Sports
-
ശ്രീശാന്ത് അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്തും സ്റ്റുവര്‍ട്ട് ബിന്നിയും അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും. 2023 ഡിസംബര്‍ 19 മുതല്‍ 31 വരെ ടെക്‌സസിലെ ഹൂസ്റ്റണിലെ മൂസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് അമേരിക്കൻ പ്രീമിയര്‍ ലീഗിന്റെ (എപിഎല്‍) രണ്ടാം പതിപ്പ് നടക്കുന്നത്. ഏഴ് ടീമുകളിലായി 40 ഓളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ ഈ ലീഗില്‍ ഇത്തവണ ഉണ്ടാകും. ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും ഓള്‍റൗണ്ടര്‍ ബിന്നിയും പ്രീമിയം ഇന്ത്യൻസ് ടീമിന്റെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ എല്ലാ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. “പ്രീമിയം ഇന്ത്യൻസ് എന്നെ തിരഞ്ഞെടുത്തതില്‍ ബഹുമതിയുണ്ട്. ഇന്ത്യക്ക് പുറത്ത് ക്രിക്കറ്റ് ഇക്കോ സിസ്റ്റത്തിന്റെ ഫ്രാഞ്ചൈസിയില്‍ ഞാൻ ഇപ്പോഴും വളരെ പുതിയ ആളാണ്, അതിനാല്‍ ഈ നീക്കത്തില്‍ വളരെ ആവേശമുണ്ട്. ആദ്യമായി ഒരു പുതിയ പ്രദേശത്ത് അമേരിക്കൻ കാണികളുടെ മുന്നില്‍ കളിക്കുന്നത് മികച്ച അനുഭവമായിരിക്കും.” 40കാരനായ ശ്രീശാന്ത് പറഞ്ഞു.
Read More » -
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്‍റി20 ടീമിനെ പ്രഖ്യാപിച്ചു. ട്വന്‍റി20 ടീമിനെ രോഹിത് ശര്‍മയും ഏകദിന ടീമിനെ കെ.എല്‍. രാഹുലും നയിക്കും. കേരള താരം സഞ്ജു സാംസണ്‍, മധ്യപ്രദേശിന്‍റെ ആര്‍സിബി താരം രജത് പാട്ടീദാര്‍ എന്നിവരെ ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തപ്പോള്‍, സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി. രോഹിത് ശര്‍മയ്ക്കും ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.അതിനു ശേഷം രണ്ടു ടെസ്റ്റ് മാച്ചുകളും നടക്കും.
Read More » -
ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 നാലാം മത്സരം ഇന്ന് റായ്പൂരിൽ
റായ്പൂർ:ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് റായ്പൂരിൽ നടക്കും.അഞ്ചുമത്സര പരന്പരയിലെ ആദ്യത്തെ രണ്ടു മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചു. റായ്പുരില്‍ രാത്രി എഴിന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇല്ലാതിരുന്ന ശ്രേയസ് അയ്യര്‍ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാല്‍, മോശം ഫോമിലുള്ള തിലക് വര്‍മ പുറത്താകും. ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍ ടീമിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. ആവേശ് ഖാൻ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പേസ്നിരയില്‍ തുടര്‍ന്നേക്കും. എന്നാല്‍, മുകേഷ്കുമാര്‍ ടീമിലെത്തിയാല്‍ അര്‍ഷ്ദീപിന്‍റെ കാര്യം കഷ്ടത്തിലാകും.
Read More » -
ഇതിലും ഭേദം സഞ്ജു; ഇഷാന്‍ കിഷനെതിരെ ആരാധകരുടെ രൂക്ഷ വിമര്‍ശനം
ഗുവാഹത്തി:ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇഷാന്‍ കിഷന്‍ ആയിരുന്നു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ സമ്ബൂര്‍ണ പരാജയമായിരുന്നു. അവസാന രണ്ട് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സാണ്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ 22 റണ്‍സും പ്രസിത് കൃഷ്ണ എറിഞ്ഞ 20-ാം ഓവറില്‍ 23 റണ്‍സും ഓസ്‌ട്രേലിയ അടിച്ചെടുത്തു. അക്ഷര്‍ പട്ടേലിന്റെ ഓവറില്‍ ഇഷാന്‍ കിഷന്റെ പിഴവ് കാരണം 11 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് ബോണസായി ലഭിച്ചത്. 19-ാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റംപിങ്ങിനായി ഇഷാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാത്യു വെയ്ഡ് ആയിരുന്നു അപ്പോള്‍ ക്രീസില്‍. സ്റ്റംപിങ്ങിനായി ഇഷാന്‍ കിഷന്‍ അപ്പീല്‍ ചെയ്തു. ഇത് ഇന്ത്യക്ക് പാരയായി. കാരണം സ്റ്റംപിന് മുന്നില്‍ നിന്നാണ് ഇഷാന്‍ ബോള്‍ പിടിച്ചത്. അങ്ങനെ വന്നാല്‍ നോ ബോള്‍ വിളിക്കും. ഇഷാന്‍ കിഷന്‍ സ്റ്റംപിന് മുന്നില്‍ നിന്ന് പന്ത് പിടിച്ചതിനെ തുടര്‍ന്ന് നോ ബോള്‍ അനുവദിക്കുകയും…
Read More » -
ചഹാലിന് ആശ്വാസം !! ആ റെക്കോര്‍ഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ പേസര്‍ പ്രസീദ് കൃഷ്ണ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിൻ്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ഓസ്ട്രേലിയ മറികടന്നത്. 48 പന്തില്‍ 8 ഫോറും 8 സിക്സും ഉള്‍പ്പടെ 104 റണ്‍സ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വേഡ് 16 പന്തില്‍ 28 റണ്‍സും ട്രാവിസ് ഹെഡ് 18 പന്തില്‍ 35 റണ്‍സും നേടി. മത്സരത്തില്‍ നാലോവറുകള്‍ എറിഞ്ഞ പ്രസീദ് കൃഷ്ണയ്ക്കെതിരെ 68 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ വിജയിക്കാൻ 21 റണ്‍സ് വേണമെന്നിരിക്കെ 24 റണ്‍സ് താരം വിട്ടുകൊടുത്തു. ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോര്‍ഡ് പ്രസീദ് കൃഷ്ണ സ്വന്തമാക്കി.…
Read More » -
വിജയ് ഹസാരെയിലും ദയനീയ പ്രകടനം; സഞ്ജുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ
ബംഗളൂരു: ഐപിഎല്ലില്‍ ദീര്‍ഘകാലമായി കളിക്കുന്ന താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതുവരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാന്‍ മലയാളി താരമായ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ സഞ്ജുവിന് ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായിട്ടുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നുവെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐ തീരുമാനത്തില്‍ തെറ്റില്ലെന്ന് സ്ഥാപിക്കുന്ന പ്രകടനങ്ങളാണ് അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലെയും സഞ്ജുവിന്റെ പ്രകടനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ദയനീയമായ പ്രകടനമാണ് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ നാല് ഇന്നിങ്ങ്‌സില്‍ നിന്നും 25.25 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മുംബൈയ്‌ക്കെതിരെ നേടിയ 55 റണ്‍സാണ് ഇതില്‍ എടുത്തുപറയാവുന്ന ഏക പ്രകടനം. ഇന്നലെ…
Read More » -
ആവേശം ആകാശത്തോളം; കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ (3-3)
കൊച്ചി: ഐഎസ്എല്ലിൽ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ് സി മത്സരം. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റിൽ തന്നെ വലചലിപ്പിച്ച് ചെന്നൈൻ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. ബ്ലാസ്റ്റേഴ്സ് താരം ക്വാമി പെപ്രയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമണ്ടക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങൾ അവസാനിക്കും മുമ്പെ 13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈന്‍റെ ജോർദാൻ മുറെ വലയിലെത്തിച്ചു. 19-ാം മിനിറ്റിലെ ചെന്നൈയിൻ വലചലിപ്പിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിനെ ഫൗൾ ചെയ്തതാണ് ചെന്നൈയിന് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റിൽ ചെന്നൈയിൻ വീണ്ടും മുന്നിലെത്തി. വീണ്ടും ജോർദാൻ മുറെയാണ് ഗോൾ നേടിയത്. ഇതോടെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെന്നൈൻ മുന്നിലെത്തി.എന്നാൽ 37-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈൻ 3-2ന്…
Read More » -
മിന്നു മണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നുറൺസിന് ഇന്ത്യൻ ടീം തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ. മികച്ച ഫോമിൽ കളിച്ച ഇംഗ്ലീഷ് ബാറ്റർ ഹോളി ആർമിറ്റേജിനെ 17-ാം ഓവറിൽ ക്യാപ്റ്റൻ മിന്നു മണി പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.
Read More » -
പെപ്ര നന്നായി കളിക്കുന്നതുകൊണ്ടാണ് മറ്റുള്ളവർ ഗോളടിക്കുന്നത്; അയാളെ വെറുതെ വിടുക: കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: പെപ്ര നന്നായി കളിക്കുന്നതുകൊണ്ടാണ് മറ്റുള്ളവർ ഗോളടിക്കുന്നതെന്നും അയാളെ വെറുതെ വിടണമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. പെപ്രയ്ക്കെതിരെ ആരാധകർ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് കോച്ചിന്റെ വിശദീകരണം. അയാൾ നന്നായി പന്ത് ഹോൾഡ് ചെയ്യുകയും ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ദ്രുതഗതിയിൽ എത്തുകയും ചെയ്യുന്ന ഒരാളാണ്.അതിനാൽ തന്നെ എതിർടീമുകളിലെ ഒന്നിലേറെ താരങ്ങൾക്ക് അയാളെ ബ്ലോക്ക് ചെയ്യേണ്ടതായി വരുന്നു.ഇത് സത്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മറ്റു താരങ്ങൾക്ക് കൂടുതൽ അവസരം തുറന്നു നൽകുകയാണ് ചെയ്യുന്നത്. പെപ്ര ഗോള്‍ അടിക്കുന്നില്ല എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നും അവന്റെ സാന്നിദ്ധ്യം മറ്റുള്ള താരങ്ങളെ നന്നായി കളിക്കാൻ സഹായിക്കുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു. മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് പെപ്രയുടെ ഹോള്‍ഡിങ് മികവ് കൊണ്ടാണ്. പെപ്ര ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം കൊണ്ടുവരുന്നു. അവൻ ടീമിന് വളരെ ഉപയോഗമുള്ള താരമാണ്. ഗോളുകള്‍ വരും.നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക – ഇവാൻ പറഞ്ഞു. അതേസമയം ഇന്ന് രാത്രി 8 മണിക്ക് കേരള ബ്ലാസ്റ്റേഴ്സ്…
Read More » -
മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളി ഇന്ത്യൻ താരങ്ങൾ!
മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളി കോഹ്ലിയും രോഹിത്തും.ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓണ്‍ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുണ്ടായപ്പോൾ തിരഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും പേജുകളാണ്. ഏകദിന ലോകകപ്പിലെ തകര്‍പ്പൻ പ്രകടനമാണ് ഇരുവരുടെയും ജനപ്രിയത വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശനത്തില്‍ കോഹ്ലിയും രോഹിത്തും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫുട്ബാള്‍ ഇതിഹാസങ്ങളായ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി, പോര്‍ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ഇരുവരും പിന്തള്ളിയത്. കോഹ്ലിയുടെ വിക്കി പേജില്‍ 50 ലക്ഷത്തിലധികം പേരെത്തി. രണ്ടാമതുള്ള രോഹിത്തിന്‍റെ പേജില്‍ 47 ലക്ഷത്തിലധികം പേരും. ക്രിസ്റ്റ്യാനോ (44 ലക്ഷം), മെസ്സി (43 ലക്ഷം) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ലോകത്തിലെ അതിസമ്ബന്നരായ കായിക താരങ്ങളിലൊരാളാണ് കോഹ്ലി. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരവും. 252 ദശലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമില്‍ താരത്തെ പിന്തുടരുന്നത്. ട്വിറ്ററില്‍ 56.4 ദശലക്ഷം പേരും താരത്തെ പിന്തുടരുന്നു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ തന്നെ ഏറ്റവും സമ്ബന്നൻ കോഹ്ലിയാണ്.…
Read More »