IndiaNEWS

മകൻ ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടി; ഉത്തര്‍പ്രദേശിലെ സീതാപുരില്‍ മാതാപിതാക്കളെ അയല്‍ക്കാര്‍ അടിച്ചുകൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ദമ്ബതിമാരെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് ദമ്ബതിമാര്‍ക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. ഇരുമ്ബ് ദണ്ഡുകളും വടിയുമായി ഇരച്ചെത്തിയ അക്രമിസംഘം ദമ്ബതിമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അബ്ബാസും ഭാര്യ കമറുല്‍നിസയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. ദമ്ബതിമാര്‍ മരിച്ചെന്ന് മനസിലായതോടെ പ്രതികളെല്ലാം ഓടിരക്ഷപ്പെടുകയും ചെയ്തു.

കൊല്ലപ്പെട്ട മുസ്ലീം ദമ്ബതിമാരുടെ മകനും അയല്‍ക്കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിലും ഇരട്ടക്കൊലയിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Signature-ad

അബ്ബാസ്-കമറുല്‍നിസ ദമ്ബതിമാരുടെ മകനായ ഷൗക്കത്തും അയല്‍ക്കാരനായ രാംപാലിന്റെ മകള്‍ റൂബിയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇരുവരും ഒളിച്ചോടിയത്.

Back to top button
error: