CrimeNEWS

യുവതിയെ പണം വായ്പ നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഫാം ഹൗസിൽ വിളിച്ചു വരുത്തി, പിന്നെ ബലാൽ സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കഴിച്ചു മൂടി; 2 പേര്‍ അറസ്റ്റില്‍

   ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ജജ്ജാറിലെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി 36 കാരിയായ യുവതിയെ ബലാൽ സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം മുമ്പാണ് യുവതിയെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതായത്. യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാജ് എന്ന രാജു (65), രാജേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിന് മൃതദേഹം കണ്ടെത്തിയ സമീപ ഗ്രാമത്തില്‍ അടക്കം നിരവധി ഫാം ഹൗസുകള്‍ ഉണ്ട്. രാജേഷ് വിരമിച്ച പട്ടാളക്കാരനാണ്. പണം വായ്പ നല്‍കാം എന്ന വാഗ്ദാനം നല്‍കിയാണ് യുവതിയെ ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ജജ്ജാറിലേക്ക് വിളിച്ചുവരുത്തി പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പമായിരുന്നു ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ഫെബ്രുവരി 15നാണ് ഇവര്‍ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും ഹരിയാനയിലേക്ക് പോയതെന്നാണ് വീട്ടുകാരുടെ മൊഴി.

പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. കേസ് ഫെബ്രുവരി 28 ഓടെ ജജ്ജാര്‍ പൊലീസിന് കൈമാറി. അന്വേഷണങ്ങള്‍ക്കിടെയാണ് അഴുകിയ നിലയില്‍ ഹരിയാന ജജ്ജാറിലെ നാല് അടി വിസ്തൃതിയുള്ള കുഴിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: