LocalNEWS

മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശിയായ യുവാവ് ആംബുലൻസിനു മുന്നിൽച്ചാടി  ജീവനൊടുക്കി

  കോട്ടയം: അപകടമരണമെന്നു കരുതിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്‌ഷനിൽ കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസ് (20) മരിച്ചത് ആംബുലൻസിനു മുന്നിലേക്ക് ചാടിയാണെന്ന്  പൊലീസ് സ്ഥിരീകരിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ വാഹനാപകടത്തിൽ മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ യുവാവ് ആംബുലൻസിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി.

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിനു സമീപം റോഡിൽ നിന്ന യുവാവ് ആംബുലൻസിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച  മരിച്ചു.

കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുൻപാണ് യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാൾ ആശുപത്രിയിൽ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിചരിക്കാൻ ഒപ്പം നിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണത്രേ യുവാവ് കടന്നുകളഞ്ഞത്. മകനെ കാണാനില്ലെന്നു കാട്ടി അവർ പൊലീസിൽ പരാതി നൽകിയിരുന്നു.

പരേതനായ കെ.ജെ.തോമസാണ് പിതാവ്. പുന്നപ്ര സെന്റ് മരിയ ജോൺ വിയാനി പള്ളിയിൽ ഇന്ന് സംസ്കാരം

Back to top button
error: