Month: March 2026
-
Breaking News
‘ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നിൽ; സോഷ്യൽ മീഡിയ പ്രചാരണത്തിൽ എൽഡിഎഫും; ഫലം വരുമ്പോൾ വിജയിക്കുക യുഡിഎഫും‘ – രമേഷ് പിഷാരടി
പാലക്കാട് :സിനിമാ രംഗത്തുനിന്നും പലരും രാഷ്ട്രീയത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നത് മാത്രം സിപിഎം കുറവായി പറയുന്നുവെന്നും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി . സിനിമാരംഗത്തു നിന്നുള്ള സ്മൃതി ഇറാനി, ഹേമമാലിനി എന്നിവർ ബിജെപിക്കായും. ഇന്നസെന്റും മുകേഷും സിപിഎമ്മിനായും മത്സരിച്ചവരാണ്. ഇപ്പോൾ സുധീർ കരമനയും സിപിഎമ്മിനായി മത്സരിക്കുന്നു. താൻ മത്സരിക്കുമ്പോൾ മാത്രം അതൊരു കുറവായി സിപിഎം പറയുന്നു. കൊടുന്തിരപ്പുള്ളിയിൽ യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിമിക്രിയും ശബ്ദവും തന്റെ ജീവിതമാർഗമാണെന്നും ആ ശബ്ദത്തെ പാലക്കാടിനായി നിയമസഭയിലെത്തിക്കുക എന്ന ദൗത്യമാണു കോൺഗ്രസും യുഡിഎഫും തന്നെ ഏൽപിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നിൽ. സോഷ്യൽ മീഡിയ പ്രചാരണത്തിൽ എൽഡിഎഫും. തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ യുഡിഎഫ് ആയിരിക്കും വിജയിക്കുക. ഇതാണു പാലക്കാടിന്റെ ചരിത്രം. നല്ല സിനിമ വിജയിക്കുന്നത് ആളുകൾ പരസ്പരം പറഞ്ഞാണ്. യുഡിഎഫിന്റെ വിജയവും അതുപോലെയാണ്. കല കലങ്ങിപ്പോയിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളൂ.…
Read More » -
Breaking News
ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നതിൽ സുപ്രീം കോടതിയ്ക്ക് വിസമ്മതം
ന്യൂഡൽഹി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീം കോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി. ദിനേശനും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
Read More » -
Breaking News
വീഴ്ചയിൽ നിന്നും കരകയറി സ്വർണ്ണ വില മുകളിലേയ്ക്ക്; ഇന്ന് പവന് 2,760 വർദ്ധിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി. എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത…
Read More » -
Breaking News
‘ഇറാൻ അമേരിക്കയ്ക്ക് ഒരു അമൂല്യ സമ്മാനം തന്നു; എണ്ണയും പ്രകൃതി വാതകവുമായി ബന്ധപ്പെട്ടതാണത്; അതെ ഹൊർമൂസുമായി ബന്ധമുള്ളത്’- ട്രംപ്
വാഷിംഗ്ടൺ: യുഎസ്-ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് “വലിയ തുകയുടെ” ഒരു “സമ്മാനം” നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ആഗോള എണ്ണ, വാതക വിലകൾ കുതിച്ചുയരാൻ കാരണമായ ഈ സമ്മാനം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും “എണ്ണ, വാതക” വുമായി ബന്ധപ്പെട്ടതാണെന്നും യുഎസ്റ പ്രസിഡന്റ് പറഞ്ഞു . അതേസമയം, അത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ വൈദ്യുത നിലയങ്ങളെ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് അഞ്ച് ദിവസത്തേക്ക് മാറ്റിവച്ച്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി ഇറാനുമായുള്ള ചർച്ചകളുടെ മേശയിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് ഇത്തരമൊരു നീഗൂഢ പരാമർശം ട്രംപ് നടത്തിയത്. “ഇന്നലെ അവർ അത്ഭുതകരമായ ഒരു കാര്യം ചെയ്തു, യഥാർത്ഥത്തിൽ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു, സമ്മാനം ഇന്ന് എത്തി. അത് വളരെ വലിയ ഒരു സമ്മാനമായിരുന്നു, വളരെ വലിയ തുക വിലമതിക്കുന്നതായിരുന്നു. ആ…
Read More » -
Breaking News
അണികളുടെ ആവേശം കടൽ പോലെ ഇരമ്പി; അടങ്ങിയില്ലേൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാർ (ഇടുക്കി): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശത്താൽ ആർപ്പ് വിളിച്ച് പ്രവർത്തകർ. ആവേശത്താലും കൈയ്യടികളാലും ശബ്ദമുഖരിതമായതോടെ, കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രിയുടെ ശാസന. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. ജില്ലയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചു. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, സംസ്ഥാനത്തിന്റെ ഈ വളർച്ചയെല്ലാം ലോകം അത്ഭുതത്തോടെ കേട്ടു. എന്നിങ്ങനെയുള്ള പരാമർശങ്ങളാൽ മുഖ്യമന്ത്രി പ്രസംഗം മുന്നോട്ടുപോകവെയാണ് അണികൾ കൈയടിച്ച് ആർപ്പ് വിളിച്ചത്. പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആർ. തിലകൻ, നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പി.എസ്. രാജൻ, വി.ആർ. ശശി, രാരിച്ചൻ നീറണാകുന്നേൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വണ്ടിപ്പെരിയാറിൽ നിന്നും സ്ഥാനാർഥി കെ. സലിംകുമാറിനെ കക്കികവല മുതൽ പൊതുസമ്മേളനം നടക്കുന്ന വേദിയിൽ വരെ…
Read More » -
Breaking News
യുദ്ധത്തില്‍ ‘വെള്ളംകുടി’യും മുട്ടും; ബ്രൂവറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ഗ്യാസ് ക്ഷാമം; ക്യാന്‍ നിര്‍മാണത്തിനുള്ള അലൂമിനിയം ഇറക്കുമതി മുടങ്ങി; കുപ്പി നിര്‍മാതാക്കള്‍ വിലകൂട്ടി; മദ്യത്തിന്റെ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് കമ്പനികള്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തില്‍ വലഞ്ഞ് മദ്യനിര്‍മാണ കമ്പനികളും. ഗ്യാസ് കിട്ടാനില്ലാത്തതും ഷിപ്പിംഗ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്യാന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യത്തിന് അലൂമിനിയം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല എന്നതുമാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള മദ്യ നിര്‍മ്മാണ കമ്പനികള്‍ വില വര്‍ധനവിനെക്കുറിച്ചും വിതരണ തടസത്തെക്കുറിച്ചും മുന്നറിയിപ്പ് പുറത്തിറക്കി. ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ഇറക്കുമതി രാജ്യമായ ഇന്ത്യ, ഇന്ധന ലഭ്യതയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധിയിലാണ്. തങ്ങളുടെ വിതരണത്തിന്റെ ഏകദേശം 40% ഖത്തറില്‍ നിന്ന് സമാഹരിക്കുന്ന ഇന്ത്യ, ഇറക്കുമതിക്കായി മിഡില്‍ ഈസ്റ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ കയറ്റുമതി ശേഷിയെ ഭാഗികമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഗ്യാസ് ലഭ്യത കുറയാന്‍ കാരണമായി. ആഗോള ബ്രൂവര്‍മാരായ ഹൈനെകെന്‍ (Heineken), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), കാള്‍സ്‌ബെര്‍ഗ് (Carlsberg) എന്നിവരെ പ്രതിനിധീകരിക്കുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ഗ്ലാസ് കുപ്പികളുടെ വില ഏകദേശം 20% വര്‍ധിച്ചുവെന്നും പേപ്പര്‍…
Read More » -
Breaking News
കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും…
Read More » -
Breaking News
കരയുദ്ധം നടത്താം; ഇറാനെതിരേ ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ; ‘പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കണം, നിലവിലെ ഇറാന്‍ സര്‍ക്കാരിനെ ഒഴിവാക്കണം’
സൗദി: ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ എന്നും സൗദി നിലപാടെടുത്തു. എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക,…
Read More » -
Breaking News
ബിര്‍ല, ബ്ലിറ്റ്‌സര്‍, ബ്ലാക്‌സ്‌റ്റോന്‍, ടൈംസ് ഓഫ് ഇന്ത്യ കണ്‍സോര്‍ഷ്യം ആര്‍സിബിയെ ഏറ്റെടുക്കും; 1.78 ബില്യണ്‍ ഡോളറിന്റെ പടുകൂറ്റന്‍ ഡീല്‍!; യുണൈറ്റഡ് സ്പിരിറ്റ്‌സ് കൈവിട്ടതു മുതല്‍ അനിശ്ചിതത്വം; വരുമാനത്തില്‍ വന്‍ വര്‍ധന പ്രതീക്ഷ
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ (Blackstone) എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കും. ആഴ്ചകള്‍ നീണ്ട ‘ലേലം വിളി’കള്‍ക്കാണ് ഇതോടെ അവസാനമായത്. യുകെ ആസ്ഥാനമായുള്ള കുടിവെള്ള ഭീമന്‍ ഡിയാജിയോയുടെ (Diageo) ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ്, തങ്ങളുടെ മദ്യ വ്യാപാരത്തിന് ബെംഗളൂരു ഫ്രാഞ്ചൈസി ആവശ്യമില്ലെന്നു വിലയിരുത്തി നവംബറില്‍ 100 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടന്ന ലേലം വിളികളില്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആര്‍ (), ബ്ലാക്ക്‌സ്റ്റോണ്‍, ഇന്ത്യന്‍ വ്യവസായികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല, മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോ-ചെയര്‍മാന്‍ അവ്റാം ഗ്ലേസര്‍ എന്നിവരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരങ്ങളും…
Read More » -
Breaking News
വടക്കന്‍ ബംഗാള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: പശ്ചിമ ബംഗാളില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചണ്ഡ പ്രചാരണങ്ങളുമായി ബിജെപി; 54 സീറ്റുകള്‍ നോട്ടം; ഇക്കുറി ഇഞ്ചോടിഞ്ച്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 54 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം കടുപ്പിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴിനും എട്ടിനും വമ്പന്‍ പ്രചാരണങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. ഇതില്‍ സിലിഗുരിയിലെ റോഡ് ഷോയും ഒരു പൊതുറാലിയും ഉള്‍പ്പെടുമെന്നാണു വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ‘പുതിയ വടക്കന്‍ ബംഗാള്‍’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വീടുതോറുമുള്ള പ്രചാരണത്തിനാണു ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് വടക്കന്‍ ബംഗാള്‍ പ്രധാനമാകുന്നത്? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നേട്ടവും രാഷ്ട്രീയ അവസരവും ഒരുക്കുന്നതിനാല്‍ ഈ മേഖലയിലെ 54 സീറ്റുകള്‍ ബിജെപിക്ക് തന്ത്രപരമായി നിര്‍ണായകമാണ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ എന്നിങ്ങനെ 8 ജില്ലകളാണ് വടക്കന്‍ ബംഗാളിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 54 നിയമസഭാ മണ്ഡലങ്ങളുണ്ട്. മലയോര മേഖലയിലെ ഡാര്‍ജിലിംഗ്, കുര്‍സിയോങ്, മാറ്റിഗര-നക്‌സല്‍ബാരി എന്നിവയും; ഡൂവേഴ്സിലെ (Dooars) ജല്‍പായ്ഗുരി, രാജ്ഗഞ്ച്, ദാബ്ഗ്രാം-ഫുല്‍ബാരി, മാല്‍ എന്നിവയും; അലിപുര്‍ദുവാര്‍, ഫലകാട്ട, കുമാര്‍ഗ്രാം എന്നിവയും; കൂച്ച് ബെഹാറിലെ…
Read More »