NEWS

ജെസ്ന മരിയ ജയിംസ് തിരോധാനക്കേസ് സിബിഐ യ്ക്ക്

ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം നൽകി.

കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍‍ പറഞ്ഞു.

ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. 

Back to top button
error: