Tech
-
ഐഫോണുകളിൽ ഡിസംബറാകും, മറ്റെല്ലാ 5ജി ഫോണുകളിലും ഈ മാസത്തോടെ എയർടെൽ 5ജി എത്തും
ദില്ലി: ആപ്പിളിന്റെ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5ജി സ്മാർട്ട്‌ഫോണുകളിലും ഈ മാസം പകുതിയോടെ എയർടെൽ 5ജി സേവനങ്ങളെ ലഭിച്ച് തുടങ്ങുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. കമ്പനിയുടെ ത്രൈമാസ റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കവെയാണ്, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തൽ ഈ കാര്യം പറഞ്ഞത്. നവംബർ ആദ്യവാരം ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും അതിന് പിന്നാലെ ആപ്പിളിൻറെ ഉപകരണങ്ങളും കമ്പനിയുടെ 5ജി സേവനങ്ങളെ ഡിസംബർ പകുതിയോടെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സാംസ്ങ്ങിൻറെ 27 മോഡലുകളിൽ 5ജി ഉണ്ട്. ഇതിൽ 16 മോഡലുകൾ ഇതിനകം എയർടെൽ 5ജി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ നവംബർ 10നും 12 ഇടയിൽ എയർടെൽ 5ജി ലഭിക്കും . വൺപ്ലസിൻറെ 5ജി ലഭിക്കുന്ന എല്ലാ 17 മോഡലുകളിലും ഞങ്ങളുടെ 5ജി നെറ്റ്‌വർക്ക് പ്രവർത്തിക്കും. വിവോയുടെ എല്ലാ 34 മോഡലുകളിലും, റിയൽമിയുടെ എല്ലാ 34 മോഡലുകളിലും ഞങ്ങളുടെ നെറ്റ്‌വർക്ക് പ്രവർത്തിക്കും. ഷവോമിയുടെ എല്ലാ 33 മോഡലുകളും, ഓപ്പോയുടെ 14…
Read More » -
നീല ടിക്കിന് 8 ഡോളര്‍; പണം നല്‍കൂ, ആധികാരികത ഉറപ്പാക്കൂ: മസ്‌ക്
സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്കിനു പണം ഈടാക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. ”പരാതിയുള്ളവര്‍ക്ക് പരാതിയുമായി മുന്നോട്ടുപോകാം, ആര്‍ക്കും ആരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇനി മുതല്‍ നീല ടിക് ലഭിക്കണമെങ്കില്‍ മാസം 8 യുഎസ് ഡോളര്‍ വീതം നല്‍കേണ്ടി വരും. പണം നല്‍കൂ. നിങ്ങളുടെ ആധികാരിതക ഉറപ്പാക്കൂ” മസ്‌ക് ട്വീറ്റ് ചെയ്തു. പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നല്‍കിയിട്ടും പണം അടച്ചില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് ബാഡ്ജുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. നീല ടിക്കിനായി ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റര്‍ബ്ലൂ വരിക്കാരാകേണ്ടി വരുമെന്നു ടെക്‌നോളജി ന്യൂസ്ലെറ്ററായ പ്ലാറ്റ്‌ഫോമര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂസര്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ നവീകരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ട്വിറ്ററില്‍ ബ്ലൂ…
Read More » -
ട്രൂ 5ജിയുമായി ജിയോ; സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു
ജിയോ 5ജി സേവനങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയർമാൻ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങൾ സമർപ്പിച്ചു. വാണിജ്യ ലോഞ്ച് പിന്നീട് നടക്കും. ഈ വർഷം തന്നെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ടെലികോം ലക്ഷ്യമിടുന്നത്. 2015ൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പും മുകേഷ് അംബാനി ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ മാസം ആദ്യം, മുംബൈ, കൊൽക്കത്ത, വാരണാസി എന്നീ മൂന്ന് നഗരങ്ങൾക്കൊപ്പം ദേശീയ തലസ്ഥാനത്ത് 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ റിലയൻസ് ജിയോ ആരംഭിച്ചു. മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ഈ മാസം ആദ്യത്തോടെ റിലയൻസ് ജിയോ ആരംഭിച്ചിരുന്നു. ട്രയലിന്റെ ഉപയോക്താക്കൾക്ക് നിലവിൽ 1ജിബിഎസിൽ കൂടുതൽ വേഗത ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും. നിലവിൽ ഇൻവിറ്റേഷൻ…
Read More » -
ആപ്പിൾ വാച്ച് ഹീറോയാടാ ഹീറോ… 12 വയസുകാരിയുടെ ജീവൻ രക്ഷിച്ചു
12 വയസുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിൾ വാച്ചിന്. യുഎസിൽ ക്യാൻസർ ബാധിതയായ 12 വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ബഹുമതിയാണ് ആപ്പിൾ വാച്ചിനുള്ളത്. വാച്ച് മുന്നറിയിപ്പ് നൽകിയതുകൊണ്ട് തക്കസമയത്ത് ചികിത്സ തേടാനായി. ഫോണുകൾ ആക്സസ് ചെയ്യാനും അടിയന്തിര സേവനങ്ങളുമായും ഉപയോക്താവിന് ബന്ധപ്പെടാൻ കഴിയാതെ വരുന്ന സമയത്ത് തക്ക സമയത്ത് വൈദ്യസഹായം നൽകുന്ന കാര്യത്തിൽ ആപ്പിൾ വാച്ച് എന്നും മുന്നിലാണ്. ഇസിജി, ഹൃദയമിടിപ്പ് നിരക്ക് പോലുള്ള പാരാമീറ്ററുകൾ നിരീക്ഷിക്കുന്ന സെൻസറുകൾ ഉപയോഗിച്ച് നിരവധി ഉപയോക്താക്കളെ അവരുടെ ആരോഗ്യത്തിലെ ചില അസാധാരണതകൾ കണ്ടെത്താൻ ഈ വാച്ച് സഹായിച്ചിട്ടുണ്ട്. ഡെട്രോയിറ്റ് അവറിന്റെ റിപ്പോർട്ട് അനുസരിച്ച്, 12 വയസ്സുള്ള ഇമാനി മൈൽസിന്റെ ആപ്പിൾ വാച്ച് അവളുടെ അമ്മ ജെസ്സിക്ക കിച്ചൻ ശ്രദ്ധിച്ചത് ഉയർന്ന ഹൃദയമിടിപ്പിന്റെ സൂചനയായുള്ള അലേർട്ടുകൾ കാരണമാണ്. ഉടൻ തന്നെ മൈൽസിനെ ആശുപത്രിയിൽ കൊണ്ടുപോയി. ഏത് ആപ്പിൾ വാച്ച് മോഡലാണ് കുട്ടി ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഡോക്‌ടർമാർ ട്യൂമർ നീക്കം ചെയ്‌തെങ്കിലും 12 വയസ്സുകാരിയുടെ ശരീരത്തിന്റെ…
Read More » -
അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താൻ ‘ലോകോസ് മൊബൈല്‍’ ആപ്ളിക്കേഷന്‍
എളംകുളം: കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ ദേശീയ മേഖലാതല ശിൽപ്പശാല എളംകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിലെ അയൽക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോകോസ്’ എന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ.ആർ.എൽ.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കായി ഒക്ടോബർ 17 മുതൽ 20 വരെയാണ് ത്രിദിന ദേശീയ ശിൽപശാല. അയൽക്കൂട്ട…
Read More » -
ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്
ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ വൈകുന്നതിന്‍റെയും പ്രധാന കാരണം ഇത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ബഹിരാകാശ വാരമായിരുന്നെങ്കിലും പല വാർത്താ ചാനലുകളിലും അതിനെ സംബന്ധിച്ച വാർത്തകളൊന്നും വിശദമായി ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് ചാനലുകളിൽ നിന്ന് വേറിട്ട് ബഹിരാകാശ രംഗത്തെ നേട്ടങ്ങളും പരീക്ഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിശദമായി തന്നെ ജനങ്ങളിലേക്കെത്തിക്കാറുണ്ട്. പുതിയ റോക്കറ്റ് വിക്ഷേപണവും മറ്റ് പ്രധാന കാര്യങ്ങളുമാണ് പലപ്പോഴും മറ്റ് മാധ്യമങ്ങൾക്ക് വാർത്തയാകാറെങ്കിൽ, ബഹിരാകാശവുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞ ബഹിരാകാശ വാരത്തിൽ ഒരാഴ്ച മുഴുവനും ഐഎസ്ആർഒയിലെ പുതിയ പരീക്ഷണങ്ങളും പദ്ധതികളുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കുകയായിരുന്നു. ‘അതിരില്ലാ ആകാശം’ എന്ന പേരിൽ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ പുതിയ ചുവടുവെപ്പുകളെ മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു.…
Read More » -
വാട്ട്സ്ആപ്പ് പ്രീമിയം വരുന്നെന്ന് റിപ്പോർട്ട്
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് പ്രീമിയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് പരീക്ഷിച്ച് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ ഉടൻ തന്നെ അതിന് അവസരമുണ്ടാകും. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക് ഒരു ബിസിനസ്സ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്. ഈ ഫീച്ചർ ടെലഗ്രാമിലുമുണ്ട്. പ്രീമിയം വേർഷനില്‍ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ കണക്‌റ്റ് ചെയ്യാൻ സഹായിക്കും. ഉപയോക്താക്കൾക്ക് 32 മെമ്പറുമാരുമായി വീഡിയോ കോൾ ചെയ്യാനും കഴിയും. ഇത് സംബന്ധിച്ച് ഓഫീഷ്യൽ അറിയിപ്പ് ഒന്നും വാട്ട്സാപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വ്യൂ…
Read More » -
പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.
സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ. ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി മെറ്റ വെള്ളിയാഴ്ച അറിയിച്ചു. ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു. ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഇത്തരം ആപ്പുകൾ എത്രത്തോളം ജനപ്രിയമാണെന്ന് സൈബർ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവർ സമാനമായ തീമുകൾ ഉപയോഗിച്ച് വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. വളരെ അസ്വഭാവികമെന്ന് തോന്നാവുന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റ ബ്ലോഗില്‍ പറയുന്നു.…
Read More » -
രസതന്ത്രത്തില്‍ ‘ക്ലിക്ക്’ യുഗത്തിന് തുടക്കമിട്ട മൂന്നു ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍
സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്പ്‌ലെസ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടല്‍ മെല്‍ഡലുമാണ് പുരസ്‌കാരം പങ്കിട്ടത്. ‘ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ചതിനാ’ണ് ഈ മൂന്നു ഗവേഷകര്‍ക്കും രസതന്ത്ര നൊബേല്‍ ലഭിച്ചതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവരും തുല്യമായി വീതിച്ചെടുക്കും. പുതിയ ഔഷധങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍. കാലിഫോര്‍ണിയയില്‍ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചിലെ ഷാര്‍പ്പ്‌ലെസ്, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ മെല്‍ഡല്‍ എന്നിവര്‍ ‘ക്ലിക്ക് കെമിസ്ട്രി’ക്ക് അടിത്തറ സൃഷ്ടിച്ചവരാണ്. ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിര്‍വഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്. അതേസമയം, ക്ലിക്ക് കെമിസ്ട്രിക്ക് പുതിയൊരു മാനം നല്‍കി, ജീവജാലങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിക്കുകയാണ് സ്റ്റാന്‍ഫഡിലെ ബെര്‍റ്റോസി ചെയ്തത്. ഔഷധനിര്‍മാണത്തില്‍, മിക്കപ്പോഴും സ്വാഭാവിക…
Read More » -
ഇന്ത്യയുടെ നടപടിയില്‍ നിരാശയെന്ന് ഷവോമി
ദില്ലി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. 5,551 കോടി രൂപ പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നിരാശയുണ്ടെന്നും എന്നാല്‍, കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഞായറാഴ്ച വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 5,551 കോടി രൂപയുടെ 84 ശതമാനവും യുഎസ് ചിപ്സെറ്റ് കമ്പനിയായ ക്വാല്‍കോം ഗ്രൂപ്പിന് നല്‍കിയ റോയല്‍റ്റി പേയ്മെന്റാണെന്ന് ചൈനീസ് സ്മാര്‍ട്ട് ഉപകരണ സ്ഥാപനം ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ”കമ്പനിയുടെയും ഞങ്ങളുടെ പങ്കാളികളുടെയും പ്രശസ്തിയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് തുടരും,” എന്നാണ് ഷവോമി തങ്ങളുടെ…
Read More »