Month: March 2023

  • Movie

    പാപ്പനംകോട് ലക്ഷ്‌മണൻ-ശശികുമാർ കൂട്ടുകെട്ടിൽ പ്രേം നസീർ ജയഭാരതി ടീം അഭിനയിച്ച’മുദ്രമോതിരം’ എത്തിയിട്ട് 45 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   പാപ്പനംകോട് ലക്ഷ്‌മണൻ- ശശികുമാർ കൂട്ടുകെട്ടിലെ ‘മുദ്രമോതിര’ത്തിന് 45 വർഷത്തെ പഴക്കം. 1978 മാർച്ച് 24 നാണ്  ജൂലി എന്ന നായ്ക്കുട്ടിയും പ്രധാനറോളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്‌തത്‌. നിർമ്മാണം ഇ.കെ ത്യാഗരാജൻ. ഡയറി ഫാമിലെ കാമ്പൗണ്ടിലേയ്ക്ക് കൊച്ചുമുതലാളിയെ (നസീർ) കയറ്റാതെ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് നേതൃത്വം കൊടുക്കുന്നത് ജയഭാരതിയാണ്. ‘കമ്പനിയുടെ വാതിൽ അടച്ചുപൂട്ടാനേ സാറിന് കഴിയൂ, തൊഴിലാളികളുടെ മനസിന്റെ വാതിൽ അടച്ചു പൂട്ടാനാവില്ല’ എന്ന അവളുടെ വാക്ക് കേട്ട് അയാൾ തരളിതനായി. മുതലാളിയായ അമ്മാവന്റെ മകളെ അവഗണിച്ച് നസീർ-ജയഭാരതിമാർ ‘മഴമുകിൽ ചിത്രവേല’ പാടി. അവൾ ഗർഭിണിയായി. മുതലാളിയമ്മാവൻ വെറുതെയിരിക്കുമോ…? ഫാമിലെ യന്ത്രത്തിന്റെ ഷാഫ്റ്റ് ഊരി പ്രവർത്തനരഹിതമാക്കി. നസീറിന് ഇനി സ്വിറ്റ്സർലണ്ടിൽ പോയി യന്ത്രസാമഗ്രി വാങ്ങുകയേ നിവൃത്തിയുള്ളൂ. പോകുന്നതിന് മുൻപ് ജയഭാരതിയെ മുദ്രമോതിരമണിയിച്ചു. ദുഷ്ടൻ അമ്മാവൻ അവളെ തല്ലിച്ചതച്ച് മരിച്ചെന്ന് വിചാരിച്ച് റെയിൽപ്പാളത്തിൽ കൊണ്ടിട്ടു. ജയഭാരതിയെ രക്ഷിച്ച സിഗ്നൽമാൻ ബീരാന്റെ വീട്ടിൽ അവൾ ഒരു…

    Read More »
  • Crime

    യുവതിയെ പണം വായ്പ നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഫാം ഹൗസിൽ വിളിച്ചു വരുത്തി, പിന്നെ ബലാൽ സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കഴിച്ചു മൂടി; 2 പേര്‍ അറസ്റ്റില്‍

       ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ജജ്ജാറിലെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി 36 കാരിയായ യുവതിയെ ബലാൽ സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം മുമ്പാണ് യുവതിയെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതായത്. യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാജ് എന്ന രാജു (65), രാജേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിന് മൃതദേഹം കണ്ടെത്തിയ സമീപ ഗ്രാമത്തില്‍ അടക്കം നിരവധി ഫാം ഹൗസുകള്‍ ഉണ്ട്. രാജേഷ് വിരമിച്ച പട്ടാളക്കാരനാണ്. പണം വായ്പ നല്‍കാം എന്ന വാഗ്ദാനം നല്‍കിയാണ് യുവതിയെ ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ജജ്ജാറിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പമായിരുന്നു ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ഫെബ്രുവരി 15നാണ് ഇവര്‍ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും…

    Read More »
  • LIFE

    ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു… സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞു… സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ചിമ്പു

    ഇടക്കാലത്ത് സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു. തന്റെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും ചിമ്പു പറഞ്ഞു. താൻ അഭിനയിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാട്, വെന്ത് തനിന്തത് കാട് എന്നീ സിനിമകൾ ചെയ്തപ്പോൾ വേദികളിൽ സംസാരിക്കുമ്പോൾ വാക്കുകളിലുണ്ടായിരുന്ന ഊർജ്ജം എവിടെപോയെന്നും പലരും ചോദിച്ചിരുന്നുവെന്ന് ചിമ്പു പറഞ്ഞു. അതിന് കാരണമായി അദ്ദേഹം വ്യക്തമാക്കി. ‘മുമ്പെല്ലാം സംസാരിക്കുമ്പോൾ നല്ല ഊർജ്ജസ്വലനായാണ് സംസാരിച്ചിരുന്നത്. അതെല്ലാവരും കേട്ടിട്ടുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവർ കരുതും ഈ പയ്യന് എന്താണ് പറ്റിയതെന്നും എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നുമൊക്കെ. സത്യത്തിൽ വളരെ കഷ്ടത്തിലായിരുന്നു ആ സമയത്തെന്ന്’ ചിന്തു പറഞ്ഞു. ‘ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ…

    Read More »
  • Crime

    കാഞ്ചിയാറിലെ അധ്യാപികയുടെ കൊലപാതകം: ഭർത്താവ് മുങ്ങിയത് ഫോൺ ഉപേക്ഷിച്ച്; ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി

    കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ച സംഭവത്തിൽ സംശയ നിഴലിലുള്ള ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ-27) മരണത്തിലാണ് ഭർത്താവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തുന്നത്. ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി 19ന് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയ ഇയാളെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ 21 മുതലാണ് കാണാതായത്. കുമളി അട്ടപ്പള്ളത്തിനു സമീപം മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപെട്ടത്. അതേസമയം, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയതിനാൽ മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇയാൾ അതിർത്തി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ്കുമാർ എന്നിവർ അടക്കമുള്ള അന്വേഷണ സംഘം 5 ടീമായി തിരിഞ്ഞാണ് വിജേഷിനെ തിരയുന്നത്. തലക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അനുമോളുടെ…

    Read More »
  • Kerala

    യുവതികൾ കള്ളു കുടിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു, വിഡിയോ തരംഗമായി; പക്ഷേ യുവതി അറസ്റ്റിലായി

    കൂട്ടുകാരികളോടൊപ്പം കള്ളുഷാപ്പിലിരുന്ന് കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തൃശൂർ ചേർപ്പ് സ്വദേശിനി അഞ്ജനയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ 5 കൂട്ടുകാരികള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്. ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഡിയോ അതിവേഗം തരംഗമായി. ഇതോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ്  സൈബർസെൽ സഹായത്തോടെ അക്കൗണ്ട് ഉടമയെ കണ്ടെത്തുകയും  കേസെടുക്കുകയും ചെയ്തു. തുടർന്ന് അക്കൗണ്ട് ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് വിശദീകരിച്ചു.. യുവതിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

    Read More »
  • Kerala

    അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്, ബുധനാഴ്ച വരെ നടപടികൾ പാടില്ല; മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

    കൊച്ചി: മൂന്നാർ ചിന്നക്കനാലിൽ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. രാത്രി എട്ടു മുതൽ 9.20 വരെയാണ് ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിജു എബ്രഹാം എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാട്ടിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ വിഷയത്തിൽ ഉൾപ്പെട്ടു. നാട്ടാനകളോടുള്ള ക്രൂരത കൂടി ഈ കേസിൽ ഉൾപ്പെടുത്തുകയും ഇതിൽ അമിക്കസ് ക്യൂറിമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരാണ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.…

    Read More »
  • Crime

    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട് ഫ്ലാറ്റിലെത്തിച്ച് ലഹരി നൽകി യുവതിയെ പീഡിപ്പിച്ചു; രണ്ട് പേ‍ർ കസ്റ്റഡിയിൽ

    കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേ‍ർ കസ്റ്റഡിയിൽ. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് മലപ്പുറം സ്വദേശികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിർമാതാക്കളെന്ന പരിചയപ്പെടുത്തി സിനിമയിൽ അവസരം ഉറപ്പ് നൽകിയാണ് കണ്ണൂർ സ്വദേശിനിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. അറിയപ്പെടുന്ന സിനിമ സീരിയൽ താരവും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ട് പേരെ നടക്കാവ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. പ്രതികൾക്ക് ഒത്താശ നൽകിയ സീരിയൽ താരം ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ നടിയാണ് പ്രതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പൊലീസ് ശേഖരിക്കുകയാണ്.

    Read More »
  • LIFE

    സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’, റിലീസ് പ്രഖ്യാപിച്ചു; സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്

    സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. എന്തായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസാകുന്നുവെന്ന വാർത്ത പുറത്തുവന്ന സന്തോഷത്തിലാണ് ആരാധകർ. https://twitter.com/rameshlaus/status/1638839800429182976?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638839800429182976%7Ctwgr%5Ecd8e9ebe784423288f4563f9ee9c8316d95aeaa9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1638839800429182976%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി…

    Read More »
  • Crime

    ഉസ്ബെകിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

    ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമിത കഫ് സിറപ്പ് ഉൽപ്പാദിപ്പിച്ച മാരിയോൺ ബയോടെക് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഉത്തർപ്രദേശ് ഡ്ര​ഗ്സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന രം​ഗത്തെത്തുകയും ചെയ്തിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി. പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡി​ഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.…

    Read More »
  • NEWS

    2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്

    2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ‘ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തിര ആവശ്യമാണ്…’ – യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. ആഗോളതലത്തിൽ, രണ്ട്…

    Read More »
Back to top button
error: