Lead NewsNEWS

സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും അദ്ദേഹം കെട്ടിപ്പുണരും: ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം

എംഎൽഎ യായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരവ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് ലഹരിയായി കാണുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും മുന്നിലുള്ള തുറന്ന പുസ്തകമാണെന്ന് സ്പീക്കർ പറഞ്ഞു.

ശൂന്യവേളയുടെ തുടക്കത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഉമ്മൻചാണ്ടിക്ക് ആദരവർപ്പിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത്. ഉമ്മൻചാണ്ടിയുമൊത്തുള്ള ആദ്യകാല ഓർമ്മകൾ ഓർത്തെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു തുടങ്ങിയത്. 1970 ൽ ഒരുമിച്ചാണ് ഇരുവരും നിയമസഭയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടർച്ചയായി ഒരു മണ്ഡലത്തില്‍ നിന്നും 11 തവണ വിജയിക്കുന്ന ഉമ്മൻചാണ്ടിയെ പോലെയുള്ളവര്‍ പാര്‍ലമെന്ററി രംഗത്ത് അപൂര്‍വ്വമാണ്. സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും കെട്ടിപ്പിടിക്കാൻ കഴിയുന്ന സ്നേഹത്തിൻറെ പ്രതീകമാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കേണ്ടതിനാല്‍ ഉമ്മൻചാണ്ടി ഈ സമയം സഭയിൽ ഇല്ലായിരുന്നു.

Back to top button
error: