SportsTRENDING

ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാക് പേസര്‍മാരെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്

കൊളംബൊ: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ പേസർമാരെ പുകഴ്ത്തി ദിനേശ് കാർത്തിക്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 48.5 ഓവറിൽ 266ന് എല്ലാവരും പുറത്തായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനങ്ങൾക്ക് പിന്നാലെയാണ് പാക് പേസർമാർ പുകഴ്ത്തി കാർത്തിക് രംഗത്തെത്തിയത്.

കാർത്തിക് വിശദീകരിക്കുന്നതിങ്ങനെ…. ”പാകിസ്ഥാന്റെ മൂന്ന് പേസർമാർക്കും 90ലധികം പന്തുകൾ സ്ഥിരതയോടെ കൃത്യതയോടെ എറിയാൻ സാധിക്കും. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ വളരെ വ്യത്യസ്തരാണ്. ഷഹീൻ ഇടങ്കയ്യനായതുകൊണ്ട് സ്വാഭാവികമായ ആംഗിൾ ലഭിക്കുന്നുണ്ട്. പന്തിൽ ഉള്ളിലേക്് തിരിച്ചുവിടാൻ അദ്ദേഹത്തിന് സാധിക്കും. നസീം രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നു. ഹാരിസ് പന്ത് നന്നായി തെന്നിപ്പിക്കുന്നതിനൊപ്പം ബൗൺസറുകളും വരും.” കാർത്തിക് പറഞ്ഞു.

ഫ്‌ളാറ്റ് പിച്ചുകളിൽ പോലും മൂവർക്കും തിളങ്ങാൻ സാധിക്കുമെന്നും കാർത്തിക് പറഞ്ഞു. ”ഫ്‌ളാറ്റ് പിച്ചുകളിൽ പോലും പാക് പേസർമാർക്ക് തിളങ്ങാൻ സാധിക്കും. ഇനി പിച്ചിൽ നിന്ന് എന്തേലും പിന്തുണ ലഭിക്കുകയാണെങ്കിൽ ഇന്ത്യ-പാക് പേസർമാർ തുല്യരായിരിക്കും. എന്നാൽ പാക് പേസർമാരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവർക്ക് ബൗൺസ് നന്നേ കുറവാണ്.” കാർത്തിക് പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ന് നേപ്പാളിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാലോ മത്സരം മഴ മുടക്കിയാലോ ഇന്ത്യക്ക് സൂപ്പർ ഫോറിലെത്താം. ഇതോടെ നേപ്പാൾ പുറത്താവുകയും ചെയ്യും.

Back to top button
error: