Month: September 2020

  • LIFE

    അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ‘ലക്ഷ്‍മി ബോംബ് ‘ ദീപാവലിക്ക്; മോഷൻ പോസ്റ്റർ പുറത്തു വിട്ടു

    സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ – രാഘവാ ലോറൻസ് ചിത്രമായ ‘ലക്ഷ്‍മി ബോംബും ‘ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ദീപാവലി വെടിക്കെട്ടായി നവംബർ 9 – നാണ് ചിത്രം ഒ ടി ടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക . ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകര്ഷിച്ചിരിക്കയാണ് . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ കാഞ്ചന യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ് ‘. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി…

    Read More »
  • NEWS

    അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്

    പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് ഇന്ന് അമ്പതുവര്‍ഷം തികയുന്നു. വളരെ വര്‍ണാഭമായ പരിപാടികളാണ് പുതുപ്പളളിയില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്. അതിനോടനുബന്ധിച്ച് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഒരു കേക്കാണ്. അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്. പുതുപ്പളളി ബെസ്റ്റ് ബേക്കേഴ്‌സാണ് 60 അടി നീളമുളള കേക്കിന് പിന്നില്‍. കേക്കിന് ഏറെ പ്രത്യേകതകളും ഉണ്ട്. പുതുപ്പളളിയുടെ പ്രിയ നായകന്റെ ജീവിത യാത്രയിലെ ഏതാനും ചില സുവര്‍ണ നിമിഷങ്ങളെ ഒത്തുചേര്‍ത്തുളള ചിത്രങ്ങള്‍ ചേര്‍ത്ത പുനരാവിഷ്‌കാരമാണ് ഈ കേക്ക്. ആഘോഷത്തിന്റെ ഭാഗമായി പുതുപ്പളളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി ഇന്ന്‌ പര്യടനം നടത്തും. അതേസമയം, അമ്പതിന്റെ നിറിവിലെ വാര്‍ഷികാകോഷം വൈകിട്ട് 5ന് മാമന്‍ മാപ്പിള ഹാളിലാണ് നടക്കുന്നത്. സമ്മേളനം സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ ആയതിനാല്‍ ക്ഷണിക്കപ്പെട്ട അമ്പത് പേരാണ് ആഘോഷത്തില്‍ പങ്കെടുക്കുക. മറ്റുളളവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. ഇന്നലെയാണ് ഉമ്മന്‍ചാണ്ടിയും കുടംബവും തിരുവനന്തപുരത്ത് നിന്ന് പുതുപ്പളളിയിലെത്തിയത്.

    Read More »
  • ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷം ,മന്ത്രിക്ക് പിന്തുണയുമായി സിപിഐഎം ,പിണറായി സർക്കാർ അസാധാരണമായ പ്രതിസന്ധി നേരിടുമ്പോൾ

    മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി .സംസ്ഥാനത്ത് ഒരു മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്യുന്നത് ഇത് ആദ്യമാകയാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം . കോൺഗ്രസും യുവജന സംഘടനകളും പ്രതിഷേധ രംഗത്താണ് .മന്ത്രിയുടെ രാജി തന്നെയാണ് ആവശ്യം .മന്ത്രിയുടെ രാജി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു കഴിഞ്ഞു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുകയാണ് . മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിൽ ആയിക്കഴിഞ്ഞെന്നാണ് ബിജെപിയുടെ പ്രതികരണം .അത് കൊണ്ട് മന്ത്രിസഭ തന്നെ രാജിവെക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത് .ജലീൽ രാജിവെക്കേണ്ടി വന്നാൽ മന്ത്രിസഭയിലെ പലരും രാജിവെക്കേണ്ടി വരും എന്നതിനാലാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു . അതെ സമയം ജലീലിനെ സംരക്ഷിക്കാൻ തന്നെയാണ് സിപിഎം തീരുമാനം .ജലീൽ രാജിവെക്കേണ്ട എന്നത് സിപിഎം നിലപാട് ആണെന്ന്…

    Read More »
  • NEWS

    കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍

    കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍ . കസ്റ്റംസ് ഹൗസിലെ വെയര്‍ഹൗസില്‍ രാത്രി കാവല്‍ ജോലിക്കുണ്ടായിരുന്ന രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍പോര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    Read More »
  • NEWS

    സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി

    കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിൽ സഹികെട്ട് കാഞ്ഞങ്ങാട് ചട്ടഞ്ചാല്‍ സ്വദേശിനി റംസീന (27) ജീവിതം അവസാനിപ്പിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യയാണ് റംസീന. ബുധനാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. വിവാഹവേളയില്‍ റംസീനയുടെ വീട്ടുകാര്‍ ഷുക്കൂറിന് രണ്ട് ലക്ഷം രൂപയും 35 പവൻ സ്വർണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ഷുക്കൂര്‍ ഗള്‍ഫിലേക്ക് പോയി. ഇതോടെ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ വീട്ടുകാര്‍ റംസീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഒടുവിൽ സഹികെട്ട റംസീന കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് യുവതി പുല്ലൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്. തന്നെ ഉപദ്രവിക്കുന്നതായി റംസീന വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ചതായുള്ള വിവരം ലഭിച്ചത്.

    Read More »
  • NEWS

    മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം:മുല്ലപ്പള്ളി

    മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്.സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം ഈ സര്‍ക്കാരിനില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എന്‍.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുക.കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ഒരുമണിക്കൂര്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പ്രധാനമായും…

    Read More »
  • NEWS

    അമ്പതിന്റെ നിറവില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ചാണ്ടി

    പുതുപ്പള്ളിയില്‍ നിന്നൊരു പ്രകാശം കേരള രാഷ്ട്രീയത്തില്‍ എരിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം തികയുകയാണ്. അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നു. തന്നെ കാണാന്‍ വരുന്നവരെ ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മന്‍ചാണ്ടി ഇന്നുവരെ എതിരേറ്റിട്ടില്ല. അവരുടെ സങ്കടങ്ങള്‍ കൂടിരുന്ന് കേള്‍ക്കാനും, പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം കാണിക്കാറുള്ള മനസു തന്നെയാണ് അദ്ദേഹത്തെ ഇത്രത്തോളം ജനപ്രിയനാക്കി മാറ്റിയതും പുതുപ്പള്ളിക്കാരേ പോലെ കേരളത്തിലങ്ങളോമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കാന്‍ സാധിച്ചതും. പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹം അന്നും ഇന്നും കുഞ്ഞൂഞ്ഞാണ്. 1970 ല്‍ പുതുപ്പള്ളിയില്‍ നിന്നും ഉയര്‍ന്ന് വന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. അന്നു മുതല്‍ ഇന്നുവരെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിച്ച് നിയമസഭയിലെത്തുക എന്ന അപൂര്‍വ്വ നേട്ടം കൂടി ഈ അന്‍പതിന്റെ നിറവില്‍ അദ്ദേഹത്തിനുണ്ട്. മത്സരം നേരിട്ട ഘട്ടത്തിലെല്ലാം അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1970 കളില്‍ തനിക്കൊപ്പം നിയമസഭയിലെത്തിയ പല യുവ രാഷ്ട്രീയ പ്രവര്‍ത്തകരും പാതി വഴിയില്‍ വീണപ്പോഴും ഉമ്മന്‍ചാണ്ടി പൂര്‍വ്വാധികം ശക്തിയായി…

    Read More »
  • NEWS

    കോവിഡ്; ബാധിച്ച പോലീസുകാരന്റെ മരണം; ചികിത്സയില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍

    കോവിഡ് ബാധിച്ച് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ ട്രെയിനിംഗ് വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. കടുത്ത ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ട്രെയിനിങ് സെന്ററിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പോ തയ്യാറായില്ല, ആവശ്യമായ ചികില്‍സ ലഭിക്കാത്തതുമൂലമാണ് മരിച്ചതെന്ന് ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്കാണ് 29 കാരനായ ഹരിഷ് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് മരിക്കുന്നത്. ക്വാറന്റിനിലായപ്പോള്‍ പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഹരീഷ് പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ടെസ്റ്റ് നടത്തിയത്. കലശലായ വയറിളക്കവും ഛര്‍ദിയുമുണ്ടായിട്ടും അക്കാദമിയിലെ ഒറ്റമുറിയില്‍ രണ്ടുദിവസം പിന്നെയും കഴിയേണ്ടി വന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നു. എന്നിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല. പിറ്റേന്ന് വൈകീട്ട് മൂന്നുമണിക്കാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഏഴുമണി കഴിഞ്ഞിട്ടും ഡോക്ടര്‍ വന്നില്ല. അവശനിലയിലായ ഹരീഷിനെ രാത്രി 11 മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. ബന്ധുക്കള്‍ പറയുന്നു. ഏഴുമാസം മുന്‍പാണ് ഹരീഷ്…

    Read More »
  • TRENDING

    കോവിഡ് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇല്ലാതാക്കുമോ?: ലോകബാങ്ക്

    വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ദരിദ്രരാജ്യങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ഭീഷണിയിലായതിനാല്‍ എല്ലാ മേഖലകളേയും അവ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ലോകബാങ്ക. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇവ ഇല്ലാതാക്കുമോ എന്ന ഭയമാണ് ലോകബാങ്ക് പങ്കുവെയ്ക്കുന്നത്. 2020ലെ ഹ്യൂമന്‍ കാപിറ്റല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നിഗമനം. പല രാജ്യങ്ങളും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. എന്നാല്‍ കോവിഡിന്റെ വരവോടെ ഈ മേഖലകള്‍ കടുത്ത ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ ക്ഷേമത്തിനും മനുഷ്യ മൂലധനം വളരെ പ്രധാനപ്പെട്ടതാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിവ്യാഡ് മല്‍പാസ് പറയുന്നു. കോവിഡ് മഹാമാരി മൂലം എട്ട് മില്യണിലധികം കുഞ്ഞുങ്ങള്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിക്കാതെയും ഒരു ബില്യണിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യവുമാണുള്ളത്. ആയതിനാല്‍ വിദ്യാഭ്യാസത്തില്‍ വിശാലമായ നിക്ഷേപം നടത്താന്‍ രാജ്യങ്ങളോട്…

    Read More »
  • NEWS

    കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ സഹായിച്ചാലോ?: വിടി ബല്‍റാം

    പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ എന്ന് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പരിഹാസം. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 25 എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുന്‍ എംഎല്‍എയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.…

    Read More »
Back to top button
error: