Month: April 2022

  • Kerala

    മാവോയിസ്റ്റ്- തീവ്രവാദ ഗ്രൂപ്പുകൾക്ക് ജീവൻ വയ്ക്കുന്നു, കണ്ണൂരിലും കോഴിക്കോട്ടും വയനാടും പാലക്കാടും മാവോയിസ്റ്റ് സംഗമം

    വയനാട്: വർഷങ്ങളായി പ്രവർത്തനങ്ങൾ മന്ദീഭവിച്ചു പോയ മാവോയിസ്റ്റ് തീവ്രവാദ വിഭാഗങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് പുതുപ്പാടി മട്ടിക്കുന്നിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് മാവോയിസ്റ്റ് പ്രശ്‌നബാധിത ജില്ലകൾ. കോഴിക്കോട് ചക്കിട്ടപ്പാറ, ചെമ്പനോട, മുതുകാട് പ്രദേശങ്ങളിലും കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിലും പാലക്കാട് അട്ടപ്പാടിയിലും വയനാടൻ കാടുകളിലുമൊക്കെ ഇപ്പോഴും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കണ്ണൂർ മേലെപാല്‍ ചുരത്തിന് സമീപത്തെ കാട്ടിലൂടെ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആയുധ ധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം. കുറച്ചു ദിവസം മുമ്പ് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തിയതായും വിവരം ലഭിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്.…

    Read More »
  • NEWS

    ക്യാമറകൾ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തും; പിഴ ഇങ്ങനെ

    സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ക്യാമറകൾ ഗതാഗത നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും.നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ അതാത് ജില്ലാ ഓഫിസിലേക്ക് പിന്നീട് അയയ്ക്കും.ഇവിടെ നിന്നു തപാല്‍ വഴി നോട്ടിസ് വാഹന ഉടമകള്‍ക്ക് ലഭിക്കും.പിഴ ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ  അടയ്ക്കാന്‍ സൗകര്യമുണ്ട്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( 4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി…

    Read More »
  • Kerala

    5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യത

    ഏപ്രില്‍ 6-ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷം വകുപ്പ് അറിയിച്ചു.

    Read More »
  • India

    മൂന്നാം തവണ വിവാഹം കഴിച്ച വിവാഹ വീരനെ മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി

    രണ്ടു ഭാര്യമാരെയും ഉപേക്ഷിച്ച് മൂന്നാമത് വിവാഹം കഴിച്ചതിന് മുന്‍ ഭാര്യവീട്ടുകാര്‍ 35കാരനെ കൊലപ്പെടുത്തി. ഇയാളുടെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് ദുമാരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. മാര്‍ച്ച്‌ 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചത് ഒരജ്ഞാത സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നു എന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം.തമിഴ് വണ്ണാന്‍ പറഞ്ഞു. തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചു. പൊലീസ് അദ്ദേഹത്തിന്‍റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു. ഹൈബുരുവിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്‍റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും പിടികൂടിയെന്ന് കഴിഞ്ഞ ദിവസം പൊലീസ്…

    Read More »
  • NEWS

    മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രിൽ 6 മുതൽ

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രില്‍ ആറിന് തുടങ്ങും.ഫീസ് അടയ്ക്കാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10. എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതല്‍ അഞ്ചു വരെ പേപ്പര്‍ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനത്തിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവന്‍ സ്ട്രീമിലേക്കും ഒന്നിച്ച്‌ അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400…

    Read More »
  • India

    ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ ഇനി ഇരട്ടി വില

    ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടും. ഈ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതിനുകാരണം. ഇന്ധന വില വര്‍ധിച്ചതിനാല്‍ ചെലവുകള്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇത് ഒണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കും. ഡെല്‍ഹിവറിയാണ് രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പ്രധാന കമ്പനി. ഇവർ പറയുന്നത് തങ്ങള്‍ 30 ശതമാനം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ്. വ്യോമ, കരമാര്‍ഗം വിതരണം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു എന്നും കമ്പനി പറയുന്നു. ഡെല്‍ഹിവറിയോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്‌റോക്കറ്റ് കമ്പനി പറഞ്ഞത് പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ നിലവിൽവന്നു കഴിഞ്ഞു എന്നാണ്. തുടർച്ചായി ഇന്ധനവില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണമായി അവര്‍ പറയുന്നത്. രാജ്യത്തെ മറ്റൊരു വലിയ ഡെലിവറി കമ്പനിയായ ഇകോം എക്‌സ്പ്രസും സേവന നിരക്ക് വര്‍ധിപ്പിക്കുകയാണ്. ചെലവുകൾ വര്‍ധിച്ചിരിക്കുന്നു, ഒരു…

    Read More »
  • Kerala

    യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, പരാതിയുമായി ബന്ധുക്കൾ; മരിച്ച യുവതിയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിൽ

    കോട്ടയം: ഭർതൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിൻ്റെയും ലതയുടെയും മകളാണ്. മൂന്നു വർഷം മുമ്പായിരുന്നു മാലം സ്വദേശി ബിനുവുമായുള്ള അർച്ചനയുടെ വിവാഹം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടാക്കി. തുടർന്നു ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയിൽ പറയുന്നു. കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ മണകാട് പൊലീസ് പരിശോധന നടത്തി. ഇന്നും മൃതദേഹപരിശോധന നടത്തും. മരിച്ച അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകൾ. സംസ്കാരം ഇന്ന് 4 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.

    Read More »
  • India

    ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല: വി. മുരളീധരന്‍

    രാജ്യത്തെ ഇന്ധന വില വർധനയ്ക്ക് കാരണം റഷ്യ-യുക്രെയ്ൻ യുദ്ധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പും യുക്രെയ്ൻ യുദ്ധവും ഒരേ സമയത്തു വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു നോക്കിയല്ലല്ലോ റഷ്യ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വില കൂടിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകളും നികുതിയിളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. നിർഭാഗ്യവശാൽ കേരളം അതിന് തയാറായിട്ടില്ല. ആ നികുതി കുറച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശ്വാസം ജനങ്ങൾക്ക് കിട്ടുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്‍റെ അതേ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയിൽ 50 ശതമാനം വർധനവാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. യുക്രെയ്നിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ 75 ഡോളർ വിലയുണ്ടായിരുന്നത് ഏതാണ്ട് 120 ഡോളർ വരെയായി വർധിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാൽ രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടുള്ള…

    Read More »
  • Careers

    കരിമണ്ണൂരിൽ അഞ്ചു വയസുകാരിയെ എടുത്തെറിഞ്ഞു

    ഇടുക്കി കരിമണ്ണൂരിൽ അഞ്ചു വയസുകാരിയെ എടുത്തെറിഞ്ഞു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്ക് (60) എതിരേയാണ് കേസെടുത്തത്. കരിമണ്ണൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന തങ്കമ്മ പെൺകുട്ടിയെ എടുത്ത് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് കുടുംബം അന്വേഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    ശ്രീലങ്കയിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു

    ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രജപക്‌സെ അടക്കം 26 മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതുകത്ത് മന്ത്രിമാർ ലങ്കൻ പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം, മഹിന്ദ രാജപക്‌സെയും സഹോദരനും ലങ്കൻ പ്രസിഡന്‍റുമായ ഗോത്തഭയ രജപക്‌സെയും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. മഹിന്ദ രാജപക്‌സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നൽകിയതായും എംപി ദിനേഷ് ഗുണവർധന സ്ഥിരീകരിച്ചു. മന്ത്രിമാർ വകുപ്പുകൾ എല്ലാം ഒഴിഞ്ഞു അതേസമയം, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മാർച്ച്…

    Read More »
Back to top button
error: