Month: January 2023

  • Local

    സ്വന്തം വീട്ടിൽ ചാരായം വാറ്റിയ വീട്ടമ്മ അറസ്റ്റിൽ, 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു 

        പേരാവൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ കൊട്ടിയൂർ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലിൽ സുമയെ(46) 80 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും സഹിതം പേരാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ സുമയെ റിമാൻഡ് ചെയ്തു. ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും ഇരുമ്പ് സ്റ്റൗവും ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇവർ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കണ്ണൂർ, കോഴിക്കോട് ജില്ലയില്‍ വ്യാജവാറ്റ് സജീവമായിട്ടുണ്ട്. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ ഈയിടെ എക്സൈസ് തകര്‍ത്തു എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിചാലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി. വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍…

    Read More »
  • Food

    മാതാപിതാക്കൾ അറിയാൻ: ജങ്ക് ഫൂഡ് മാരകരോഗങ്ങളുടെ കലവറ, സ്വന്തം മക്കൾക്ക് ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങൾ നൽകരുത്

    ജങ്ക് എന്നൽ ഉപയോഗശൂന്യമായ വസ്തു എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നും ഇല്ലാത്തതും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. അമിതോർജം നിറഞ്ഞ ഇവ മൂന്നുതരം ഭീഷണികളാണ് ആരോഗ്യത്തിന് നൽകുന്നത്. 1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം. 2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ അഭാവം. 3. ഇവയിൽ അടങ്ങിയിട്ടുള്ള അഡിറ്റീവുകൾ (രുചി കൂട്ടാനോ നിറം നൽകാനോ കേടാകാതിരിക്കാനോ ചേർക്കുന്ന ഘടകങ്ങൾ). അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതും ഉണ്ട്. ചെലവു കുറവായതിനാലും വേഗം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാവും ചേർക്കുന്നത് . മൂന്നാമത്തേതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇത്തരം ഭക്ഷണങ്ങള‍ിലെ മ‍ാരകരാസപദാർഥങ്ങൾ അത്യന്തം അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ല‍ൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ. ചൈനീസ് സോൾട്ടെന്നാണ് ഓമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഇവ ഉണ്ട്. അജിനോമോട്ടോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും.…

    Read More »
  • Local

    മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശിയായ യുവാവ് ആംബുലൻസിനു മുന്നിൽച്ചാടി  ജീവനൊടുക്കി

      കോട്ടയം: അപകടമരണമെന്നു കരുതിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്‌ഷനിൽ കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസ് (20) മരിച്ചത് ആംബുലൻസിനു മുന്നിലേക്ക് ചാടിയാണെന്ന്  പൊലീസ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ വാഹനാപകടത്തിൽ മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ യുവാവ് ആംബുലൻസിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിനു സമീപം റോഡിൽ നിന്ന യുവാവ് ആംബുലൻസിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച  മരിച്ചു. കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുൻപാണ് യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാൾ ആശുപത്രിയിൽ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിചരിക്കാൻ ഒപ്പം നിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണത്രേ യുവാവ് കടന്നുകളഞ്ഞത്. മകനെ കാണാനില്ലെന്നു കാട്ടി അവർ പൊലീസിൽ പരാതി നൽകിയിരുന്നു. പരേതനായ കെ.ജെ.തോമസാണ് പിതാവ്. പുന്നപ്ര സെന്റ്…

    Read More »
  • NEWS

    റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട്

    റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ പാർക്കിലേക്ക് വൺ- വേ ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സേവനം ലഭിക്കുക. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കാരണം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ സഹകരണത്തോടെ റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ബസ് റൂട്ട് ആരംഭിച്ചത്. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് മൂന്നിനും അഞ്ചിനും ഗ്ലോബൽ വില്ലേജിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യാത്രകൾ രാത്രി 10നും 12നും പുറപ്പെടും. യാത്രക്കാർക്ക് റാക് ബസ് എന്ന സ്മാർട്ട് ആപ്പിൽ ഓൺലൈനായി ബുക്ക് ചെയ്യാനും യാത്രക്ക് പണം നൽകാനും കഴിയും. ഇൻ്റർസിറ്റി ബസ് സർവീസ് വിപുലീകരിക്കുന്നതിനും എല്ലാവർക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചത് എന്ന് റാക് ബസ് ക്വാളിറ്റി ആൻഡ് ഓപറേഷൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മാഈൽ പറഞ്ഞു.

    Read More »
  • Health

    ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാം എന്നറിയുക

        മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത  അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോ​ഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാ​ഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാ​ഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാമെന്ന് മനസിലാക്കുക. ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ​ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക.

    Read More »
  • Kerala

    കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വളർച്ച; പ്രവീൺ റാണയുടെ ആഡംബര വിവാഹത്തിന്റെ ആല്‍ബത്തിന് മാത്രം ചെലവായത് 12 ലക്ഷം രൂപ

    തൃശൂർ: 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയുടെ (കെ.പി. പ്രവീണ്‍) വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ചെറിയ മൊബൈല്‍ കടയിലാണ് തുടക്കം. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതില്‍ വിജയം കണ്ടതോടെ പ്രവര്‍ത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ തുടങ്ങി. മദ്യക്കച്ചവടത്തിലും പിടിമുറുക്കി. അന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ തന്റെ മേല്‍ പതിഞ്ഞെന്ന് മനസ്സിലായതോടെ തട്ടകം കേരളത്തിലേക്ക് മാറ്റി. സ്വന്തം നാട്ടില്‍ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന ധനകാര്യ സ്ഥാപനം തുടങ്ങി. സാധാരണ കമ്പനികള്‍ 12 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്ത് സേഫ് ആന്‍ഡ് സ്ട്രോങ് 48 ശതമാനം പലിശ നൽകി. തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കിയതോടെ നിക്ഷേപകര്‍ വര്‍ധിച്ചു. എന്നാല്‍, കമ്പനി‌കളുടെ അംഗീകാരം റദ്ദാക്കിയത് വിനയായി. അംഗീകാരം പോയ വിവരം മറച്ചുവച്ചും റാണ ബിസിനസ് തുടര്‍ന്നു. പലിശ…

    Read More »
  • Kerala

    ആഷിക് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി: അടൂര്‍ ഗോപാലകൃഷ്ണന്‍

    കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പ്രതികരണവുമായി ചലച്ചിത്രസംവിധായകനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം തള്ളിയ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രഫഷണലായ വ്യക്തിയാണെന്നും വ്യക്തമാക്കി. പ്രഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകുമെന്നും തെറ്റായ ആരോപണമാണ് ഉയരുന്നതെന്നും അടൂര്‍ പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും രാജീവ് രവിയും അടൂരിനെതിരെ നടത്തിയ പ്രസ്താവനകളോടും അദ്ദേഹം പ്രതികരിച്ചു. ”പ്രശസ്തിക്ക് വേണ്ടിയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അടൂര്‍ ആരോപിച്ചു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്സ് എന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. എന്താണ് അവരില്‍ പുതിയതായിട്ടുള്ള”തെന്നും അടൂര്‍ ചോദിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍…

    Read More »
  • Crime

    ബാലുശ്ശേരിയില്‍ റബ്ബര്‍ തോട്ടത്തില്‍ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍

    കോഴിക്കോട്: ബാലുശ്ശേരി തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കക്കയം റോഡില്‍ റബര്‍ തോട്ടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാലുശ്ശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന.

    Read More »
  • Crime

    കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം

    തൃശൂര്‍: വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. ചെത്തുതൊഴിലാളിയായ അജയന്‍ (42) എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിയുടനെ കള്ള് വേണമെന്ന് ബിസ്മി പറഞ്ഞത് അജയന്‍ സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് വഴിവച്ചത്. തെങ്ങ് പാതി ചരിഞ്ഞപ്പോള്‍ തന്നെ അജയന് തെങ്ങില്‍ നിന്ന് ചാടിയിറങ്ങാന്‍ കഴിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.          

    Read More »
  • Crime

    വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശത്രുത; പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍വീശി യുവാക്കള്‍

    തൃശൂര്‍: വരവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് അക്രമം നടത്തിയത്. 2003 ബാച്ചിന്റെ സംഗമമായിരുന്നു സ്‌കൂളില്‍ നടന്നിരുന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്പില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു. ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.

    Read More »
Back to top button
error: