CrimeNEWS

പശുവളര്‍ത്തലിന്റെ മറവില്‍ തൊഴുത്തില്‍ വാറ്റ്; തണ്ണിത്തോട്ടില്‍ ഫാം ഉടമ പിടിയില്‍

പത്തനംതിട്ട: തൊഴുത്തില്‍ പതിവായി ചാരായത്തിന്റെ നാറ്റം. രഹസ്യവിവരം കിട്ടിയ എക്സൈസ് സംഘം കുറച്ചുകാലം നിരീക്ഷിച്ചപ്പോള്‍ സംഗതി ഉറപ്പിച്ചു. വാറ്റ് നടത്തിക്കൊണ്ടിരുന്ന പശുഫാം ഉടമയെ ഒടുവില്‍ കൈയ്യോടെ പൊക്കി.

തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ കോട്ടയ്ക്കല്‍ വീട്ടില്‍ കെ.ജി. രാജന്‍(60) ആണ് കോന്നി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൊഴുത്തില്‍നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റര്‍ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. എലിമുള്ളുംപ്ലാക്കലില്‍ രാജന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലാണ് ഒറ്റപ്പെട്ട തൊഴുത്തുള്ളത്. കുറേക്കാലമായി ഇവിടെ പശുക്കളെ വളര്‍ത്തുന്നുണ്ട്.

Signature-ad

കോന്നി എക്സൈസ് റേഞ്ചിലെ എന്‍ഫോഴ്സ്മെന്റ് ഷാഡോ വിഭാഗത്തിനാണ് ചാരായംവാറ്റ് സംബന്ധിച്ച രഹസ്യവിവരം കിട്ടിയത്. നിരീക്ഷണം നടത്തി ബോധ്യംവന്നശേഷമായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ പി. ബിനേഷ്, എസ്.അനില്‍കുമാര്‍, ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസര്‍ ഡി.അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി ജോര്‍ജ്, സജിമോന്‍, എ.ഷെഹിന്‍, സന്ധ്യാനായര്‍, കെ. ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: