LIFEMovie

”എന്നെ പോലെ ഉള്ള പോലീസ് വുമണ്‍സ് ഉണ്ടാവുമോ? ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുണ്ട്, ഇപ്പോഴാണല്ലോ എന്റെ സിനിമ പ്രവേശനം”…ചിന്നു ചാന്ദിനി പറയുന്നു

മ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്‍ ജിയോ ബേബിയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘കാതല്‍ ദി കോര്‍’. പ്രഖ്യാപനം മുതല്‍തന്നെ ശ്രദ്ധനേടിയ ചിത്രമായിരുന്നു കാതല്‍. റിലീസിന് ശേഷം കാതല്‍ കൂടുതല്‍ ചര്‍ച്ചയായി മാറുകയായിരുന്നു. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം റിലീസായി ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ മികച്ച അഭിപ്രായങ്ങളും അഭിനന്ദന പ്രവാഹങ്ങളുമായി തീയറ്ററുകളില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്ത ആളാണ് നടി ചിന്നു ചാന്ദിനി. ഏറ്റവും അധികം പ്രാധാന്യമുള്ള കോടതി സീനുകളില്‍ ജ്യോതികയുടെ വക്കീലായി മുത്തുമണി തിളങ്ങിയപ്പോള്‍ ഒപ്പത്തിനൊപ്പം നിന്നൊരാളാണ് മമ്മൂക്കയുടെ വക്കീലായി അഭിനയിച്ച ചിന്നു ചാന്ദിനി.

തന്റെ കക്ഷിയ്ക്ക് നീതി നേടിക്കൊടുക്കാന്‍ വക്കീല്‍ ആത്മാര്‍ത്ഥതയോടെ ശ്രമിക്കുമ്പോഴും കക്ഷിയോട് പല തവണ ചിന്നുവിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്, നിങ്ങള്‍ക്ക് എന്നോട് സത്യം പറഞ്ഞുകൂടേ എന്ന്. വളരെ തന്മയത്തോടുകൂടി ചിന്നു അഭിനയിച്ച് മനോഹരമാക്കിയവ ആയിരുന്നു ആ രംഗങ്ങള്‍ എല്ലാം. തോറ്റുപോകുന്ന എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഒക്കെ കക്ഷിയെ നോക്കുന്ന നോട്ടങ്ങള്‍ ഒക്കെ ഏതൊരു പ്രേക്ഷകനും മനസിലാക്കാന്‍ കഴിയുന്ന ഇമോഷന്‍സ് തന്നെ ആയിരുന്നു. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിനിടെ ചിന്നു പറഞ്ഞ ചില കാര്യങ്ങള് ശ്രദ്ധ നേടുന്നത്.

”ഇതുപോലെ ഉള്ള ഓഡിയന്‍സും ഇതുപോലെ ഉള്ള സിനിമാ പ്രവര്‍ത്തകരും ഉള്ള സമയത്താണല്ലോ എന്റെ സിനിമയിലേക്കുള്ള പ്രവേശനം എന്നോര്‍ക്കുമ്പോള്‍ സന്തോഷവും ഒപ്പം അഭിമാനവും തോന്നുന്നു. അതൊരു വലിയ ഭാഗ്യമായി ഞാന്‍ വിശ്വസിക്കുന്നു. ഭീമന്റെ വഴിയിലെ ആ കഥാപത്രം ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്ന ഒന്നായിരുന്നു. അതുപോലെ ആണ് ജാക്‌സണ്‍ ബസാറിലെ പോലീസുകാരിയുടെ വേഷം. ഷംല എന്നെ വിളിക്കുമ്പോഴും എനിക്ക് ഡൗട്ട് ആയിരുന്നു. ഞാന്‍ ഇതിനു മുന്‍പ് ഒരു സിനിമയ്ക്ക് വേണ്ടി ഒരു പോലീസ് വേഷത്തിന്റെ കാര്യം സംസാരിച്ചിരുന്നു. അത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്‌ക്രിപ്റ്റ് ആയിരുന്നു. പക്ഷെ എന്റെ പ്രശ്‌നം കാണാന്‍ എന്നെ പോലെ ഉള്ള പോലീസ് വുമണ്‍സ് ഉണ്ടാവുമോ എന്നത് ആയിരുന്നു. ഞാന്‍ അന്ന് ഒരുപാട് ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുണ്ട്. പിന്നെ വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചു. പക്ഷെ മെയില്‍ പോലീസ് ഓഫീസേഴ്സിന്റെ കാര്യം വരുമ്പോള്‍ ഈ ചോദ്യം വരുന്നില്ല. ആര്‍ക്കു വേണമെങ്കിലും ആ വേഷം ചെയ്യാം. സ്ത്രീകള്‍ക്ക് മാത്രം വരുന്ന ഒരു കാര്യമാണ് അത്. പക്ഷെ ഞാന്‍ ചിന്തിക്കുന്നത് ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്, വളരെ സന്തോഷവതിയുമാണ്. കാരണം എനിക്ക് ഈ വേഷങ്ങള്‍ ഒക്കെ ചെയ്യാന്‍ സാധിച്ചു”.

Signature-ad

 

Back to top button
error: