Month: May 2022
-
NEWS
ഡൽഹി പോലീസിൽ അവസരം; ഹയര്‍സെക്കന്‍ഡറി/പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം
ഡല്‍ഹി പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍മാരെ തെരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷന് കമ്മീഷൻ സെപ്റ്റംബറില്‍ പരീക്ഷ നടത്തും.ഇന്ത്യയിലെവിടെയുള്ളവര്ക്കും റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. പുരുഷന്മാര്ക്ക് 559, വനിതകള്‍ക്ക് 276 ഉള്‍പ്പെടെ ആകെ 835 ഒഴിവുണ്ട്. ഒ.ബി.സി, EWS, SC, ST, വിമുക്തഭടന്മാര് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. യോഗ്യത: ഹയര്‍സെക്കന്‍ഡറി/പ്ലസ്ടു പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗത. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗത വേണം. പ്രായപരിധി 1.1.2022ല്‍ 18-25. സംവരണവിഭാഗങ്ങള്ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. പുരുഷന്മാര്ക്ക് 165 സെന്റിമീറ്റര്‍ ഉയരവും 78-82 സെന്റിമീറ്റര്‍ നെഞ്ചളവും ഉണ്ടാകണം. വനിതകള്‍ക്ക് 157 സെന്റിമീറ്റര്‍ ഉയരം മതി. പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങള്‍ക്ക് ശാരീരികയോഗ്യതയില് ഇളവുണ്ട്. വിജ്ഞാപനം https://ssc.nic.inല്‍. ജൂണ്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. 17 വരെ ഫീസ് അടക്കാം.
Read More » -
NEWS
മാതാപിതാക്കൾ ജാഗ്രത പാലിക്കണം; സ്കൂൾ ബസുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇതൊക്കെയാണ്
പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവയാണ്: സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ് എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടാവണം. കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി കൊണ്ട് പോകുവാന്‍ പാടില്ല. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മാത്രം രണ്ടു പേര്‍ക്ക് ഒരു സീറ്റ് നല്‍കാം. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല. സുരക്ഷാവാതില്‍, ഫസ്റ്റ്‌എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. ആയമാര്‍ റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ സഹായിക്കണം. റൂട്ട് ഓഫീസറായി…
Read More » -
NEWS
ഒരുകിലോ പാറ്റയ്ക്ക് ആയിരം രൂപ!! ഞെട്ടണ്ട കേരളത്തിൽ തന്നെയാണ് സംഭവം
ഒരു കിലോ പാറ്റയ്ക്ക് കേരളത്തിൽ ആയിരം രൂപ !! വിശ്വസിച്ചു അല്ലേ…? എന്നാൽ വിശ്വസിച്ചേ പറ്റൂ. ആസ്‌ത്‌മാ ബാധിതർക്ക് നൽകുന്ന ഹോമിയോ മരുന്നായ ബ്ലാറ്റാ ഓറിയന്റാലിസിന്റെ പ്രധാന ചേരുവയാണ് ഇന്ത്യൻ പാറ്റകൾ .ഉത്തരേന്ത്യൻ ഔഷധ സസ്യ വിതരണക്കാരിൽ നിന്ന് പാറ്റയെ വാങ്ങിയാണ് ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റിവ് ഫാർമസി (ഹോംകോ) മരുന്ന് ഉത്പാദിപ്പിക്കുന്നത്. മരുന്നിന് ആവശ്യമായ ‘ബ്ലാറ്റാ ഓറിയന്റാലിസ്’ വിഭാഗത്തിൽപ്പെട്ട പാറ്റകൾ ഇന്ന് കേരളത്തിൽ അപൂർവ്വമാണെന്നതും, ഇവയ്ക്ക് ദക്ഷിണേന്ത്യയിൽ വിതരണക്കാരില്ലാത്തതും വൻ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ‘പെരിപ്ലാനറ്റാ അമേരിക്കാനാ’ എന്ന വർഗത്തിൽപ്പെട്ട ചുവന്ന പാറ്റകളാണ് കേരളത്തിലധികമുള്ളത്. പ്രതിവർഷം ആയിരം കിലോ പാറ്റ വേണ്ട സ്ഥാനത്ത് പരമാവധി 500 കിലോവരെയാണ് ഇപ്പോൾ ലഭ്യമാകുന്നത്. വർഷം തോറും ടെണ്ടർ ക്ഷണിച്ച്, സാമ്പിളുകൾ പരിശോധിച്ച് മരുന്നിന് യോജിച്ചവ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണക്കാർക്ക് ഓർഡർ നൽകാറുള്ളത്.പാറ്റകളെ ആവശ്യമുണ്ടെന്ന് കേട്ടറിഞ്ഞ് പലരും കമ്പനികളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവയെ ലഭ്യമാക്കാനുള്ള പ്രയാസം മൂലം ആരും മുന്നോട്ടു പോകുന്നില്ല. ഒരു…
Read More » -
Kerala
പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു
പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. ഞാന്‍ സ്റ്റീവ് ലോപ്പസിലെ പോകരുതെന്‍ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകള്‍ കണ്ടില്ല എന്നീ ഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി. ജി ശങ്കര പിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്‌ഥാനീയർ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി.1988 ൽ ബിബിസിയ്ക്ക് ടെലികാസ്റ്റിന് വേണ്ടി ദി മൺസൂൺ എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി.1989-91 ൽ ലണ്ടനിലെ പ്രശസ്തമായറോയൽ നാഷണൽ തീയറ്ററിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരീസ് ലെ പ്രശസ്തമായ ഫുട്സ്ബൻ തീയേറ്റർ മായ് സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്ത ഇദ്ദേഹത്തിന് 2008 ൽ ബയോസ്ക്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡിന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി ജപ്പാനിലേക്ക് പുറപ്പെട്ടു. ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പുറപ്പെട്ടത്. ക്വാഡിന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്കിയോയിൽ ആരംഭിക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിൽ ഉൾപ്പെടുന്നത്. മോദി തിങ്കളാഴ്ച രാവിലെ ജപ്പാനിലെത്തും. 40 മണിക്കൂറോളം അദ്ദേഹം ജപ്പാനിൽ ചെലവിടും. 23 പരിപാടികളിൽ മോദി പങ്കെടുക്കും.
Read More » -
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
പെരിന്തൽമണ്ണയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ച ബന്ധുവും സുഹൃത്തും ഉൾപ്പെടായാണ് അറസ്റ്റിലായത്. പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍, അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി യഹിയക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Read More » -
Kerala
കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം. കോൺഗ്രസ്സ് പ്രവര്‍ത്തകൻ അറസ്റ്റിൽ
കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. മണിക്കുട്ടനെ പിന്നീട് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബസിനകത്ത് വച്ച് മുണ്ടഴിച്ച് കൈയിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
NEWS
ശൈഖ് മുഹമ്മദിന്‍റെ കാരുണ്യം ഇപ്പോഴും മലയാളിയായ അലിക്കൊപ്പം, നാലുവര്‍ഷമായി രോഗക്കിടക്കയിലെങ്കിലും മുടങ്ങാതെ ശമ്പളവും കരുതലും
അബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്. നാല് വര്‍ഷം മുന്‍പ് രോഗക്കിടക്കയിലേക്ക് വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് കരുതലിന്‍റെ കരവലയമൊരുക്കുന്നത്. രോഗബാധിതനായ ശേഷം ജോലിയില്‍ നിന്ന് വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്ബളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 23നാണ് ശൈഖ് മുഹമ്മദിന്‍റെ പേഴ്സനല്‍ സ്റ്റാഫ് അംഗമായ മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. വിവരം ലഭിച്ചയുടന്‍ കിരീടാവകാശിയുടെ ഓഫിസില്‍ നിന്ന് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൈഖ് മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫിസ് ഇടപെട്ട് ക്ലീവ് ലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ…
Read More » -
India
ഇന്ത്യക്ക് അഭിമാനം: 10 ലക്ഷം ആശ പ്രവർത്തകർക്ക് ലോകാരോഗ്യ സംഘടനയുടെ അതുല്യ സേവന പുരസ്കാരം
ദില്ലി: ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് ലോകത്തിന്റെ അംഗീകാരം. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർക്കാണ് ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്റോസ് അധാനോമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആശ സേന കൊവിഡ് കാലത്തടക്കം നൽകിയത് വിലമതിക്കാനാവാത്ത സേവനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്സീൻ ദൗത്യ സംഘത്തിനും പുരസ്കാരമുണ്ട്.
Read More » -
NEWS
ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി
റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം. അതേസമയം സൗദി അറേബ്യയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More »