CrimeNEWS

സ്ത്രീകളുടെ ഹോട്ടലില്‍ അക്രമം, ഗുണ്ടാ നേതാവ് അറസ്റ്റില്‍

ആലപ്പുഴ: സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പാലമേല്‍ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില്‍ വീട്ടില്‍ ഹാഷിം (35) ആണ് പിടിയിലായത്. 4ന് വൈകിട്ട് 3ന് നൂറനാട് ആശാന്‍ കലുങ്ക് ഭാഗത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി അക്രമം നടത്തുകയായിരുന്നു ഹാഷിം.

ഭക്ഷണം വിളമ്പിക്കൊടുത്ത ഹോട്ടലുടമയുടെ ബന്ധുവായ ചെറുപ്പക്കാരനെ മദ്യ ലഹരിയില്‍ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടു തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. ഹോട്ടലിനുള്ളിലും അടുക്കളയിലും കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടം വരുത്തിയ ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെട്ടു.

Signature-ad

2006 മുതല്‍ നൂറനാട്, അടൂര്‍, ശാസ്താംകോട്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ 22 ഓളം കേസുകളില്‍ പ്രതിയാണ്. ഹാഷിമിനെ കാപ്പാ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് ആലപ്പുഴ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. സമയപരിധി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇയാള്‍ വീണ്ടും അക്രമം നടത്തിയത്. നൂറനാട് എസ്.ഐ എസ്.നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആദിക്കാട്ടുകുളങ്ങരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചു വന്ന കാറും കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര കോടതി രണ്ടില്‍ ഹാജരാക്കി.

 

Back to top button
error: