NEWS

ജലീലിന്റെ ചോദ്യം ചെയ്യല്‍ അസാധാരണ സംഭവം,  അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിയായ കെ ടി  ജലീല്‍ തലയില്‍  മുണ്ടിട്ടാണ്   എന്‍ ഐ എ ഓഫീസിലേക്ക് പോയത്.  ഷെഡ്യുള്‍ഡ്   കുറ്റങ്ങള്‍  ചെയ്തു എന്ന് സംശയമുള്ളവരെയാണ് എന്‍ ഐ എ  ചോദ്യം ചെയ്യാറുള്ളത്. ഷെഡ്യുള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നാല്‍ കള്ളക്കടത്ത്, തീവ്രവാദം , രാജ്യത്തിന്റെ അഖണ്ഡതെക്കെതിരായ പ്രവര്‍ത്തനം   തുടങ്ങിയവയാണ്.  ഇത്തരം  കുറ്റകൃത്യങ്ങളാണ് എന്‍ ഐ എ  പൊതുവെ അന്വേഷിക്കുന്നത്. അപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി എന്‍ ഐ  എയുടെ ചോദ്യം ചെയ്യലിന് വിധേമായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.  

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്. ഇനിയെങ്കിലും ഈ മന്ത്രിയുടെ രാജി   മുഖ്യമന്ത്രി ആവശ്യപ്പെടണം.  ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.  ഒരോ   ദിവസം കഴിയുന്തോറും  ഓരോ അഴിമതികളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സ്പ്രിംഗ്‌ളര്‍,. ബെവ്‌കോ, പമ്പയിലെ മണല്‍ കടത്ത്, ഈ മൊബിലിറ്റി അതൊടൊപ്പം ഇപ്പോള്‍ പുറത്ത്  വന്ന ലൈഫ് അഴിമതിയെല്ലാം സര്‍ക്കാരിനെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുകയാണ്.  ജലീല്‍ രാജിവക്കണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്‌ നാളെ  അന്വേഷണം തന്റെ ഓഫീസിലേക്കും തന്നിലേക്കും  നീങ്ങും എന്ന ഭയം കൊണ്ടാണ്.  അല്ലങ്കില്‍ ഇ പി  ജയരാജനും,   സി കെ ശശീന്ദ്രനും,  തോമസ് ചാണ്ടിയും രാജിവച്ചത് എന്തിന് വേണ്ടിയായിരുന്നു.    ആ ധാര്‍മികത എന്ത് കൊണ്ട് ജലീലിന്റെ കാര്യത്തിലുണ്ടായില്ല. അപ്പോള്‍ മുഖ്യമന്ത്രിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം വരുമെന്നത് കൊണ്ട് മുഖ്യമന്ത്രി ഈനിലപാട് സ്വീകരിക്കുന്നത്.  ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.  പ്രതിപക്ഷം കൂടുതല്‍ ശക്തമായ  പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഈ സര്‍ക്കാരിന് തന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ രാജിവച്ച്  ജനവിധി  തേടണമെന്നും   രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Back to top button
error: