Month: August 2024
-
Crime
പ്രണയം സര്‍ക്കാരിനോട് മാത്രം! സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കോഴിക്കോട് സ്വദേശി പടിയില്‍; കുടുങ്ങിയത് അങ്കമാലിയില്‍, കേസ് കാസര്‍കോട്ട്
കാസര്‍കോട്: കോടതി, തപാല്‍ ഓഫീസ്, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം കാവിലമ്പാറ നാലോന്നുകാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജിനെ (44) ആണ് കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊക്ലി പടന്നക്കരയിലാണ് ഇയാള്‍ താമസിക്കുന്നത്. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്. കോടതിയുടെ ഗ്രില്‍ പൊളിച്ച അതേദിവസം കാസര്‍കോട് ചെങ്കളയിലെ മരമില്ലില്‍ കയറി 1.84 ലക്ഷം കവര്‍ന്നത് താനാണെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കോടതിയില്‍നിന്ന് ഒന്നും കിട്ടാത്തതിനാല്‍ സമീപത്തെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാല്‍ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെര്‍ക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോള്‍ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ മുഖംമൂടി…
Read More » -
Kerala
വയനാട്ടില്‍ ഭൂമികുലുക്കം? വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍, ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന് കലക്ടര്‍
വയനാട്: അമ്പലവയലില്‍ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ചെറിയ തോതില്‍ ഭൂമികുലുക്കവും ഉണ്ടായി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞര്‍ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കല്‍ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. സ്ഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജില്ലയുടെ പല ഭാഗത്തും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടായതായതാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, വൈത്തിരി എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണു ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായത്. വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായി വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ ആര്‍എആര്‍എസ് പ്രദേശങ്ങളിലാണു ശബ്ദവും കുലുക്കവും അനുഭവപ്പെട്ടത്. വൈത്തിരി…
Read More » -
Kerala
ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍; അധിക്ഷേപ പരാമര്‍ശത്തില്‍ ‘ചെകുത്താന്‍’ അകത്ത്
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്. നേരത്തെ സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത്…
Read More » -
Kerala
ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍; അധിക്ഷേപ പരാമര്‍ശത്തില്‍ ‘ചെകുത്താന്‍’ അകത്ത്
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്. നേരത്തെ സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത്…
Read More » -
India
ഉദ്ധവ് എം.വി.എ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി? പിടികൊടുക്കാതെ കോണ്‍ഗ്രസ്
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ് മഹാരാഷ്ട്ര. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തിരക്കിലാണ് മുന്നണികള്‍. പൊതുതെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ശിവസേന താക്കറെ വിഭാഗം. ശിവസേന യുബിടി തലവന്‍ ഉദ്ധവ് താക്കറെ തന്റെ മൂന്നാം ദിവസത്തെ ഡല്‍ഹി പര്യടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രണ്ടാം റൗണ്ട് കൂടിക്കാഴ്ച നടത്തി. മഹാ വികാസ് അഘാഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടലിനെയും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. മകന്‍ ആദിത്യ, രാജ്യസഭാംഗം സഞ്ജയ് റൗട്ട് എന്നിവര്‍ക്കൊപ്പമെത്തിയ താക്കറെ, ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വര്‍ധിച്ചുവരുന്ന അതൃപ്തിയെക്കുറിച്ച് ചൂണ്ടിക്കാട്ടി. ”മഹാരാഷ്ട്രയിലെ 13 കോടി ജനങ്ങളും മാറ്റത്തിനായി കൊതിക്കുന്നു,” യോഗത്തിനു ശേഷം ഖാര്‍ഗെ ട്വീറ്റ് ചെയ്തു. രണ്ടര വര്‍ഷക്കാലം ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംവിഎ സഖ്യത്തെ നയിച്ചിരുന്ന താക്കറെ, താന്‍ ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും…
Read More » -
Crime
അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; ചാടിപ്പോയ പ്രതിക്കായി ഊര്‍ജിത അന്വേഷണം
പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് ചാടിപ്പോയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ മുമ്പ് സുബിന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കേസുകളില്‍ സുബിന്റെ കൂട്ടുപ്രതികളായിട്ടുള്ളവരുടെ സഹായത്താലാണോ ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച രാത്രി ബാര്‍ പരിസരത്ത് നടന്ന അടിപിടിക്കിടെ അയല്‍വാസിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്. അടിപിടിയില്‍ സുബിനും പരിക്കേറ്റു. അടിപിടിയറിഞ്ഞ് പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, രാത്രിയില്‍ സ്റ്റേഷനില്‍നിന്നും ഇയാള്‍ കടന്നു. സുബിന്‍ രക്ഷപ്പെട്ടശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാറാവ് ജോലിയില്‍ ഉണ്ടായിരുന്നയാള്‍ക്കടക്കം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം അച്ചടക്കനടപടി ഉണ്ടാകും.
Read More » -
Crime
വയര്‍കീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍; കോളജ് അധ്യാപകന്റേത് ആത്മഹത്യയെന്ന് പൊലീസ്
എറണാകുളം: മഴുവന്നൂരില്‍ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. ഉച്ചയോടെ ചന്ദ്രലാല്‍ പറമ്പിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വൈകിട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാല്‍ എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം. ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാല്‍ രണ്ടാഴ്ചയായി കോളജില്‍നിന്ന് അവധിയെടുത്തിരുന്നു. മൂന്നു മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേര്‍പാടില്‍ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. ഭാര്യ: വിനയ (ഗെസ്റ്റ് അധ്യാപിക, കൂത്താട്ടുകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: മീരജ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി), മിരവ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥി). റൂറല്‍ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍…
Read More » -
Kerala
കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന്‍ മസൂദ് (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിലാണ് ഖബറടക്കം. കരള്‍ രോഗത്തെ തുടര്‍ന്ന് 2010ലാണ് കൊച്ചിന്‍ ഹനീഫ അന്തരിച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Read More » -
Kerala
ദാരുണം: ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
കൊല്ലം: മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി.ഷാജി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് പോകുമ്പോൾ വ്യാഴാഴ്ച രാവിലെ ഇടവയിൽ വച്ചായിരുന്നു സംഭവം. കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഗൗരി. കുട്ടിയെ സ്കൂളിൽ കൊണ്ടാക്കുവാൻ വേണാട് എക്സ്പ്രസിൽ പോകുമ്പോഴാണ് ട്രെയിനിന്റെ ഡോർ തട്ടി ഗൗരി പുറത്തേക്കു വീണത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »