന്നണികള്‍ ‘ഡീല്‍’ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ആദ്യമായി ആരോപണം ഉന്നയിച്ചത് യുഡിഎഫ് ആണ്. വി.ഡി. സതീശന്റെ ആരോപണം മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഏറ്റെടുത്തു. നേമത്താണ് യഥാര്‍ഥ ഡീല്‍ എന്ന് മുഖ്യമന്ത്രിയും ആരോപിച്ചു. നേരത്തേ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ കഥ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തുവന്നു. നേമത്തും വട്ടിയൂര്‍ക്കാവിലും ഡീല്‍ ഉണ്ടായെന്ന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.എസ്. നുസൂറാണ് രംഗത്തുവന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറെ വിജയിപ്പിച്ചാല്‍ അരുവിക്കരയില്‍ വി.എസ്. ശിവകുമാറിനെയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെയും ജയിപ്പിക്കാമെന്നാണു ധാരണയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവില്‍ കോ-ലീ-ബീ ആരോപണവുമായി മുഖ്യമന്ത്രിയുമെത്തി. കോണ്‍ഗ്രസും ലീഗും ബിജെപിയും ഇടതുമുന്നണിക്കെതിരേ സഖ്യമുണ്ടാക്കിയെന്നതാണ് ഇത്. കോലീബി സഖ്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ബിജെപി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പുസ്തകം ഇറങ്ങുന്നതിനുമുമ്പേ ഇക്കാര്യം ഇടതുമുന്നണി ഉന്നയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.…

    Read More »
  • Breaking News

    ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ

    തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

    Read More »
  • Breaking News

    ഇനി വീറേറും പോരാട്ട നാളുകൾ; പത്രികാ സമർപ്പണം അവസാനിച്ചു; ആകെ 1269 പത്രികകൾ; സൂക്ഷ്മ പരിശോധന നാളെ

    തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ…

    Read More »
  • Breaking News

    എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയ്ക്ക് തുടരാം ; പുറത്താക്കിയ ഉത്തരവിൽ സ്റ്റേ

    കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും നൽകിയ അപ്പീലുകളിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട വിശദമായ വാദത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഡോക്ടർ എം.എൻ. സോമൻ എന്നിവർക്കെതിരായ അയോഗ്യതയിൽ സ്റ്റേ അനുവദിക്കണമോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. കേസിൽ അടുത്ത ജൂണിൽ വിശദമായ വാദം കേൾക്കുന്നത് വരെ ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വെള്ളാപ്പള്ളിയെ അടിയന്തരമായി സ്ഥാനത്ത് നിന്ന് പുറത്താക്കാനും പുതിയ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ഈ നിയമന നടപടികളിലേക്ക് കടന്നിരുന്നില്ല. നിലവിലെ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ വെള്ളാപ്പള്ളി…

    Read More »
  • Breaking News

    ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണം നടത്താനിറങ്ങിയാൽ ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും!! ഇറാനെതിരെ തുനിഞ്ഞിറങ്ങിയാൽ ഗൾഫ് രാജ്യങ്ങളെ വട്ടംചുറ്റിക്കുമെന്ന് മുന്നറിയിപ്പ്

    ദുബായ്: ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ദ്വീപുകളിലേക്കോ ആക്രമണം നടന്നാൽ, ഗൾഫ് മേഖലയിലെ കടൽപാതകൾ മുഴുവൻ മൈനുകൾ സ്ഥാപിച്ച് അടയ്ക്കുമെന്ന് ഇറാൻ ഡിഫെൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാ​ഗ് ദ്വീപ് കൈവശപ്പെടുത്തുകയോ, ഉപരോധിക്കുകയോ ചെയ്യാനുള്ള പദ്ധതികൾ യുഎസ് ആവിഷ്കരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പുതിയ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും തുറന്നുകൊടുക്കാൻ ടെഹ്‌റാനിൽ സമ്മർദ്ദം ചെലുത്തുന്നതിനായി, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ, പുതിയ ടാബ് തുറക്കാനോ, ഉപരോധിക്കാനോ ഉള്ള പദ്ധതികൾ യുഎസ് പരിഗണിക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. “ഇറാന്റെ തീരങ്ങൾ ആക്രമിച്ചാൽ ഗൾഫിലെ എല്ലാ പ്രവേശന പാതകളും വിവിധ തരത്തിലുള്ള സമുദ്ര മൈനുകൾ ഉപയോഗിച്ച് അടയ്ക്കും. തീരങ്ങളിൽ നിന്ന് ഒഴുക്കിവിടാൻ കഴിയുന്ന ഫ്ലോട്ടിംഗ് മൈനുകളും ഉപയോഗിക്കും”- കൗൺസിൽ വ്യക്തമാക്കി. ഇതോടെ ഇറാനെതിരെ തുനിഞ്ഞിറങ്ങിയാൽ ഗൾഫ് പ്രദേശം മുഴുവൻ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. അതുപോലെ…

    Read More »
  • Breaking News

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…

    Read More »
  • Breaking News

    ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

    ടെഹ്റാൻ∙ ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാക്കാൻ ഇറാൻ. ചെറിയ തുകയൊന്നുമല്ല ലക്ഷ്യം. ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കുമെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക കപ്പൽപ്പാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുവാനാണ് ഇറാന്റെ ഈ തീരുമാനം. ‘ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു…

    Read More »
  • Breaking News

    ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ

    തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

    Read More »
  • Breaking News

    തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’

    പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേ​ഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേ​ഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ…

    Read More »
Back to top button
error: