Month: January 2023

  • Kerala

    ഫ്രീസറില്‍ പഴകിയ ഇറച്ചിയും ചോറും, വൃത്തിഹീനമായ അടുക്കള; പറവൂരിലെ കുമ്പാരി ഹോട്ടല്‍ അടച്ചുപൂട്ടി

    പറവൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തിലാണ് ഹോട്ടലുകളിലെ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെയാണ് വിവിധ പറവൂരിലെ വിവിധ ഹോട്ടലുകളിലേക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചത്. പറവൂര്‍ നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പഴകിയ ഇറച്ചിയും പിടികൂടിയത്. ഫ്രീസറുകളില്‍ വലിയ തോതില്‍ പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഇറച്ചി, ഭക്ഷണസാധനങ്ങള്‍, ചോറ്, പാചകം ചെയ്ത നിലയിലുള്ള ഇറച്ചി വിഭവങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ റയുന്നു. ഭക്ഷണ സാധനങ്ങളുടെയെല്ലാം സാമ്പിളുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍…

    Read More »
  • Crime

    പോലീസ് സ്റ്റേഷന്‍ ശൗചാലയത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിലാണ് സംഭവം. നെടുമങ്ങാട് മുത്തോകോണം സ്വദേശി മനുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് സ്റ്റേഷന്‍ ശൗചാലയത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ശൗചാലയത്തില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് പോലീസുകാര്‍ ശ്രദ്ധിക്കുന്നത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  

    Read More »
  • Crime

    50 ലക്ഷത്തിന്റെ ക്വാറി തട്ടിപ്പ് കേസ്; നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെ ഇന്നും ചോദ്യംചെയ്യും

    കൊച്ചി: കര്‍ണാടകയിലെ ക്വാറി പണമിടപാടില്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഇന്നും ചോദ്യംചെയ്യും. എം.എല്‍.എയെ ഇ.ഡി ഓഫീസില്‍ ചൊവ്വാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും തേടിയതായാണു വിവരം. കൊച്ചി ഇ.ഡി ഓഫിസിലാണ് ചോദ്യംചെയ്യല്‍. കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ തിങ്കളാഴ്ചയും പി.വി. അന്‍വറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പുക്കേസ് സിവില്‍ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.    

    Read More »
  • Crime

    കോട്ടയത്ത് ആക്രിപെറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന ദമ്പതിമാര്‍ക്കുനേരേ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

    കോട്ടയം: ആക്രിപെറുക്കി ഉപജീവനം നടത്തുന്ന ഇതരസംസ്ഥാന ദമ്പതിമാരെ മാരകായുധങ്ങളും കല്ലുകളുമായി ആക്രമിച്ച് സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം വേളൂര്‍ മാണിക്കുന്നം പുതുവാക്കല്‍ വീട്ടില്‍ അന്‍ജിത്ത് പി.അനില്‍ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം കാവുങ്കല്‍പറമ്പ് വീട്ടില്‍ സൂര്യന്‍ (23), വേളൂര്‍ പനച്ചിത്തറ വീട്ടില്‍ വിപിന്‍ ജോസഫ് ഫിലിപ്പ്(22), വേളൂര്‍ പുറക്കടമാലിയില്‍ ആദിഷ് (20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെയാണ് ആക്രമിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ഇവരുടെ ആക്രി സാധനങ്ങള്‍വെയ്ക്കുന്ന സ്ഥലത്ത് പ്രതികള്‍ സംഘംചേര്‍ന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടുടമസ്ഥനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞദിവസം രാത്രിയോടെ ദമ്പതിമാരുടെ വീട്ടിലെത്തിയ പ്രതികള്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് മടങ്ങി. പിന്നീട് അര്‍ധരാത്രിയോടെ തിരിച്ചെത്തിയ അക്രമികള്‍ വീട്ടില്‍കയറി, വാക്കത്തിയും കല്ലുകളും ഉപയോഗിച്ച് ദമ്പതിമാരെ മര്‍ദിക്കുകയും ജനല്‍ചില്ലുകളും ഫര്‍ണിച്ചറും അടിച്ചുതകര്‍ക്കുകയും ചെയ്തശേഷം ഇവരുടെ ആക്രി സാധനങ്ങള്‍ തീയിട്ടുനശിപ്പിക്കുകയുമായിരുന്നു. സമീപവാസികളെത്തിയതോടെ അക്രമികള്‍…

    Read More »
  • India

    പുതിയ പ്രതിപക്ഷ ഐക്യ ലക്ഷ്യവുമായി കെ.സി.ആറിന്റെ മെഗാറാലി ഇന്ന്; പിണറായിയും കെജ്രിവാളും ഭഗവന്ത് മന്നും പങ്കെടുക്കും, കോൺഗ്രസിനു ക്ഷണമില്ല

    ഹൈദരാബാദ്: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മെഗാ റാലി ഇന്ന് തെലങ്കാനയിൽ. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ ഖമ്മത്ത് നടക്കുന്ന റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്. അതേസമയം, റാലിയിലേക്ക് കോൺഗ്രസിനു ക്ഷണമില്ല. ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസ്സിന്റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സ് ശക്തിപ്രകടന റാലി സംഘടിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്ര സര്‍ക്കാരിനെതിരെ സമാനമനസ്‌കരെ ഒന്നിച്ചു നിര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ബി.ആര്‍.എസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റാലിയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍…

    Read More »
  • Social Media

    ‘കാളപെറ്റ’തിനു പിന്നാലെ വീണ്ടും ‘കയറെടുത്ത്’ സോഷ്യമീഡിയ; ലാലേട്ടന്‍ വീഡിയോയുടെ ഗുണ്ടന്‍സ് ഇതാണ്

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ദൃശ്യമായിരുന്നു സൂപ്പര്‍താരം റോഡരികില്‍ കിന്ന കടലാസുകഷണം പറുക്കിയെടുക്കുന്നത്. ഇതോടെ ലാലേട്ടന്‍ റോഡ് അരികില്‍ കിടന്ന പേപ്പര്‍ എടുത്ത് ‘വേസ്റ്റ് ബോക്‌സി’ല്‍ ഇട്ടുവെന്ന വായ്ത്താരി മുഴങ്ങി. റോഡില്‍ കിടന്ന വേസ്റ്റ് വണ്ടി നിര്‍ത്തി ഇറങ്ങി എടുത്ത് മാറ്റുന്ന ലാലേട്ടന്‍ എന്നെല്ലാം തലക്കെട്ട് നല്‍കി ആരാധകരും മീഡിയകളും സംഭവം പൊലിപ്പിച്ചു. പല സോഷ്യല്‍ മീഡിയ പേജുകളിലും ഫുഡ് പാത്തില്‍ കിടന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി മാറ്റി മോഹന്‍ലാല്‍ മാതൃകയായി എന്ന തലക്കെട്ടോടെ ‘നന്മയുള്ള ലോകമേ’ ബാക്ക്ഗ്രൗണ്ട് സോങ്ങും ഇട്ടു കൊണ്ട് ഈ വീഡിയോ വലിയ രീതിയില്‍ തന്നെ പ്രചരിച്ചിരുന്നു. ന്യൂസ് ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. https://www.facebook.com/watch/?v=915201682826377&ref=sharing റാഷിദ് എന്ന ആരാധകന്‍ ആണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ, സംഭവം നടക്കുന്നത് ഖത്തറില്‍ ആണ്. കഴിഞ്ഞ ഡിസംബര്‍ 18…

    Read More »
  • Crime

    കൊല്ലത്ത് പുലര്‍ച്ചെ മൂന്നിന് എന്‍.ഐ.എ റെയ്ഡ്; പി.എഫ്.ഐ പ്രവര്‍ത്തകന്റെ ഡയറി അടക്കമുള്ളവ പിടിച്ചെടുത്തു

    കൊല്ലം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ ചാത്തനാംകുളത്തെ പ്രവര്‍ത്തകനായിരുന്ന നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. കൊല്ലത്ത് ഇന്നലെയും എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍. പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, എന്‍.ഐ.എക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന. അതേസമയം, ഇന്നലെ ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ സാദിഖിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്ക് എത്തിയത്. രാവിലെ ആറരവരെ പരിശോധ നീണ്ടു. പോപ്പുലര്‍ഫ്രണ്ടിന്റെ ചില പരിപാടികളുമായി ബന്ധപ്പെട്ടതും വിവിധ യാത്രകള്‍ നടത്തിയതിന്റേതുമായ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു.…

    Read More »
  • Crime

    44 ചാക്ക് പച്ചരി, 26 ചാക്ക് കുത്തരി, പുഴുക്കലരിയും ഗോതമ്പും; അടച്ചിട്ട വീട്ടില്‍നിന്ന് റേഷന്‍ ധാന്യങ്ങള്‍ പിടികൂടി

    ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ മുട്ടത്തുപറമ്പ് റോഡിന് സമീപം അടച്ചിട്ട വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.അനധികൃതമായി സൂക്ഷിക്കുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടുന്നതിനായി കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആളൊഴിഞ്ഞ വീടിനുള്ളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു.പോലീസിന്റെ സഹായത്തോടെയാണ് വീടിനുള്ളില്‍ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും സ്ഥലത്ത് എത്തിയിരുന്നു.  

    Read More »
  • Crime

    ‘യുവതി’യായി ഫെയ്‌സ്ബുക്കില്‍; യവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

    കോട്ടയം: ഓണ്‍ലൈന്‍ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ്.വിഷ്ണുവിനെ (25) സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി. യുവാവിന്റെ നഗ്‌ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിനു പരാതി നല്‍കി. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി., യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. പണം നല്‍കാന്‍ താമസിച്ചതോടെ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി. 20 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് സൈബര്‍ പോലീസ് യുവാവിനെ തിരുവനന്തപുരം കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. യുവതികളുടെ പേരില്‍…

    Read More »
  • Kerala

    പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും നാട്ടിലിറങ്ങി കാട്ടുകൊമ്പൻ പി.ടി.-7; വീടിന്റെ മതിൽ തകർത്തു

    പാലക്കാട്: പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും നാട്ടിലിറങ്ങി പി.ടി. 7 കാട്ടാന. പാലക്കാട് ധോണിയിലാണ് കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയത്. ഇന്നലെ അർധരാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു. പിടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാകുന്നതിനിടെയാണ്, വനംവകുപ്പ്, ആര്‍ആര്‍ടി സംഘങ്ങളുടെ കണ്ണുവെട്ടിച്ച് കാട്ടാന നാട്ടിലിറങ്ങിയത്. ആളെക്കൊല്ലിയായ കാട്ടുകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. അതേസമയം, പിടി സെവനെ പിടികൂടാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. പിടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡിഎഫ്ഒ…

    Read More »
Back to top button
error: