Month: March 2026
-
Breaking News
‘സുധാകരൻ കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ; തുടർന്നങ്ങോട്ട് എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്‘ എകെ ആന്റണി
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞുവെന്നത് അദ്ദേഹം വ്യക്തമായില്ല. നിലവിലുള്ള എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയേ മതിയാകൂ എന്നതിൽ സുധാരൻ ഉറച്ചുനിന്നു. അനുനയ നീക്കങ്ങൾ പലതു നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അതിനിടെയാണ് എകെ ആന്റണിയുടെ ഇടപെടലോടെ കെ. സുധാരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
Read More » -
Breaking News
കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടതും നമ്മുടെ കടമയാണ്… സുധാകരനു സീറ്റ് കിട്ടിയ വാർത്ത വന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി അടൂർ പ്രകാശ്
കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ കോട്ടയില്ലെന്ന് തെളിയിക്കാനാണ് കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതെന്നും താൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തീർത്തും വൈകാരികമായെഴുതിയ കുറിപ്പ് കെ സുധാകരനു കണ്ണൂരിൽ മത്സരിക്കുമെന്ന വാർത്ത വന്നതോടെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- 1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം…
Read More » -
Breaking News
‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ് പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ…
Read More » -
Breaking News
കോൺഗ്രസിനെ പിടിച്ചിടത്തുതന്നെ കൊണ്ടെക്കെട്ടി സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയാകും, ടി ഒ മോഹനനെ കൈ ഒഴിഞ്ഞ് ഹൈക്കമാന്‍ഡ്, നടപടി പുതിയ പാര്‍ട്ടി രൂപീകരണം ഭയന്ന്
ന്യൂഡൽഹി: പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത…
Read More » -
ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്. ഇതുകൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച…
Read More » -
Breaking News
ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…
Read More » -
Breaking News
ഖത്തറിനെ വീണ്ടും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് നശിപ്പിക്കും, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് അമേരിക്ക പോലും അറിയാതെ, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക
വാഷിംഗ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഖത്തറിനെതിരെ വീണ്ടും ആക്രമണത്തിനു മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഖത്തറിലെ എൽഎൻജി സൗകര്യങ്ങളെ വീണ്ടും ലക്ഷ്യമിട്ടാൽ, ഇറാനിലെ സുപ്രധാനമായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് പൂർണമായും തകർക്കാൻ അമേരിക്ക മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടത്തിയ സൗത്ത് പാർസ് ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഇതുവരെയുണ്ടായ സംഭവവികാസങ്ങളോട് പ്രതികരിച്ചാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. എന്നാൽ ഇറാൻ യഥാർത്ഥ്യം മനസിലാക്കാതെ ഖത്തറിലെ ഗ്യാസ് സൗകര്യങ്ങളെ ആക്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ എൽഎൻജി പ്ലാന്റുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായി. അതേസമയം, മനുഷ്യഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തറിന്റെ സർക്കാർ…
Read More » -
Breaking News
എന്തുസംഭവിച്ചാലും മത്സരിക്കും, ഗുഡ് ബൈ കെസി…ഇനി എനിക്ക് എന്റെ വഴി!! കെ സുധാകരന്റെ നീക്കം പുതിയ പാർട്ടി രൂപീകരിക്കാനോ? ഭീഷണിക്കു വഴങ്ങണ്ട, ഇളവു നൽകാനുള്ള നീക്കത്തിന് തടയിട്ടത് സംസ്ഥാന നേതൃത്വം
ന്യൂഡൽഹി: സീറ്റു കിട്ടില്ലെന്നു മനസിലായതോടെ നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരനെന്ന് റിപ്പോർട്ട്. ‘ഇനി എനിക്ക് എന്റെ വഴി’യെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ പ്രതികരിച്ചത്. ഇതുവരെ മാധ്യമങ്ങളോടു പ്രതികരിക്കാത്തെ സുധാകരൻ 12 മണിക്ക് മാധ്യമങ്ങളെ കണ്ട് തീരുമാനമറിക്കുമെന്നാണ് വിവരം. എല്ലാ കോൺഗ്രസ് നേതാക്കളോടും ‘ഗുഡ്ബൈ’ എന്നാണ് കെ സുധാകരൻറെ പ്രതികരണം. ഇതോടെ കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. എന്നാൽ സമൂഹമാധ്യമങ്ങളിലെല്ലാം സുധാകരന്റെ ഭീഷണിക്കു വഴങ്ങേണ്ട കാര്യമില്ലെന്ന തരത്തിലുള്ള കമെന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡിൻറെ തീരുമാനത്തിന് കാത്തിരുന്നാണ് തീരുമാനം വൈകിയതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. നേരത്തെ മുതൽ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനയിലാണ് സുധാകരനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കെ സുധാകരൻറെ കാര്യത്തിൽ മാത്രം…
Read More » -
Breaking News
ഇറാനെതിരെ തിരിഞ്ഞ് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടാൽ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക്…
Read More » -
Breaking News
ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?
പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങി കേരള ഘടകം. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും. അതേസമയം ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു, ഇതോടെകോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എംവി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും…
Read More »