Month: September 2024

  • Kerala

    ഞെട്ടിക്കുന്ന അരുംകൊല: സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ  കാർ കയറ്റിയിറക്കി, 45കാരിക്ക് ദാരുണാന്ത്യം

        കൊല്ലം മൈനാഗപ്പള്ളിയിലെ ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച  മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോൾ (45) മരിച്ചു. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം. റോഡ്മുറിച്ചു കടന്ന സ്കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുഞ്ഞുമോള്‍ കാറിന്‍റെ മുന്നിലാണ് വീണത്.  ഓടിക്കൂടിയ പ്രദേശവാസികൾ കാര്‍ മുന്നോട്ട് എടുക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ ഓടിച്ചയാള്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാര്‍ഓടിച്ചയാള്‍ മനപൂര്‍വം കാര്‍ കയറ്റി യുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാഞ്ഞതിനാല്‍ അല്‍പം പിന്നോട്ട് എടുത്ത് പവര്‍ കൂട്ടി ശരീരത്തിലൂടെ പാഞ്ഞു കയറുകയായിരുന്നു. കുഞ്ഞുമോളുടെ വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറി എന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞതായി ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു. കാർ…

    Read More »
  • Fiction

    പ്രകൃതിനിയമം അതിപ്രധാനം, വ്യക്തിതാല്പര്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല

    വെളിച്ചം    അയാള്‍ ഒരു മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. നിറയെ ഫലങ്ങളുള്ള മാവായിരുന്നു അത്. അയാള്‍ ചിന്തിച്ചു: ‘ഇത്രയും വലിയ മാവില്‍ തീരെ ചെറിയ മാങ്ങകള്‍…! ഇതിലും വലിയ ഫലങ്ങള്‍ താങ്ങാനുള്ള ശേഷി ഈ മാവിനുണ്ട്. ദൈവത്തിന് യാതൊരു യുക്തിബോധവുമില്ല. ഒട്ടും ബലമില്ലാത്ത വള്ളിയില്‍ മത്തങ്ങ പോലുളള വലിയ ഫലങ്ങള്‍. ശരിക്കും മറിച്ചായിരുന്നു വേണ്ടിയിരുന്നത്…’ ഈ ചിന്തകള്‍ക്കിടയിൽ ഒരു മാങ്ങ അയാളുടെ തലയിലേക്ക് വീണു. അതോടെ അയാളുടെ ചിന്തമാറി: ‘ഈ മാങ്ങയ്ക്ക് പകരം മത്തങ്ങായിരുന്നെങ്കില്‍ തന്റെ ഗതി എന്താകുമായിരുന്നു…’ വ്യക്തിതാല്പര്യമല്ല, പ്രകൃതിനിയമം. അവിടെ എല്ലാറ്റിനും അതിന്റേതായ പ്രകൃതവും ഫലവുമുണ്ട്. വലുതും ചെറുതും മോശവും ഭംഗിയുളളതും ഭംഗിയില്ലാത്തതും എന്നെല്ലാം മനുഷ്യന്റെ സങ്കല്പമാണ്. പ്രകൃതിയില്‍ ഓരോന്നിനും അതിന്റേതായ രൂപവും സ്ഥാനവും കര്‍ത്തവ്യവുമുണ്ട്. ഒരാള്‍ക്ക് വേണ്ടി മാത്രം ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഓരോന്നിനും അതിന്റേതായ നിലനില്‍പ്പും പ്രത്യേകതകളുമുണ്ട്. പരസ്പരാശ്രയത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയാണ്. ഈ ലോകത്ത് എല്ലാറ്റിനും സ്ഥാനമുണ്ട്. ഓരോന്നിനേയും അതിന്റെ താല്പര്യങ്ങളിലൂടെ…

    Read More »
  • LIFE

    സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍…

    തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍.പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.1967 ല്‍ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം. 1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല്‍ പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതേ വര്‍ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. സംവിധായകന്‍ കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. 1999 കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച്…

    Read More »
  • Crime

    അമ്മ ദുര്‍നടപ്പുകാരിയെന്ന് പ്രോസിക്യൂഷന് തെളിയാക്കാനായില്ല; നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി

    എറണാകുളം: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ സ്വദേശിനി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ.ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. 2013 ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും നിപ; വണ്ടൂരില്‍ മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചു

    മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂരില്‍ മരിച്ചയാള്‍ക്കാണ് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 കാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയാണ് മരണമടഞ്ഞ 24കാരന്‍.…

    Read More »
  • Crime

    ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! അടുക്കളവാതില്‍ പൊളിച്ച് കയറി വയോധികയെ പീഡിപ്പിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍

    കൊല്ലം: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് (33)ആണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. തങ്കശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു.ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിച്ചശേഷം പ്രതി ഓടിരക്ഷപ്പെട്ടു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കാവനാടുഭാഗത്തുനിന്നാണ് ജോസഫിനെ പിടികൂടിയത്. ശക്തികുളങ്ങര ഹാര്‍ബറില്‍ മീന്‍ പിടിക്കുന്നവരുടെ സഹായിയായി ജോലിചെയ്തുവരുന്നയാളാണ് ജോസഫ്. കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ് ഐ ജോസ് പ്രകാശ്, എഎസ്ഐ ബീന, എസ്സിപിഒമാരായ സുമേഷ്, സുജിത്ത്, സിപിഒമാരായ സലീം, സുരേഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.  

    Read More »
  • India

    ജനം വിധിപറഞ്ഞശേഷം മുഖ്യമന്ത്രിക്കസേരയിലേക്ക് തിരികെവരാം; 2 ദിവസത്തിനകം രാജിയെന്ന് കെജ്രിവാള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന. കെജ്രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ജയിലിലിരുന്നും ഭരണം നടത്താന്‍ കഴിയുമെന്ന്…

    Read More »
  • Crime

    അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു; കുഞ്ഞുമായി യുവതി സ്വയം ചാടിയതെന്ന് സംശയം

    കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയില്‍ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചനിലയില്‍. അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണന്റെ മകള്‍ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷാ സേനയുടെ ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭര്‍ത്താവ്.

    Read More »
  • Local

    മുട്ടയിടുമെന്ന വ്യാജേന പൂവന്‍ കോഴികളെ വിറ്റു, മലയാളികളെ പറ്റിക്കുന്നത് തമിഴ്നാട് സംഘം

    ആലപ്പുഴ : മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും. കെണിയില്‍ വീഴുന്നത് വിലക്കുറവില്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ് മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില വകുപ്പ്…

    Read More »
  • India

    രാഹുല്‍ ഗാന്ധിയെ എക്‌സില്‍ ‘പപ്പു’ എന്ന് പരാമര്‍ശിച്ച് യുപിയിലെ ജില്ലാ കലക്ടര്‍

    ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ എക്‌സില്‍ പപ്പു എന്ന് വിളിച്ച് ഉത്തര്‍പ്രദേശിലെ ജില്ലാ കലക്ടര്‍. ഗൗതം ബുദ്ധനഗര്‍ ജില്ലാ കലക്ടറായ മനീഷ് വര്‍മയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്സ് പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമര്‍ശമുള്ളത്. ‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാല്‍ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലക്ടറുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തെത്തി. രൂക്ഷവിമര്‍ശനവുമായി സുപ്രിയയും രംഗത്തെത്തി. ‘ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം നിങ്ങള്‍ കാണണം. ഭരണാധികാരികളില്‍ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അവര്‍ ഭരണഘടനാ പദവികളില്‍ ഇരുന്നു വിദ്വേഷം പരത്തുകയാണ്’ അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വിമര്‍ശനുവമായി രംഗത്തെത്തി. ‘ബിജെപി…

    Read More »
Back to top button
error: