Month: January 2025
-
Kerala
ഇടുക്കിയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി
നടൻ മമ്മൂട്ടി നേത്രത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങൾക്കുള്ള വീൽചെയർ വിതരണതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള വിതരണം കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ വച്ച് നടത്തി. പാലാ രൂപത മുൻസഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണം നിർവഹിച്ചു. വിതരണത്തോട് അനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ കേരളത്തിൽ നടത്തുന്ന അതുരസേവനപ്രവർത്തനങ്ങൾ എല്ലാ അവശ്യമേഖലയിലുള്ളവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ് എന്നുള്ളത് എനിക്ക് നേരിട്ട് അറിവുള്ളതാണ്. ഇതിന് മുമ്പ് പലപ്രാവശ്യം കെയർ ആൻഡ് ഷെയർ നടത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുകാരനാകുവാൻ എനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. കെയർ ആൻഡ് ഷെയറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും കൂടുതൽ കൂടുതൽ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് പ്രയോജനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും മാർ ജേക്കബ് മുരിക്കൻ കൂട്ടിചേർത്തു.…
Read More » -
NEWS
സ്വപ്നം യാഥാർത്ഥ്യമാകുന്നു: ദുബൈ- അബുദബി ഇനി വെറും 30 മിനിറ്റിൽ! ഇത്തിഹാദ് റെയിൽ ഉടൻ വരും
ദുബൈയിൽ നിന്ന് അബുദബിയിൽ എത്താൻ ഇനി കേവലം അരമണിർ മാത്രം. മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹൈസ്പീഡ് റെയിൽ പദ്ധതി യഥാർത്ഥ്യമാകുന്നതോടെ വെറും 30 മിനിറ്റായിരിക്കും രണ്ട് എമിറേറ്റുകൾക്കിടയിലെ യാത്രാ സമയം. ചുരുക്കത്തിൽ ദുബൈയിൽ താമസിച്ച് അബുദബിയിൽ പോയി ജോലി ചെയ്തു വരാമെന്നു സാരം. ഈ രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്ന ആളുകൾ നിലവിൽ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ലഭ്യമായ ഓപ്ഷനുകൾ ചെലവേറിയതും പരിസ്ഥിതി സൗഹൃദപരമല്ലാത്തതും വളരെ സമയമെടുക്കുന്നതുമാണ്. നഗരങ്ങൾക്കിടയിലുള്ള സ്വതന്ത്രമായ സഞ്ചാരം ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ യാത്രകൾ സുഗമമാക്കും. ഇത്തിഹാദ് റെയിൽ യുഎഇയിലെ ആദ്യത്തെ അതിവേഗ, പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനാണ്. മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയിലാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിനോടുക. ഈ എമിറേറ്റുകള്‍ക്കിടയില്‍ 6 സ്റ്റേഷനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. റീം ഐലൻഡ് സാദിയാത്ത്, യാസ് ഐലൻഡ്, സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം,…
Read More » -
Crime
മകള്‍ക്ക് കിട്ടിയത് അച്ഛന്റെ ഛായ, 13കാരിയെ പട്ടിണിക്കിട്ട് കൊന്ന് അമ്മ!
പാരീസ്: മകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെ ഛായ വന്നതിന്റെ ദേഷ്യത്തില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാന്‍സിലാണ് സംഭവം. 54കാരിയായ സാന്‍ഡ്രിന്‍ പിസ്സാര എന്ന സ്ത്രീയാണ് 13 കാരിയായ മകള്‍ക്ക് ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ പിസ്സാരയെ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. അമാന്‍ഡൈന്‍ എന്ന 13കാരിയ്ക്കാണ് അമ്മയുടെ പൈശാചികമായ പെരുമാറ്റം കാരണം ജീവന്‍ നഷ്ടമായത്. മോണ്ട് ബ്‌ളാങ്ക് എന്ന ഗ്രാമത്തില്‍ ജനാലകളില്ലാത്തൊരു മുറിയില്‍ സാന്‍ഡ്രിന്‍ കുട്ടിയെ പൂട്ടിയിട്ടിരുന്നു. ഭാരക്കുറവും പേശികളുടെ ബലക്കുറവും മൂലമാണ് കുട്ടി മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മുഖമാകെ നീരുവന്ന് വീര്‍ത്തിരുന്നു. പല്ലുകള്‍ നഷ്ടമായിരുന്നു. ശരീരത്തില്‍ അണുബാധയോടെയുള്ള മുറിവുണ്ടായിരുന്നു. വെറും 28 കിലോ ആയിരുന്നു ഭാരം. പെണ്‍കുട്ടിയ്ക്ക് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നതായാണ് അമ്മ സംഭവത്തില്‍ മൊഴി നല്‍കിയത്. പഞ്ചസാരയും പഴങ്ങളും പ്രോട്ടീന്‍ ഡ്രിങ്കും കഴിച്ചശേഷം ഛര്‍ദ്ദിച്ചതായും ഇതിനുശേഷം മകള്‍ മരിച്ചതായുമാണ് സാന്‍ഡ്രിന്‍ നല്‍കിയ മൊഴി. സാന്‍ഡ്രിന്‍ കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും മുടി വലിച്ചെടുക്കുകയും ചെയ്തതായാണ്…
Read More » -
Crime
പ്രണയനൈരാശ്യം: യുവതിയുടെ വീട്ടിലെത്തി പെട്രൊളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി യുവാവ്
തൃശൂര്‍: പ്രണയത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ഇരുപത്തിമൂന്നുകാരന്‍. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തിയത്. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുമായി ഒരു വര്‍ഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. എന്നാല്‍ വഴിയില്‍ വച്ച് പെട്രോള്‍ വാങ്ങിയ ശേഷം ഇയാള്‍ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പൊള്ളലേറ്റ സ്ഥിതിയില്‍ ഇയാളെ കണ്ട് യുവതിയുടെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. …
Read More » -
Kerala
ആരുടെയും ക്ഷണം വേണ്ട, സമരം കര്‍ഷകര്‍ക്കായി; യുഡിഎഫിന്റെ മലയോര ജാഥയില്‍ അന്‍വര്‍ പങ്കെടുക്കും
മലപ്പുറം: യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്നു തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി.അന്‍വര്‍. മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണു സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ല. ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണു പങ്കെടുക്കുകയെന്നും അന്‍വര്‍ പറഞ്ഞു. എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി പി.വി.അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താന്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ സതീശനെ ധരിപ്പിച്ചു. ഈ സാഹചര്യങ്ങളാല്‍, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം. യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു. യുഡിഎഫില്‍…
Read More » -
Crime
ചെന്താമരയ്ക്ക് വിലങ്ങ് വീണത് നീണ്ട തിരച്ചിലിനൊടുവില്‍; ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്‌പ്രേയും
പാലക്കാട്: രാപകലുകള്‍ നീണ്ട തിരച്ചിലിനും കാടും മലയും പുഴയും താണ്ടിയുള്ള പരിശോധനകള്‍ക്കുമൊടുവില്‍ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ രാത്രി വൈകി പിടികൂടിയതോടെ നാട്ടുകാര്‍ക്കൊപ്പം പൊലീസിനും ആശ്വാസം. കേസില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.മഹേന്ദ്രസിംഹനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതി ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പൊലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം, പ്രതിഷേധവുമായി സ്റ്റേഷന്‍ പരിസരത്തു തമ്പടിച്ച നാട്ടുകാര്‍ക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴുണ്ടായ ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു. ജനം സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഗത്യന്തരമില്ലാതെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.…
Read More » -
Crime
പല തവണ വിലക്കിയിട്ടും താനറിയാതെ വീട്ടിലെത്തി; മകളെ കാമുകന്‍ ഉപദ്രവിച്ചിരുന്നുവെന്ന് ചോറ്റാനിക്കരയിലെ അമ്മ
എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരാള്‍ സ്‌കൂട്ടറില്‍ ഇയാളെ വീടിന് സമീപം കൊണ്ടു വിടുന്നതാണ് ദൃശ്യത്തിലുള്ളത്. തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ആണ്‍സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മിക്കവാറും യുവാവ് വരുന്നത് താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സമീപവാസികള്‍ പറഞ്ഞാണ് അറിയുന്നത്. ഏതെങ്കിലും പയ്യന്മാരുടെ പേരു പറഞ്ഞ് ആണ്‍സുഹൃത്ത് മകളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞതാണ് എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ശനിയാഴ്ച രാത്രി ഏതാണ്ട് 11 മണിയോടെ യുവാവ് വീട്ടില്‍ വരുന്നതിന്റെ…
Read More » -
Kerala
കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം; നിലപാട് കടുപ്പിച്ച് വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ചാന്‍സലര്‍ ആയ ഗവര്‍ണറെ വിസി നേരില്‍കണ്ട് പരാതി അറിയിച്ചു. അനാവശ്യ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വിസിക്ക് ചാന്‍സലര്‍ ഉറപ്പ് നല്‍കി. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ അടുത്ത ആഴ്ച നടത്താനിരുന്ന സെനറ്റ് യോഗവും റദ്ദാക്കി. തനിക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യോഗത്തിന് തിയതി ക്രമീകരിക്കാന്‍ വിസിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് വൈസ് ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. പിന്നാലെ പന്തല്‍ പൊളിച്ചു മാറ്റാന്‍ വിസി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പോലീസും കൈമലര്‍ത്തി. ഇത് വിസിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം ചേരാനിരുന്ന സിന്‍ഡിക്കേറ്റ് യോഗം അവസാന നിമിഷം മാറ്റിവച്ചത് വിസിയുടെ ഈ അതൃപ്തി മൂലമാണ്. ഇതിനിടെയാണ് വൈസ് ചാന്‍സലറുടെ അടുത്ത നീക്കം. ചാന്‍സലറായ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര…
Read More » -
Crime
ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിലെഴുതി സംസ്‌കാരം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി ബന്ധുക്കള്‍
ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്. ‘അച്ഛന്‍ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവള്‍ ആഗ്രഹിക്കുന്നത്. മാനസികമായി തളര്‍ന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാന്‍ വയ്യ. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയില്‍ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ മൂന്നുമാസത്തോളമായി ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയ ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടുപേരും രണ്ടിടത്തായിരുന്നു താമസം. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരമായി പിങ്കി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളര്‍ത്തിയെന്ന് സഹോദരന്‍ ജോയല്‍ പറഞ്ഞു. മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും…
Read More » -
Kerala
ഗോപന്‍ സ്വാമി ഇനി ദൈവം; ‘തീര്‍ത്ഥാടക പ്രവാഹ’മെന്ന് മകന്‍
തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ സമാധിയായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ കേരളക്കരയാകെ ചര്‍ച്ചയായ വിഷയം. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. മക്കള്‍ ഒരുക്കിയ ‘സമാധി പീഠം’ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കള്‍ വീണ്ടും സമാധിയിരുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകന്‍ രാജസേനനാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. തന്റെ അച്ഛന്‍ ഗോപന്‍ സ്വാമിയല്ലെന്നും ദൈവമാണെന്നും മകന്‍ രാജസേനന്‍ പറയുന്നു. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നുണ്ടെന്നും മകന്‍ പറയുന്നു. ‘തന്റെ അച്ഛന്‍ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നുണ്ട്. ഭഗവാന്‍ എന്താണോ നിശ്ചയിക്കുന്നത് തീര്‍ച്ചയായും അത്…
Read More »