Month: April 2024
-
Kerala
വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധം, അത്യന്തം നിര്‍ഭാഗ്യകരം; മോദിയുടെ പ്രസംഗം നിന്ദനീയമെന്ന് ‘ദീപിക’
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദമായ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിറോമലബാര്‍സഭ മുഖപത്രം. രാജസ്ഥാനില്‍ പ്രധാനമന്ത്രി മുസ്ലിം സമുദായത്തിനെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണെന്ന് ‘ദീപിക’ ദിനപത്രം മുഖപ്രസംഗത്തില്‍ ആരോപിച്ചു. ഇത് വര്‍ഗീയതയേയും ഇതരമതവിദ്വേഷത്തേയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷവോട്ടിന്റെ ധ്രൂവീകരണമായിരിക്കാം പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി. വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് തിരിച്ചറിയണം. പൗരന്മാര്‍ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അങ്ങനെയല്ല പറഞ്ഞതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയില്ലെന്നും പ്രധാനമന്ത്രിക്കറിയാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസെടുക്കുമെന്നോ ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തില്‍ പറയാനാവില്ല. ശ്രാവണമാസത്തില്‍ മട്ടന്‍കറിയും നവരാത്രിയില്‍ മീന്‍കറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു- കശ്മീരിലെ ഉധംപുരില്‍ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു. ഒരിടത്തും കേസില്ല. തിരഞ്ഞെടുപ്പു…
Read More » -
Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്നാണ് കലക്ടര്‍മാരുടെ നിര്‍ദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും ഉത്തരുവകളില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവര്‍ ഇന്നു വൈകിട്ട് ആറിനുള്ളില്‍ മണ്ഡലം വിട്ടു പോകണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്.
Read More » -
NEWS
മദ്യപിച്ച് വാഹനമോടിച്ചതിന് ബ്രൂവറി ജീവനക്കാരന്‍ പിടിയില്‍; ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതോടെ വെറുതെവിട്ടു
ബ്രസല്‍സ്: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായ നാല്‍പ്പതുകാരനെ കോടതി വെറുതെ വിട്ടു. ബെല്‍ജിയത്തിലെ ബ്രൂഷ് സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. യുവാവിന് അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2022 ഏപ്രിലിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇദ്ദേഹം ബ്രൂവറി ജീവനക്കാരനാണ്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 0.91 മില്ലീഗ്രാം ആയിരുന്നു റീഡിംഗ്. താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മദ്യ നിര്‍മാണ കേന്ദ്രത്തിലെ ജീവനക്കാരനായതിനാല്‍ത്തന്നെ യുവാവ് പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല. യുവാവ് ആവര്‍ത്തിച്ച് പറഞ്ഞതോടെ ഒരു മാസത്തിന് ശേഷം വീണ്ടും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചു. അന്ന് 0.71 മില്ലീഗ്രാമായിരുന്നു റീഡിംഗ്. മൂന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിച്ചു. അങ്ങനെ ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന അത്യപൂര്‍വമായ അവസ്ഥയായ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ അഭിഭാഷകര്‍ക്ക് ഇത് കോടതിയിലും തെളിയിക്കാനായി. 2019ലും സമാനമായ രീതിയില്‍ യുവാവിനെതിരെ കേസെടുത്തിരുന്നു. അന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ലോകത്താകെ ഇതുവരെ ഇരുപത് പേര്‍ക്ക്…
Read More » -
മത്സരം തരൂരും പന്ന്യനും തമ്മില്‍; പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം. തരൂരും പന്ന്യനും തമ്മിലാണ് മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. പരാജയഭീതി മൂലമാണ് പന്ന്യന്റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രതികരിച്ചു. രാവിലെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ആയിരുന്നു തിരുവനന്തപുരത്തെ പന്ന്യന്റെ പ്രസ്താവന. ഇടതുമുന്നണി പരാജയം മണത്തതിന്റെ സൂചനയാണ് പ്രതികരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ പന്ന്യന്റെ നിലപാട് തള്ളി എം. വി ഗോവിന്ദന്‍ രംഗത്ത് വന്നു. പന്ന്യന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പരാമര്‍ശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമര്‍ശിക്കുന്നത്. ‘കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം…
Read More » -
Kerala
‘ഫുള്‍ തട്ടിപ്പാണ്! അന്വേഷണത്തിനായി പണം കൈമാറണമെന്ന് ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല’
തിരുവനന്തപുരം: പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയച്ച കൊറിയറിലോ പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും പാസ്പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ ബന്ധപ്പെടുക. വെബ്സൈറ്റില്‍ നിങ്ങള്‍ അശ്ലീലദൃശ്യങ്ങള്‍ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയും ഇ – മെയില്‍ വഴിയോ ആകാം. ഇത്തരം കെണികളില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന അവര്‍ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖകളും നിങ്ങള്‍ക്ക് അയച്ചുനല്‍കുന്നു. അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തിരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങള്‍ പരിഭ്രാന്തരാകുന്നു. വീഡിയോ കോളിനിടെ…
Read More » -
India
”EVM ഹാക്കിങ്ങിന് തെളിവുകളില്ല, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ?”
ന്യൂഡല്‍ഹി: വ്യക്തായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണംകേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്. വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിങ്മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി. കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ്മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മിഷന്‍ വിശദീകരിച്ചു. റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നതെന്ന് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.…
Read More » -
Kerala
വക്കീല്‍ നോട്ടീസ് അയച്ച് ശൈലജയും ഷാഫിയും; വടകരയില്‍ ഇനി നിയമപോരാട്ടം
കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെങ്കിലും വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പരസ്യയുദ്ധം അതു കഴിഞ്ഞും തുടരുമെന്ന് ഉറപ്പായി. തനിക്കെതിരെ ഉന്നയിച്ച വ്യാജആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കെ.കെ.ശൈലജയ്ക്കു വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെ, നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജ വക്കീല്‍ നോട്ടീസ് അയച്ചു. കെ.കെ.ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവര്‍ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പില്‍ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോയും വ്യാജ പോസ്റ്ററുകളും നിര്‍മിച്ചതായി പത്രസമ്മേളനത്തിലാണു ശൈലജ ആരോപിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതു വഴി ശൈലജ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണു നടത്തിയതെന്നും ഷാഫിയുടെ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു വ്യാജപരാതി നല്‍കിയെന്നാരോപിച്ച് ശൈലജയ്‌ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാറും പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Kerala
‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പ്: എട്ടു പേരെ ചുട്ടു കൊന്ന കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമർപ്പിച്ചു, ഏക പ്രതി മാർട്ടിൻ ഡൊമിനിക്
കളമശേരി സ്ഫോടന കേസിൽ 6 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് ‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 29നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ 8 പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. ‘യഹോവ സാക്ഷി’കളുടെ കൺവെൻഷൻ്റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 നാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പൊള്ളലേറ്റത്. എട്ട് പേരും മരിച്ചത്…
Read More » -
Kerala
കൊടും ചൂടിനിടെ പാലക്കാട് രണ്ടാം മരണം
പാലക്കാട്ട്: കൊടും ചൂടിൽ ജില്ലയെ ആശങ്കയിലാക്കി രണ്ട് മരണങ്ങള്‍. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയില്‍ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്ബോള്‍ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഈ മരണത്തില്‍ ബന്ധുക്കള്‍ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തില്‍ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.
Read More » -
Kerala
പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയും ബിജെപിയെ സഹായിക്കാൻ
തൃശ്ശൂർ: ഒരു സസ്പന്‍സ് ത്രില്ലര്‍ പോലെ അനിശ്ചിതത്വങ്ങളും വിവാദങ്ങളും നിറഞ്ഞാടിയ പ്രചരണത്തിന് ഇന്ന് തൃശ്ശൂരില്‍ കൊട്ടിക്കലാശമാവുമ്പോൾ ചിരിക്കുന്നത് വി എസ് സുനിൽകുമാർ എന്ന എൽഡിഎഫിന്റെ ജനകീയനായ സ്ഥാനാർത്ഥിയാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയും ബിജെപിയെ സഹായിക്കാനാണെന്നത് അങ്ങാടിപ്പാട്ടാണ്.കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ നേരത്തെ ചർച്ച നടന്നതിന്റെ വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ ലൂര്‍ദ് മാതാവിനുള്ള കിരീടവും പൂരം കലക്ക് വിവാദവും വരെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായതോടെ ബിജെപി പ്രതിരോധത്തിലുമായി. സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഏറെ മുമ്ബ് തന്നെ പ്രചരണമാരംഭിച്ചത് സുരേഷ് ഗോപിയായിരുന്നു. വിവാദങ്ങളില്‍ പലതവണ വീണും കര കയറിയുമായിരുന്നു പ്രചാരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടമായിരുന്നു ആദ്യ വിവാദം. നേര്‍ച്ചയായി സമര്‍പ്പിച്ചതിന്‍റെ മാറ്റ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പത്തുലക്ഷത്തിന്‍റെ പൊന്‍ കിരീടം നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വന്നു. പിന്നാലെ സ്വീകരണ സ്ഥലത്ത് ആളുകുറഞ്ഞതിന് പ്രവര്‍ത്തകരോട് കയര്‍ക്കുന്ന വീഡിയോയും…
Read More »