Month: September 2020
-
TRENDING
നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു
ലഖ്‌നൗ: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇതാ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. നീണ്ട ആറ് മാസത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കും.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്‌ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ലോക്ക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബര്‍ 21ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
Read More » -
TRENDING
ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: 2
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഏഴാം സ്വർഗത്തിൽ എത്തിച്ച ടൂർണമെന്റായിരുന്നു 2007 ൽ ഐ.സി.സി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോകകപ്പ് . ഇന്ത്യൻ ടീം മൈതാന മധ്യത്തിലൂടെ അശ്വമേധം നടത്തുന്ന കാഴ്ച മുഴുവൻ ക്രിക്കറ്റ് പ്രേമികളും കോരിത്തരിപ്പോടെ കണ്ടു നിന്നു. ചിര വൈരികളായ പാകിസ്ഥാനോടു ലീഗ് മാച്ചിൽ വഴങ്ങിയ സമനിലയ്ക്കു ശേഷം നടന്ന ബാൾ ഔട്ട് എന്ന വിചിത്രവും രസകരവുമായ സംഗതിയിൽ ബാറ്റസ്മാനില്ലാത്ത സ്റ്റമ്പിനു നേരെ പന്തെറിഞ്ഞ പേരുകേട്ട പാക്ക് ബൗളിംഗ് നിരയ്ക്ക് എറിഞ്ഞ മൂന്നു പന്തിൽ മൂന്നും സ്റ്റംപിനു പുറത്തേയ്ക്കു പോകുന്നതു കണ്ടു നിസ്സഹായരായി ഇന്ത്യയോടു തോൽവി ഏറ്റു വാങ്ങാനായിരുന്നു വിധി. ഒരു ലോകകപ്പു മത്സരത്തിൽ പോലും ഇന്ത്യയോടു ജയിക്കാൻ സാധിച്ചിട്ടില്ലെന്ന പാക്ക് നാണക്കേട് അവർ തുടർന്നു. ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോടു മാത്രം തോൽവി വഴങ്ങി ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ എത്തി. സെപ്റ്റംബർ 19 എന്ന ദിവസം ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരിക്കലും…
Read More » -
NEWS
കനത്ത മഴ: മലമ്പുഴ ഡാം തുറന്നേക്കാം
മലമ്പുഴ അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 113.34 മീറ്ററിൽ എത്തി. ഡാമിൻ്റെ പരമാവധി ജല സംഭരണശേഷി 115.06 മീറ്ററാണ്. ഈ സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
Read More » -
NEWS
കൂറുമാറി; നടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം
നടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായത്. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ കുറിച്ചു.
Read More » -
TRENDING
യു.എസില്‍ ടിക്ടോക്കിനും വീ ചാറ്റിനും നിരോധനം; നാളെ മുതല്‍ പ്രാബല്യത്തില്‍
വാഷിങ്ടണ്‍: അതിര്‍ത്തി തര്‍ക്കം നിലനിന്ന സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ യു.എസും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തിലാക്കുകയാണ് യു.എസ്. ഇവയുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യക്തി വിവരങ്ങള്‍ ആപ്പുകള്‍ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് ഒഴിവാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക്ടോക് വാങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഒറാക്കിള്‍, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ആപ് വാങ്ങാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
Read More » -
LIFE
പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘എന്ന് നിന്റെ മൊയ്തീന്‍’: ആര്‍.എസ് വിമല്‍
സംവിധായകന്‍ ആര്‍.എസ് വിമല്‍ അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ സിനിമയായിരുന്നു ‘എന്ന് നിന്റെ മൊയ്തീന്‍’. ചിത്രത്തിലെ മൊയിദീനേയും കാഞ്ചനമാലയേയും ആരും തന്നെ മറക്കില്ല. അത്രയ്ക്ക് അവര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. പൃഥ്വിരാജും പാര്‍വ്വതി തിരുവോത്തിന്റെയും അഭിനയവും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്ന് ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഇപ്പോഴിതാ ചിത്രത്തെപ്പറ്റി ഒരു വെളിപ്പെടുത്തലുമായി സംവിധായകന്‍. പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന് സംവിധായകന്‍ ആര്‍. എസ്. വിമല്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമലിന്റെ വെളിപ്പെടുത്തല്‍. ‘അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി” വിമല്‍ കുറിച്ചു. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. എം. ജയചന്ദ്രനും മഹേഷ് നാരായണനും സംഗീതം ഒരുക്കി യേശുദാസ്, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.…
Read More » -
NEWS
ശക്തമായ മഴ; ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ന്യോള്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചതിന്റെ ഫലമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളില്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി. കേരള, കര്‍ണാടക തീരം ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നു അധികൃതര്‍ നിര്‍ദേശം…
Read More » -
NEWS
സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. നയതന്ത്ര ബാഗേജിലൂടെ 88.5 കിലോ സ്വര്‍ണം 20 തവണയായി കടത്തിയെന്ന് മുഹമ്മദ് ഷാഫി മൊഴി നല്‍കി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും കൂട്ടാളികളും മാത്രം നയതന്ത്ര ബാഗേജിലൂടെ 47.5 കിലോ സ്വര്‍ണം കൊടുത്തു വിട്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ മൊഴി കേസില്‍ എന്‍ഐഎയ്ക്ക് നിര്‍ണായകമാണ്. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്വര്‍ണം പാക്ക് ചെയ്യുന്നത് എങ്ങനെ എന്നും സീല്‍ ചെയ്യുന്നത് എപ്രകാരമെന്നുമുള്ള വിവരങ്ങള്‍ പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read More » -
NEWS
കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി
തിരുവനന്തപുരം: കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്ന് എഴുതിത്തളളുന്നുവെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, പ്രോവിസി ഡോ. വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവര്‍ പ്രതികളായ കേസ് വന്‍ വിവാദമായിരുന്നു. ആ കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഴുതിത്തളളിയിരിക്കുന്നത്. അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിന് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ നിയമനം നേടിയവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. തുടര്‍ന്ന് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോഴാണ് കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കേസ് തളളിയത്. പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം…
Read More » -
NEWS
ജലീലിന്റെ രാജി; സംസ്ഥാനത്ത് പ്രതിഷേധം ശക്തം, ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറി. പോലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. സംസ്ഥാന സെക്രട്ടറി അബിദ് ഷഹില്‍, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്‍ എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. കോഴിക്കോട്ടു നടന്ന ലാത്തിച്ചാര്‍ജില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാര്‍ച്ചിനുനേരെ പൊലീസ് രണ്ടുതവണ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. പ്രവര്‍ത്തകര്‍ ഗ്രനേഡ് പൊലീസിനുനേരെ തിരിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
Read More »