LIFELife Style

എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ഇപ്പോള്‍ അതിനുള്ള സമയമായെന്ന് തോന്നുന്നു, ഷീല തുറന്ന് പറയുന്നു

ലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഷീല തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല, സ്ത്രീകള്‍ സിനിമ ലോകത്തേക്ക് വരാന്‍ മടിച്ചുനിന്ന കാലത്ത് ആ മേഖലയില്‍ എത്തുകയും ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളില്‍ കൂടി വര്ഷങ്ങളോളവും മലയാള സിനിമയുടെ മുന്‍നിര നായികയായി തിളങ്ങിയ ആളാണ് ഷീല. എന്നാല്‍ തന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ച ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തില്‍ അവര്‍ എന്നും തോറ്റിട്ടേ ഉള്ളു, കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്തെയും ജീവിച്ചു തീര്‍ത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞത് ഇങ്ങനെ..

അഭിനയമാണെങ്കില്‍ കൂടിയും എന്റെ ഈ ഒരു ജന്മത്തില്‍ തന്നെ ഞാന്‍ എല്ലാ വേഷങ്ങളും ചെയ്തു, അതുകൊണ്ട് ഇനി എനിക്ക് ഒരു പുനര്‍ജന്മം ഉണ്ടാകില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാന്‍ സിനിമകളില്‍ കൂടി അഭിനയിച്ച് ജീവിച്ചു. എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് എനിക്ക് തോന്നുന്നത്,, അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു, തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രനാണ് എന്റെ മകന്റെ അച്ഛന്‍. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്.

Signature-ad

പക്ഷെ അദ്ദേഹത്തിന്റെ കഴിവ് വെച്ചുനോക്കിയാല്‍ അതിലും ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ട ആളാണ്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം മലയാള സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. ഓമന എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ചില സംസാരത്തിനിടയില്‍ ഞങ്ങള്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് സിനിമ സെറ്റില്‍ ഒരു സംസാരം വന്നു.

അങ്ങനെ എല്ലാവരുടെയും തലപര്യപ്രകാരം ആ വിവാഹം നടന്നു. പക്ഷെ ഞാന്‍ ആഗ്രഹിച്ച സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നില്ല എനിക്ക് ലഭിച്ചത്. വിവാഹ ശേഷം ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ച ശേഷം അയാള്‍ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറയുന്നു.

Back to top button
error: