Month: September 2024
-
Kerala
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തിനശിച്ചത്. കാറിന്റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട അലന്‍ കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു. തീ പടരുന്നതുകണ്ട് നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചുനോക്കുന്നതിനിടയിലായിരുന്നു വാഹനത്തിന് തീപ്പിടിച്ചത്.
Read More » -
Crime
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തില്‍ മുറിവുകള്‍
കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തും വരികയാണ്. കഴിഞ്ഞ കുറെ നാളുകളായി പ്രവീണ്‍ ഇവിടെ തന്നെയാണ് താമസം. സംഭവത്തെ കുറിച്ച് എളമക്കര പൊലീസ് ആണ് അന്വേഷിക്കുന്നത്.
Read More » -
Kerala
തിരുവോണപ്പുലരിയില്‍ പത്തനംതിട്ട അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ്
പത്തനംതിട്ട: തിരുവോണ നാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.
Read More » -
LIFE
എപ്പോഴും വഴക്ക് കൂടുന്നവര്‍ എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാര്‍ പോലും ചിന്തിച്ചു! ബിജുവും സംയുക്തയും പറഞ്ഞത്
മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, മാതൃക ദമ്പതികള്‍ എന്നീ വിശേഷണങ്ങള്‍ ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊര്‍മിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവില്‍ മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊര്‍മിള ഉണ്ണി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലന്‍, സഹനടന്‍, നായകന്‍ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുന്‍നിര നടനാണ് ഇന്ന് ബിജു മേനോന്‍. അഭിനയം നിര്‍ത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വര്‍മ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിള്‍ ഇന്റര്‍വ്യു മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല. എന്നാല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക്…
Read More » -
India
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് പിന്തുണ വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
മുംബൈ: പ്രധാനമന്ത്രി പദവി വാഗ്ദാനവുമായി ഒരു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് ആ വാഗ്ദാനം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന ജേണലിസം അവര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാകണമെന്നൊരു ആഗ്രഹം തനിക്കില്ല. ഒരു പ്രത്യയശാസ്ത്രവും ബോധ്യവും പിന്തുടരുന്ന ആളാണ് താനെന്ന് ആ നേതാവിനോട് പറഞ്ഞു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്തത് നല്‍കിയ പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ വശീകരിക്കാന്‍ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, ആരാണ് ഗഡ്കരിയെ സമീപിച്ചതെന്നോ എന്നാണ് സംഭവമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും നൈതിക കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഗഡ്കരി ഓര്‍മിപ്പിച്ചു.
Read More » -
Kerala
അമേരിക്കയില്‍ മലയാളി നവവധു മരിച്ചു; വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്
കോട്ടയം: അമേരിക്കയില്‍ എന്‍ജിനീയറായ നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അമ്മ എം.സി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി). മൃതദേഹം ഞായറാഴ്ച വൈകിട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍.
Read More » -
Crime
കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായവില്‍പന: ‘വാറ്റാപ്പി’യും ‘അങ്കിളും’ അകത്ത്
എറണാകുളം: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്പന നടത്തിവന്നവര്‍ എക്‌സൈസിന്റെ പിടിയില്‍. പുക്കാട്ടുപടി സ്വദേശിയും ഇപ്പോള്‍ തേവയ്ക്കല്‍ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടില്‍ വീട്ടില്‍ സന്തോഷ് (അങ്കിള്‍-54), കാക്കനാട് കൊല്ലംകുടിമുകള്‍ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടില്‍ കിരണ്‍ കുമാര്‍ (വാറ്റാപ്പി-35) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം എക്‌സൈസ് റെയ്ഞ്ച് എന്നിവരുടെ പിടിയിലായത്. ഇവരുടെ വാഹനങ്ങളില്‍നിന്നും വാടകവീട്ടില്‍ നിന്നുമായി ആകെ 20 ലിറ്റര്‍ ചാരായം കണ്ടെത്തി. കൂടാതെ ചാരായം നിര്‍മിക്കാന്‍ പാകമാക്കി വെച്ചിരുന്ന 950 ലിറ്റര്‍ വാഷ്, ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാലു പ്രഷര്‍ കുക്കറുകള്‍, ചാരായം നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അര ലിറ്റര്‍ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍, സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു. ചാരായ വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷ, നാനോ കാര്‍,…
Read More » -
Kerala
സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം
കൊച്ചി: ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മലയാളികള്‍ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവന്‍ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവര്‍ഷ മാസമായ പൊന്നിന്‍ ചിങ്ങത്തിലാണ് ഓണം വരുന്നത്. ഓണം കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള്‍ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വായനക്കാര്‍ക്കും ന്യൂസ്‌ദെന്‍ ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
Read More » -
Kerala
കണ്ണീരോണം: കോട്ടയം സ്വദേശികളായ 3 സ്ത്രീകളുടെ പ്രാണൻ കവർന്ന് കാഞ്ഞങ്ങാട് അപകടം, നെഞ്ചകം തകർന്ന് നാട്
ആഹ്ലാദത്തിൻ്റെ ആരവങ്ങൾ എത്ര പെട്ടെന്നാണ് നിലച്ചത്. അടങ്ങാത്ത സങ്കടങ്ങളുടെ ആർത്തനാദം ക്ഷണനേരം കൊണ്ട് ഒരു നാടിനെയാകെ പിടിച്ചുലച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ എയ്ഞ്ചലീന ഏബ്രഹാം, ആലീസ് തോമസ്, ചിന്നമ്മ ഉതുപ്പായ് എന്നീ 3 സ്ത്രീകൾ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച ദാരുണ സംഭവത്തിൻ്റെ നടുക്കത്തിലാണ് തിരുവോണപ്പുലരിയിൽ കേരളം മിഴി തുറന്നത്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിന്റെയും കോട്ടയം ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെ മകൾ മാർഷയുടെയും വിവാഹമായിരുന്നു ഇന്നലെ. കള്ളാർ സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഇന്നലെ (ശനി) രാവിലെ മലബാർ എക്സ്പ്രസിലാണ് ചിങ്ങവനത്തു നിന്ന് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയത്. അവിടെ നിന്ന് ബസിലാണ് കള്ളാറിലേക്ക് പോയത്. വിവാഹ ശേഷം രാത്രി തന്നെ മലബാർ എക്സ്പ്രസിൽ തിരിച്ചു മടങ്ങാനായിരുന്നു പ്ലാൻ. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ആഹ്ലാദപൂർവ്വം 2 ബസുകളായി സംഘം സന്ധ്യയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. സ്റ്റേഷനോടു ചേർന്നുള്ള…
Read More » -
Crime
വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; വഞ്ചിതരായത് 15-ഓളം സ്ത്രീകള്‍
ഭുവനേശ്വര്‍: യുവതികളെ വിവാഹം കഴിച്ച് അശ്ലീല വീഡിയോകള്‍ പകര്‍ത്തിയശേഷം പണവും സ്വര്‍ണവും കൊള്ളയടിക്കുന്ന യുവാവ് പിടിയിലായി. ഒഡീഷയിലെ അങ്കുള്‍ സ്വദേശി ബിരാഞ്ചി നാരായണ്‍നാഥി(43)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15-ഓളം സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായും പണവും സ്വര്‍ണവും ഉള്‍പ്പെടെ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. കട്ടക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്. പല പേരുകളിലാണ് വിവിധ വെബ്സൈറ്റുകളില്‍ പ്രതി രജിസ്റ്റര്‍ ചെയ്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹം ആലോചിച്ചിരുന്നത്. റെയില്‍വേ, ആദായനികുതി വകുപ്പ്, കസ്റ്റംസ് എന്നിങ്ങനെ പലരോടും പല വകുപ്പുകളിലാണ് ജോലിയെന്നും പറയും. പിന്നാലെ വിവാഹം നടത്തിയശേഷം പങ്കാളിക്കൊപ്പമുള്ള സ്വകാര്യവീഡിയോ ഫോണില്‍ പകര്‍ത്തും. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍പണവും സ്വര്‍ണവും കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി. കട്ടക്ക് സ്വദേശിനിയായ പരാതിക്കാരിയെയും ഇയാള്‍ സമാനരീതിയിലായിരുന്നു കബളിപ്പിച്ചത്. പരാതിക്കാരിയുടെ ആഭ്യഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷം 2023-ലാണ് യുവതി രണ്ടാംവിവാഹത്തിനായി…
Read More »