KeralaNEWS

ശ്രീമഹേഷിന്റെ ആനക്കൂട്ടില്‍ വീട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങൾ 

മാവേലിക്കര: ആറുവയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മാവേലിക്കര നിവാസികള്‍ മോചിതമായിട്ടില്ല.പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് പിതാവ് ശ്രീമഹേഷിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.
 
ശ്രീമഹേഷിന്റെ ആനക്കൂട്ടില്‍ വീട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങള്‍. മൂന്നും അസ്വാഭാവിക മരണങ്ങളാണ്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുൻപ് ആത്മഹത്യ ചെയ്തു. പിന്നീട് ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇപ്പോള്‍ നക്ഷത്രയും. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിന്‍ തട്ടി മരിച്ചതറിഞ്ഞാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ശ്രീമഹേഷ് മറ്റ് ജോലിക്കായി ശ്രമിച്ചിരുന്നില്ല.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്ബ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നക്ഷത്രയുടെ അമ്മ വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോണ്‍സ്റ്റബിളുമായി പുനര്‍വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി.

 

Signature-ad

എന്നാല്‍, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പിന്തുടര്‍ന്ന് ശല്യം ചെയ്തപ്പോള്‍ ഇവര്‍ മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

Back to top button
error: